ലേയിൽ നിന്നും 100 കിലോമീറ്റർ മാത്രം അകലെയുള്ള സ്കർദു വ്യോമത്താവളം ചൈനയ്ക്ക് കൈമാറാൻ ഒരുങ്ങി പാക്കിസ്ഥാൻ; പാക് അധിനിവേശ കാശ്മീരിനെ ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാൻ ഒരുങ്ങി ചൈനയും; അപകടം മണത്ത് മുൻകരുതലുമായി ഇന്ത്യയും; ഇന്ത്യയെ ആക്രമിക്കാൻ ചൈനയ്ക്കൊപ്പം പാക്കിസ്ഥാനും ചേരുമ്പോൾ സംഭവിക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കര സൈന്യത്തിൽ ചൈനയ്ക്കാണ് മുൻതൂക്കം. എന്നാൽ വ്യോമ കരുത്ത് ഇന്ത്യയ്ക്കൊപ്പവും. അതിർത്തിയിൽ ചൈനയ്ക്കെതിരെ യുദ്ധ വിമാനങ്ങളും മറ്റും ഒരുക്കാനുള്ള സംവിധാനങ്ങൾ ഇന്ത്യയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പറന്നുയർന്ന് ചൈനീസ് മോഹങ്ങളെ ചുട്ടു ചാമ്പലാക്കാനുള്ള കരുത്ത് ഇന്ത്യൻ വ്യോമസേനയ്ക്കുണ്ടായിരുന്നു. ഇത് മനസ്സിലാക്കി പാക്കിസ്ഥാന്റെ സഹായം തേടുകയാണ് ചൈന. ഇന്ത്യയെ ആക്രമിക്കാൻ പാക്കിസ്ഥാനും കൂടെയുണ്ടാകുമെന്ന് ചൈനയും ഉറപ്പാക്കുകയാണ്. ഇത് മനസ്സിലാക്കി അതിർത്തിയിൽ ഉടനീളം ജാഗ്രത കാട്ടുകയാണ് ഇന്ത്യ. ഇതോടെ യുദ്ധഭീതി ഇന്ത്യൻ അതിർത്തിയിൽ ഉടനീളം സജീവമാകുകയാണ്.
പാക് അധീന കശ്മീലെ ചൈനീസ് സാന്നിധ്യത്തിൽ ജാഗ്രത ശക്തമാക്കുയാണ് ഇന്ത്യ. ചൈനീസ് വ്യോമസേനയുടെ ടാങ്കർ വിമാനം പാക് അധീന കശ്മീരിൽ ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുമായി ഒരു സംഘർഷമുണ്ടായാൽ പാക് അധീന കശ്മീരിലെ സ്കർദു വ്യോമതാവളം പാക്കിസ്ഥാൻ ചൈനയ്ക്ക് കൈമാറാൻ ഇടയുണ്ടെന്നാണ് റിപ്പോർട്ട്. സ്കർദു വ്യോമതാവളത്തിൽ ചൈനീസ് ടാങ്കർ വിമാനമായ ഐ.എൽ.-78 ലാൻഡ് ചെയ്തിരുന്നു. ഈ വിമാനത്താവളം ചൈനയ്ക്ക് പാക്കിസ്ഥാൻ കൈമാറുമെന്നാണ് സൂചന. ഇതിലൂടെ ഇന്ത്യയെ ആക്രമിക്കാൻ ചൈനയ്ക്ക് കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ടാണ് റഡാർ സംവിധാനവും മറ്റും ഇന്ത്യ ശക്തമാക്കുന്നത്.
ലേയിൽ നിന്ന് 100 കലോമീറ്റർ മാത്രം അകലെയാണ് സ്കർദു വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. വിദേശരാജ്യങ്ങൾക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കാൻ പാക്കിസ്ഥാൻ മുമ്പും അനുവാദം നൽകിയിട്ടുണ്ട്. അഫ്ഗാനിസ്താനിലെ താലിബാനെതിരായ സൈനിക നീക്കത്തിന് പാക് സൈനിക കേന്ദ്രങ്ങൾ അമേരിക്ക ഉപയോഗപ്പെടുത്തിയിരുന്നു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം പരിഗണിച്ച് സ്കർദു ചൈനയ്ക്ക് കൈമാറാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ ചൈനീസ് വിമാനങ്ങൾക്ക് ഇന്ത്യയെ ലക്ഷ്യമാക്കി അതിവേഗം പറക്കാനാകും. ചൈനയുടെ തന്ത്രപരമായ ഇടപെടലുകളാണ് പാക് അധിനിവേശ കാശ്മീരിൽ നിന്ന് ഇന്ത്യയ്ക്കെതിരെ പോരാട്ടം നടത്താനുള്ള സാഹചര്യം ഒരുങ്ങുന്നത്.
ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു-27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. സിൻജിയാങ്ങിന് പുറമെ ടിബറ്റിലെ വ്യോമതാവളവും സജീവമാണ്. ഇവയെല്ലാം 4,000 അടിക്ക് മുകളിലാണ് സ്ഥിതി ചെയ്യുന്നത് എന്നതിനാൽ മുഴുവൻ ആയുധങ്ങളും നിറയെ ഇന്ധനവുമായി അവിടെനിന്ന് യുദ്ധവിമാനങ്ങൾക്ക് പറന്നുയരാൻ സാധിക്കില്ല. പാക്കിസ്ഥാനിലെ വ്യാമത്താവളത്തെ ചൈനയ്ക്ക് ആശ്രയിക്കേണ്ടി വരുന്നതും ഈ സാഹചര്യത്തിലാണ്.
ഇന്ത്യയുടെ വ്യോമസേനാ താവളങ്ങൾ സ്ഥിതി ചെയ്യുന്നത് ചൈനയുടേതിനേക്കാൾ താഴെയാണെന്നതിനാൽ ഇന്ത്യയ്ക്ക് ഇവിടെ വ്യക്തമായ ആധിപത്യവുമുണ്ട്. ഈയൊരു പ്രശ്നം മറകടക്കാൻ ചൈനയെ പാക്കിസ്ഥാൻ തുണയ്ക്കുമെന്നാണ് വിലയിരുത്തൽ. അതിർത്തിയിൽ ചൈന എയർബേസ് വികസിപ്പിക്കുന്നുണ്ടെന്ന സാറ്റലൈറ്റ് ദൃശ്യങ്ങളും ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. തടകത്തിന് 200 കിലോമീറ്റർ സമീപത്താണ് പുതിയ എയർ ബേസ്. ഗൽവാൻ താഴ്വരയിൽ ചൈനീസ് സൈന്യം കെട്ടി ഉയർത്തിയിരിക്കുന്നത് പതിനാറോളം ക്യാമ്പുകളാണ്. യഥാർഥ നിയന്ത്രണരേഖയ്ക്ക് ഒമ്പതു കിലോമീറ്റർ പരിധിയിലാണ് ഇവയെന്നും ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നു.
ചൈനീസ് ഭീഷണി ചെറുക്കാൻ കിഴക്കൻ ലഡാക്ക് മേഖലയിൽ ഇന്ത്യ മിസൈൽ വേധ സംവിധാനങ്ങളടക്കം സ്ഥാപിച്ചു. നിയന്ത്രണരേഖയ്ക്കു സമീപം ചൈനയുടെ സുഖോയ്-30 പോർ വിമാനങ്ങളും ഹെലികോപ്ടറുകളും സാന്നിധ്യമറിയിച്ചതോടെയാണിത്. ഇവയെ നേരിടാൻ കര-വ്യോമ സേനകൾ മിസൈൽവേധ സംവിധാനങ്ങൾ സജ്ജമാക്കിക്കഴിഞ്ഞു. അതിവേഗ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും നേരിടാൻ ആകാശ് മിസൈൽ പ്രതിരോധ സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിർത്തി സംഘർഷം കൂടുതൽ കടുക്കുന്ന സ്ഥിതിയിലേക്കു വിരൽചൂണ്ടുന്നതാണ് ഉപഗ്രഹ ദൃശ്യങ്ങൾ. 25, 26 തീയതികളിൽ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളിൽ കറുത്ത ടാർപോളിൻ വലിച്ചുകെട്ടിയ ക്യാമ്പുകൾ വ്യക്തം.
യഥാർഥ നിയന്ത്രണരേഖ(എൽ.എ.സി.)യ്ക്കു തൊട്ടരികെ ആണിതെന്നും ഗൽവാൻ താഴ്വരയിലെ തൽസ്ഥിതി മാറ്റാനുള്ള ചൈനയുടെ ശ്രമമായാണ് ഈ മുന്നേറ്റത്തെ കാണേണ്ടതെന്നും സൈനികവൃത്തങ്ങൾ വ്യക്തമാക്കുന്നു.ഗൽവാനിൽ ചൈന അവകാശപ്പെടുന്ന മേഖലയ്ക്കു 800 മീറ്റർ അകലെയാണ് തങ്ങളെന്ന് സൈനികചർച്ചയ്ക്കിടെ ചൈന ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഗൽവാൻ താഴ്വരയിലെ പട്രോൾ പോയിന്റ് 14ൽ 100-150 മീറ്റർ മാത്രമേ തങ്ങൾ മുന്നോട്ടുനീങ്ങിയിട്ടുള്ളൂവെന്നും ചൈന വ്യക്തമാക്കിയിരുന്നു. ജൂൺ 22ന് നടന്ന സൈനിക കമാൻഡർ തല ചർച്ചയ്ക്കിടെയായിരുന്നു ഇത്.
ജൂൺ 15ന് ഇരുരാജ്യങ്ങളുടെയും സൈനികർ നേരിട്ട് ഏറ്റുമുട്ടി ഇരുഭാഗത്തും ആൾനാശമുണ്ടായ സംഭവത്തിന്റെ കേന്ദ്രമാണ് പട്രോൾ പോയിന്റ് 14. പട്രോൾ പോയിന്റ് 14ലെയും പാംഗോങ് ത്സോയിലെയും പ്രശ്നങ്ങൾ ജൂൺ 22 ചർച്ചയിൽ ഉന്നയിക്കപ്പെട്ടപ്പോൾ മറ്റുചില മുന്നേറ്റസ്ഥലങ്ങളിൽ ഇന്ത്യൻ സേനാവിന്യാസത്തെപ്പറ്റി ചൈന ആശങ്ക ഉന്നയിച്ചിരുന്നു. ചില സ്ഥലങ്ങളിൽനിന്ന് ഇന്ത്യ പിന്മാറാമെന്നും മറ്റു ചില പ്രദേശങ്ങളിൽനിന്ന് ചൈന പിന്മാറണമെന്നും ചർച്ചയിൽ ധാരണയായിരുന്നുവെന്നും ചർച്ചയായിരുന്നു. പിന്മാറ്റം എങ്ങനെ നടപ്പാക്കണമെന്നതു സംബന്ധിച്ചു വരുംദിവസങ്ങളിൽ ചർച്ച നടക്കുന്ന സംഭവവികാസങ്ങളോടു ബന്ധമുള്ള കേന്ദ്രങ്ങൾ വ്യക്തമാക്കി.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഇന്ത്യയിൽ നിന്നുള്ള അവസാന മാധ്യമപ്രവർത്തകനും രാജ്യം വിടണമെന്ന് ചൈന
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍