അമേരിക്കൻ പിന്തുണയോടെ ഇറാനിൽ വിദ്യാർത്ഥി കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കെ വിദേശ എംബസികൾക്ക് മുൻപിൽ വമ്പൻ മാർച്ച് നടത്തി തിരിച്ചടിച്ച് ഇറാനും; ബ്രിട്ടീഷ് പതാക കത്തിച്ച് ടെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് മുൻപിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ: സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യാനുറച്ച് ഇറാൻ; ഏത് നിമിഷവും ആക്രമണം പ്രതീക്ഷച്ച് ഇറാഖിലെ സൈനിക ക്യാമ്പുകളിൽ അമേരിക്കൻ പട്ടാളക്കാർ കഴിയുന്നത് പ്രത്യേക ബങ്കറുകളിൽ: ഏത് നിമിഷവും യുദ്ധമെന്ന അവസ്ഥയ്ക്ക് മാറ്റമില്ല
മറുനാടൻ മലയാളി ബ്യൂറോ
ടെഹ്റാൻ: അമേരിക്കൻ പിന്തുണയോടെ ഇറാനിൽ വിദ്യാർത്ഥി കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കെ വിദേശ എംബസികൾക്ക് മുൻപിൽ വമ്പൻ മാർച്ച് നടത്തി തിരിച്ചടിച്ചിരിക്കുകയാണ് ഇറാൻ. ടെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ ആയിരക്കണക്കിന് ആൾക്കാരാണ് തടിച്ചു കൂടിയത്. ബ്രിട്ടീഷ് പതാക കത്തിച്ചും ബ്രിട്ടീഷ് വിരുദ്ധ മുദ്രാവാക്യം മുഴക്കിയുമാണ് അനേകായിരങ്ങൾ ടെഹ്റാനിലെ ബ്രിട്ടീഷ് എംബസിക്ക് മുൻപിൽ തടിച്ചു കൂടിയത്. ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭമാണ് ഇറാനികൾ നടത്തിയത്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ വൻ പ്രതിഷേധമനാണ് വിദേശ എംബസികൾക്ക് മുന്നിൽ ജനങ്ങൾ നടത്തുന്നത്. ബ്രിട്ടന്റെ മരണം എന്ന മുദ്രാവാക്യം മുഴക്കി പ്ലക്കാർഡുകളുമേന്തിയാണ് പ്രതിഷേധക്കാർ ഇന്നലെ ബ്രിട്ടീഷ്എംബസിക്ക് മുന്നിൽ തടിച്ചു കൂടിയത്.
ടെഹ്റാനിലെ അമീർ കബീർ സർവകലാശാലയ്ക്ക് മുന്നിൽ അയത്തുള്ള ഖമേനിക്കെതിരായി നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത നയതന്ത്രജ്ഞൻ റോബ് മക്കേരിയെ അറസ്റ്റ് ചെയ്തു. പ്രതിഷേധം സംഘടിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ആക്രമണം നടത്തുകയും ചെയ്തതിനാണ് അറസ്റ്റ് ചെയ്ത് തടവിലാക്കി. ഇതിനെ തുടർന്ന് ബ്രിട്ടനുും ഇറാനും തമ്മിൽ കൊമ്പു കോർക്കുകയും മക്കേരിയെ തടവിലാക്കിയത് ഇന്റർനാഷണൽ ലോയ്ക്ക് വിരുദ്ധമാണെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഇറാനിലെ ബ്രിട്ടീഷ് അംബാസിഡറെ പുറത്താക്കണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിലിറങ്ങി. അതേസമയം നിരവധി പേർ ഉക്രേനിയൻ വിമാനം വെടിവെച്ചിട്ട നടപടിയിൽ അപലപിച്ചു.
തങ്ങളുടെ ശത്രുക്കൾ അമേരിക്കയാണെന്ന് അവർ കള്ളം പറയുകയാണെന്നും തങ്ങളുടെ ശത്രുക്കൾ ബ്രിട്ടനാണെന്നും ടെഹ്റാനിലെ യൂണിവേഴ്സിറ്റിക്ക് പുറത്ത് തടിച്ചു കൂടിുയ ഒരു കൂട്ടം പ്രതിഷേധക്കാർ പറഞ്ഞു. പൊലീസ് പ്രതിഷേധക്കാർ്ക്ക മേൽ കണ്ണീർ വാതകം പ്രയോഗിച്ചു. അതേസമയം സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യാൻ കിണഞ്ഞ് ശ്രമിച്ച് ഇറാൻ മുൻപോട്ട് പോവുകയാണ്. ഏത് നിമിഷവും ആക്രമണം ഉണ്ടാവുമെന്ന് കരുതി ഇറാഖിലെ സൈനിക ക്യാമ്പുകളിൽ അമേരിക്കൻ പട്ടാളക്കാർ കഴിയുന്നത് പ്രത്യേക ബങ്കറുകളിലാണ്.
ഇറാഖിൽ കഴിയുന്ന അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ശ്കതമാക്കിയിരിക്കുകയാണ് ഇറാൻ. ഖാസിമിയുടെ വധത്തിന് പ്രതികാരമായി ഇറാഖിൽ കഴിയുനവ്ന ഓരോ അമേരിക്കൻ പട്ടാളക്കാരനേയും കൊല്ലുമെന്ന് ഇന്നലെ നസറുള്ളയും തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് അടിവരയിടുന്നവിധമാണ് ഇറാന്റെ മിസൈലുകൾ ഇറാഖിനു മേലേക്ക് പറക്കുന്നത്. ഇറാഖിൽ ബാഗ്ദാദിന് വടക്കുള്ള അമേരിക്കൻ വ്യോമതാവള്തതിന് നേരെ റോക്കറ്റ് ആക്രമണം നടത്തി. നാല് ഇറാഖി വൈമാനികർക്ക് പരിക്കേററ്റതായാണ് റിപ്പോർട്ട്. തൊടുത്തുവിട്ട ഏഴ് റോക്കറ്റുകൾ വ്യോമതാവളത്തിൽ പതിച്ചു. അൽ ബദാദ് വ്യോമതാവളത്തിലുണ്ടായിരുന്ന ഭൂരിപക്ഷം അമേരിക്കൻ സൈനികരും ഇറാഖ് വിട്ടതായാണ് വിവരം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി തുടരുന്ന ഇറാൻ-യുഎസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇവർ ഇവിടം വിട്ടത്. അമേരിക്കൻ സൈനികർ ഒന്നടങ്കം ഇറാഖിലെ ബങ്കറുകളിൽ അഭയം തേടിയിരിക്കുകയാണ്.
കഴിഞ്ഞ കുറെ മാസങ്ങളായി യുഎസ് സൈനികർക്ക് നേരേ റോക്കറ്റ് -മോർട്ടാർ ആക്രമണങ്ങൾ തുടർച്ചയായി നടന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സൈനികൾ ബങ്കറുകളിൽ അഭയം തേടിയത്. എന്നാൽ ഇറാഖി സൈനികരാണ് ഈ ആക്രമണങ്ങളിൽ കൂടുതലും കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം ഒരുഅമേരിക്കൻ കരാറുകാരനും കൊല്ലപ്പെട്ടിരുന്നു. യുക്രൈൻ വിമാനം ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ അണിനിരന്നവരെ കൊല്ലരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകമാണ് യുഎസ് സൈനിക താവളത്തിന് നേരേയുള്ള ആക്രമണം. 176 പേരുടെ മരണത്തിന് ഇടയാക്കിയ വിമാനാപകടം തങ്ങളുടെ പിഴവ് മൂലം ഉണ്ടായതാണെന്ന് റവല്യൂഷണരി ഗാർഡുകൾ സമ്മതിച്ചിരുന്നു.
ഉന്നത സൈനിക കമാൻഡർ കാസിം സുലൈമാനിയെ വധിച്ച അമേരിക്കയോടു പ്രതികാരംചെയ്യുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജനുവരി നാലിന് ബാഗ്ദാദിലെ യു.എസ്. എംബസിക്കുനേരേ മിസൈൽ ആക്രമണം നടന്നിരുന്നു,. രണ്ട് റോക്കറ്റുകൾ എംബസിക്കു സമീപം പതിച്ചു. മൂന്നെണ്ണം ബലാദിലെ യു.എസ്. വ്യോമതാവളത്തിനടുത്തും പതിച്ചെന്നായിരുന്നു റിപ്പോർട്ട്. ബാഗ്ദാദിന് 50 മൈൽ അകലെയാണ് വ്യോമതാവളം.
പരമോന്നത നേതാവായ ഖമനേയി കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയായി കണക്കാക്കുന്ന സുലൈമാനിയുടെ വധത്തിൽ ഇറാൻ വെറുതേ ഇരിക്കില്ല എന്ന് വ്യക്തമായിരുന്നു. നേരത്തെ ഇറാഖിൽ യുഎസ് സഖ്യ സേനകളുടെ രണ്ട് വ്യോമ താവളങ്ങൾ ആക്രമിച്ച് 80 അമേരിക്കൻ ഭീകരരെ വധിച്ചതായി ഇറാൻ അവകാശപ്പെട്ടിരുന്നു. 15 മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇറാൻ വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ചെങ്കിലും ആൾനാശം ഉണ്ടായില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഇറാഖിൽ നിലയുറപ്പിച്ച യുഎസിന്റേയും സഖ്യസേനകളുടേയും കേന്ദ്രങ്ങളിലേക്ക് 12ഓളം ബാലസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധകാര്യ അസിസ്റ്റന്റ് സെക്രട്ടറി ജോനാഥൻ ഹോഫ്മാൻ സ്ഥിരീകരിച്ചിരുന്നു,
ഇറാനിൽ ഖമനേയിക്കെതിരെ പ്രതിഷേധം
യുക്രൈൻ വിമാനം മിസൈൽ ആക്രമണത്തിൽ തകർന്നതാണെന്ന ഇറാന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാജ്യത്ത് ശക്തമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. 176 യാത്രക്കാരുമായി പറന്ന യുക്രെയ്ൻ വിമാനം അബദ്ധത്തിൽ വെടിവച്ചിട്ടതാണെന്ന് കഴിഞ്ഞ ദിവസം ഇറാൻ ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തലസ്ഥാനമായ ടെഹ്റാനിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ അടക്കമുള്ളവർ ഒത്തുകൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും മറ്റുനേതാക്കളും രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇറാന്റെ ഖുദ്സ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ 2 യുഎസ് സേനാതാവളങ്ങൾക്കു നേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു വിമാനം തകർന്നത്. ഇറാൻ സൈനിക താവളത്തിന്റെ ദിശയിലേക്കു വിമാനം പൊടുന്നനെ തിരിഞ്ഞതോടെ, ശത്രുപക്ഷം അയച്ച ക്രൂസ്മിസൈലാണെന്നു തെറ്റിദ്ധരിച്ച് ആക്രമിച്ചുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.
നുണയന് മരണം എന്ന് പേർഷ്യനിലെഴുതിയ പ്ലാക്കാർഡും ചിലർ കൈയിലേന്തിയിരുന്നു. സ്വേച്ഛാധിപതിക്ക് മരണം, നാണംകെട്ടവർ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ച് മുന്നേറിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ചിലയിടത്ത് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. സർവകലാശാല ക്യാമ്പസുകളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുകളെ പിടിപ്പുകെട്ടവരെന്നും നാണംകെട്ടവരെന്നും അധിക്ഷേപിക്കുന്നത് കാണാമായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍