ഇന്ത്യൻ അതിർത്തിയിലും ദക്ഷിണ ചൈനാ സമുദ്രത്തിലും സംഘർഷാന്തരീക്ഷം നിലനിർത്തുന്നതിനൊപ്പം ജപ്പാനുമായും യുദ്ധത്തിന് നീക്കം; ആൾത്താമസമില്ലാത്ത സെൻകാക്കുസ് ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന ശ്രമിക്കുന്നെന്ന് ജപ്പാൻ; പ്രതിരോധ കരാർ പ്രകാരം, ചൈന ജപ്പാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് ഇടപെടേണ്ടതായി വരും;ചൈനയുടെ ഉദ്ദേശം മറ്റൊരു ലോക മഹായുദ്ധമോ ?
മറുനാടൻ മലയാളി ബ്യൂറോ
ടോക്കിയോയിൽ നിന്നും 1,900 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ആൾത്താമസമില്ലാത്ത ദ്വീപ് സമൂഹമാണ് സെൻകാക്കുസ് എന്ന് ജപ്പാനിലും ഡയോയസ് എന്ന് ചൈനയിലും അറിയപ്പെടുന്ന ദ്വീപ് സമൂഹം. 1972 മുതൽ ഇത് ജപ്പാന്റെ നിയന്ത്രണത്തിലാണ്. എന്നിരുന്നാലും നൂറ്റാണ്ടുകളായി അവയ്ക്ക് മേൽ അവകാശമുന്നയിക്കുന്നുണ്ട് ഇരു രാജ്യങ്ങളും. ഒരു തർക്ക പ്രദേശമാണെങ്കിലും ഇതുവരെ അവിടെ നേരിട്ടൊരു ഏറ്റുമുട്ടൽ നടന്നിട്ടില്ല. ഇടക്കിടക്ക് പ്രശ്നങ്ങൾ ഉയർന്നു വരുമ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ സംസാരിച്ച് തീർക്കാറാണ് പതിവ്.
എന്നാൽ തീർത്തും അപ്രതീക്ഷിതമായ ചില സംഭവവികാസങ്ങൾ ഈ മേഖലയിൽ ഒരു യുദ്ധത്തിന്റെ സാധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്. സെൻകാക്കു ദ്വീപിന് സമീപം കടലിൽ ചൈനയുടെ കപ്പലുകൾകാണപ്പെടുന്നു എന്ന ജപ്പാൻ തീരദേശ സേനയുടെ അറിയിപ്പാണ് ഇപ്പോൾ ആശങ്ക പടർത്തുന്നത്. ഏപ്രിൽ പകുതി മുതൽ ഈ ഭാഗത്ത് ചൈനയുടെ കപ്പലുകൾ സ്ഥിരമായി കാണപ്പെടുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇത് ഒരു സൈനിക നടപടിയിലേക്ക് നീങ്ങിയാൽ തീർച്ചയായും ലോകം ഭയത്തോടെ കാത്തിരിക്കുന്ന അമേരിക്കൻ-ചൈന യുദ്ധം ഒരു യാഥാർത്ഥ്യമായേക്കും. കാരണം, ജപ്പാനുമായി അമേരിക്ക ഒപ്പിട്ടിട്ടുള്ള പ്രതിരോധ കരാർ അനുസരിച്ച് ജപ്പാനെ ഏതെങ്കിലും വിദേശ രാജ്യങ്ങൾ ആക്രമിച്ചാൽ അമേരിക്കയും അവരുമായുള്ള യുദ്ധത്തിൽ ജപ്പാനോടൊപ്പം ചേരണം.
സെൻകാക്കു ദ്വീപുകൾ തങ്ങളുടെ പരമാധികാരത്തിൻ കീഴിലുള്ള പ്രദേശമാണെന്ന് ജപ്പാൻ അവകാശപ്പെടുമ്പോൾ, ഇത് ചരിത്രപരമായി തന്നെ ചൈനയുടേതാണെന്നാണ് ചൈന വാദിക്കുന്നത്. അതുകൊണ്ട് തന്നെ അവിടെ പട്രോളിങ് നടത്തുന്നതിൽ തടസ്സമില്ലെന്നും അവർ പറയുന്നു. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളിലും സമാനമായ അവകാശവാദങ്ങൾ വന്നിരുന്നു. നിലവിൽ ജപ്പാനിലെ ഇഷിഗാക്കി നഗരസഭ കൗൺസിലാണ് ഈ ദ്വീപിന്റെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നത്. ഭരണപരമായ സൗകര്യത്തിനായി ഇതിനെ നഗരത്തിലെ ആവാസമേഖലകളുടെ ഭരണ സംവിധാനത്തിൽ നിന്നും അടർത്തി പ്രത്യേക മേഖല രൂപീകരിക്കുവാൻ ഈയിടെ നഗരസഭ തീരുമാനിച്ചിരുന്നു. ഇത്, ഈ ദ്വീപ് സമൂഹം തർക്കങ്ങൾക്ക് ഇടനൽകാതെജപ്പാന്റെ ഭാഗമാണെന്ന് തെളിയിക്കുന്നു. ഇതാണ് ഇപ്പോൾ ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
ഇതിന് മുൻപ് സ്വകാര്യ സ്വത്തായിരുന്ന ഈ ദ്വീപ് സമൂഹം 2012-ൽ ജപ്പാൻ ദേശസാത്ക്കരിച്ചപ്പോഴാണ് ഇതിന് മുൻപ് ഇവിടെ പ്രതിസന്ധി ഉണ്ടായത്. ജപ്പാന്റെ ഈ തീരുമാനം ചൈനയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജാപനീസ് സ്റ്റോറുകളും ജാപനീസ് കാറുകളും അന്ന് അക്രമത്തിനിരയായിരുന്നു. ജപ്പാൻ എമ്പസിക്ക് നേരേയും ആക്രമണമുണ്ടായിരുന്നു.
ദ്വീപിന്റെ ഉടമസ്ഥാവകാശവും ചരിത്രവും
1400 മുതൽ ഈ ദ്വീപ് തങ്ങളുടേതാണെന്നാണ് ചൈന അവകാശപ്പെടുന്നത്. എന്നാൽ 1885 ൽ നടന്ന സർവ്വേയിൽ ഇത് ചൈനയുടെ നിയന്ത്രണത്തിൽ ആയിരുന്നു എന്ന് കാണിക്കുവാൻ യാതോരു തെളിവും ഇല്ലെന്നും അതിനാൽ 1895 മുതൽ ഇത് ജപ്പാന്റെ അധികാരപരിധിയിലുള്ള പ്രദേശമായി കണക്കാക്കുകയാണെന്നുമാണ് ജപ്പാൻ അവകാശപ്പെടുന്നത്.ജപ്പാൻ വിദേശകാര്യ മന്താലയത്തിന്റെ രേഖകൾ പ്രകാരം ഒരു കാലത്ത് ഏകദേശം 200 പേരോളം ഈ ദ്വീപിലുണ്ടായിരുന്നതായും പറയപ്പെടുന്നു. ഉണക്കമീൻ, കടൽ പക്ഷികളുടെ തൂവലുകൾ എന്നിവയുടെ വിപണനമായിരുന്നു അവരുടെ മുഖ്യ വരുമാനമാർഗ്ഗം.
1932-ൽ ജപ്പാൻ ഈ ദ്വീപ് അവിടത്തെ അന്തേവാസികൾക്ക് വിറ്റു. എന്നാൽ 1940-ഓടെ അവിടം ജനവാസമില്ലാതെയായിത്തീരുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന്റെ തോൽവി ഈ ദ്വീപിനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പുതിയ മാനം നൽകി. യു എസിന്റെ അധിനിവേശ സൈന്യമായിരുന്നു അപ്പോൾ ഈ ദ്വീപ് ഭരിച്ചിരുന്നത്. പിന്നീട് 1972 ൽ ഓക്കിനാവയിൽ നിന്നുള്ള പിന്മാറ്റത്തിന്റെ ഭാഗമായി അമേരിക്ക ഈ ദ്വീപ് ജപ്പാന് കൈമാറുകയായിരുന്നു. അതേ സമയം തെയ്വാനും ഈ ദ്വീപിൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
അതിനാൽ തന്നെ, ജപ്പാൻ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ കഴിഞ്ഞ കുറേകാലങ്ങളായുള്ള പ്രധാന ജോലി ഈ ദ്വീപിന്റെ സംരക്ഷണമാണ്. ഈ ദ്വീപിന്റെ സംരക്ഷണത്തിനായി ഒരു പുതിയ സൈനിക ആസ്ഥാനവും ജപ്പാൻ ഇവിടെ ഒരുക്കിയിട്ടുണ്ട്.ജപ്പാൻ നേവിയും ഇവിടെ കാവലുണ്ട്. കൗൺസിൽ ഓഫ് ഫോറിൻ റിലേഷൻസിന്റെ അനുമാനപ്രകാരം, ജനവാസമില്ലെങ്കിലും ഈ ദ്വീപിന് സാമ്പത്തിക പ്രാധാന്യം ഏറെയുണ്ട്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും സ്രോതസ്സുകൾ, പ്രധാന കപ്പൽ പാതകളോടുള്ള സാമീപ്യം, ദ്വീപിനോട് ചേർന്നുള്ള ഭാഗങ്ങളിലെ മത്സ്യ സമ്പത്ത് എന്നിവ ഈ ദ്വീപിന്റെ സാമ്പത്തിക പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ഒരു സൈനിക നീക്കത്തിനുള്ള സാധ്യതകൾ
ആഗോള നിരീക്ഷകരുടെ അഭിപ്രായപ്രകാരം അതീവ ശ്രദ്ധ ആവശ്യമുള്ള ഒരു മേഖലയാണ് ഇത്. ദക്ഷിണ ചൈന സമുദ്രത്തിലെ സൈനീക നീക്കങ്ങൾ, ചൈന- തായ്വാൻ തർക്കം, ഉത്തരകൊറിയയുടെ അണുവായുധ ശേഖരം എന്നിവയൊക്കെ ഈ മേഖലയേ ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബാക്കി മാറ്റിയിരിക്കുന്നു. ഏഷ്യാ മാരിടൈം ട്രാൻസ്പെരൻസി ഇനിഷീയേറ്റീവിന്റെ അഭിപ്രായപ്രകാരം, കേടായ ഒരു കപ്പലിലെ ജീവനക്കാർ ഈ ദ്വീപിൽ അഭയം പ്രാപിച്ചാലോ, യന്ത്രത്തകരാറ് മൂലം ഒരു വിമാനം ഇവിടെ എമർജൻസി ലാൻഡിങ് നടത്തുകയോ ചെയ്താൽ പോലും യുദ്ധ സാധ്യത വളരെ കൂടുതലാണിവിടെ.
ചൈനയുടെ മത്സ്യബന്ധനത്തൊഴിലാളികളോ, തീരദേശ സംരക്ഷണ സേനയിലെ അംഗങ്ങളോ, സൈന്യമോ ഇവിടെ എത്തിയാൽ ജപ്പാന്റെ തീരദേശ സംരക്ഷണ സേനക്ക് അവരെ നീക്കം ചെയ്യേണ്ടതായി വരും. ഈ ദ്വീപിന് മേലുള്ള ജപ്പാന്റെ അവകാശത്തെ അംഗീകരിക്കാത്ത ചൈന തീർച്ചയായും തിരിച്ചടിച്ചെന്നും ഇരിക്കും. ഇന്നത്തെ സാഹചര്യത്തിൽ അതിന് സാധ്യത കൂടുതലാണെന്നാണ് എ എം ടി ഐ പറയുന്നത്.
ഇന്തോ പസഫിക് മേഖലയിലാകെ പുതിയ അവകാശവാദങ്ങളുമായി ചൈന ഇറങ്ങിയിരിക്കുകയാണ്. ദക്ഷിണ ചൈന സമുദ്രത്തിൽ കൃത്രിമ ദ്വീപ് നിർമ്മിച്ച് സൈനിക താവളവും ഒരുക്കികഴിഞ്ഞു.മാത്രമല്ല, ഇന്തോനേഷ്യയുടെ അധികാര പരിധിയിലുള്ള സമുദ്രത്തിലേക്ക് ഒരു സർവ്വേ കപ്പലിനെ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി തായ്വാന്റെ അതിർത്തി ലംഘിക്കുക എന്ന തെ ചൈനീസ് യുദ്ധവിമാനങ്ങൾ ഒരു പതിവാക്കിയിരിക്കുകയാണ്.
അതുപോലെ പൂർവ്വ ചൈനാ സമുദ്രത്തിലെ ദ്വീപുകൾക്ക് മീതെയുള്ള അവകാശവാദത്തിലും ചൈന പുതിയൊരു വർഗ്ഗീകരണം നടത്തിയിരിക്കുകയാണ്. ഇവയ്ക്ക് സർക്കാർ ഹൈറാർക്കിയിൽ കൂടുതൽ പ്രധാനപ്പെട്ട സ്റ്റാറ്റസ് നൽകിയാണ് അവ തങ്ങളുടെ ഭാഗമാണെന്ന് ചൈന പറയാതെ പറഞ്ഞത്. എന്നാൽ സെൻകാക്കുസ് ദ്വീപിന് വേണ്ടി ഒരു യുദ്ധത്തിന് ചൈന തയ്യാറാകില്ലെന്നും ചില നിരീക്ഷകർ കരുതുന്നു. ജപ്പാനുമായൊരു യുദ്ധമുണ്ടായാൽ അമേരിക്കക്കും യുദ്ധത്തിന് ഇറങ്ങേണ്ടിവരും. ചൈന അത് ഇഷ്ടപ്പെടുന്നില്ല എന്ന് ചിലർ കരുതുന്നു.
എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിന് സമാനമായ സാഹചര്യമാണെന്നാണ് മറ്റു ചിലർ പറയുന്നത്. അമിതമായ ആഗ്രഹങ്ങൾ, സ്വന്തം കഴിവിൽ അമിതമായ ആത്മവിശ്വാസം അതുപോലെ വിജയത്തിനായി എന്ത് മാർഗ്ഗവും സ്വീകരിക്കാനുള്ള മടിയില്ലായ്മ. ഹിറ്റ്ലറിന്റെ ഈ ഗുണങ്ങൾക്കൊപ്പം വിഢിത്തവും ഷീ ജിൻപിംഗിൽ കാണാനാവുണ്ടെന്നാണ് ഇക്കൂട്ടർ പറയുന്നത്. അതേ സമയം ഹിറ്റ്ലർ അനുഭവിക്കാത്ത മറ്റൊന്നു കൂടി ഷീ അനുഭവിക്കുന്നുണ്ട്, ജനങ്ങളുടെ അസംതൃപ്തി. ഇപ്പോൾ തന്നെ ജനാധിപത്യത്തെ കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ ചില കോണുകളിൽ നിന്നും സംസാരങ്ങൾ വരുവാൻ തുടങ്ങിയിട്ടുണ്ട്.
കൊറോണയെ കൈകാര്യം ചെയ്ത രീതികളും ജനങ്ങളിൽ അതൃപ്തി ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ജനങ്ങളെ കൂടെ നിർത്താനും, പാർട്ടിക്കുള്ളിൽ തന്റെ ശക്തി തെളിയിക്കുവാനും ഒരു അസാമാന്യമായ നേട്ടം ഷീക്ക് ഇന്നത്തെ സാഹചര്യത്തിൽ ആവശ്യമാണ്. അത്യാഗ്രഹം വിവേകത്തേ കെടുത്തുമ്പോഴാണ് മണ്ടത്തരങ്ങളിലേക്ക് എടുത്തുചാടാൻ മനുഷ്യർ പ്രേരിപ്പിക്കപ്പെടുന്നത് എന്ന് ഹിറ്റലറുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടുതന്നെയാണ് ചൈന ഇപ്പോൾ ഉന്നം വയ്ക്കുന്നത് ഒരു ലോകമഹായുദ്ധത്തിന് തന്നെയാണെന്ന് പല പാശ്ചാത്യ നിരീക്ഷകരും കരുതുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ചൈനയുടെ നാശത്തിലേ കലാശിക്കൂ എന്നും അവർ പറയുന്നു.
Stories you may Like
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- ഫിലിപ്പീൻസിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ
- ഇത് ഇന്ത്യയുടെ നൂറ്റാണ്ട്, 'തമ്പേറുകളല്ല'; പി ബി ഹരിദാസൻ എഴുതുന്നു
- ചൈന തിരിച്ചുവരവില്ലാത്ത വിധം തകർന്നെന്ന് ഫിനാൻഷ്യൽ ടൈംസ്
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്