സെക്കൻഡ് റഫറണ്ടമില്ല... ബ്രെക്സിറ്റ് റദ്ദാക്കൽ ഇല്ല... നോർവേ സ്റ്റൈൽ സോഫ്റ്റ് ബ്രെക്സിറ്റില്ല... കസ്റ്റംസ് യൂണിയനുമില്ല... നാല് അവസാന വഴികളും അടച്ച് ബ്രിട്ടീഷ് എംപിമാർ; ഭാവി എന്തെന്ന് തീരുമാനിക്കാൻ ഇന്ന് കാബിനറ്റ് വിളിച്ച് തെരേസ മെയ്; പൗണ്ട് വില കുത്തനെ ഇടിഞ്ഞു
മറുനാടൻ ഡെസ്ക്
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന ഹിതപരിശോധനാ ഫലം നടപ്പാക്കാനുള്ള അവസാന സാധ്യതകളും ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതോടെ, കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണ് തെരേസ മെയ് സർക്കാർ. മൂന്നുവട്ടം പാർലമെന്റിൽ പരാജയപ്പെട്ട ബ്രെക്സിറ്റ് ബില്ലിന് പകരം വഴി തേടുന്ന സാധ്യതകളെല്ലാം ഇതോടെ ഇല്ലാതാവുകയും ചെയ്തു. കസ്റ്റംസ് യൂണിൻ, നോർവേയുടെ രീതിയിലുള്ള സോഫ്റ്റ് ബ്രെക്സിറ്റ്, രണ്ടാമതൊരു ഹിതപരിശോധന, ബ്രെക്സിറ്റ് തന്നെ ഇല്ലാതാക്കൽ എന്നീ സാധ്യതകളാണ് പാർലമെന്റ് തള്ളിയത്. ഇന്ന് കാബിനറ്റ് യോഗം വിളിച്ചിട്ടുള്ള തെരേസ മെയ്ക്കുമുന്നിൽ രാജിവെക്കുകയെന്ന പോംവഴി മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ബദൽ നിർദ്ദേശങ്ങളിൽ കസ്റ്റംസ് യൂണിയൻ മാത്രമാണ് നേരീയ പ്രതീക്ഷ പുലർത്തിയത്. യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞാലും കസ്റ്റംസ് യൂണിയനിൽ തുടരുകയെന്ന നിർദ്ദേശം കെൻ ക്ലാർക്കാണ് അവതരിപ്പിച്ചത്. ഇതിന് അനുകൂലമായി 273 വോട്ടുകൾ ലഭിച്ചപ്പോൾ, എതിർത്ത് 276 പേർ ശബ്ദമുയർത്തി. ഇപ്പോഴത്തെ ബ്രെക്സിറ്റ് തീരുമാനം റദ്ദാക്കി രണ്ടാമതൊരു ഹിതപരിശോധനയെന്ന നിർദ്ദേശവും ഏറെക്കുറെ കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. അനുകൂലിച്ചവർ 280. എതിർത്തവർ 292.
നേർേേവയുടെ രീതിയിൽ കടുത്ത നടപടികളൊന്നുമില്ലാത്ത വേർപിരിയൽ എന്ന ബദൽ നിർദ്ദേശം കൊണ്ടുവന്നത് കൺസർവേറ്റീവ് എംപി നിക്ക് ബോൾസാണ്. ഈ നിർദ്ദേശം വോട്ടിനിട്ട് തള്ളിയതിന് പിന്നാലെ അദ്ദേഹം പാർട്ടിയിൽനിന്ന് രാജിവെക്കുകയും ചെയ്തു. സോഫ്റ്റ് ബ്രെക്സിറ്റ് എന്ന ആശയത്തിന് ടോറി വിഭാഗത്തിൽനിന്ന് വെറും 33 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിർദ്ദേശം 261-നെതിരേ 282 വോട്ടുകൾക്ക് തള്ളുകയും ചെയ്തു. ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് പ്രധാന തടസ്സം തന്റെ പാർട്ടി ഇക്കാര്യത്തിൽ പുലർത്തുന്ന കടുംപിടിത്തമാണെന്ന് ആരോപിച്ചാണ് നിക്ക് ബോൾസ് പാർട്ടി വിട്ടത്. സമവായത്തിനായി താൻ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ഇനിയും തനിക്ക് പാർട്ടിയിൽ തുടരാനാവില്ലെന്നും അദ്ദേഹം വികാരനിർഭരമായി പറഞ്ഞു.
ബ്രെക്സിറ്റ് റദ്ദാക്കി ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുകയെന്ന നിർദ്ദേശം സ്കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിയുടെ പിന്തുണയോടെയാണ് അവതരിപ്പിക്കപ്പെട്ടത്. ബദൽ നിർദ്ദേശങ്ങളിൽ ഏറ്റവും കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടതും ഇതാണ്. 292-നെതിരേ 191 വോട്ടുകൾക്ക് ഈ നിർദ്ദേശം പരാജയപ്പെട്ടു. തെരേസ മേയുടെ ബ്രെക്സിറ്റ് ബിൽ പാർലമെന്റിൽ മൂന്നുവട്ടം പരാജയപ്പെട്ടതോടെയാണ് ബ്രെക്സിറ്റ് നടപ്പാക്കലിന്റെ നിയന്ത്രണം പാർലമെന്റ് ഏറ്റെടുത്തത്. ഈ പശ്ചാത്തലത്തിലാണ് ബദൽ നിർദ്ദേശങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യപ്പെട്ടതും. ബദൽ നിർദ്ദേശങ്ങളും എംപിമാർ അംഗീകരിക്കാതെ വന്നാൽ, മന്ത്രിസഭ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്ന് ബ്രെക്സിറ്റ് സെക്രട്ടറി സ്റ്റീഫൻ ബാർക്ലേ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബ്രെക്സിറ്റ് നടപ്പാക്കുന്നതിൽ തെരേസ മെയ് സർക്കാർ പരാജയപ്പെടുന്നതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങൾ പാർലമെന്റിലേക്ക് എത്തുന്നതിനും ഇന്നലെ വേദിയായി. പാർലമെന്റിന്റെ പബ്ലിക് ഗാലറിയിൽ അർധനഗ്നരായ പ്രതിഷേധക്കാർ എതത്തിയതിനെത്തുടർന്ന് വോട്ടിങ് നടപടികൾ കുറച്ചുനേരം തടസ്സപ്പെടുകയും ചെയ്തിരുന്നു. ബ്രെക്സിറ്റ് ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോകുന്നത് കാലാവസ്ഥാ വ്യതിയാനം പോലുള്ള നിർണായക വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവരുടെ പ്രതിഷേധ പ്രകടനം.
ബദൽ നിർദ്ദേശങ്ങളും പാർലമെന്റ് തള്ളിയതോടെ, മേയുടെ ഇന്നത്തെ മന്ത്രിസഭായോഗം നിർണായകമായി മാറിയിരിക്കുകയാണ്. ബ്രെക്സിറ്റ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചകൾ കൺസർവേറ്റീവ് പാർട്ടിയുടെ ജനപിന്തുണ കാര്യമായ തോതിൽ ഇടിച്ചിട്ടുണ്ടെങ്കിലും മറ്റൊരു ഗത്യന്തരമില്ലാതെ തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ് തെരേസയുടെ ലക്ഷ്യമെന്നും വിലയിരുത്തപ്പെടുന്നു. സാധാരണ ഗതിയിൽ ഒന്നരമണിക്കൂറോളമാണ് മന്ത്രിസഭായോഗം ചേരാറ്. എന്നാൽ, ഇന്നുരാവിലെ ഒമ്പതുമുതൽ മൂന്നുമണിക്കൂർ നേരത്തേക്കാണ് യോഗം വിളിച്ചിരിക്കുന്നത്.
ബ്രെക്സിറ്റ് സംബന്ധിച്ച അനിശ്ചിതത്വം തുടരവെ, വിപണിയിലും അതിന്റെ പ്രതിഫലനങ്ങളുണ്ടായിട്ടുണ്ട്. പൗണ്ട് വിലയിലാണ് കാര്യമായ ചലനമുണ്ടായത്. യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിഞ്ഞാലും നോർവേയുടെ രീതിയിൽ സോഫ്റ്റ് ബ്രെക്സിറ്റാകും നടപ്പാവുകയെന്ന പ്രതീക്ഷയും ഇല്ലാതായതോടെയാണ് പൗണ്ട് വില ഇടിഞ്ഞത്. ഇതോടെ, നോ ഡീൽ ബ്രെക്്സിറ്റിനുള്ള സാധ്യത വീണ്ടും ശക്തമാവുകയും ചെയ്തതോടെ ഡോളറിനെതിരേയും യൂറോയ്ക്കെതിരേയും പൗണ്ടിന്റെ വില കുത്തനെ ഇടിയുകയായിരുന്നു.
കെൻ ക്ലർക്ക് കൊണ്ടുവന്ന കസ്റ്റംസ് യൂണിയൻ ഭേദഗതി പാർലമെന്റ് തള്ളിയതോടെ അര ശതമാനം വിലയിടിഞ്ഞ് പൗണ്ടിന്റെ മൂല്യം ഡോളറിനെതിരേ 1.305-ഉം യൂറോയ്ക്കെതിരേ 1.164-ഉം ആയി. രണ്ടാഴ്ചയ്ക്കുള്ളിൽ കരാറൊന്നുമില്ലാതെ യൂറോപ്യൻ യൂണിയനിൽനിന്ന് വേർപിരിയുകയെന്ന യാഥാർഥ്യത്തിലേക്കാണ് ബ്രിട്ടൻ പോവുന്നതെന്ന് ഉറപ്പാക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഇത് നിക്ഷേപകർക്കിടയിലുണ്ടാക്കിയിട്ടുള്ള കടുത്ത നിരാശയാണ് വിപണിയിൽ പ്രതിഫലിച്ചതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍