പ്രധാനമന്ത്രിയുടെ 'ഇന്ത്യൻ സന്ദർശനം' അധികനാൾ നീണ്ടു നിൽക്കില്ല; ജൂണിൽ ബംഗ്ലാദേശിലേക്ക്; ജൂലൈയിൽ റഷ്യയിലേക്കും മുൻ സോവ്യേറ്റ് റിപ്പബ്ലിക്കുകളിലും യാത്രപോകാൻ ഒരുങ്ങി മോദി; നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ യാത്രകൾ അനിവാര്യമെന്ന് വാദം
ന്യൂഡൽഹി: വിമർശകർ എന്തൊക്കെ പറഞ്ഞാലും രാഷ്ട്രത്തിന്റെ നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ പ്രധാനമന്ത്ര നരേന്ദ്ര മോദി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. ഒരു വർഷത്തെ ഭരണത്തിനിടെ 18 ലോകരാഷ്ട്രങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി മോദി ഇത്തവണ പര്യടനത്തിന് ഒരുങ്ങുന്ന പ്രധാന രാജ്യം റഷ്യയാണ്. റഷ്യയുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ ഈ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ യാത്രക്കൊരുങ്ങുന്നത്. മോദിയുടെ വിദേശയാത്രയെ ചൊല്ലി പ്രതിപക്ഷ വിമർശനം ശക്തമാകുന്നതിനിടെയാണ് ഇതൊന്നും വകവെക്കാതെ പ്രധാനമന്ത്രി വീണ്ടും യാത്രക്കൊരുങ്ങുന്നത്.
അടുത്തമാസമാണ് നരേന്ദ്ര മോദി അടുത്ത പര്യടനത്തിന് ഒരുങ്ങുന്നത്. ജൂണിൽ ബംഗ്ലാദേശിലേക്കും ജൂലൈയിൽ റഷ്യ, കസാഖ്സ്താൻ, കിർഗിസ്താൻ, തുർക്മെനിസ്താൻ, തജികിസ്താൻ, ഉസ്ബകിസ്താൻ എന്നിവിടങ്ങളിലേക്കുമായിരിക്കും മോദിയുടെ യാത്ര. ആറുദിന ത്രിരാഷ്ട്ര സന്ദർശനം കഴിഞ്ഞത്തെിയ മോദിക്കെതിരെ ശക്തമായ വിമർശമാണ് പ്രതിപക്ഷ കോണുകളിൽനിന്നുയരുന്നത്. അയൽരാഷ്ട്രങ്ങളുമായി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ബംഗ്ളാദേശ് സന്ദർശനം. ഭൂട്ടാൻ, നേപ്പാൾ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളും കഴിഞ്ഞവർഷം മോദി സന്ദർശിച്ചിരുന്നു. ജൂൺ രണ്ടാം വാരം ധാക്കയിലേക്ക് തിരിക്കുന്ന മോദി ഈയിടെ ധാരണയായ ഇന്ത്യ ബംഗ്ളാദേശ് അതിർത്തി നിർണയ ഉടമ്പടിയിൽ ഒപ്പുവെക്കുമെന്ന് കരുതുന്നു.
ജൂലൈ ഒമ്പത് മുതൽ പത്തുവരെ റഷ്യയിലെ ഊഫയിൽ നടക്കുന്ന ബ്രിക്സ്, എസ്.സി.ഒ (ഷാങ്ഹായ് കോഓപറേഷൻ ഓർഗനൈസേഷൻ) ഉച്ചകോടികളോടനുബന്ധിച്ചാണ് റഷ്യയിലേക്കും അഞ്ച് മധ്യേഷ്യൻ രാഷ്ട്രങ്ങളിലേക്കുമുള്ള സന്ദർശനം. നേരത്തെ വിദേശ പര്യടനത്തിന ഇടെ മംഗോളിയക്ക് 100 കോടി ഡോളർ സഹായം നൽകാമെന്ന് പ്രഖ്യാപിച്ചതിൽ ശിവസേനയിൽ നിന്നുതന്നെ എതിർപ്പുയർന്നിരുന്നു. സാധാരണക്കാരായ കർഷകർ കടം കയറി ആത്മഹത്യ ചെയ്യുന്ന വേളയിൽ മോദി മംഗോളിയക്ക് ധനസഹായം നൽകിയതാണ് ശിവസേനയെ ചൊടിപ്പിച്ചത്. മോദി കർഷക ആത്മഹത്യകൾ നടന്ന പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
അധികാരമേറ്റ് ഒരു വർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാറ്റിനമേരിക്ക, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. നിരന്തര യാത്രകളിലൂടെ ഏറ്റവുമധികം വിദേശ യാത്ര ചെയ്ത ലോക നേതാക്കളുടെ പട്ടികയിലാണ് നരേന്ദ്ര മോദി ഇടംപിടിച്ചതെന്നാണ് ബിജെപി നേതൃത്വം പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് നിരത്തുന്ന ന്യായം. കഴിഞ്ഞ മെയ് 26നാണ് മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ജൂണിൽ തന്നെ മോദിയുടെ വിദേശയാത്രകൾ ആരംഭിച്ചു. മോദി അധികാരത്തിലെത്തിയതിന് ശേഷം വിദേശത്ത് പോകാത്ത മാസങ്ങൾ ചുരുക്കമാണെന്നും വിമർശനവും മാദ്ധ്യമങ്ങളിലൂടെ ഉയർന്നിരുന്നു.
പ്രധാനമന്ത്രി ആയതിന് ശേഷം ഭൂട്ടാനിലേക്കാണ് മോദി ആദ്യമായി പോയത്. ജൂൺ 16ന് ഭൂട്ടാനിലേക്ക് തിരിച്ച മോദി രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി. ജൂലൈയിൽ ബ്രിക്സ് ഉച്ചകോടിക്കായി മോദി ബ്രസീലിലേക്ക് യാത്ര തിരിച്ചു. ജൂലൈ 13 മുതൽ 19 വരെ മൂന്ന് ദിവസമായിരുന്നു മോദിയുടെ ബ്രസീൽ സന്ദർശനം. രണ്ട് വിദേശരാജ്യങ്ങളാണ് ഓഗസ്റ്റിൽ മോദി സന്ദർശിച്ചത്. ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളും ഏഷ്യൻ ശക്തിയായ ജപ്പാനുമാണ് മോദി സന്ദർശിച്ചത്. ഓഗസ്റ്റ് 3,4 തീയതികളിലായിരുന്നു മോദിയുടെ നേപ്പാൾ സന്ദർശനം. ജപ്പാനിൽ ഓഗസ്റ്റ് 30ന് പോയ മോദി തിരിച്ചുവന്നത് സെപ്റ്റംമ്പർ മൂന്നിനാണ്.
ചരിത്രപരമായ അമേരിക്കൻ സന്ദർശനം സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ 26 മുതൽ 30 വരെയായിരുന്നു മോദിയുടെ അമേരിക്കൻ സന്ദർശനം. ഗുജറാത്ത് കലാപത്തെ തുടർന്ന് മോദിക്കുള്ള വിസ നിരോധനം നീക്കിയാണ് അമേരിക്ക മോദിയെ സ്വാഗതം ചെയ്തത്. ഈ യാത്രയിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയ മോദി ഐക്യരാഷ്ട്ര സഭയെയും അഭിസംബോധന ചെയ്തു.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് പ്രചാരണത്തിരക്കിലായിരുന്ന ഒക്ടോബർ മാസത്തിൽ മോദി വിദേശ യാത്രകൾ നടത്തിയില്ല. നവംബറിൽ സന്ദർശിച്ചത് നാല് രാഷ്ട്രങ്ങളാണ്. മ്യാന്മാർ, ഓസ്ട്രേലിയ, ഫിജി, നേപ്പാൾ എന്നിവിടങ്ങളാണ് മോദി സന്ദർശിച്ചത്. ഈസ്റ്റ് ഏഷ്യ ഉച്ചക്കോടിക്കാണ് മൂന്ന് ദിവസം മോദി മ്യാന്മാർ സന്ദർശിച്ചത്. നവംബർ11,12,13 തീയതികളിലായിരുന്നു മോദിയുടെ മ്യാന്മാർ സന്ദർശനം.
ജി 20 ഉച്ചകോടിക്കും ഇന്ത്യഓസ്ട്രേലിയ ബന്ധം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയായിരുന്നു അഞ്ച് ദിവസത്തെ മോദിയുടെ ഓസീസ് സന്ദർശനം. നവംബർ 19ന് തെക്കൻ പസഫിക്ക് രാഷ്ട്രമായ ഫിജി സന്ദർശിച്ച മോദി സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് നവംബർ 25 മുതൽ മൂന്ന് ദിവസം വീണ്ടും നേപ്പാൾ സന്ദർശിച്ചു. ജമ്മുകശ്മീർ, ജാർഖണ്ഡ്, ഡൽഹി തെരഞ്ഞെടുപ്പുകളുടെ പ്രചാരണച്ചൂടിലായിരുന്ന മോദി പിന്നീടുള്ള മൂന്ന് മാസം ഒരു വിദേശരാജ്യവും സന്ദർശിച്ചില്ല. എന്നാൽ മാർച്ച് മാസത്തിൽ നാല് രാഷ്ട്രങ്ങളാണ് മോദി സന്ദർശിച്ചത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സേഷ്യൽസും ഇന്ത്യൻ ഓഷ്യാന ദ്വീപായ മൗറീഷ്യസും ശ്രീലങ്കയും സിങ്കപൂരും മാർച്ച് മാസത്തിൽ മോദി സന്ദർശിച്ചു. മാർച്ച് 10,11,12,13,14 തീയതികളിലായി രണ്ട് ദിവസം വീതമുള്ള സന്ദർശനമാണ് മോദി സേഷ്യൽസിലും മൗറീഷ്യസിലും ശ്രീലങ്കയിലുമായി നടത്തിയത്. മാർച്ച് 29ന് സിങ്കപൂരിന്റെ പിതാവെന്നറിയപ്പെടുന്ന ലീ കുആൻ യേയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് മോദി സിംഗപ്പൂർ സന്ദർശിച്ചത്.
യൂറോപ്പ്, കാനഡ സന്ദർശനം ഏപ്രിൽ മാസത്തിലായിരുന്നു. ഏപ്രിൽ 9 മുതൽ 16 വരെ മൂന്ന് ദിവസം വീതം ഫ്രാൻസും ജർമ്മനിയും കാനഡയും മോദി സന്ദർശിച്ചു. ലോകമാദ്ധ്യമങ്ങളിൽ വൻ വാർത്താ പ്രാധാന്യം നേടിയ സന്ദർശനമായിരുന്നു മോദിയുടെ യൂറോപ്പ്, കാനഡ സന്ദർശനം. മൂന്ന് രാഷ്ട്രങ്ങളാണ് ഈ മാസം മോദി സന്ദർശിച്ചത്. ചൈന, മംഗോളിയ, ദക്ഷിണ കൊറിയ എന്നിവയാണ് മോദി സന്ദർശിച്ച രാഷ്ട്രങ്ങൾ. ഈ മാസം 14ന് ആരംഭിച്ച മോദിയുടെ വിദേശപര്യടനം രണ്ട് ദിവസം മുമ്പാണ് അവസാനിച്ചത്. ഇങ്ങനെ മോദിയുടെ യാത്രകളെ ചൊല്ലി വിമർശനം ഉയരുന്നതിന് ഇടയാണ് വീണ്ടും അദ്ദേഹം വിദേശ പര്യടനത്തിന് ഉതകുന്നത്. എന്നാൽ വിദേശയാത്രകളിലൂടെ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തിപ്പിടിക്കാൻ മോദിക്ക് സാധിക്കുന്നുണ്ടെന്നാണ് ബിജെപിയും കേന്ദ്രസർക്കാറും പറയുന്നത്. മാത്രമല്ല ലോകരാജ്യങ്ങളുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താൻ ഇത് അനിവാര്യമാണെന്നും അവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്