ഇത് പാക്കിസ്ഥാൻ ഇന്ത്യയോട് ചെയ്യുന്നതിന് സമാനമായ ക്രൂരത; വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങൾക്കൊപ്പം ഭീകര സംഘടനകളേയും പ്രോത്സാഹിപ്പിക്കുന്നത് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം; കലാപകാരികളെ വളർത്തുന്നത് അയൽ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി സിൽക് റോഡിലൂടെ ആഗോള ശക്തിയായി വളരാൻ; ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിലും നിലയുറപ്പിക്കാനുള്ള ശ്രമം ഇന്ത്യയെ ലക്ഷ്യമിട്ടും; ചൈനീസ് ചതി വിളിച്ചു പറഞ്ഞ് മ്യാന്മറും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആദ്യ സർജിക്കൽ സ്ട്രൈക്ക് മ്യാന്മറിലായിരുന്നു. 2015 ജൂണിൽ മ്യാന്മാർ അതിർത്തി കടന്നായിരുന്നു ഇന്ത്യയുടെ ആദ്യ ആക്രമണം. മ്യാന്മർ അതിർത്തി കടന്ന് ഇന്ത്യ നടത്തിയത് വെറും 40 മിനിറ്റ് മാത്രം നീണ്ടു നിന്ന് ആക്രമണമായിരുന്നു. 38 നാഗാ തീവ്രവാദികളെയാണ് അന്ന് ഇന്ത്യൻ സൈന്യം വകവരുത്തിയത്. പുലർച്ച മൂന്നു മണിയോടെയായിരുന്നു 70 കമാൻഡോകൾ പങ്കെടുത്ത ആക്രമണം നടത്തിയത്. ഒരു സൂചനയും നൽകാതെ സൂര്യനുദിക്കും മുമ്പ് ഇന്ത്യൻ സൈന്യം ലക്ഷ്യം നിർവഹിച്ച് മ്യാന്മറിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു.
ഹെലികോപ്ടറുകളുടെ അകമ്പടിയോടെ കരസേന നടത്തിയ ഈ ആക്രമണം മണിപ്പൂരിൽ 18 ഓളം ഇന്ത്യൻ സൈനികരെ വധിച്ചതിന് പ്രതികാരമായിട്ടായിരുന്നു. മ്യാന്മർ സർക്കാരിന്റെ പൂർണ്ണ പിന്തുണയും കിട്ടി. മ്യാന്മറിലെ ഭീകരവാദികൾ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു എന്നും ഉയർത്തിയത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഭീകര പ്രവർത്തനത്തെ തടയിട്ടത് ഈ മിന്നലാക്രമണത്തിലൂടെയായിരുന്നു. ഇപ്പോഴിതാ ഇന്ത്യയ്ക്കെതിരെ മ്യാന്മാറിലെ ഭീകരെ വീണ്ടും സജീവമാക്കുകയാണ് ചൈന. അതിർത്തിയിലെ പ്രശ്നങ്ങൾക്കൊപ്പം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ പുകയ്ക്കാനുള്ള നീക്കം.
പാക്കിസ്ഥാൻ ഇന്ത്യയോട് ഭീകരപ്രവർത്തനം കാണിക്കുന്നതുപോലെയാണ് ചൈന മ്യാന്മറിനോടു കാട്ടുന്ന ക്രൂരത. മ്യാന്മറിന്റെ ഷാൻ മേഖലയിൽ ചൈനീസ് അതിർത്തിയോടു ചേർന്നു പ്രവത്തിക്കുന്ന സായുധ സംഘടനയായ 23,000 പേരടങ്ങുന്ന മാൻഡരിൻ സംസാരിക്കുന്ന യുണൈറ്റഡ് വാ സ്റ്റേറ്റ് ആർമിയെ ചൈന പരിശീലിപ്പിക്കുന്നുണ്ടെന്നാണ് വിവരം. മ്യാന്മർ ഇന്ത്യ അതിർത്തിയിലെ ചൈനയുടെ യുന്നാൻ പ്രവിശ്യയയിൽ ഇവരെപ്പോലുള്ള സായുധസംഘങ്ങൾക്ക് ചൈന പിന്തുണ നൽകുന്നുണ്ട്.
ഈ സംഘങ്ങൾ മ്യാന്മറിന്റെ 'നോർത്തേൺ അലയൻസ്' എന്നാണ് അറിയപ്പെടുന്നത്. ഇവർ ഇന്ത്യ മ്യാന്മർ അതിർത്തിയിലാണു പ്രവർത്തിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലെ വിഘടനവാദ സംഘങ്ങളായ ഉൾഫ, എൻഎസ്സിഎൻ (കെ) സംഘടനകളുമായി ചേർന്നാണ് പ്രവർത്തനം. ഇവരെ തുരത്താനായിരുന്നു 2015ലെ മിന്നലാക്രമണം. ഇതോടെ ഇവർ പതിയെ പിൻവലിച്ചു. ചൈന ആയുധങ്ങൾ നൽകി ഇവിടെ ഭീകര പ്രവർത്തനം സജീവമാക്കുന്നു. ഇതിനൊപ്പം മ്യാന്മറിലെ മറ്റിടങ്ങളിലുള്ള ഭീകരരേയും വളർത്തുന്നു. മ്യാന്മറിനെ സാമ്പത്തികമായും മാനസികമായും തളർത്തി അടിമയാക്കുകയാണ് ലക്ഷ്യം. ഇതാണ് മ്യാന്മർ തുറന്നു സമ്മതിക്കുന്നതും.
ഇത് ഇന്ത്യയ്ക്കെതിരായ നിഴൽ യുദ്ധത്തിന്റെ ഭാഗമാണ്. എന്നാൽ ഇന്ത്യയുമായി ചേർന്ന് തീവ്രവാദികളെ ഒതുക്കിയ മ്യാന്മറിനും കടുത്ത വെല്ലുവിളിയാണഅ. ഇതോടെ ചൈനയുടെ സ്വഭാവം തിരിച്ചറിഞ്ഞ് അടുത്തകാലം വരെ അടുത്ത അനുയായിയായിരുന്ന മ്യാന്മറും രംഗത്ത് വരികയാണ്. തെക്കു കിഴക്കൻ ഏഷ്യയിലെ ചൈനയുടെ അടുത്ത സുഹൃത്തായിരുന്നു മ്യാന്മർ. രാജ്യത്ത് ആഭ്യന്തര സംഘർഷം നടത്തുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റുമെത്തിക്കുന്നത് ചൈനയാണെന്ന വിമർശനമാണ് മ്യാന്മർ നടത്തിയിരിക്കുന്നത്. വിമത വിഭാഗത്തെ അടിച്ചമർത്താൻ രാജ്യാന്തര സഹകരണം തേടിയിരിക്കുകയാണ് മ്യാന്മറിപ്പോൾ. ഇതോടെ ചൈനയ്ക്ക് പുതിയൊരു ചെറിയ എതിരാളിയെ കൂടി കിട്ടുകയാണ്.
മ്യാന്മറിലെ ഭീകരസംഘടനകൾക്കുപിന്നിൽ 'വൻ ശക്തി'കളുണ്ടെന്നും ഇവരെ ഒതുക്കാൻ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും മ്യാന്മർ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയ്ങ് റഷ്യയുടെ ഔദ്യോഗിക ടിവി സ്വെസ്ഡയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. ഈ 'വൻ ശക്തി'യെന്നത് ചൈനയാണെന്നാണ് വിലയിരുത്തൽ. ഈ ഭീകരർ ഏറ്റവും അധികം വെല്ലുവിളിയുണ്ടാക്കുന്നത് ഇന്ത്യയ്ക്കാണെന്ന യാഥാർത്ഥ്യമാണ് ഇതിന് കാരണം. മ്യാന്മറിനെ തങ്ങളുടെ നിയന്ത്രണത്തിൽ നിർത്താൻ ചൈനയാണ് അതിർത്തിയോടു ചേർന്നു പ്രവർത്തിക്കുന്ന കലാപകാരികൾക്ക് ആയുധങ്ങളും മറ്റു സഹായവും നൽകുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പല പദ്ധതികളിൽ പണമിറക്കുക വഴി മ്യാന്മറിനെ കടക്കെണിയിൽപ്പെടുത്താനുള്ള നീക്കം ചൈന നടത്തിയെങ്കിലും ആ കെണിയിൽ മ്യാന്മർ ഇതുവരെ വീണിട്ടില്ലെന്നാണ് സൂചന. ശ്രീലങ്കയെ ഇങ്ങനെയാണ് ചൈന അടുപ്പിച്ച് നിർത്തുന്നത്.
'അരാകൻ ആർമി (എഎ), അരാകൻ റോഹിൻഗ്യ സാൽവേഷൻ ആർമി (എആർഎസ്എ), ചൈനയോടു ചേർന്നു കിടക്കുന്ന മ്യാന്മറിന്റെ പടിഞ്ഞാറൻ സംസ്ഥാനമായ രാഖൈനിലെ ഭീകര സംഘടനകൾ' എന്നിവയെക്കുറിച്ചാണെന്ന് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ സോ മിൻ തുൻ പിന്നീടു വിശദീകരിച്ചു. അരാകൻ ആർമിക്കു പിന്നിൽ 'വിദേശ രാജ്യ'മുണ്ടെന്നും ചൈനീസ് നിർമ്മിത ആയുധങ്ങളാണ് 2019ൽ സൈന്യത്തെ ആക്രമിക്കാൻ അവർ ഉപയോഗിച്ചതെന്നും വക്താവ് കൂട്ടിച്ചേർത്തു. നിരോധിക്കപ്പെട്ട താങ് നാഷനൽ ലിബറേഷൻ ആർമിയുടെ കേന്ദ്രത്തിൽ 2019 നവംബറിൽ നടത്തിയ റെയ്ഡിൽ 70,000 യുഎസ് ഡോളർ മുതൽ 90,000 യുഎസ് ഡോളർ വരെ വിലയുള്ള ആയുധങ്ങളാണ് കണ്ടെടുത്ത്. ഇവയിൽ സർഫർസ് - ടു - എയർ മീസൈലുകളും ഉൾപ്പെടും. ഈ ആയുധങ്ങൾ നിരോധിത സംഘടനയ്ക്കു ലഭ്യമായതിനു പിന്നിൽ ചൈനയാണെന്ന് സൈന്യം കണ്ടെത്തിയിരുന്നു. കൂടുതലും ചൈനീസ് നിർമ്മിതമാണെന്നും വ്യക്തമായിരുന്നതായി സൈനിക വക്താവ് മേജർ ജനറൽ തുൻ തുൻ ന്യി പറഞ്ഞു.
വൺ ബെൽറ്റ് വൺ റോഡ് (ഒബിഒആർ) പദ്ധതിക്കായി ചെറു അയൽരാജ്യമായ മ്യാന്മറിനെ വരുതിയിലാക്കി കൊണ്ടുവരാനാണ് ചൈനയുടെ നീക്കമെന്നാണു വിലയിരുത്തുന്നത്. ഒബിഒആർ പ്രശ്നങ്ങളില്ലാതെ നടപ്പാക്കാൻ ഒരു ബാർഗെയ്നിങ് ചിപ് ആയാണ് ഭീകര സംഘങ്ങൾക്ക് ചൈന സഹായം നൽകുന്നതെന്ന വിലിയുരുത്തലുണ്ട്. രോഹിൻഗ്യ വിഷയം രാജ്യാന്തര തലത്തിൽ മ്യാന്മറിന്റെ പ്രതിച്ഛായ മോശമാക്കിയിരുന്നു. ഇതേത്തുടർന്ന് സാമ്പത്തികമായും നയതന്ത്രപരമായും മ്യാന്മറിന് ചൈനയെ ആശ്രയിക്കേണ്ടിവന്നു. ഇതോടെ മ്യാന്മറിന്റെ കാര്യങ്ങളിൽ ചൈന ഇടപെടൽ തുടങ്ങി. സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന സംരംഭങ്ങളെല്ലാം ആഭ്യന്തര സംഘർഷം നടക്കുന്ന മേഖലകളിലാക്കി. തീവ്രവാദികളെ പിന്തുണച്ചു. സർക്കാരിന്റെയും ഭീകര സംഘടനകളുടെയും ഇടയിൽ ഒത്തുതീർപ്പെന്ന പേരിൽ നിന്ന് മ്യാന്മറിനെ അടിമയാക്കാനാണ് ചൈനീസ് ശ്രമം. ഇതാണ് മ്യാന്മർ തിരിച്ചറയുന്നത്.
എന്നാൽ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുന്നു. ഈ ജനുവരിയിൽ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് മ്യാന്മർ സന്ദർശിച്ചപ്പോൾ ഈ ആശങ്ക തള്ളിക്കളഞ്ഞിരുന്നു. മ്യാന്മറിലൂടെ ചൈന ഇന്ത്യയിലേക്കും ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. ചൈന - മ്യാന്മർ സാമ്പത്തിക ഇടനാഴി യാഥാർത്ഥ്യമാക്കാനും ചൈന ശ്രമിക്കുന്നുണ്ട്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ മേഖലയിൽ നിലയുറപ്പിക്കാനാണ് ഇത്. ഇന്ത്യൻ മേഖലയിലും പിടിമുറുക്കാൻ ചൈനയ്ക്കാകും.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്