സമ്പൂർണ്ണ ആണവ നിരായുധീകരണത്തിന് കിം തയ്യാറാകുമെന്ന് അമേരിക്കൻ പ്രതീക്ഷ; ഉപരോധങ്ങൾ മാറ്റിയെടുത്ത് രാജ്യത്തെ സാമ്പത്തിക ശക്തിയാക്കാൻ ഉറച്ച് ഉത്തര കൊറിയൻ ഭരണാധികാരി; ലോക സമാധാനത്തിന് വേണ്ടി അവർ കൈകൊടുത്തു; ട്രംപ്-കിം കൂടിക്കാഴ്ചയ്ക്ക് സിംഗപ്പൂരിൽ തുടക്കം; ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവർ സമാധാനം ഉറപ്പിക്കാനുള്ള ചർച്ചയിൽ; ചരിത്രം തിരുത്തിക്കുറിച്ച കൈകൊടുക്കൽ ഇങ്ങനെ
മറുനാടൻ ഡെസ്ക്
സിംഗപൂർ: നാല് അമേരിക്കൻ പ്രസിഡന്റുമാർ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യമാണ് ഡൊണാൾഡ് ട്രംപിന് സാധിക്കുന്നത്. ലോകം കാത്തിരിക്കുന്ന അമേരിക്കൻ-ഉത്തര കൊറിയ ഉച്ചകോടിക്ക് സിംഗപ്പൂരിൽ തുടക്കമായി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിമ്മും ഫോട്ടോയ്ക്ക് പോസ് ചെയ്തു. അതിന് ശേഷം കൈകൊടുത്ത് ചർച്ചയും തുടങ്ങി. ഇനി എല്ലാ കണ്ണുകളും ഈ ചർച്ചയുടെ തീരുമാനം അറിയാനുള്ള ആകാംഷയിലാണ്.
'പോൺ സ്റ്റാർ' വിവാദത്തിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളിലും വലഞ്ഞിരിക്കുന്ന ട്രംപിന് കിട്ടിയ സുവർണ്ണാവരമാണ് ഈ ഉച്ചകോടി. ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ തയാറായില്ലെങ്കിൽ ഉച്ചകോടിയിൽ നിന്ന് ഇറങ്ങിപ്പോരുമെന്ന ഭീഷണിയും ട്രംപ് മുഴക്കുന്നു. ഉത്തര കൊറിയയുടെ സമ്പൂർണ ആണവനിരായുധീകരണത്തിന്മേൽ ട്രംപ് കടുംപിടിത്തം നടത്തുമ്പോൾ ചർച്ചയുടെ ഗുണഫലത്തിലേറെയും ഉത്തര കൊറിയയിലേക്കു 'കൊണ്ടുപോകാനാകും' കിമ്മിന്റെ ശ്രമം. ലോകത്തിനു മുന്നിൽ ഉത്തര കൊറിയയ്ക്കുള്ള 'വില്ലൻ' പ്രതിച്ഛായ ഇല്ലാതാക്കുകയെന്നതാണ് ആദ്യലക്ഷ്യം. രാജ്യാന്തരവേദികളിൽ അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കവും. അങ്ങനെ ട്രംപിനും കിമ്മിനും ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച. അതുകൊണ്ട് തന്നെ ഇരുനേതാക്കളും കൈകൊടുക്കുമ്പോൾ ലോകവും പ്രതീക്ഷയിൽ.
സിങ്കപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിൽ ഇരുപുറവുമിരുന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നും ചർച്ച ചെയ്യുമ്പോൾ, ലോകം സമാധാനത്തിലേക്ക് പ്രതീക്ഷയോടെ കണ്ണുവെക്കുകയാണ്. ഉത്തരകൊറിയ അണ്വായുധം താഴെവയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.എസ്. ചർച്ചയ്ക്കിരിക്കുന്നത്. ഏഴുപതിറ്റാണ്ടോളം ശത്രുപക്ഷത്തായിരുന്ന യു.എസുമായി പുതിയ സൗഹൃദമാരംഭിക്കാമെന്നാണ് ഉത്തരകൊറിയയുടെ കണക്കുകൂട്ടൽ. ഇത്തരമൊരു കൂടിക്കാഴ്ചയെ പ്രതീക്ഷയോടെയാണ് അമേരിക്ക നോക്കിക്കാണുന്നത്. സഹകരിക്കാനുള്ള ഉത്തരകൊറിയയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. ഉത്തരകൊറിയ ആണവനിരായുധീകരണം നടപ്പാക്കുന്നത് ഉത്തരകൊറിയ, യു.എസ്., ദക്ഷിണകൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ ലോകരാജ്യങ്ങളെ സംബന്ധിച്ച് പ്രധാനമാണ്. അപൂർവം പേർക്ക് മാത്രമാണ് ഇങ്ങനെയൊരവസരം ലഭിക്കുന്നത്. അത് നന്നായി പോകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
ചരിത്ര കൂടിക്കാഴ്തയാണ് സിംഗപ്പൂരിൽ നടക്കുന്നത്. ഇരു നേതാക്കളും കൈകൊടുത്താണ് ചർച്ചയ്ക്ക് തുടക്കമിട്ടത്. 14 അംഗ സംഘവുമായാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. ഇതിൽ പകുതി വനിതകളും. നയതന്ത്ര തലത്തിൽ ്മിടുമിടുക്കരാണ് എല്ലാവരും. കിമ്മും തോറ്റുകൊടുക്കാതെ എല്ലാം നേടിയെടുക്കാനും. കിമ്മിന്റെ അച്ഛനും മുത്തച്ഛനും നയതന്ത്രം പറഞ്ഞു കൊടുത്ത പരിചയ സമ്പന്നൻ കിം യോങ് ചോലും ഉത്തര കൊറിയൻ സംഘത്തിനൊപ്പമുണ്ട്. ഈ മുൻ ഇന്റലിജന്റ്സ് മേധാവി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ യുഎസുമായുള്ള ഉത്തര കൊറിയൻ നയതന്ത്ര ബന്ധത്തിലാണ്. ഇതും കിം-ട്രംപ് കൂടിക്കാഴ്ചയെ സ്വാധീനിക്കും. നയതന്ത്രപരവും സാമ്പത്തികവുമായ ഉപരോധങ്ങൾ കൊണ്ടു വീർപ്പുമുട്ടുകയാണ് ഉത്തര കൊറിയ. സാമ്പത്തിക വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാൻ സമാധാനമെന്ന പുതു വഴിയാണ് കിമ്മും ആഗ്രഹിക്കുന്നത്.
ആണവ പദ്ധതികളെല്ലാം പൂർണമായി ഉപേക്ഷിക്കുകയും ആയുധങ്ങൾ നശിപ്പിക്കുകയും ചെയ്യണമെന്നതാണു യുഎസിനെ സംബന്ധിച്ചിടത്തോളം ഉത്തര കൊറിയയുടെ ആണവനിരായുധീകരണം കൊണ്ടു ലക്ഷ്യമിടുന്നത്. ആണവായുധങ്ങളെല്ലാം ഉത്തര കൊറിയയിൽ നിന്നു മാറ്റണമെന്നും ആവശ്യമുണ്ട്. ഇതു സംബന്ധിച്ച പരിശോധനകൾക്കായി രാജ്യാന്തര നിരീക്ഷകരെയും അനുവദിക്കണം. എന്നാൽ ഇതിന് ഉത്തരകൊറിയ പൂർണമായും ഒരുക്കമല്ല. ഒറ്റയടിക്ക് എല്ലാ ആയുധങ്ങളും ഒഴിവാക്കാനാകില്ലെന്ന നിലപാടിലാണ് കിം. ഘട്ടംഘട്ടമായി ഒഴിവാക്കാമെന്നും ട്രംപിനെ അറിയിക്കും. ഇതിനോട് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നതാണ് പ്രധാനം. കുറച്ചുമാസം മുമ്പുവരെ ഭ്രാന്തനെന്നും കുള്ളൻ റോക്കറ്റെന്നും വിളിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞവരാണ് അമേരിക്കയും ഉത്തര കൊറിയയും. ആദ്യമായാണ് ഒരു യു.എസ്. പ്രസിഡന്റും ഉത്തരകൊറിയൻ നേതാവും കൂടിക്കാഴ്ച നടത്തുന്നത്. ഉത്തരകൊറിയ ആണവായുധങ്ങൾ ഉപേക്ഷിക്കുമോ എന്നതാണ് പ്രധാനം. അതിന് കിം സമ്മതിച്ചാൽ ട്രംപ് കൈകൊടുത്ത് പിരിയും. സിങ്കപ്പൂരിലെ സെന്റോസാ ദ്വീപിലുള്ള കാപെല്ലാ ഹോട്ടലിലാണ് ചരിത്ര കൂടിക്കാഴ്ച നടക്കുന്നത്.
2017 ജൂലൈയിൽ നടന്ന ഒരു മിസൈൽ പരീക്ഷണമാണ് അമേരിക്കാ-ഉത്തരകൊറിയ ബന്ധത്തെ അതിരൂക്ഷമായ സ്ഥിതിയിലെത്തിച്ചത്. യുഎസിന്റെ അധീനതയിലുള്ള ദ്വീപിലേക്കു വരെ എത്താൻ ശേഷിയുള്ള ആ മിസൈലിന്റെ പരീക്ഷണത്തെ ഭീതിയോടെ അമേരിക്ക കണ്ടു. ഇതോടെ ട്രംപ് കിമ്മിനെ അതിരൂക്ഷമായി കളിയാക്കി. കിമ്മിനെ 'ലിറ്റിൽ റോക്കറ്റ്മാൻ' എന്നു വിളിച്ചായിരുന്നു അധിക്ഷേപം. അതോടെ അസഭ്യമെന്നു തന്നെ പറയാവുന്ന തരത്തിലുള്ള കിമ്മിന്റെ മറുപടിയെത്തി. തീക്കളിയാണു കിം നടത്തുന്നതെന്നായിരുന്നു ഇതിനു ട്രംപിന്റെ മറുപടി. അതിനു കിം തിരിച്ചടിച്ചതാകട്ടെ, വയസ്സായതിനാൽ ട്രംപിനു സ്ഥിരബുദ്ധി നഷ്ടപ്പെട്ടെന്നു പറഞ്ഞും. കിമ്മിനു മുഴുവട്ടാണെന്നു ട്രംപ് തിരിച്ചടിച്ചതോടെ ലോകത്തെയാകെ ഞെട്ടിച്ച ആ മറുപടിയെത്തി 'യുഎസ് ഒന്നോർത്താൽ നന്ന്. എന്റെ മേശയിൽ ഒരു 'ന്യൂക്ലിയർ ബട്ടനു'ണ്ടെന്ന കാര്യം'. 'എന്റെ വിരൽത്തുമ്പിലുമുണ്ട് ആണവ ബട്ടൺ. അതുപക്ഷേ ഉത്തര കൊറിയയേക്കാൾ ഏറെ വലുതാണെന്നു മാത്രം...' കിമ്മിന്റെ ആ ഭീഷണിക്ക് അതിലും ശക്തമായ ട്രംപിന്റെ മറുപടി
മുന്നാംലോക മഹായുദ്ധത്തിലേക്ക് ലോകം നീങ്ങുന്നുവെന്ന് ഏവരും കരുതി. ഇതിനിടെ അപ്രതീക്ഷിത ട്വിസ്റ്റുകൾ. ഇതാണ് ചർ്ച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇപ്പോൾ ഇരുരാജ്യത്തലവന്മാരും കൂടിക്കാഴ്ച നടത്തുമ്പോൾ അതു ചരിത്രനിമിഷമാകുകയാണ്. ഇതാദ്യമായാണ് അധികാരത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റും ഉത്തര കൊറിയൻ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്. നാല് യുഎസ് പ്രസിഡന്റുമാർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാത്ത കാര്യമാണ് ട്രംപ് നേടിയെടുത്തിരിക്കുന്നത്. അതും ഉത്തരകൊറിയയ്ക്കു മുന്നിൽ ഒരു തരത്തിലും അടിയറവു പറയാതെ.
1950ലാണ് ഇരുകൊറിയകളും തമ്മിലുള്ള യുദ്ധം ആരംഭിക്കുന്നത്. അന്നു സോവിയറ്റ് യൂണിയനെയും ചൈനയെയും കൂട്ടുപിടിച്ച് ഉത്തര കൊറിയ ദക്ഷിണ കൊറിയയെ കടന്നാക്രമിക്കുകയായിരുന്നു. ദക്ഷിണ കൊറിയയ്ക്കൊപ്പം യുഎസ് പക്ഷം പിടിച്ചു. 1953ൽ യുദ്ധം അവസാനിച്ചെങ്കിലും ലക്ഷക്കണക്കിനു പേരാണ് അതിനോടകം കൊല്ലപ്പെട്ടിരുന്നത്. ഇരുകൊറിയകളും എന്നന്നേക്കുമായി അകന്നു. വെടിനിർത്തൽ കരാർ ഉണ്ടായെങ്കിലും ഔദ്യോഗികമായി ഇന്നും ഇരുകൊറിയകളും 'യുദ്ധ'ത്തിലാണ്. കൊറിയൻ യുദ്ധത്തിനു ശേഷമാണു മേഖലയിൽ യുഎസ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ചൈനയുടെ കൂട്ടുപിടിച്ചുള്ള ഉത്തര കൊറിയയുടെ വളർച്ച വലിയ ഭീഷണിയായിത്തന്നെ യുഎസ് കണ്ടു.
1990ൽ ഉത്തര കൊറിയയുടെ ആദ്യ മിസൈൽ പരീക്ഷണം. ആപത്ത് മുൻകൂട്ടിക്കണ്ട യുഎസ് പ്രസിഡന്റ് ജോർജ് എച്ച്.ഡബ്ല്യു. ബുഷ് വൈകാതെ തന്നെ ഉത്തര കൊറിയൻ ഭരണാധികാരി കിം ഇൽസുങ്ങിനോട് (കിം ജോങ് ഉന്നിന്റെ മുത്തച്ചൻ) ആണവ പരീക്ഷണങ്ങളിൽ നിന്നു പിന്മാറാൻ നിർദ്ദേശം നൽകി. എന്നാൽ മിസൈൽ പരീക്ഷണങ്ങൾ ഉത്തരകൊറിയ തുടർന്നു. ദക്ഷിണ കൊറിയയിൽ സൂക്ഷിച്ചിരുന്ന ആണവായുധങ്ങൾ മാറ്റാൻ യുഎസ് തയാറായതോടെ 1994ൽ അന്നത്തെ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഇൽ ആണ് യുഎസുമായി ആണവപദ്ധതികൾ മരവിപ്പിക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ (അഴൃലലറ എൃമാലംീൃസ) ഒപ്പിടുന്നത്. അന്ന് ബിൽ ക്ലിന്റനാണ് യുഎസ് തലപ്പത്ത്. അഞ്ചു വർഷം കഴിഞ്ഞപ്പോൾ ദീർഘദൂര മിസൈൽ പരീക്ഷണം മരവിപ്പിക്കാനും ഉത്തര കൊറിയ സമ്മതമറിയിച്ചു. ഇതൊന്നും പക്ഷേ നടന്നില്ല. ഇതോടെ ബന്ധം കൂടുതൽ വിഷളായി.
2003ൽ ഉത്തര കൊറിയ ആണവനിർവ്യാപന കരാറിൽ നിന്നും പിന്മാറി. 2006ൽ ഉത്തര കൊറിയ ആദ്യത്തെ ഭൂഗർഭ അണുപരീക്ഷണം നടത്തി. മൂന്നു വർഷം കൂടി കഴിഞ്ഞതോടെ രാജ്യത്തു നിന്ന് യുഎന്നിന്റെ നിരീക്ഷകരെ പുറത്താക്കി. പിന്നാലെ രണ്ടാമത്തെ ആണവപരീക്ഷണവും നടത്തി. പിന്നെ എല്ലാം അമേരിക്കയ്ക്ക് എതിരായി. 2010ൽ യെല്ലോ സീയിൽ ദക്ഷിണകൊറിയൻ യുദ്ധക്കപ്പലിനെ നെടുകെ പിളർത്തിയ 'ടോർപിഡോ' സംഭവം കൂടിയുണ്ടായതോടെ കൊറിയൻ ഉപദ്വീപ് വീണ്ടും യുദ്ധഭീതിയിലായി. ദക്ഷിണ കൊറിയയുടെ നാൽപതിലേറെ നാവികസേനാംഗങ്ങൾ അന്നു കൊല്ലപ്പെട്ടെങ്കിലും തങ്ങളല്ല അപകടത്തിനു പിന്നിലെന്ന നിലപാടിലായിരുന്നു ഉത്തര കൊറിയ. പിതാവ് കിം ജോങ് ഇല്ലിന്റെ മരണത്തോടെയാണ് കിം ജോങ് ഉന്നിന്റെ വരവ്- 2011ൽ. അന്നു പ്രായം 27 തികഞ്ഞതേയുള്ളൂവെങ്കിലും തന്റെ തുടക്കം കിം ഗംഭീരമാക്കിയത് 2013ൽ ഉത്തര കൊറിയയുടെ മൂന്നാം ആണവപരീക്ഷണം നടത്തിയായിരുന്നു. 2016ൽ നാലാമത്തെയും അഞ്ചാമത്തെയും ആണവപരീക്ഷണങ്ങളുമായി പ്രകോപനം തുടർന്നെങ്കിലും ഒബാമ ഭരണകൂടം കാര്യമായ തിരിച്ചടിക്കു മുതിർന്നില്ല.
945ൽ ഹിരോഷിമയിൽ അമേരിക്ക പ്രയോഗിച്ച ബോംബിന്റെ എട്ടിരട്ടി ശേഷിയുള്ള ഹൈഡ്രജൻ ബോംബ് 2017ൽ കിംപൊട്ടിച്ചു. ഇക്കഴിഞ്ഞ പുതുവർഷ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത കിം ജോങ് ഉൻ പറഞ്ഞ ഒരു കാര്യമാണ് ഇപ്പോൾ ചരിത്ര ഉച്ചകോടിയിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയായത്. രാജ്യത്തെ ആയുധ പദ്ധതികളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞെന്നായിരുന്നു ജനങ്ങൾക്കുള്ള കിം ജോങ് ഉന്നിന്റെ പുതുവർഷ സന്ദേശം. ഇനി സാമ്പത്തികമായ വളർച്ചയാണ് ഉത്തര കൊറിയ ലക്ഷ്യമിടുന്നതെന്ന കാര്യം ആ വാക്കുകളിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഇതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദക്ഷിണ കൊറിയയിൽ നടക്കുന്ന ശീതകാല ഒളിംപിക്സിൽ പങ്കെടുക്കാൻ ടീമിനെ അയയ്ക്കാമെന്ന് കിം വ്യക്തമാക്കി. ഒന്നിച്ചു നിൽക്കുമെന്നു മാത്രമല്ല ഇരുകൊറിയയിലെയും അംഗങ്ങളെ ഉൾപ്പെടുത്തി വനിതകളുടെ ഐസ് ഹോക്കി ടീമിനെയും സജ്ജമാക്കി. ഏപ്രിലിൽ തികച്ചും അപ്രതീക്ഷിതമായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെഇന്നുമായി കിം അതിർത്തിഗ്രാമത്തിൽ കൂടിക്കാഴ്ചയും നടത്തി.
ഈ ചർച്ചയ്ക്കു ശേഷമാണ് ഉത്തര കൊറിയയും യുഎസും തമ്മിലുള്ള സംഘർഷം അയവു വരുത്താനുള്ള ശ്രമങ്ങളിലേക്ക് മൂൺ ജെ ഇൻ പ്രവേശിക്കുന്നത്. യുഎസ് പ്രതിനിധി സംഘവും ഉത്തര കൊറിയയും തമ്മിൽ നേരിട്ടു നിരന്തരം ചർച്ചകളുണ്ടായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെ പല തവണ ഉത്തരകൊറിയയിൽ നേരിട്ടെത്തി കിമ്മുമായി ചർച്ച നടത്തി. അതിനിടെ മൂൺ ജെ ഇന്നാണു കിമ്മിനു ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹമുണ്ടെന്ന കാര്യം ലോകത്തെ അറിയിക്കുന്നത്. ഇക്കാര്യം ട്രംപ് സമ്മതിക്കുകയും ജൂൺ 12നു സിംഗപ്പൂരിൽ കൂടിക്കാഴ്ച നടത്താമെന്നു അറിയിക്കുകയും ചെയ്തതോടെ ദക്ഷിണ കൊറിയയുടെ നയതന്ത്രനീക്കം വിജയം കണ്ടു. ഇതാണ് ചർച്ചയിലേക്ക് കാര്യങ്ങളെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്