യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇ.യുടെ എണ്ണക്കപ്പൽ രണ്ടുദിവസമായി കാണാനില്ലെന്ന റിപ്പോർട്ടുകൾ ഗൾഫ് മേഖലയെ വീണ്ടും സംഘർഷത്തിലേക്ക് തിരിച്ചുവിട്ടു. കപ്പൽ ഇറാൻ പിടിച്ചെടുത്തുവെന്ന ആശങ്കയിലാണ് യു.എ.ഇ. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് റിയാ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് യു.എ.ഇ പറയുന്നു. പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിയുകയായിരുന്നു. പിന്നീട് കപ്പലുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചതായും യു.എ.ഇ. വ്യക്തമാക്കി.
കപ്പലിൽനിന്നുള്ള യാതൊരു സന്ദേശവും പിന്നീടിതുവരെ ലഭിച്ചിട്ടില്ലെന്ന് അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥരും വ്യക്തമാക്കി. കപ്പലിന്റെ യാത്ര ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് തടഞ്ഞതായാണ് അമേരിക്ക കരുതുന്നത്. ജിബ്രാൾട്ടറിന് സമീപം ഇറാന്റെ കപ്പലുകളിലൊന്നിനെ ബ്രിട്ടൻ തടഞ്ഞിരുന്നു. ഇതിന് പകരമായി ഹോർമുസ് കടലിടുക്കിൽ ബ്രിട്ടന്റെ കപ്പലുകളിലൊന്നിനെ തടയാൻ ഇറാനും ശ്രമിച്ചിരുന്നു. അത് ഫലിക്കാതായതോടെയാണ് യു.എ.ഇ. കപ്പലിനെ തടയാൻ ഇറാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
58 മീറ്റർ നീളമുള്ള കൂറ്റൻ ഓയിൽ ടാങ്കറാണ് ഇപ്പോൾ കാണാതായ റിയ. ദുബായിയിൽനിന്നും ഷാർജയിൽനിന്നുമായി യു.എ.ഇ.യുടെ കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്ക് പതിവായി യാത്ര ചെയ്യുന്ന ടാങ്കറാണിത്. ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യവെ, ശനിയാഴ്ച രാത്രി പതിനൊന്നിനുശേഷം ഇതിൽനിന്നുള്ള സന്ദേശങ്ങൾ നിലയ്ക്കുകയായിരുന്നുവെന്ന് അധികൃതർ പറയുന്നു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ 20 ശതമാനത്തോളം ദിവസേന കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണമാണ് ഇറാനെ മേഖലയിൽ ശക്തരാക്കുന്നത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെ കപ്പലിൽനിന്നുള്ള സന്ദേശങ്ങൾ നിലച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു. അതുകൊണ്ടാണ് പൊടുന്നനെ സന്ദേശങ്ങൾ നഷ്ടപ്പെട്ടതിനെ ആശങ്കയോടെ കാണാൻ അവരെ പ്രേരിപ്പിക്കുന്നത്. റിയാ എണ്ണക്കപ്പൽ കാണാതായ സംഭവത്തിൽ ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യു.എ.ഇ.യും ഇതുവരെ പരാതിപ്പെട്ടിട്ടില്ല. മേഖലയിലുള്ള അമേരിക്കൻ നാവികസേനയും സംഭവത്തിൽ ഇടപെട്ടിട്ടില്ലെങ്കിലും ഇറാനാണ് ഇതിന് പിന്നിലെന്ന് അമേരിക്ക വിശ്വസിക്കുന്നതായാണ് റിപ്പോർട്ടുകൾ.
ടാങ്കർ ഇറാൻ പിടിച്ചെടുത്തതാകാൻ സാധ്യതയുണ്ടെന്നാണ് അമേരിക്ക വ്യക്തമാക്കുന്നത്. എന്നാൽ നഷ്ടപ്പെട്ട ടാങ്കർ യു.എ.ഇയുടെ ഉടമസ്ഥതയിലുള്ളതോ രാജ്യത്ത് ഓപറേറ്റ് ചെയ്യുന്നതോ അല്ലെന്ന് യു.എ.ഇ അധികൃതർ വെളിപ്പെടുത്തി. പനാമ പതാകയുള്ള യു.എ.ഇ കേന്ദ്രമായ എണ്ണ ടാങ്കറാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. യു.എ.ഇ സമുദ്രാതിർത്തി പിന്നിട്ട് ഇറാൻ ഭാഗത്ത് പ്രവേശിച്ചത് മുതൽ ടാങ്കറുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. റിയ എന്നു പേരുള്ള എണ്ണ ടാങ്കറിന് എന്തു സംഭവിച്ചുവെന്ന് കണ്ടെത്താൻ തെരച്ചിൽ തുടരുന്നുണ്ട്. കിഷം ദ്വപിനോട് ചേർന്ന സമുദ്രാതിർത്തിയിൽ ഇറാനിയൻ സൈന്യം ടാങ്കർ പിടിച്ചെടുത്തുവെന്നു തന്നെയാണ് യു.എസ് പ്രതിരോധ വൃത്തങ്ങൾ അസോസിയേറ്റ് പ്രസിനോട് വ്യക്തമാക്കിയത്. എന്നാൽ ടാങ്കർ കടലിൽ തകരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഇറാനുമായുള്ള ആണവക്കരാറിൽനിന്ന് അമേരിക്ക ഏകപക്ഷീയമായ പിന്മാമാറിയശേഷമാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുട യാത്ര ഇറാൻ തടയാൻ തുടങ്ങിയത്. അമേരിക്കയിൽ സമ്മർദം ചെലുത്തുകയാണ് ഇതിന്റെ ലക്ഷ്യം. അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങളുടെ ടാങ്കറുകൾ ഇതിനുശേഷം ഹോർമുസ് കടലിടുക്കിൽ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ഉണ്ടായി. മെയ്, ജൂൺ മാസങ്ങളിലായി യു.എ.ഇ.യുടെ രണ്ട് ടാങ്കറുകളാണ് കടലിടുക്കിൽ ആക്രമണത്തിനിരയായത്.
ടാങ്കറുകൾക്കുനേരെയുള്ള ആക്രമണത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും, ഇതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ഇത് മേഖലയിൽ സംഘർഷം ശക്തിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല, ആണവകരാറിൽ നിർദ്ദേശിച്ചിരുന്നതിനെക്കാൾ കൂടുതൽ യുറേനിയം സമ്പുഷ്ടീകരണമുൾപ്പെടെയുള്ള നടപടികളിലേക്കും ഇറാൻ തിരിഞ്ഞു. ഇറാനിൽനിന്നുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ മറികടക്കുന്നതിനായി യൂറോപ്യൻ രാജ്യങ്ങൾക്കുമേൽ സംഘർഷം ചെലുത്തുന്നതിനാണ് ആണവ പരിപാടികൾ പുനരുജ്ജീവിപ്പിച്ചതിലൂടെ ഇറാൻ ലക്ഷ്യമിടുന്നത്.
ഇറാനുമേൽ സമ്മർദം ചെലുത്തുന്നതിനായി യുദ്ധസമാനമായ രീതിയിൽ മേഖലയിലേക്ക് കൂടുതൽ സൈന്യത്തെയും പടക്കപ്പലുകളെയും അമേരിക്ക നിയോഗിച്ചു. ആണവശേഷിയുള്ള ബി-52 ബോംബർ വിമാനങ്ങളടക്കം പശ്ചിമേഷ്യയിൽ വിന്യസിച്ചു. ഇതിനോടെല്ലാം ഇറാനും ശക്തമായി തിരിച്ചടിച്ചത് മേഖലയിലെ സംഘർഷം കൂട്ടുകയും ചെയ്തു. അമേരിക്കയുടെ നിരീക്ഷണ ഡ്രോണിനെ വ്യോമാതിർത്തി ലംഘിച്ചുവെന്ന പേരിൽ ഇറാൻ വെടിവെച്ചിട്ടിരുന്നു.
ജിബ്രാൾട്ടറിൽ നിന്ന് പിടിച്ചെടുത്ത ഇന്ധന ടാങ്കർ മോചിപ്പിക്കണമെന്ന് ഇറാൻ ബ്രിട്ടീഷ് നാവികസേനയോട് ആവശ്യപ്പെട്ടിരുന്നു. ലണ്ടൻ അപകടകരമായ ഗെയിം കളിച്ചുവെന്നും പ്രതികാരം ചെയ്യുമെന്നും ഇറാൻ ഭീഷണിപ്പെടുത്തി. ഇതോടെയാണ് പേർഷ്യൻ ഗൾഫിലേക്ക് ഒരു യുദ്ധക്കപ്പൽ അയയ്ക്കുകയാണെന്ന് ലണ്ടൻ അറിയിച്ചത്. ഇത് സംഘർഷത്തിന് പുതിയ തലം നൽകി. യൂറോപ്യൻ യൂണിയൻ ഉപരോധം ലംഘിച്ചുവെന്ന് സംശയിക്കുന്ന സൂപ്പർ ടാങ്കറിന്റെ ക്യാപ്റ്റനേയും ചീഫ് ഓഫിസറേയും അറസ്റ്റ് ചെയ്തതായി ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് വ്യക്തമാണ്. കപ്പൽ ജീവനക്കാരിൽ ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇറാന്റെ വെല്ലുവിളി നേരിടാൻ ബ്രിട്ടന്റെ സൈനികർക്കും യുദ്ധക്കപ്പലുകൾക്കുമുപ്പം ആയിരക്കണക്കിന് സൈനികരെയാണ് അമേരിക്കയും പേർഷ്യൻ ഗൾഫിൽ വിന്യസിച്ചിരിക്കുന്നത്. വിമാനവാഹിനിക്കപ്പൽ, ബി -52 ബോംബറുകൾ, നൂതന യുദ്ധവിമാനങ്ങളെല്ലാം മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുകയാണ്. ഒരു വർഷം മുൻപ് ആണവ കരാറിൽ നിന്ന് പിന്മാറാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി ഇറാൻ അടുത്തിടെയാണ് ലോകശക്തികളുമായുള്ള ആണവ കരാറിൽ നിന്നു പിന്മാറിയത്. ഇതോടെയാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിധി മറികടക്കാൻ തുടങ്ങിയത്. ടെഹ്റാനിലെ എണ്ണ കയറ്റുമതിയിൽ അമേരിക്ക കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കി. കരാറിലെ മറ്റു കക്ഷികളായ ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ, ചൈന, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവർ സാമ്പത്തികവുമായി മുന്നോട്ട് വരികയാണെമെങ്കിൽ ആണവ കരാർ പഴയപടിയാക്കുമെന്നാണ് ഇറാന്റെ വാദം.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍