പേരുകേട്ട പെണ്ണുപിടിയൻ; വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂണെന്ന് പേരുദോഷം; നേതൃനിരയിലേക്ക് ഉയർന്നത് ബ്രക്സിറ്റിനെ അനുകൂലിച്ചതുകൊണ്ടുമാത്രം; ഭൂരിപക്ഷമില്ലാത്ത ഞാണിന്മേൽ കളി മടുത്ത് ഇടക്കാല തിരഞ്ഞെടുപ്പിനിറങ്ങിയ ധീരതയ്ക്ക് കൈയടി; മാർഗരറ്റ് താച്ചർക്കുശേഷം ഏറ്റവും ജനപ്രിയനായ നേതാവായി ബോറിസ് മാറിയ കഥ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രക്സിറ്റ് എന്നൊരു പ്രതിസന്ധി ബ്രിട്ടൻ നേരിട്ടില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ബോറിസ് ജോൺസണിന്റെ രാഷ്ട്രീയജാതകത്തിൽ ഒരു മന്ത്രിക്കപ്പുറം വളർച്ച ഉണ്ടാകുമായിരുന്നില്ല. 2016-ലെ ഹിതപരിശോധനയ്ക്കുശേഷം ബ്രിട്ടനിലുണ്ടായ മാറിമറിഞ്ഞ രാഷ്ട്രീയ ഭൂമികയാണ് ബോറിസിന് വളക്കൂറുള്ള മണ്ണ് നൽകിയതും വളരാൻ ഊർജം പകർന്നതും. തെരേസ മേയുടെ വിശ്വസ്തനായി കാബിനറ്റിൽ ശക്തിതെളിയിച്ച ബോറിസ്, പിന്നീട് തെരേസയ്ക്കുമീതെ പാർട്ടിയിൽ കരുത്തുനേടി. തെരേസ രാജിവെച്ചപ്പോൾ പ്രധാനമന്ത്രി പദത്തിലേക്ക് സ്വാഭാവികമായും ബോറിസ് ഉയർന്നുവന്നു. ബ്രക്സിറ്റ് വോട്ട് പലകുറി പാർലമെന്റിൽ പരാജയപ്പെട്ടപ്പോൾ ഇടക്കാല തിരഞ്ഞെടുപ്പെന്ന ഞാണിന്മേൽക്കളിക്ക് ധൈര്യപൂർവം ഇറങ്ങിപ്പുറപ്പെട്ട ബോറിസ്, ഇപ്പോൾ മാർഗരറ്റ് താച്ചറിനുശേഷം കൺസർവേറ്റീവ് പാർട്ടിക്ക് ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത വീരനായകനായി മാറുകയാണ്.
തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും എക്സിറ്റ് പോൾ സൂചിപ്പിക്കുന്നത് ബോറിസ് ജോൺസൺ പ്രധാനമന്ത്രി കസേരയിൽ ഇനി വർഷങ്ങളോളം ഇരുപ്പുറപ്പിക്കുമെന്നുതന്നെയാണ്. അതും ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കിക്കൊണ്ടുതന്നെ. ഈ നിലയിലേക്ക് അദ്ദേഹം വളരുമെന്ന് ഒരുപക്ഷേ മൂന്നുവർഷം മുമ്പുവരെ ആരും ചിന്തിച്ചിരിക്കില്ല. ഒരുപക്ഷേ, ബോറിസ് പോലും. എന്നാൽ, വിവാഹേതര ബന്ധങ്ങളുടെ പേരിൽ കുപ്രസിദ്ധനായ രാഷ്ട്രീയ നേതാവിൽനിന്ന് ബ്രിട്ടനിലാകെ ജനപ്രിയനായ നേതാവിലേക്ക് അതിവേഗം ബോറിസ് വളരുകയായിരുന്നു.
ബോറിസിന്റെ പൂർവകാലം അപവാദങ്ങൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ പൊതുജീവിതത്തെക്കാൾ സ്വകാര്യജീവിതത്തെയാണ് മാധ്യമങ്ങൾ ഏറെയും സ്നേഹിച്ചത്. രണ്ട് മുൻ ഭാര്യമാർ, പോൾ ഡാൻസറായ ഉപദേഷ്ടാവ്, അവിഹിത ബന്ധത്തിൽ പിറന്ന കുട്ടി, തന്നെക്കാൾ 24 വയസ്സിന് ഇളപ്പമുള്ള കാമുകി... ബോറിസിന്റെ ജീവിതം ഇങ്ങനെയൊക്കെയായിരുന്നു. അവിഹിത ബന്ധത്തിന്റെ പേരിൽ സ്വന്തം വീട്ടിൽനിന്നിറക്കിവിട്ട് ഭാര്യ മറീന വീടുപൂട്ടിയിട്ട സംഭവം പോലുമുണ്ടായി. ടിവി ക്യാമറകൾ ഈ ദൃശ്യം പകർത്തുകയും ചെയ്തിരുന്നു. 2004-ലായിരുന്നു ഈ സംഭവം.
ആദ്യഭാര്യയായ അലെഗ്ര മോസ്റ്റിൻ ഓവനിൽനിന്ന് ബോറിസ് വിവാഹബന്ധം വേർപെടുത്തുന്നത് 1993-ലാണ്. ബന്ധം വേർപിരിഞ്ഞ് 12-ാം ദിവസം കാമുകി മറീന വീലറിനെ ബോറിസ് വിവാഹം കഴിച്ചു. ഇന്ത്യൻ വംശജയാണ് മറീന. ലോകത്തെ മിക്ക രാജ്യങ്ങളെയും പുച്ഛത്തോടെ നോക്കുന്ന ബോറിസിന് ഇന്ത്യയോട് മാത്രം ഒരു മമതയുണ്ട്. ഇന്ത്യയെക്കുറിച്ചുള്ള സംസാരത്തിൽ അൽപം ആദരവും ബഹുമാനവും ഒക്കെ ബോറിസിന് എപ്പോഴുമുണ്ട്. കാൽ നൂറ്റാണ്ട് കൂടെ ഉണ്ടായിരുന്ന രണ്ടാം ഭാര്യ മറീന വീലറിന്റെ സ്വാധീനമാണോ ഇതെന്ന് സംശയിക്കാവുന്നതാണ്. പഞ്ചാബ് വംശജയായ അമ്മയുടെ മകളായി പിറന്നതാണ് മറീനയെ ഇന്ത്യൻ വേരുകളോടെ അറിയപ്പെടാൻ ഇടയാക്കിയത്.
മറീനയ്ക്കൊപ്പം ജീവിക്കുമ്പോൾ പലതവണ പെൺവിഷയത്തിൽ പേരുദോഷം കേട്ടു. 31-കാരിയായ കാരി സൈമണ്ട്സിനൊപ്പമാണ് ഇപ്പോൾ ബോറിസെന്ന് മനസ്സിലാക്കിയ മറീന, കാൽ നൂറ്റാണ്ട് പിന്നിട്ട ദാമ്പത്യം 2018-ൽ വിവാഹബന്ധം ഔദ്യോഗികമായി വേർപെടുത്തി. വർഷങ്ങളായി പിരിഞ്ഞു താമസിച്ച ശേഷമായിരുന്നു ഈ വിവാഹബന്ധം വേർപെടുത്തൽ. പ്രധാനമന്ത്രി പദത്തിലിരിക്കെ വിവാഹമോചനം നേടിയ ആദ്യ ബ്രിട്ടീഷ് നേതാവെന്ന കുപ്രസിദ്ധിയും ബോറിസ് ഇതിലൂടെ സ്വന്തമാക്കി.
ബോറിസിന് സ്വന്തം കുടുംബത്തിൽ തന്നെ മറ്റൊരു കാര്യം കൂടിയുണ്ട് ഇന്ത്യയെ ഇഷ്ടപ്പെടാൻ. സ്വഭാവത്തിൽ ഇരു ധ്രുവങ്ങളിൽ ആണെങ്കിൽ സ്വന്തം അനുജൻ ജോ ജോൺസൻ ഏറെക്കാലം ഇന്ത്യയിൽ ജോലി ചെയ്തിട്ടുള്ളയാളാണ്, അതിലുപരി തികഞ്ഞ ഇന്ത്യ പക്ഷക്കാരൻ എന്ന പേരിൽ അറിയപ്പെടുന്നയാളും. ഏറെകാലം ഫിനാൻഷ്യൽ ടൈംസിന് വേണ്ടി കറസ്പോണ്ടന്റ് ആയി ജോലി ചെയ്തിട്ടുള്ളയാളുമാണ് ജോ ജോൺസൻ. ഒരിക്കൽ ഇന്ത്യാ വിഷയത്തിൽ ചേട്ടനും അനുജനും വ്യത്യസ്ത നിലപാട് എടുത്തപ്പോൾ വീട്ടിൽ ഇതു പറഞ്ഞു തമ്മിൽ തല്ലരുത് എന്ന് പിതാവ് സ്റ്റാൻലി ജോൺസൻ താക്കീത് നൽകിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
പത്രപ്രവർത്തകനായിരുന്നു ബോറിസ് ജോൺസണും. ഡെയ്ലി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനിൽനിന്ന് പ്രധാനമന്ത്രി പദത്തിലേക്കുള്ള വളർച്ച അതിവേഗമായിരുന്നു. ഹാവ് ഐ ഗോട്ട് ന്യൂസ് ഫോർ യു എന്ന പരിപാടിയുടെ അവതാരകനായിരിക്കെയാണ് ബോറിസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ലണ്ടൻ മേയറാവുകയും 2012 ഒളിമ്പിക്സിന് ലണ്ടൻ ആതിഥേയത്വം വഹിക്കുകയും ചെയ്തതോടെ ബോറിസ് ലോകശ്രദ്ധയിലെത്തി. പൊങ്ങച്ചം പറഞ്ഞുനടക്കുന്ന പമ്പര വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കുന്നയാളായിരുന്നു ബോറിസെന്ന് അദ്ദേഹം ഡെയ്ലി ടെലഗ്രാഫിൽ ജോലി ചെയ്തിരുന്ന സമയത്ത് പത്രാധിപരായിരുന്ന മാക്സ് ഹേസ്റ്റിങ്സ് ഓർക്കുന്നു.
ഓക്സ്ഫഡ് സർവകലാശാലയിൽ കണ്ടുപരിചയപ്പെട്ട് പ്രണയത്തിലായ അലെഗ്രയെ 1987-ലാണ് ബോറിസ് വിവാഹം കഴിക്കുന്നത്. ഏതാനും വർഷങ്ങൾക്കിടെ മറീനയുമായി ബോറിസ് പ്രണയം തുടങ്ങി. ഇതുമനസ്സിലാക്കിയ അലെഗ്ര 1993-ൽ ബന്ധം പിരിഞ്ഞു. 2004-ൽ ബോറിസിന്റെ അടുത്ത അവിഹിതകഥ നാട്ടിൽ പാട്ടായി. പത്രപ്രവർത്തകയും എഴുത്തുകാരിയുമായിരുന്ന പെട്രൊനെല്ല വയാറ്റായിരുന്നു നായിക. ബോറിസിൽനിന്ന് താൻ ഗർഭിണിയായിരുന്നുവെന്നും അത് അബോർഷൻ നടത്തുകയും ചെയ്തതായി പെട്രൊനെല്ല പിന്നീട് വ്യക്തമാക്കിയിരുന്നു. മൈക്കൽ ഹോവാർഡ് ടോറി നേതാവായിരിക്കെ ഷാഡോ ആർട്സ് മന്ത്രിയായിരുന്നു ബോറിസ്. പെട്രൊനെല്ലയുമായുള്ള ബന്ധത്തിൽ കളവുപറഞ്ഞിന് ആ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടു.
2006-ൽ അടുത്ത അവിഹിത കഥ പുറത്തുവന്നു. പത്രപ്രവർത്തകയായ അന്ന ഫസാക്കെർലിയുമായി ബോറിസിന് ബന്ധമുണ്ടെന്നായിരുന്നു പുതിയ ആരോപണം. ഈഘട്ടത്തിലാണ് ബോറിസിനെ മറീന വീട്ടിൽനിന്ന് പുറത്താക്കിയത്. ഈ തർക്കം പിന്നീട് പരിഹരിച്ചെങ്കിലും ബോറിസ് തന്റെ വേലിചാട്ടം തുടർന്നുകൊണ്ടേയിരുന്നു. 2009-ൽ ആർട്ട് കൺസൾട്ടന്റ് ഹെലൻ മക്കിന്റയർ ബോറിസിൽനിന്ന് ഗർഭം ധരിച്ചു. 2013-ൽ കോടതിയിലൂടെ കുട്ടിയുടെ പിതൃത്വം ബോറിസിന് ഏറ്റെടുക്കേണ്ടിവന്നു. ഇതിന്റെ പേരിലും ബോറിസിനെ മറീന വീട്ടിൽനിന്ന് പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ കാമുകി കാരിയുമായി ബോറിസ് പാർപ്പുതുടങ്ങിയതോടെയാണ് മറീന ബന്ധം വേർപെടുത്താൻ തീരുമാനിച്ചത്. നാലുമക്കളാണ് ബോറിസിന് മറീനയിലുള്ളത്. ലാറ, മിലോ ആർതർ, കാസ്സിയ പീച്ചസ്, തിയഡോർ അപ്പോളോ എന്നിവർ. ഇപ്പോഴത്തെ കാമുകി കാരിയുമായി അഞ്ചുവയസ്സിന്റെ ഇളപ്പമേ ബോറിസിന്റെ മൂത്തമകൾ ലാറയ്ക്കുള്ളൂ. തന്റെ പിതാവിന് സ്വന്തംകാര്യത്തിൽ മാത്രമാണ് താത്പര്യമെന്ന് ലാറ ഒരിക്കൽ തുറന്നടിക്കുകയും ചെയ്തിരുന്നു. അമേരിക്കൻ പോൾ ഡാൻസറും ടെക്നോളജി അഡൈ്വസറുമായ ജെന്നിഫർ അർകൂരിയുമായുള്ള അവിഹിതത്തിന്റെ കഥകൾ ഇതിനിടെ പുറത്തുവന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍