കോവിഡും വംശവെറിയും പിച്ചിച്ചീന്തിയ അമേരിക്ക; പ്രതീക്ഷകൾ ഏറെ നൽകാൻ ഇല്ലാത്ത രണ്ട് സ്ഥാനാർത്ഥികൾ; സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും സാധാരണക്കാരനെ വേട്ടയാടുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അർത്ഥശൂന്യമായി മാറുകയാണോ? പ്രതിസന്ധികൾക്കിടയിൽ അമേരിക്കയിൽ തിരഞ്ഞെടുപ്പ് എത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ഒരു പരിതാപകരമായ അവസ്ഥയിലൂടെയാണ് ആധുനിക അമേരിക്ക കടന്നുപോകുന്നത്. ഒരുപക്ഷെ അടിമത്തം നിർത്തലാക്കിയതിന് ശേഷം, രാജ്യം ലോകത്തിന് മുന്നിൽ നാണം കെട്ടുനിന്ന മറ്റൊരു സന്ദർഭം ഉണ്ടായിട്ടില്ല. സ്വന്തം കുട്ടികളുടെ മുന്നിൽ വച്ച്, നിരായുധനായ ഒരു കറുത്ത വർഗ്ഗക്കാരന് നേരെ പൊലീസ് ഉതിർത്തത് എട്ട് വെടിയുണ്ടകളായിരുന്നു. തുടന്നുണ്ടായ കലാപം, മാസങ്ങൾക്ക് മുൻപ് മിന്നിപ്പോളീസിൽ പൊലീസ് അതിക്രമത്തിനിരയായി ഒരു കറുത്തവർഗ്ഗക്കാരൻ മരിച്ചപ്പോൾ നടന്നതിന് സമാനമായതായിരുന്നു.
നവംബറിലെ തെരഞ്ഞെടുപ്പിൽ ജയിക്കാൻ സർവ്വസന്നാഹവും കൂട്ടുകയാണ് ഡെമോക്രാറ്റുകൾ എന്ന് ട്രംപ് തന്റെ പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പറഞ്ഞതിന്റെ പിറ്റേന്നായിരുന്നു ഈ സംഭവം. ഡെമോക്രാറ്റുകൾ അധികാരത്തിൽ എത്തിയാൽ അമേരിക്ക ഒരു നിയമരഹിത രാഷ്ട്രമായി മാറുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. എട്ട് വെടിയുണ്ടകൾ ഏറ്റുവാങ്ങിയ ജേക്കബ് ബ്ലേക്ക് എന്ന 29 കാരൻ ഇപ്പോൾ അരയ്ക്ക് താഴെ തളർന്ന് കിടക്കുകയാണ്.
കലാപത്തിൽ കത്തിയെരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇനിയും പൂർണ്ണമായി നീക്കം ചെയ്തിട്ടില്ല. ഭരിക്കുന്നത് ഡെമോക്രാറ്റുകളല്ല എന്ന് ട്രംപ് ഓർത്തില്ലെന്നു തോന്നുന്നു, അവരെത്തിയാൽ നിയമവാഴ്ച്ചയില്ലാതെയാകും എന്നു പറയാൻ.
സ്ഥാനാർത്ഥികളും പാർട്ടികളും
സത്യത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ കക്ഷികളുടെ സ്ഥാനാർത്ഥികളും അണികൾക്ക് ആവേശം പകരുന്നില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. പുതിയ പ്രസിഡണ്ട് ആരാണെന്നറിയുവാനുള്ള ആകാംക്ഷ, സാധാരണക്കാരിലും കാണുന്നില്ല. ഒരുപക്ഷെ, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിർജ്ജീവമായ ഒരു പ്രസിഡണ്ട് തെരഞ്ഞെടുപ്പായിരിക്കും ഇത്. റിപ്പബ്ലിക്കൻ പാർട്ടിക്കാരിൽ തന്നെ ട്രംപിനോട് എതിർപ്പുള്ളവരുള്ളപ്പോൾ, ഇപ്പുറത്ത് ജോ ബിഡന്റെ അവസ്ഥയും മറ്റൊന്നല്ല. അഭിപ്രായ സർവ്വേകളിൽ മുന്നിട്ട് നിൽക്കുമ്പോഴും പ്രചാരണങ്ങളിൽ അതിന്റെ മുൻതൂക്കം കൊണ്ടുവരുവാൻ അദ്ദേഹത്തിന് കഴിയുന്നില്ല. നവംബറിൽ തെരഞ്ഞെടുക്കപ്പെട്ടാൽ, അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡണ്ടായിരിക്കും78 കാരനായ ബിഡൻ.
എന്തായാലും, ഒരു ലൈംഗികാസക്തൻ, വംശീയവാദികൾക്ക് പിന്തുണ നൽകുന്നവൻ, കഴിവുകെട്ടവൻ എന്നൊക്കെ നേരത്തേ സ്വന്തം പാർട്ടിക്കാർ തന്നെ വിശേഷിപ്പിച്ചിരുന്ന ബിഡനെ ഇപ്പോൾ അമേരിക്കൻ ജനാധിപത്യത്തിന്റെ സംരക്ഷകനെന്ന് വിശേഷിപ്പിക്കാൻ സ്വന്തം പാർട്ടിക്കാരെങ്കിലും തയ്യാറായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. സ്ഥാനാർത്ഥിത്തതിനായി അദ്ദേഹത്തെ ഏറ്റവുമധികം എതിർത്ത ഇന്ത്യൻ വംശജയായ കമലാ ഹാരിസ് ഇപ്പോൾ വൈസ്പ്രസിഡണ്ട് സ്ഥാനാർത്ഥിയുമാണ്. ഏതായാലും ഇപ്പോൾ ഡെമോക്രാറ്റുകൾ സ്വീകരിച്ചിരിക്കുന്ന നയം 'മാന്യനായ ജോ ബിഡന് വോട്ടു ചെയ്യുക' എന്നതാണ്, മറ്റൊന്നും കാര്യമായി പറയുവാനില്ലാത്തതിനാൽ.
അതേസമയം മറുവശത്ത് ട്രംപിനും പാർട്ടിയിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. കോവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്ത രീതി ഏറെ വിമർശിക്കപ്പെട്ട ഒന്നാണ്. കൊറോണയിൽ പ്രതിഛായ തകർന്ന് നിൽക്കുമ്പോഴായിരുന്നു, ഇടിവെട്ടിയവനെ പാമ്പ് കടിച്ചെന്നു പറഞ്ഞതുപോലെ ജോർജ്ജ് ഫ്ളോയ്ഡിന്റെ കൊലപാതകവും തുടർന്നുള്ള ലഹളയും അരങ്ങേറിയത്. അമേരിക്കയുടെ സമീപകാല ചരിത്രത്തിൽ ഒന്നും സംഭവിക്കാത്തതുപോലെ വൈറ്റ്ഹൗസ് മതിൽക്കെട്ടിനകത്തും പ്രതിഷേധക്കാർ കയറി. സുപ്രീം കോടതിയിൽ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരെ ജഡ്ജിമാരായി നിയമിച്ചതും, സാധാരണക്കാർക്ക് ആശ്വാസമായിരുന്ന ഒബാമ കെയർ പദ്ധതി നിർത്തലാക്കിയതും, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകാത്ത നയങ്ങളും, കർശനമായ കുടിയേറ്റ നിയമങ്ങളുമൊക്കെ പൊതുജനങ്ങൾക്കിടയിൽ ട്രംപിന്റെ പ്രതിഛായ തകർത്തുകഴിഞ്ഞിരിക്കുന്നു.
മാത്രമല്ല, ചൈനയോട് കിടപിടിക്കാൻ തക്ക ശക്തി ഇപ്പോൾ അമേരിക്കയ്ക്ക് ഉണ്ടോ എന്ന് വിദേശ രാജ്യങ്ങൾ സംശയിച്ചു തുടങ്ങിയിരിക്കുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ അമേരിക്ക അനുഭവിച്ചിരുന്ന അപ്രമാദിത്തത്തിന് അറുതി വരുത്തിയിരിക്കുകയാണ്. ഇതും ട്രംപിന് വിനയായി മാറിയിരിക്കുന്നു. ചൈന വിരുദ്ധവികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെയാണ് ട്രംപ് പ്രചാരണം നടത്തുന്നത്. ഉറക്കം തൂങ്ങി എന്ന് ട്രംപ് കളിയാക്കുന്ന ബിഡന് പക്ഷെ ഇക്കാര്യത്തിൽ ട്രംപിന് ഒപ്പമെത്താൻ കഴിഞ്ഞിട്ടില്ല.കൊറോണക്കാലത്ത് അധികം പേരും പോസ്റ്റൽ വോട്ടുകളേയായിരിക്കും ആശ്രയിക്കുക എന്നും അതിൽ കൃത്രിമത്വം കാണിച്ച് ഡെമോക്രാറ്റുകൾ തെരഞ്ഞെടുപ്പ് വിജയം പിടിച്ചെടുക്കാൻ സാധ്യതയുണ്ടെന്നും ട്രംപ് തന്റെ പ്രചാരണത്തിൽ മുന്നറിയിപ്പ് നൽകുകയുണ്ടായി.
തൊഴിലില്ലായ്മയും ദാരിദ്ര്യവും കലാപവും
ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ് അമേരിക്ക. എന്നാൽ അത് വളരെ വേഗം മാറുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ മാസത്തെ തൊഴിലില്ലായ്മ 10.2 ശതമാനമായിരുന്നു. രോഗവ്യാപനത്തിന് മുൻപ് ഫെബ്രുവരിയിൽ ഇത് കേവലം 3.5 ശതമാനമായിരുന്നു എന്നോർക്കണം. അതുപോലെയാണ് വ്യാപാരമേഖലയും. ചില്ലറവില്പന മേഖലയും ഹോസ്പിറ്റാലിറ്റി മേഖലയും വ്യോമയാന മേഖലയുമൊക്കെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്തൊന്നും തിരിച്ചുപിടിക്കാൻ ആവാത്തവിധം സമ്പദ്ഘടന താഴേക്ക് പോയിരിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്.
കൊറോണയെ പുച്ഛിച്ചും, മഹാവ്യാധി പകരുവാൻ തുടങ്ങിയ ആദ്യകാലങ്ങളിൽ ആവശ്യമായ നടപടികൾ എടുക്കാതെ സാഹചര്യം വഷളാക്കിയതും ട്രംപിന്റെ കഴിവുകേടായി തന്നെയാണ് ഭൂരിഭാഗം അമേരിക്കക്കാരും വിലയിരുത്തുന്നത്. ഫ്ളൂ വന്ന് ആയിരങ്ങൾ മരിച്ചിട്ടും അമേരിക്ക അടച്ചില്ല, രോഗത്തേക്കാൾ ചെലവേറിയതാകരുത് ചികിത്സ തുടങ്ങിയ ട്രംപ് വചനങ്ങളെല്ലാം, അദ്ദേഹത്തെ മനുഷ്യത്വമില്ലാത്തവനായി ചിത്രീകരിക്കാനെ ഉതകിയുള്ളു.പല കാര്യങ്ങളിലും കർക്കശ നിലപാട് ആവർത്തിക്കുമ്പോഴും, ബ്ലാക്ക് ലൈവ്സ് മാറ്റർ കലാപം വേണ്ടവിധം കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനായില്ല എന്നതും ശ്രദ്ധിക്കണം.
വർദ്ധിച്ച തൊഴിലില്ലായ്മയായിരുന്നു, ബി എൽ എം പ്രക്ഷോഭത്തിന് ആളുകൾ കൂടുവാൻ ഒരു പ്രധാന കാരണമായി സാമൂഹ്യരംഗത്തെ പ്രമുഖർ ചൂണ്ടിക്കാട്ടിയത്. തൊഴിൽ നഷ്ടപ്പെട്ടതിലുള്ള നിരാശയും, അനിശ്ചിതമായ ഭാവിയേ ഓർത്തുള്ള ഉത്കണ്ഠയും, ഒപ്പം ഇതിനിടയാക്കിയ ഭരണകൂടത്തോടുള്ള കോപവുമാണ് തെരുവുകളെ യുദ്ധക്കളമാക്കിയതെന്ന് അന്ന് ഒരു പ്രമുഖ സാമൂഹ്യ ശാസ്ത്രജ്ഞൻ പറഞ്ഞിരുന്നു. അങ്ങനെ എല്ലാ നിലയിലും പരാജയപ്പെട്ട ട്രംപാണ് ഡെമോക്രാറ്റുകൾ ഭരണത്തിൽ ഏറിയാൽ നിയമവ്യവസ്ഥ താറുമാറാകും എന്ന് പറയുന്നത്. അതേസമയം, ഈ പ്രക്ഷോഭം ആളിക്കത്തിക്കാൻ തുനിഞ്ഞിറങ്ങിയ ഡെമോക്രാറ്റുകൾക്കും ക്രമസമാധാനത്തെകുറിച്ചോ നിയമവാഴ്ച്ചയേ കുറിച്ചോ ഒന്നും പറയുവാനാകാത്ത സ്ഥിതിയാണ്.
വിശ്വാസം നേടാനാകാതെ ഡെമോക്രാറ്റുകൾ
ട്രംപിനെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും അത് വോട്ടാക്കി മാറ്റുവാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമോ എന്നതും ഒരു വസ്തുതയാണ്,. ചില ഡെമോക്രാറ്റിക്മേയർമാരുടേയും കൗൺസിലുകളുടെയും നടപടികൾ ഇവരെ ജനങ്ങളിൽ നിന്നും അകറ്റുന്നതിന് കാരണമായിട്ടുണ്ട്. മൈക്രോസോഫ്റ്റ്, ബോയിങ് തുടങ്ങിയ ഭീമൻ കമ്പനികളുടെ ആസ്ഥാനമായ സിയാറ്റിലിൽ, പൊലീസിൽ 50 ശതമാനം അളുകളെ കുറച്ചത് അത്തരത്തിൽ ഒരു നടപടിയായിരുന്നു. ഇതിനെ തുടർന്ന് കറുത്തവർഗ്ഗക്കാരിയായ പൊലീസ് ചീഫ് രാജിവയ്ക്കുകയും ചെയ്തിരുന്നു.
ബി എൽ എം പ്രക്ഷോഭകാലത്താണ് ഈ നടപടിയുടെ പരിണിതഫലം അറിഞ്ഞത്. അക്ഷരാർത്ഥത്തിൽ ഒരു സെൻട്രൽ ഡിസ്ട്രിക്ടിനെ നാല് ആഴ്ച്ചകളോളം പൊലീസ് വിമുക്ത മേഖലയാക്കുവാൻ പ്രക്ഷോഭകാരികൾക്ക് കഴിഞ്ഞു. ഇത് സാധാരണക്കാരായ, സമാധാന ജീവിതം കാംക്ഷിക്കുന്നവരെ ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നും അകറ്റുവാൻ കാരണമായിട്ടുണ്ട്. പ്രണയത്തിന്റെ വേനലവധികൾ ആസ്വദിച്ചിരുന്ന സിയാറ്റിലിൽ ഇത് അക്രമത്തിന്റെ വേനലാണ് എന്നായിരുന്നു ഒരു പൗരൻ ഇതേക്കുറിച്ച് പറഞ്ഞത്.
എന്നാൽ, ഡെമോക്രാറ്റുകളിലെ ഇടതുപക്ഷ ചായ്വുള്ള വിഭാഗത്തിലല്ല മിതവാദിയായ ബിഡൻ ഉൾപ്പെടുന്നത് എന്നത്, അത്തരത്തിലുള്ള നടപടികൾ കാരണമുണ്ടായ ജനരോഷം മാറ്റുവാൻ സാധിക്കും എന്നാണ് പാർട്ടി വൃത്തങ്ങൾ കരുതുന്നത്. ഒരുപറ്റം സോഷ്യലിസ്റ്റുകളുടെ തടവുകാരനാണ് ബിഡൻ എന്ന് റിപ്പബ്ലിക്കുകൾ ആരോപിച്ചതും, ഇവർക്കെതിരെയുള്ള ജനരോഷം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുവാൻ ആയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്