ഏഷ്യയിലെ പ്രധാന ഫിനാൻഷ്യൽ ഹബ്ബ് എന്ന രീതിയിൽ ഹോങ്കോംഗിന്റെ സുവർണ്ണകാലം അവസാനിക്കുകയാണോ? നഗര ജീവിതത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് കൈകടത്താൻ ചൈനയുണ്ടാക്കുന്ന പുതിയ സുരക്ഷാ നിയമം നശിപ്പിക്കാൻ ഒരുങ്ങുന്നത് ഹോങ്കോംഗ് എന്ന വ്യാവസായിക നഗരത്തെ; കൈമാറ്റക്കരാറിലെ വ്യവസ്ഥകൾ ലംഘിക്കാൻ ഒരുങ്ങി ചൈന
മറുനാടൻ ഡെസ്ക്
കിഴക്ക് പടിഞ്ഞാറ് അർദ്ധ്ഗോളങ്ങളെ ബന്ധിപ്പിക്കുന്ന വ്യവസായ ഇടനാഴിയായാണ് ഹോങ്കോംഗിനെ വിശേഷിപ്പിക്കുന്നത്. 156 വർഷം നീണ്ട ബ്രിട്ടീഷ് ഭരണത്തിൽ ഹോങ്കോംഗ് ലോകത്തിലെ മറ്റേതൊരു സമ്പന്ന നഗരത്തോടും കിടപിടിക്കാവുന്ന ആധുനിക നഗരമായി വളർന്നിരുന്നു. 1842-ൽ ഒന്നാം കറുപ്പ് യുദ്ധത്തിനൊടുലെ നാൻകിങ് ഉടമ്പടി പ്രകാരമാണ് ഹോങ്കോംഗ് ബ്രിട്ടീഷ ഭരണത്തിൻ കീഴിലായത്. 1856-60 ലെ രണ്ടാം കറുപ്പ് യുദ്ധത്തിനുശേഷം കൗലൂൺ തീരപ്രദേശവും ബ്രിട്ടീഷുകാർ കൈക്കലാക്കി. പിന്നീട് 1898 ലെ ഒരു ഉടമ്പടി പ്രകാരം ഈ പ്രദേശങ്ങളും കൂടാതെ വേറെ 235 ദ്വീപുകളും ബ്രിട്ടീഷുകാർക്ക് 99 വർഷത്തെ പാട്ടത്തിന് നൽകുകയായിരുന്നു.
1949-ൽ ചൈനയിൽ കമ്മ്യുണിസ്റ്റ് പാർട്ടി അധികാരത്തിലേറിയതോടെ ആയിരക്കണക്കിന് ചൈനാക്കാരാണ് കമ്മ്യുണിസ്റ്റ് അടിച്ചമർത്തലുകളിൽ നിന്നും രക്ഷപ്പെടുവാനായി ഹോങ്കോംഗിലേക്ക് കുടിയേറിയത്. ഇതിനെ തുടർന്ന് ബ്രിട്ടന് ഈ പ്രവിശ്യയിൽ പരമാധികാരം നൽകുന്ന ഉടമ്പടികൾക്ക് സാധുതയില്ലെന്ന് വരെ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. പിന്നീട് 1984 ൽ നടന്ന ചർച്ചകളിലാണ് പാട്ടക്കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഹോങ്കോംഗ് ചൈനക്ക് കൈമാറാനുള്ള ധാരണയിലെത്തിയത്.
കൈമാറ്റ നടപടികൾ പൂർത്തീകരിക്കുവാനായി ഹോങ്കോംഗിലെ അവസാനത്തെ കൊളോണിയൽ ഗവർണറായി ക്രിസ് പാറ്റേൺ 1992 ൽ നിയമിതനായി. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കുന്ന രീതിയിലുള്ള നിരവധി രാഷ്ട്രീയ പരിഷ്കാരങ്ങൾ അദ്ദേഹം കൊണ്ടുവന്നു. അതിലൊന്നായിരുന്നു ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ. ഈ പരിഷ്കരണങ്ങൾക്ക് തുരങ്കം വയ്ക്കാൻ ചൈന ആദ്യം മുതലേ ശ്രമിച്ചിരുന്നു. ഹോങ്കോംഗിന് സ്വന്തം അഭിപ്രായം പറയുവാൻ കഴിയാത്തവിധം പ്രവിശ്യ തങ്ങൾക്ക് കൈമാറണമെന്നായിരുന്നു ചൈനയുടെ ആവശ്യം.
എന്നാൽ രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് ഹോങ്കോംഗ് കൈമാറുമ്പോൾ ഉണ്ടാക്കിയ കരാർ അനുസരിച്ച് ഹോങ്കോംഗിന് അർദ്ധ സ്വയംഭരണ പ്രദേശമെന്ന പദവി നൽകാൻ ചൈന തയ്യാറായി. ഇതനുസരിച്ച് വിദേശനയം, പ്രതിരോധം തുടങ്ങിയ മേഖകളിൽ മാത്രമായിരുന്നു ചൈനക്ക് ഹോങ്കോംഗിന് മേൽ നിയന്ത്രണാധികാരം ഉണ്ടായിരുന്നത്. ഹോങ്കോഗിലെ സാമ്പത്തിക രീതികളും ജീവിത ശൈലികളും അടുത്ത 50 വർഷക്കാലത്തേക്ക് മാറ്റരുത് എന്നും ഒരു കരാർ ഉണ്ടായിരുന്നു. ഇതനുസരിച്ച്, ''ഒരു രാജ്യം രണ്ട് സമ്പ്രദായങ്ങൾ'' എന്ന നിയമത്തിൽ അനുസരിച്ചായിരുന്നു ഹോങ്കോംഗ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.
ഇതിനിടെയാണ് പുതിയ സ്റ്റേറ്റ് സെക്യുരിറ്റി ആക്ട് ഹോങ്കോംഗിൽ പ്രാബല്യത്തിൽ വരുത്താൻ ചൈന ശ്രമിക്കുന്നത്. നേരത്തേ ബ്രിട്ടനുമായി ഉണ്ടാക്കിയ ഉടമ്പടി അനുസരിച്ച്, ഹോങ്കോംഗ് പൗരന്മാർക്ക്, അഭിപ്രായ സ്വാതന്ത്ര്യം, കൂട്ടം ചേരാനുള്ള സ്വാതന്ത്ര്യം, പ്രകടനങ്ങൾ നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ ഉണ്ടായിരുന്നു. ഒരു ജനാധിപത്യ രാഷ്ട്രം അനുവദിച്ചു നൽകുന്ന ഇത്തരം സ്വാതന്ത്ര്യങ്ങളൊന്നും ചൈന മെയിൻ ലാൻഡിൽ ലഭ്യമല്ല. ഇപ്പോൾ പുതിയ സ്റ്റേറ്റ് സെക്യുരിറ്റ് ആക്ട് നടപ്പിലാക്കുന്നതോടെ ഹോങ്കോംഗിലും ഇതു തന്നെ സംഭവിക്കും.
രാഷ്ട്രീയവു നിയമപരവുമായ സ്വാതന്ത്ര്യം ഹോങ്കോംഗിനെ എന്നും ബഹുരാഷ്ട്ര കുത്തകകളുടെ പ്രിയപ്പെട്ട ഇടമാക്കിയിരുന്നു. ചൈനയിലെ മറ്റ് വ്യവസായ നഗരങ്ങളായ ഷാങ്ങ്ഹായിയിലും ഷെൻസെനിലും ഉള്ളത്ര നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ പല പാശ്ചാത്യ കമ്പനികളും ഹോങ്കോംഗിനായിരുന്നു മുൻഗണന നൽകിയിരുന്നത്. അതേ സമയം പല ചൈനീസ് കമ്പനികളും നിക്ഷേപകരെ ആകർഷിക്കുവാനായി ഹോങ്കോംഗിലും ശാഖകൾ തുടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം നടന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭണങ്ങളോടെ സമാധാനപൂർണ്ണമായ നഗരം എന്ന പ്രതിച്ഛായ നഷ്ടമായെങ്കിലും വ്യവസായ ലോകത്തിന് പ്രിയപ്പെട്ട ഇടമായി തന്നെ തുടർന്നു ഹോങ്കോംഗ്. വ്യാപാരബന്ധങ്ങളിൽ അമേരിക്ക സ്പെഷ്യൽ സ്റ്റാറ്റസ് നൽകിയിട്ടുള്ള ഹോങ്കോംഗിൽ ഏതാണ് 1300 അമേരിക്കൻ കമ്പനികൾ പ്രവർത്തിക്കുന്നു എന്നാണ് കണക്കാക്കുന്നത്. മറ്റ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കമ്പനികൾ വേറെയും.
ഒരു ഏകാധിപത്യ ഭരണത്തിന്റെ കാർക്കശ്യമൊന്നുമില്ലാതിരുന്ന ഹോങ്കോംഗ് എന്നും പാശ്ചാത്യ വ്യവസായങ്ങൾക്ക് കിഴക്കൻ നാടുകളിലേക്ക് സ്വാഗതമരുളുന്ന ഇടനാഴിയായിരുന്നു. ഇതാണ് ചൈനയുടെ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഇല്ലാതെയാവുക. പുതിയ നിയമ പ്രകാരം, രാജ്യത്തിനെതിരെ അഭിപ്രായം പറയുക, സമരം ചെയ്യുക എന്നതൊക്കെ കടുത്ത ശിക്ഷകൾ ലഭിക്കാവുന്ന കുറ്റങ്ങളായി മാറും. അതായത്, ഹോങ്കോംഗിനെ പൂർണ്ണമായും വരുതിയിലാക്കാനുള്ള ചൈനയുടെ ആദ്യ ചുവടാണ് ഈ നിയമം.
ടിയാനൻ മെൻ ചത്വരത്തിലേതുപോലെ, രാഷ്ട്രത്തിനും കമ്മ്യുണിസ്റ്റ് പാർട്ടിക്കും എതിരെ നീളുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്താൻ ചൈനക്ക് ഈ നിയമം അധികാരം നൽകും. അങ്ങനെ എല്ലാം അടിച്ചമർത്തിയാൽ, ചൈനയിലെ അതേ നിയമങ്ങൾ തന്നെ ഇവിടെയും നടപ്പിലാക്കാം. മറ്റേതൊരു കമ്മ്യുണിസ്റ്റ് രാഷ്ട്രത്തിലും സംഭവിച്ചതുപോലെ ഇവിടെയും ജനാധിപത്യത്തിന് മരണം സംഭവിക്കും.
കൊറോണക്കാലത്ത് ആരോഗ്യ രക്ഷാ ഉപകരണങ്ങൾ നിർമ്മിക്കുന്ന പല അമേരിക്കൻ കമ്പനികൾക്കും അവരുടെ ചൈനയിലുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നും സ്പെയർപാർട്ട്സുകൾ ഇറക്കുമതി ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ചൈനയിലെ ഉപയോഗത്തിനെന്ന പേരിൽ കൊറോണമാർക്കറ്റിൽ ലാഭം കൊയ്യാൻ ചൈനീസ് സർക്കാർ നിയമഭേദഗതി ചെയ്ത് അവയുടെ കയറ്റുമതി തടയുകയായിരുന്നു. അതായത്, നിർമ്മാണക്കമ്പനികള്ക്കുള്ള സ്വാതന്ത്ര്യം പരിമിതപ്പെടുത്തി എന്നർത്ഥം. ഇതേ അവസ്ഥയായിരിക്കും ചൈനയുടെ പൂർണ്ണ അധികാരത്തിൻ കീഴിൽ വന്നാൽ ഹോങ്കോംഗിലും സംഭവിക്കുക എന്നറിയാവുന്ന പാശ്ചാത്യ കമ്പനികൾ അധികകാലം അവിടെ തുടരുമെന്ന് തോന്നുന്നില്ല.
സ്വാതന്ത്ര്യവും സുതാര്യതയുമില്ലാത്ത സ്ഥലങ്ങളിൽ ആഗോള വ്യവസായങ്ങൾക്ക് വളരാനാകില്ല എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ പലരും ഈ നഗരത്തെ കൈയൊഴിഞ്ഞേക്കാം. ചുരുക്കം പറഞ്ഞാൽ ചൈനയുടെ ഈ പുതിയ നിയമം ഹോങ്കോംഗിന്റെ മരണമണിയായി മാറിയേക്കാം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍