ഓണം ആഘോഷിക്കുന്ന യഹൂദന്മാർ ഇവിടേയും ഉണ്ട്; ഇസ്രയേലിനായി സൈനിക സേവനം നടത്തിയാലും ഒസിഐ കാർഡുകൾ നൽകുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി; നെതന്യാഹുവിന് സമ്മാനമായി നൽകിയവയിൽ മട്ടാഞ്ചേരിയിലെ 'യഹൂദ ശാസനവും': ടെൽ ആവീവിലെ താരമായി മോദി മാറിയത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
ടെൽ ആവീവ്: ഡൽഹിയിൽനിന്നും മുംബൈയിൽനിന്നും ഇസ്രയേലിലെ ടെൽ ആവീവിലേക്ക് വിമാന സർവീസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തെ ടെൽ ആവീവിലെ കൺവെൻഷൻ സെന്ററിൽ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഓണം ആഘോഷിക്കുന്ന യഹൂദന്മാരും ഇസ്രയേലിലുണ്ടെന്ന് മോദി പറഞ്ഞു. കൈയടികളോടെയാണ് മോദിയുടെ പ്രഖ്യാപനങ്ങളെ കാണികൾ വരവേറ്റത്.
ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുകൾക്ക് വേണ്ടിയുള്ള നിയമാവലികൾ ലളിതമാക്കുമെന്നും ഇസ്രയേലിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയയും ഇസ്രയേലും തമ്മിൽ നയതന്ത്ര ബന്ധം തുടങ്ങിയിട്ട് കേവലം 25 വർഷങ്ങൾ മാത്രമേ ആയുള്ളുവെങ്കിലും ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ വേരുകളുണ്ടെങ്കിലും ഇസ്രയേലിൽ സൈനിക സേവനം അനുഷ്ഠിച്ചവർക്ക് ഒ സി ഐ കാർഡ് കിട്ടാൻ തടസ്സമുണ്ട്. ഇത് മാറ്റുമെന്നും മോദി അറിയിച്ചു.
ഇന്ത്യയിൽനിന്നു കുടിയേറിയ 80,000 യഹൂദവംശജർ ഇസ്രയേലിലുണ്ട്. മുംബൈ, കൊച്ചി, കൊൽക്കത്ത, മണിപ്പൂർ, മിസോറം എന്നീ മേഖലകളിൽനിന്നാണു യഹൂദർ കുടിയേറിയത്. മോദിക്ക് ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണത്തിൽ പങ്കെടുക്കാനും ആയിരങ്ങളെത്തി. പൊതുചടങ്ങുകളിലെല്ലാം മോദിക്കൊപ്പം പ്രത്യക്ഷപ്പെട്ട നെതന്യാഹുവിന്റെ പ്രസ്താവനയിൽ, വിഖ്യാതനായ ഇന്ത്യൻ ഗണിത ശാസ്ത്രജ്ഞൻ ശ്രീനിവാസ രാമാനുജനെ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു. ഇന്ത്യയുടെ മികവിന്റെയും പ്രതിഭയുടെയും പ്രതീകമാണ് രാമാനുജൻ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
മോദി നെതന്യാഹുവിന് നൽകാനായി സ്വർണ കിരീടം ഉൾപ്പെടെയുള്ള ഉപഹാരങ്ങൾ കൊണ്ടുപോയത് മട്ടാഞ്ചേരിയിൽ നിന്നായിരുന്നു. മട്ടാഞ്ചേരിയിലെ യഹൂദസമൂഹത്തിന്റെ പ്രതിനിധികൾ നിധി പോലെ സൂക്ഷിച്ച ചരിത്ര ശേഷിപ്പുകളാണ് ഇസ്രയേൽ ഭരണാധികാരി നെതന്യാഹുവിന് നരേന്ദ്ര മോദി സമ്മാനിച്ചത്. മട്ടാഞ്ചേരിയിൽ പഴയ തലമുറയിൽപ്പെട്ട യഹൂദ കുടുംബമാണ് അമൂല്യമായ ഈ സമ്മാനങ്ങൾ നൽകിയത്. വിലമതിക്കാനാവാത്ത ഒരു സ്വർണ കിരീടവും രണ്ട് ചെമ്പ് തകിടുകളുടെ പകർപ്പുകളുമാണ് പ്രധാനമായും നൽകിയത്. കേരളത്തിലെ യഹൂദ സമുദായ പ്രമുഖന് ചേരമാൻ പെരുമാൾ നൽകിയ വിശേഷാധികാരങ്ങൾ സംബന്ധിച്ച ഉത്തരവാണ് ഒരു ചെമ്പ് തകിടിലുള്ളത്. 'യഹൂദശാസനം' എന്നറിയപ്പെടുന്ന ഈ രേഖ മട്ടാഞ്ചേരിയിലാണ് സൂക്ഷിച്ചിരുന്നത്.
യഹൂദന്മാർക്ക് ഇന്ത്യയുമായുണ്ടായിരുന്ന പ്രാചീന കച്ചവട ബന്ധത്തിന്റെ ഏറ്റവും പഴക്കമുള്ള രേഖയാണ് രണ്ടാമത്തെ ചെമ്പ് തകിട്. യഹൂദപ്പള്ളിക്ക് ഭൂമി നൽകുന്ന കാര്യവും നികുതി ഇളവ് നൽകുന്ന കാര്യവും ഉൾപ്പെടുന്ന രാജാവിന്റെ ഉത്തരവാണ് ഇതിലുള്ളത്. ഇതു കൂടാതെ യഹൂദരുടെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ പുരാതന ൈകയെഴുത്ത് പ്രതിയും മട്ടാഞ്ചേരിക്കാർ നൽകിയ സമ്മാനങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതും നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യയിലെത്തിയ യഹൂദന്മാർ നിർമ്മിച്ച ഏറ്റവും പഴക്കമുള്ള പള്ളിയാണ് മട്ടാഞ്ചേരിയിലേത്. പരദേശി സിനഗോഗ് എന്നും പരദേശിപ്പള്ളി എന്നും അറിയപ്പെടുന്ന ഈ പള്ളി കേരളത്തിലെ പ്രധാനപ്പെട്ട യഹൂദ കേന്ദ്രമാണ്. പല പ്രധാന രേഖകളും ഈ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്.
നാല് സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ അഞ്ചു പേർ മാത്രമാണിപ്പോൾ യഹൂദന്മാരായി മട്ടാഞ്ചേരിയിലുള്ളത്. യഹൂദപ്പള്ളിയോടു ചേർന്നാണ് ഇവർ താമസിക്കുന്നത്. മുമ്പ് നൂറുകണക്കിന് യഹൂദ കുടുംബങ്ങൾ മട്ടാഞ്ചേരിയിലുണ്ടായിരുന്നു. കൊച്ചിയുടെ സാമൂഹ്യ ജീവിതത്തിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സമൂഹമാണിത്. വ്യവസായ മേഖലയിലും വാണിജ്യ മേഖലയിലും ഇവർ മുൻപന്തിയിലായിരുന്നു. പിൽക്കാലത്ത് ഇവർ ഇസ്രയേലിലേക്ക് മടങ്ങിപ്പോയി. ചരിത്ര പ്രസിദ്ധമായ യഹൂദ സിനഗോഗിന്റെ സൂക്ഷിപ്പ് ചുമതല കൊച്ചിയിൽ അവശേഷിക്കുന്ന യഹൂദ സമുദായാംഗങ്ങൾക്കാണ്. ഏറ്റവും പഴക്കമുള്ള ഒരു കുടുംബമാണ് അമൂല്യമായ ചരിത്ര രേഖകൾ ഇസ്രയേൽ പ്രധാനമന്ത്രിക്ക് നൽകുന്നതിനായി വിട്ടു നൽകിയത്.
നേരത്തേ, ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും മോദിയും സംയുക്ത പ്രസ്താവനയിൽ അന്താരാഷ്ട്ര ഭീകരതയ്ക്കെതിരായ സമഗ്ര ഉടന്പടിക്കുവേണ്ടി പരിശ്രമിക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഏഴു കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ബഹിരാകാശം, കൃഷി, ജലസംരക്ഷണം, ഗവേഷണം തുടങ്ങിയ മേഖലകളിലാണു കരാർ.
തന്ത്രപരമായ പങ്കാളിത്തത്തിലൂടെ തീവ്രവാദവും ഭീകരതയും തടയും
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ കൂടുതൽ ശക്തമായി ഒരുമിച്ചു പ്രവർത്തിക്കാനും തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉഭയകക്ഷി ബന്ധം ഉയർത്താനും ഇന്ത്യയും ഇസ്രയേലും തീരുമാനിച്ചു. ഭീകരർക്കു സഹായവും അഭയവും നൽകുന്നവർക്കെതിരെ കർശന നടപടികൾക്കും ധാരണയായി. ഭീകരത, പ്രതിരോധം, കൃഷി, ശാസ്ത്ര ഗവേഷണം എന്നിവയടക്കം വിവിധ വിഷയങ്ങളിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും തമ്മിൽ ചർച്ചകൾ നടന്നത്. ബഹിരാകാശ ഗവേഷണം, കൃഷി, ജലവിഭവം തുടങ്ങിയ പ്രധാന മേഖലകളിലാണ് കരാർ ഒപ്പിടൽ.
വ്യവസായ വികസന - ഗവേഷണ രംഗത്തു നാലു കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിനും കാർഷിക മേഖലയിൽ മൂന്നു വർഷത്തേക്കുള്ള (2018-2020) സഹകരണത്തിനും കരാറായി. ഇന്ത്യയ്ക്കും ഇസ്രയേലിനും സങ്കീർണമായ ഭൂമിശാസ്ത്രമാണെന്നും മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന തന്ത്രപരമായ ഭീഷണികളെപ്പറ്റി ഇരുരാജ്യങ്ങൾക്കും ബോധ്യമുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ നരേന്ദ്ര മോദി പറഞ്ഞു.
പ്രസിഡന്റ് റൂവൻ റിവ്ലിനുമായും മോദി ചർച്ച നടത്തി. കീഴ്വഴക്കങ്ങൾ മറികടന്ന് കാറിനടുത്തെത്തിയാണ് റിവ്ലിൻ മോദിയെ സ്വീകരിച്ചത്. 'ഇന്ത്യ ഇസ്രയേലിന്, ഇസ്രയേൽ ഇന്ത്യക്ക് -ഐ ഫോർ ഐ' എന്ന വാക്കുകളോടെയാണ് മോദി കൂടിക്കാഴ്ചയാരംഭിച്ചത്.
കുഞ്ഞു മോഷെ മോദിയെ കണ്ടു
മുംബൈയിൽ 2008-ൽ ഉണ്ടായ ഭീകരാക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മോഷെ ഹോൾട്സ്ബർഗും കുടുംബവും പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. അന്ന് രണ്ടുവയസ്സുമാത്രമുണ്ടായിരുന്ന കുഞ്ഞു മോഷെക്ക് ആക്രമണത്തിൽ മാതാപിതാക്കൾ നഷ്ടമായിരുന്നു. 'പ്രിയപ്പെട്ട മോദി, ഞാൻ താങ്കളെ സ്നേഹിക്കുന്നു' എന്ന വാക്കുകൾ വായിച്ചാണ് 11-കാരനായ മോഷെ മോദിയെ സ്വീകരിച്ചത്.
മുത്തച്ഛനും മുത്തശ്ശിയും ആയയായിരുന്ന ഇന്ത്യക്കാരി സാന്ദ്ര സാമുവേലും ഒപ്പമുണ്ടായിരുന്നു. നരിമാൻ ഹൗസിലുണ്ടായ ഭീകരാക്രമണ സമയത്ത് രണ്ടുവയസ്സുകാരൻ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച സാന്ദ്രയ്ക്ക് ഇസ്രയേൽ സർക്കാർ പിന്നീട് പൗരത്വം നൽകി. ഇപ്പോൾ അവിടെ ജോലി ചെയ്യുന്ന സാന്ദ്ര വാരാന്ത്യങ്ങളിൽ മോഷയുടെ കുടുംബത്തോടൊപ്പമാണ്. പതിമ്മൂന്നാം വയസ്സിൽ മോഷയുടെ 'ബാർ മിത്വാ'( യഹൂദബാലന്മാർക്കുള്ള മതചടങ്ങ്) മുംബൈയിൽ നടത്തുമെന്നും അപ്പോൾ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നും മുത്തച്ഛൻ റബ്ബി ഷിമോൺ റോസൻബർഗ് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍