ഷെരീഫിന് പിറന്നാൾ ആശംസയുമായി മോദി ലാഹോറിലെത്തി; അപ്രതീക്ഷിതമായെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് പാക്കിസ്ഥാനിൽ ഊഷ്മള സ്വീകരണം; ചർച്ചകൾ സൗഹൃദാന്തരീക്ഷത്തിലെന്ന് ഇരു രാജ്യങ്ങളും; ഇന്ത്യാ-പാക് നയതന്ത്ര ചർച്ചകൾ ഇനി പുതിയ ദിശാബോധം; വിമർശനവുമായി കോൺഗ്രസും ശിവസേനയും
മറുനാടൻ മലയാളി ബ്യൂറോ
ലാഹോർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പാക്കിസ്ഥാൻ സന്ദർശനം. റഷ്യയിൽ നിന്നുള്ള മടക്കയാത്രയിൽ അഫ്ഗാനിലെത്തിയ പ്രധാനമന്ത്രി അവിടെ നിന്ന് പാക്കിസ്ഥാനിലെത്തി. മോദിയെ സ്വീകരിക്കാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ലാഹോറിലെ വിമാനത്താവളത്തിലെത്തി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന് ജന്മദിനാശംസകൾ നേരാൻ കാബൂളിൽ നിന്ന് വൈകിട്ട് നാലരയോടെയാണ് പാക്കിസ്ഥാനിലേക്ക് മോദി ലാഹോറിലെത്തിയത്. അഫ്ഗാൻ സന്ദർശനത്തിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുമ്പായി പാക്കിസ്ഥാനിലിറങ്ങി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് കാബൂളിൽ നിന്നും മോദി ട്വീറ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അഫ്ഗാനിൽ ഇന്ത്യ നിർമ്മിച്ചു നൽകിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായി ഇന്നു രാവിലെയാണ് റഷ്യയിൽ നിന്നും മോദി അഫ്ഗാനിലെത്തിയത്. ഇതും അതീവ രഹസ്യമായിരുന്നു. എന്നാൽ അപ്പോഴും പാക് യാത്രയുടെ സൂചന പോലും നൽകിയില്ല.
മോദിക്ക് ലാഹോർ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിമാനത്താവളത്തിൽ മോദിയെ ആശ്ളേഷിച്ചാണ് വരവേറ്റത്. പിന്നീട് അദ്ദേഹത്തെ ഷെരീഫ് തന്റെ ലാഹോറിലെ വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവിടെ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ചരിത്രത്തിൽ ഇടം പിടിക്കുന്ന അപ്രതീക്ഷിത നീക്കമാണ് മോദി നടത്തിയത്. മൂന്ന് മണിക്കൂറോളമാണ് മോദി പാക്കിസ്ഥാനിൽ ചെലവഴിച്ചത്. ഏഴരയോടെ ലാഹോറിൽ നിന്നും മോദി മടങ്ങി. അന്താരാഷ്ട്ര സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് മോദിയുടെ യാത്രയെ കാണുന്നത്. സൗഹൃദാന്തരീക്ഷത്തിലാണ് ചർച്ചകൾ നടന്നതെന്ന് പാക്കിസ്ഥാൻ അറിയിച്ചു.
പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് മോദി പാക്കിസ്ഥാനിലെത്തുന്നത്. കാബൂൾ സന്ദർശനത്തിന് ശേഷം വൈകിട്ടോടെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്നതാണ് മോദി. മോദിയുടെ അപ്രതീക്ഷിത തീരുമാനം ഏവരേയും അത്ഭുതപ്പെടുത്തി.നവാസ് ഷെരീഫിന്റെ പിറന്നാളാണ് മോദി സന്ദർശനത്തിനായി തിരഞ്ഞെടുത്തത് എന്നതും ശ്രദ്ധേയമാണ്. അടുത്ത വർഷം നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി പാക്കിസ്ഥാനിലേക്ക് പോവാനിരിക്കുകയാണ്. മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങിനെത്തിയിരുന്നു.
1999ൽ മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയിയാണ് ഇതിന് മുമ്പ് പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. നവാസ് ഷെരീഫ് പ്രധാനമന്ത്രിയായിരിക്കെയായിരുന്നു ആ സന്ദർശനവും. വാഗാ അതിർത്തി വഴി ലാഹോറിലെത്തിയ വാജ്പേയിയെ നവാസ് സ്വീകരിച്ചു. എന്നാൽ തൊട്ടു പിന്നാലെ ഇന്ത്യും പാക്കിസ്ഥാനും തമ്മിൽ കാർഗിൽ യുദ്ധമുണ്ടായി. അനൗപചാരികമായ ചർച്ചയും കൂടിക്കാഴ്ചയുമാവും പാക്കിസ്ഥാനിൽ മോദിയും-ഷെരീഫും നടത്തിയതെന്നാണ് റിപ്പോർട്ട്. നവാസ് ഷെരീഫിന് പിറന്നാൾ ആശംസ നേരുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്ത മോദി അധികം വൈകാതെ ഇന്ത്യയിലേക്ക് മടങ്ങും. അന്താരാഷ്ട്ര പ്രാധാന്യം അർഹിക്കുന്ന ഉഭയകക്ഷി ചർച്ചകളൊന്നും സന്ദർശനത്തിനിടയിൽ ഉണ്ടായില്ലെന്നാണ് സൂചന.
ലാഹോറിലെ അല്ലാമാ ഇഖ്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ നവാസ് ഷെരീഫ് സ്വീകരിച്ചു. ഷെരീഫിന്റെ 66ാം പിറന്നാളിനോടനുബന്ധിച്ചാണ് മോദിയുടെ അപ്രതീക്ഷിത സന്ദർശനം. മോദി വരുന്ന കാര്യം തങ്ങൾ പോലും അറിഞ്ഞിരുന്നില്ലെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ പറഞ്ഞു. തുടർന്ന് ഇരുവരും ഹെലികോപ്റ്ററിൽ ഷെരീഫിന്റെ വസതിയിലേക്ക് പോയി. നവാസിന്റെ വിരുന്നിൽ മോദി പങ്കെടുക്കുന്നുണ്ട്. അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. എന്നാൽ സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. സാർക്ക് ഉച്ചകോടിക്ക് മുന്നോടിയായുള്ള സന്ദർശനത്തിന് ഏറെ പ്രാധാന്യവുമുണ്ട്.
പാരിസിൽ കാലാവസ്ഥാ ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും മോദിയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യാപാക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ബാങ്കോക്കിൽ വച്ച് കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ വിദേശകാര്യ മന്ത്രി സുഷമസ്വരാജ് ഹാർട്ട് ഓഫ് ഏഷ്യ' സമ്മേളനത്തിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയപ്പോൾ ഷെരീഫുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സാർക്ക് ഉച്ചകോടിയിൽ പങ്കെടുക്കാൻ അടുത്ത വർഷം മോദി പാക്കിസ്ഥാനിലെത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് സ്ഥിരീകരണം കൂടിയാണ് ഇപ്പോഴത്തെ സന്ദർശനം.
നേരത്തെ സുരക്ഷാ കാരണങ്ങളാൽ അഫ്ഗാനിസ്ഥാൻ സന്ദർശനവും ഔദ്യോഗികമായി പുറത്തുവിട്ടിരുന്നില്ല. പാക്കിസ്ഥാനിലേക്ക് തിരിക്കുന്നതിന്റെ മുന്നോടിയായി നവാസ് ഷെരീഫിനെ ഫോണിൽ വിളിച്ച് സംസാരിച്ചെന്നും, ലാഹോറിൽ വച്ചായിരിക്കും കൂടിക്കാഴ്ചയെന്നുമാണ് വിവരങ്ങൾ. നേരത്തെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പാക്കിസ്ഥാൻ സന്ദർശിക്കുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്നും വ്യക്തമാക്കിയിരുന്നു.
രണ്ടുദിവസത്തെ റഷ്യൻ സന്ദർശനത്തിനുശേഷം അഫ്ഗാനിസ്ഥാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കാബൂളിൽ ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഉദ്ഘാടനം രാവിലെ നിർവഹിച്ചിരുന്നു. അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗനി, സിഇഒ അബ്ദുള്ള അബ്ദുള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച പാർലമെന്റിന്റെ ഒരു ബ്ലോക്കിന് മുൻ പ്രധാനമന്ത്രി അടൽ ബീഹാരി വാജ്പേയിയുടെ പേര് അഫ്ഗാനിസ്ഥാൻ നൽകിയിട്ടുണ്ട്.
അതേസമയം, മോദിയുടെ സന്ദർശനത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും എൻഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്തെത്തി. മോദിയുടെ സാഹസിക സന്ദർശനം രാജ്യത്തിന് ദോഷം ചെയ്യുമെന്നും എന്ത് വിപത്താണ് രാജ്യത്തിനുണ്ടാകുക എന്നറിയില്ലെന്നും കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. 12 വർഷം മുമ്പ് അന്നത്തെ പ്രധാനമന്ത്രിയായ എബി വാജ്പേയ് പാക്കിസ്ഥാൻ സന്ദർശിച്ചതിന് പിന്നാലെയാണ് കാർഗിൽ യുദ്ധമുണ്ടായത്. രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയാണ് രഹസ്യ സന്ദർശനമെന്നും ഇത് മണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദർശനത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ ജന്ദർ മന്ദറിൽ പ്രതിഷേധ പ്രകടനം നടത്തുകയും മോദിയുടെ കോലം കത്തിക്കുകയും ചെയ്തു.
സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചിത്രമിടാനാണ് മോദി പാക്കിസ്ഥാൻ സന്ദർശിക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. സാഹസിക കാര്യങ്ങളിൽ ഇടപെടുന്ന മോദി ദേശീയ സുരക്ഷ അപകടപ്പെടുത്തുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചു. മോദി പാക്കിസ്ഥാനിൽ മിന്നൽ സന്ദർശനം നടത്തുന്നത് അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പിറന്നാൾ ആഘോഷിക്കാനാണെന്ന് ജെഡി(യു) അധ്യക്ഷൻ കെസി ത്യാഗി ആരോപിച്ചു. എന്നാൽ യഥാർത്ഥ നയതന്ത്രജ്ഞന്റെ നീക്കമാണ് മോദി നടത്തിയതെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
അതേസമയം, സന്ദർശനം ഇന്ത്യാപാക് ചർച്ചകളെ മുന്നോട്ടുനയിക്കുമെന്ന് സിപിഐ അഭിപ്രായപ്പെട്ടു. ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ മഞ്ഞുരുകുകയാണ്. എൻഎസ്എ തലത്തിൽ നടന്ന ചർച്ചയും സുഷമയുടെ പാക് സന്ദർശനവും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തിയിട്ടുണ്ട്. മോദിയുടെ സന്ദർശനവും അതിന് സഹായകമാകുമെന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. ചർച്ചകളിലൂടെയാണ് എല്ലാ പ്രശ്നത്തിനും പരിഹാരം കാണേണ്ടത്. അയൽ രാജ്യവുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ഇത്തരം നടപടികൾ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്