വ്യാപാര നയത്തിൽ അമേരിക്കയുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി; ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതിലുള്ള ആശങ്ക അറിയിച്ചു; അവസാന നിമിഷമായ ഇന്നലെ ആറ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി; വ്യാപാര ബന്ധത്തിന് പുറമേ ഭീകരവിരുദ്ധ പ്രവർത്തനത്തെ കുറിച്ചും പ്രതിരോധ വിഷയങ്ങളിലും ചർച്ചകൾ; എല്ലാ നേതാക്കളുമായി അടുത്ത സൗഹൃദം പങ്കിട്ടു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി 20 ഉച്ചകോടിയിൽ താരമായത് രാഷ്ട്രീസൗഹൃദത്തിന്റെ പുതുവഴികൾ തുറന്ന്
മറുനാടൻ ഡെസ്ക്
ഒസാക്ക: ജപ്പാനിൽ നടന്ന ജി 20 ഉച്ചകോടി ഇന്നലെ സമാപിക്കുമ്പോൾ താരമാകുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. ലോകത്തെ നിയന്ത്രിക്കുന്ന 20 വൻശക്തികളിലെ നേതാക്കൾ അണിനിരന്ന വേദിയിൽ മാരത്തോൺ ചർച്ചകൾ നടത്തി മിക്ക രാഷ്ട്രങ്ങളുമായി സൗഹൃദം സ്ഥാപിക്കാൻ മുൻകൈയെടുത്തുമാണ് മോദി ഷൈൻ ചെയ്തത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുതൽ തുർക്കി പ്രസിഡന്റ് ഉർദ്ദുഗാൻ വരെയുള്ളുവരുമായി മോദി ഉച്ചകോടിയിലെ വേദിയിൽ വെച്ച് ചർച്ച നടത്തി.
ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾക്കെതിരേ യോജിച്ചുപ്രവർത്തിക്കുമെന്ന ആഹ്വാനമാണ് ഉച്ചകോടയിൽ ഉണ്ടായത്. ഉച്ചകോടിയുടെ അവസാന ദിവസമായി ഇന്നലെ നരേന്ദ്ര മോദി നടത്തിയത് ആറു ഉഭയകക്ഷി ചർച്ചകളായിരുന്നു. ഇൻഡൊനീഷ്യ, ബ്രസീൽ, തുർക്കി, ഓസ്ട്രേലിയ, സിങ്കപ്പൂർ, ചിലി എന്നീ രാജ്യങ്ങളുടെ തലവന്മാരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യാപാരം, ഭീകരവിരുദ്ധപ്രവർത്തനം, പ്രതിരോധം, സമുദ്രസുരക്ഷ, കായികം എന്നീ വിഷയങ്ങളിൽ രാഷ്ട്രത്തലവന്മാരുമായി ചർച്ച നടന്നു.
ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായിട്ടായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച്ച. സാമ്പത്തിക നിക്ഷേപം, പ്രതിരോധം, സമുദ്രസുരക്ഷ, ബഹിരാകാശം തുടങ്ങിയ വിഷയങ്ങൾ ഇന്തോനേഷ്യൻ പ്രസിഡന്റുമായി മോദി ചർച്ച ചെയ്തു. ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോയുമായി നടത്തിയ ചർച്ചയിൽ പ്രധാനമായത് വ്യാപാര കാര്യങ്ങളായിരുന്നു. കൂടാതെ നിക്ഷേപം, കാർഷികം, കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജൈവ ഇന്ധനങ്ങളുടെ പ്രസക്തി എന്നിവയിൽ ചർച്ചകൾ നടത്തി.
തുർക്കി പ്രസിഡന്റുമായുള്ള ചർച്ചയിൽ ഭീകരവിരുദ്ധ നടപടികളും കാര്യമായി ചർച്ച ചെയ്യാൻ മോദി തയ്യാറായി. കൂടാതെ വ്യാപാരം, നിക്ഷേപം തുടങ്ങിയ കാര്യങ്ങളിലും ചർച്ചകൾ നടത്തി. ഇന്ത്യയും തുർക്കിയും തമ്മിലുള്ള വികസനപങ്കാളിത്തം ശക്തമാക്കുന്നത് സംബന്ധിച്ചും നേതാക്കൾ ചർച്ചനടത്തി. ഓസ്ട്രേലിയൻ പ്ധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള കൂടിക്കാഴ്ച്ചയും വളരെ ഉഷ്മളമായിരുന്നു. കായികം, ഖനന സാങ്കേതികവിദ്യ, പ്രതിരോധം, സമുദ്രമേഖലയിലെ സഹകരണം എന്നിവയിൽ ചർച്ചനടത്തിയ ഇരുവരും സെൽഫിയെടുത്താണ് പിരിഞ്ഞത്.
മോദി നല്ലവനാണ് എന്നു കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കിത്നാ അച്ചാ ഹെ മോദി (മോദി എത്ര നല്ലവനാണ്!) എന്ന അടിക്കുറിപ്പോടെയാണ് സ്കോട്ട് മോറിസൺ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീല സ്യൂട്ട് ധരിച്ച് മോറിസണും തവിട്ടു നിറത്തിലുള്ള ജാക്കറ്റണിഞ്ഞ് മോദിയും പുഞ്ചിരിച്ച് കൊണ്ടാണ് സെൽഫിക്ക് പോസ് ചെയ്തിരിക്കുന്നത്. സിങ്കപ്പൂർ പ്രധാനമന്ത്രി ലീ സീൻ ലൂങ്, ചിലി പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര എന്നിവരുമായും കൂടിക്കാഴ്ച്ച നടത്തി.
വ്യാപാരനയത്തിൽ ഇന്ത്യയുമായുള്ള ഭിന്നതകൾ മാറ്റിവെച്ച് പരിഹരിക്കാനും മോദി ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാപാരനയത്തിൽ ഇന്ത്യയ്ക്കുനേരെ രൂക്ഷപരാമർശം നടത്തിയതിനു തൊട്ടടുത്ത ദിവസമാണ് ട്രംപ് നിലപാട് മയപ്പെടുത്തിയത് ഈ കൂടിക്കാഴ്ച്ചക്ക് ശേഷമണ്. നിലവിലെ സ്ഥിതിയിൽ ആശങ്കയറിയിച്ച ട്രംപ് പ്രതിസന്ധി മറികടക്കാൻ ഇരുരാജ്യങ്ങളിലെയും വാണിജ്യമന്ത്രിമാരുമായി എത്രയും പെട്ടെന്ന് തർക്കവിഷയങ്ങൾ ചർച്ചചെയ്യുമെന്ന് ഉറപ്പുനൽകി. യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ വർഷങ്ങളായി ഉയർന്ന തീരുവയാണ് ചുമത്തുന്നതെന്നും ഈയിടെ ഇതുവീണ്ടും കുത്തനെ കൂട്ടിയെന്നുമായിരുന്നു ട്രംപിന്റെ കഴിഞ്ഞദിവസത്തെ വിമർശനം.
ഇത് അംഗീകരിക്കാനാവില്ലെന്നും തീരുവ പിൻവലിക്കണമെന്നും ഉച്ചകോടിയിൽ പങ്കെടുക്കാൻ ഒസാക്കയിലേക്ക് തിരിക്കുംമുമ്പ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. യു.എസ്. ഇന്ത്യയ്ക്കു നൽകിവന്ന വ്യാപാര ഇളവ് പിൻവലിച്ചതിനു തിരിച്ചടിയായി ഈയിടെ 28 യു.എസ്. ഉത്പന്നങ്ങൾക്കുമേൽ ഇന്ത്യ അധികതീരുവ ചുമത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ട മോദിയെ ട്രംപ് അനുമോദിച്ചു. യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വശം ട്രംപ് കൊടുത്തയച്ച സ്നേഹപൂർവമുള്ള കത്തിന് മോദി നന്ദിപറഞ്ഞു. വിപുലമായ ചർച്ചയാണ് ട്രംപുമായി നടന്നതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു. സാങ്കേതികവിദ്യ, പ്രതിരോധ, സുരക്ഷാ മേഖലയിലെ സഹകരണം, വ്യാപാരബന്ധം മെച്ചപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭീകരതയെ നേരിടാൻ 'ശക്തമായ നേതൃത്വം' നൽകി ലോകത്തെ നയിക്കുമെന്നും മോദിയും ട്രംപും പറഞ്ഞു. 'തുറന്നതും ഫലപ്രദവും' എന്നാണ് കൂടിക്കാഴ്ചയെ വിദേശകാര്യസെക്രട്ടറി വിജയ് ഗോഖലെ വിശേഷിപ്പിച്ചത്. ഇറാൻ-യു.എസ്.-ഇറാൻ സംഘർഷത്തെത്തുടർന്ന് ഊർജമേഖലയിൽ ഇന്ത്യയ്ക്കുണ്ടായ ഉത്കണ്ഠയും മേഖലയിലെ സമാധാനവും സ്ഥിരതയും സംബന്ധിച്ച ആശങ്കകളും മോദി ട്രംപുമായി പങ്കുവെച്ചു. ''ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ബാധിച്ചു. ഇന്ത്യയ്ക്ക് ഊർജം ആവശ്യമുണ്ട്. സാമ്പത്തികതാത്പര്യത്തിനുപുറമേ മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിലും ഇന്ത്യയ്ക്കു താത്പര്യമുണ്ട്. ഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലും നാവികസേനാകപ്പലുകൾ നിയോഗിച്ചിട്ടുണ്ട് ' -മോദി ട്രംപിനോടു പറഞ്ഞു. ട്രംപ് ഇതിനെ സ്വാഗതംചെയ്തു. അതേസമയം, എണ്ണവില സ്ഥിരത കൈവരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതിനായി സ്വീകരിച്ച നടപടികളെക്കുറിച്ചും ട്രംപ് വിശദീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ എന്നിവരുമായും ഒസാക്കയിൽ ചർച്ചനടത്തിയിരുന്നനു. കാലാവസ്ഥാവ്യതിയാനവും ഭീകരതയുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. അതിനിടെ കടുത്ത വ്യാപാര മത്സരം നിലനിൽക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കളുമായി മികച്ച ആത്മബന്ധമുണ്ടാക്കാൻ മോദിക്ക് സാധിച്ചിട്ടുണ്ട്. വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടെത്തിയ മോദിയെ ലോകനേതാക്കൾ അഭിനന്ദിച്ചതും ശ്രദ്ധേയമായി.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് റഷ്യൻ വിദേശകാര്യ മന്ത്രി, പ്രശംസിച്ച് അമേരിക്കയും
- വൈദ്യുതി നിലച്ച് ആശുപത്രി; ജീവശ്വാസത്തിനായി പിടഞ്ഞ് നവജാതശിശുക്കൾ
- രാഷ്ട്രീയ നിലപാടെടുക്കാൻ കർഷക ഉച്ചകോടി തൃശ്ശൂരിൽ
- ജി 20 ഉച്ചകോടിക്ക് സമാപനം; അധ്യക്ഷ സ്ഥാനം ബ്രസീലിന് കൈമാറി ഇന്ത്യ
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍