ഇന്ത്യയെ വിഭജിക്കാൻ കച്ചകെട്ടി ഇറങ്ങി വീണ്ടും ഖാലിസ്ഥാൻ ഭീകരർ; ലണ്ടൻ ഡിക്ലറേഷൻ എന്ന പേരിൽ 12ന് ട്രഫാൽഗർ സ്വകയറിൽ പഞ്ചാബിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കൂറ്റൻ റാലി; കാശ്മീരിലെ ഭീകരരുടെ പിന്തുണയോടെയുള്ള നീക്കം തടയണമെന്ന ഇന്ത്യയുടെ അഭ്യർത്ഥന തള്ളി ബ്രിട്ടൻ; അനധികൃത കുടിയേറ്റക്കാരെ നാടുകടുത്തുന്ന കാര്യത്തിൽ ഭിന്നിച്ച് നിൽക്കുന്ന ഇന്ത്യയും ബ്രിട്ടനും വീണ്ടും തെറ്റുന്നു
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഭിന്നതയ്ക്ക് എന്നറുതി വരും? മോദിയെ കാണാൻ തെരേസ മെയ് അധികാരമേറ്റ ഉടൻ എത്തിയെങ്കിലും വ്യാപാര ബന്ധത്തിലോ കുടിയേറ്റ കാര്യത്തിലോ പോലും ധാരണയിൽ എത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇൻഡോ - യുകെ ഇമ്മിഗ്രേഷൻ കരാർ പോലും ഇതുവരെ ഒപ്പിടാൻ കഴിഞ്ഞിട്ടില്ല. അതിനിടയിൽ ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ബ്രിട്ടൻ ചുക്കാൻ പിടിക്കുന്ന എന്ന ആരോപണം വീണ്ടും ചൂടു പിടിക്കുകയാണ്. ഇന്ത്യക്കെതിരെ വിഘടന വാദികൾ തുടർച്ചയായി നടത്തുന്ന പ്രതിഷേധങ്ങൾ ലണ്ടനിൽ പതിവാകുമ്പോൾ ബ്രിട്ടൺ അനങ്ങുന്നില്ല എന്നാണ് പരാതി.
കാശ്മീരിലെ ഭീകരർക്കൊപ്പം പഞ്ചാബിലെ വിഘടന വാദികളും ഇന്ത്യക്കെതിരെ ലണ്ടൻ കേന്ദ്രീകരിച്ചു തിരിയുകയാണ്. അക്കൂട്ടത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്ന് 12 ന് നടക്കുമ്പോൾ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നേരിട്ടു ഏറ്റുമുട്ടി തുടങ്ങി. ഇന്ത്യയുടെ എക്കാലത്തേയും വലിയ വെല്ലുവിളായാണ്് സിഖ് വിഘടനവാദികൾ. ഇവരെ തടയാൻ ഇന്ത്യ പലതരത്തിലുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും ഇത് ഫലവത്തായിട്ടില്ല. സിഖ് വിഘടവാദികൾ ലണ്ടനിൽ സംഘടിപ്പിക്കുന്ന സിഖ് റഫറണ്ടം-2020 എന്ന പരിപാടി വിലക്കണമെന്ന് ആവശ്യമാണ് ബ്രിട്ടന് മുമ്പിൽ ഇന്ത്യ വച്ചത്. എന്നാൽ ഈ ആവശ്യം ലണ്ടൻ ആഭ്യന്തര കാര്യമന്ത്രാലയവും എംബലിയും നിരാകരിക്കുകയായിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വഷളാക്കും.
ഈ മാസം മെയ് 12നാണ് സിഖ് ഫോർ ജസ്റ്റിസ് എന്ന പരിപാടി സംഘടിപ്പിക്കാൻ സിഖ് സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. മുൻപ് ലണ്ടൻ സന്ദർശനത്തിനായി മോദി ലണ്ടനിലെത്തിയപ്പോൾ സിഖ് വിഘടവാദികൾ വലിയതോതിലുള്ള പ്രതിഷേധങ്ങളായിരുന്നു സംഘടിപ്പിച്ചത്. ഹേറ്റ് മോദിയെന്ന ക്യാംമ്പയിനുമായി ആയിരക്കണക്കിന് സിഖ് വിഘടവാദികൾ ലണ്ടൻ നഗരം കയ്യടക്കി കഴിഞ്ഞിരുന്നു. 'സിഖ് ഫോർ ജസ്റ്റിസ്' എന്ന സംഘടന ട്രഫാൽഗർ സ്വകയറിൽ 'ലണ്ടൻ പ്രഖ്യാപനം' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി തടയണമെന്ന ആവശ്യമാണ് ഇന്ത്യ ഉന്നയിച്ചത്.
പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ഹിതപരിശോധനയാണ് പരിപാടിയെന്നും സിഘ് സംഘടന വ്യക്തമാക്കിയത്. പരിപാടിക്ക് കശ്മീരികളുടെ പിന്തുണയും ഒപ്പം തന്നെ ലണ്ടൻ സർക്കാരിന്റെ പിന്തുണയും നേടിക്കഴിഞ്ഞിട്ടുണ്ട്. വിഘടവാദികളും തീവ്രവാദികളും ഇന്ത്യക്കെതിരായ പരിപാടി സംഘടിപ്പിക്കുമ്പോൾ ഉഭയകക്ഷി ബന്ധം പുലർത്തി മുന്നോട്ട് പോകുന്ന ലണ്ടൻ ഇന്ത്യക്ക് അനുകൂലമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണു വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ ഹൈക്കമ്മിഷണറും യുകെ സർക്കാരിനെ സമീപിച്ചത്. എന്നാൽ തെരേസ മേയുടെ കീഴിലുള്ള സർക്കാർ ഇതു നിരസിക്കുകയായിരുന്നു.
നിയമ വ്യവസ്ഥിതിക്കുള്ളിൽ നിന്നുകൊണ്ട് യുകെയിൽ ആളുകൾക്കു സംഘടിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും അവകാശമുണ്ടെന്നു യുകെ വിദേശകാര്യ വക്താവ് വ്യക്തമാക്കി. എന്നാൽ ഭീതി സൃഷ്ടിക്കാൻ ഒരു സംഘടനകളെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരിപാടിക്കു ബദലായി മറ്റൊരു പരിപാടിയും ചിലർ സംഘടിപ്പിക്കുന്നുണ്ടെന്നാണു പുറത്തു വരുന്ന റിപ്പോർട്ട്. സിഖ് മനുഷ്യവകാശ സംഘടനയും പരിപാടിക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. 1984 മുതലുള്ള സിഖ് പോരാട്ടത്തിൽ തുറന്ന ചർച്ചയാണ് ഇനി ആവശ്യമെന്ന് അവർ പറഞ്ഞു.
2018 ഏപ്രിലിൽ ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഇന്ത്യ-യു.കെ സിഇഒ ഫോറത്തിൽ ഇരു രാജ്യങ്ങളുടേയും ഉഭയ കക്ഷി ബന്ധത്തെക്കുറിച്ചും വാണിജ്യ വ്യാപാരമേഖലയിൽ പുലർത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഇന്ത്ൻ പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയും വാചാലമായാണ് സംസാരിച്ചത്. എന്നിരുന്നാൽ തന്നെയും സിഘ് വിഘടവാദ പ്രശ്നത്തിൽ ഇന്ത്യക്ക് അനുകൂലമായ നിലപാട് എടുക്കാൻ സംഘടന തയ്യാറായിരുന്നുമില്ല.
യു.കെയിൽ പരിപാടി സംഘടിപ്പിക്കാനും ആളുകൾക്ക് ഒത്തുകൂടാനുമുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. പക്ഷേ ഞങ്ങളുടെ പട്ടണങ്ങളിൽ കലാപം അഴിച്ചുവിടാനും കലാപ അന്തരീക്ഷം സൃഷ്ടിക്കാനും അനുവദിക്കില്ലെന്നായിരുന്നു യുണൈറ്റഡ് കിങ്ഡം സർക്കാർ വ്യക്തങ്ങൾ ഇന്ത്യൻ ഹൈക്കമ്മീഷ്ണറോട് വ്യക്തമാക്കിയത്. വിഘടവാദികൾക്ക് അനുകൂലമായ സമീപനം പുലർത്തിപ്പോന്നത് ഇരു രാജ്യങ്ങളുടേയും വാണിജ്യബന്ധത്തേയും ബാധിച്ചേക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സിഖ് ഹ്യുമൻ റൈറ്റ്സ് ഗ്രൂപ്പിന്റെ ജസ്വേദ് റായ് റഫറണ്ടത്തെ വിമർശിച്ചാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 1984 മുതൽ തുടരുന്ന സിഖ് വിരുദ്ധ കാലാപത്തിന്റെ ഭാഗമായി തുടരുന്ന പോരാട്ടത്തിൽ സംഘാടകർ പുനർവിചിന്തനം നടത്തണമെന്നാണ് അദ്ദേഹം അവശ്യപ്പെട്ടത്. നവംബറിൽ ലണ്ടനിൽ ചേരുന്ന ചർച്ചയിൽ ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍