Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുരുഷന്മാരെ നിർബന്ധിച്ച് വന്ധീകരിക്കുന്നു; സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഗർഭഛിദ്രത്തിന് വിധേയമാക്കുന്നു; ഇരുമ്പറയ്ക്കുള്ളിൽ കൊടിയ യാതനകളുടെ പീഡന പർവ്വം തുടരുന്നു: ലോകം ഒരുമിച്ച് നിന്നും സ്വന്തം മുസ്ലിം ജനതയെ ഭയാനകമായ പീഡനങ്ങൾക്ക് വിധേയമാക്കി ചൈന: അനുഭവസ്ഥരുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടി മനുഷ്യകുലം

പുരുഷന്മാരെ നിർബന്ധിച്ച് വന്ധീകരിക്കുന്നു; സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഗർഭഛിദ്രത്തിന് വിധേയമാക്കുന്നു; ഇരുമ്പറയ്ക്കുള്ളിൽ കൊടിയ യാതനകളുടെ പീഡന പർവ്വം തുടരുന്നു: ലോകം ഒരുമിച്ച് നിന്നും സ്വന്തം മുസ്ലിം ജനതയെ ഭയാനകമായ പീഡനങ്ങൾക്ക് വിധേയമാക്കി ചൈന: അനുഭവസ്ഥരുടെ വെളിപ്പെടുത്തലുകളിൽ ഞെട്ടി മനുഷ്യകുലം

മറുനാടൻ മലയാളി ബ്യൂറോ

ബീജിങ്: ചൈനീസ് ഭരണകൂട ഭീകരതയെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആരെയും ഞെട്ടിക്കുന്നതാണ്. ചൈനയിലെ ജനങ്ങൾ തന്നെ തങ്ങളുടെ ഭരണ കൂട ഭീകരതയെ കുറിച്ച് തുറന്നു പറയുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുകയാണ് ലോകം. പുരുഷന്മാരെ നിർബന്ധിച്ച് വന്ധീകരിക്കുകയും സ്ത്രീകളെ അറസ്റ്റ് ചെയ്ത് ഗർഭഛിദ്രത്തിന് വിധേയമാക്കുകയും ചെയ്യുന്ന ചൈനീസ് ഭരണകൂടം പ്രായപൂർത്തിയായ സ്ത്രീകളുടെ മാസസമുറ പോലും കൃത്യമായി നിരീക്ഷിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

മാസമുറ തെറ്റുന്ന സ്ത്രീകളെ കൃത്യമായി നിരീക്ഷിക്കുന്ന ചൈനീസ് ഉദ്യോഗസ്ഥർ അഅവരെ നിർബന്ധിച്ച് ആശുതപ്രിയിൽ കൊണ്ടുപോയി ഗർഭഛിദ്രത്തിന് വേധയമാക്കാറുണ്ട്. സ്വന്തം രാജ്യത്തെ മുസ്ലിം ജനതയോട് കാണിക്കുന്ന ക്രൂര പീഡനത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. 1.4 ബില്ല്യൺ വരുന്ന ചൈനീസ് ജനതയിൽ 12 മില്ല്യൺ ജനങ്ങളാണ് മുസ്ലിം സമുദായത്തിൽപ്പെട്ടവർ. ഇവരുടെ സംസ്‌ക്കാരവും ആചാരങ്ങളും നശിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇവരുടെ വംശഹത്യയാണ് ലക്ഷ്യമിടുന്നത്.

അതിനാൽ തന്നെ ഇവരെ തേടിപ്പിടിച്ച് ഗർഭഛിദ്രത്തിനും വന്ധ്യം കരണത്തിനും ഇരയാക്കുന്നു. പ്രായപൂർത്തിയായ മുസ്ലിം പുരുഷന്മാരെ തടവിലാക്കുന്നതാണ് മറ്റൊരു ക്രൂരത. സിൻജിയാങിൽ ഒരു ദശലക്ഷത്തോളം പേരെ തടവിൽ പാർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോൺസെൻട്രേഷൻ ക്യാമ്പുകളിലും ജയിിലറകളിലും പാർപ്പിച്ചിരിക്കുന്ന ഇവർക്ക് കൊടിയ പീഡനമാണ് ഏറ്റു വാങ്ങേണ്ടി വരുന്നത്.

മുസ്ലിം ജനതയിലേർപ്പെടുത്തിയ ജനസംഖ്യാ നിയന്ത്രണ നയം മൂലം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഈ ജനതയുടെ ജനന നിരക്കിൽ 60 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിനായിരങ്ങളെയാണ് ഇസ്താംബൂളിലേക്കും മറ്റും നാടു കടത്തിയത്. ഗർഭം മറച്ചു വെച്ചതിന് ഒരു സ്ത്രീയുടെ സഹോദരനെ നാലു വർഷം ജയിലിൽ അടച്ചു. ആശുപത്രികൾ മുസ്ലിം ജനതയ്ക്ക് മരണക്കളമായാണ് മാറുന്നതെന്നും അവർ പറയുന്നു. ഒരു മാസം മുതൽ അഞ്ച് മാസത്തിനു മുകളിലായ ഗർഭം വരെ വളരെ ക്രൂരമായാണ് ഇവർ നശിപ്പിച്ച് കളയുന്നത്.

ഗർഭഛിദ്രം നടത്തി ഭ്രൂണത്തെ അമ്മയുടെ കൺമുന്നിലൂടെയാണ് ചവറ്റ് കുട്ടയിലേക്ക് വലിച്ചെറിയുന്നത്. ഏഴ് മാസം പ്രായമായ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കണ്ണില്ലാത്ത ക്രൂരതയും ചൈനീസ് ഭരണ കൂടത്തിനുണ്ട്. പ്രസവത്തിന് മൂന്ന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊല്ലപ്പെട്ട ഈ കുഞ്ഞിന്റെ ശരീരം പോലും ആ കുടുംബത്തിന് തിരികെ നൽകാൻ ആശുപത്രി അധികൃതർ മനസ്സലിവ് കാണിച്ചില്ലെന്നും രാജ്യം വിട്ടു പോയ ചൈനീസ് മുസ്ലിംകൾ വെളിപ്പെടുത്തു

മുസ്ലിം സ്ത്രീകളുടെ ഭ്രൂണങ്ങളെ യാതൊരു മനസ്സലിവും ഇല്ലാതെയാണ് എടുത്തു കളയുന്നത്. ഈ അമ്മമാരോടോ ഭ്രൂണത്തോടെ ഈ ഡോക്ടർമാർ യാതൊരു അനുകമ്പയും കാണിക്കാറില്ലെന്നും മുസ്ലിം സ്ത്രീകൾ പറയുന്നു. ചൈന ഒരു കുട്ടി നയം എടുത്തു കളഞ്ഞപ്പോൾ പോലും മുസ്ലിം ജനതയെ തേടിപ്പിടിച്ച് വന്ധ്യം കരണം നടത്തുകയാണ്. ഗർഭഛിദ്രം നടത്തി മനസ്സ് മടുത്ത നിരവധി ഡോക്ടർമാർ ജോലി ഉപേക്ഷിച്ചു പോകുന്നു.

ഗർഭിണിയായതിനെ തുടർന്ന് പ്രസവത്തിനായി രാജ്യം വിട്ട അമീമ എന്ന സ്ത്രീ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ സംരക്ഷിക്കാൻ മറ്റ് മൂന്ന് മക്കളേയും ഭർത്താവിനെയും ചൈനയിൽ ഉപേക്ഷിച്ചാണ് പോയത്. എന്നാൽ പിന്നീട് ഭരണ കൂടം ഈ സ്ത്രീയുടെ ഭർത്താവിനെ 15 വർഷത്തേക്ക് ശിക്ഷിച്ച് ജയിലിൽ അടച്ചു. തന്റെ മക്കൾ ഇപ്പോൾ എവിടെയാണെന്ന് പോലും അറിയില്ലെന്നും അമീമ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP