അമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രം

മറുനാടൻ ഡെസ്ക്
മോസ്കോ: യുദ്ധത്തിന്റെ ആദ്യ ദിനത്തിൽ തന്നെ ഏതാണ്ട് നൂറോളം യുക്രെയിൻ സൈനികർ മരണമടഞ്ഞതായി ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. തീർത്തും ദുർബലമായ പ്രതിരോധമാണ് യുക്രെയിൻ തീർക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കീവ് റഷ്യയുടെ നിയന്ത്രണത്തിലാകാൻ ഇനി മൂന്നോ നാലോ ദിവസങ്ങൾ മതിയാകും എന്നാണ് അമേരിക്കൻ സുരക്ഷാ വിദഗ്ദർ പറയുന്നത്. നാറ്റോയും അമേരിക്കയും കാഴ്ച്ചക്കാരായി മാറിനിൽക്കുന്ന പശ്ചാത്തലത്തിൽ യുക്രെയിന് മുന്നിൽ, കീഴടങ്ങുക എന്നതല്ലാതെ മറ്റൊരു വഴിയില്ല.
യുക്രെയിൻ അധികാരകേന്ദ്രങ്ങളോട് അടുക്കുകയാണ് റഷ്യൻ സൈന്യം. കരുതലോടെയും വ്യക്തമായ ആസൂത്രണത്തോടെയും ഓരോ ചുവടുകളായി മുന്നോട്ടു വരുന്ന റഷ്യൻ സൈനീക നീക്കത്തിനു മുൻപിൽ യുക്രെയിൻ അമ്പേ പാളുന്ന കാഴ്ച്ചയാണ് യുദ്ധത്തിന്റെ ആദ്യദിനം തന്നെ കണ്ടത്. തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രത്തിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈകളിൽ എത്തിക്കഴിഞ്ഞു. യൂറോപ്പിൽ ഒരു ഇരുമ്പുമറ ഉയരാൻ ഇനി ദിവസങ്ങൾ മാത്രം എന്നാണ് വൊളോഡിമിർ സെലെൻസ്കിയും പറഞ്ഞത്.
മൂന്നു ഭാഗങ്ങളിൽ നിന്നായി ഉക്രെയിൻ സൈന്യത്തെ വളഞ്ഞുകൊണ്ടാണ് റഷ്യൻ സൈന്യത്തിന്റെ മുന്നേറ്റം. തലസ്ഥാനമായ കീവിൽ എത്തിച്ചശേഷം യുക്രെയിൻ സൈന്യത്തെ പൂർണ്ണമായും വളഞ്ഞ് കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണ് റഷ്യയുടെ തന്ത്രം എന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി അന്റണി ബ്ലിൻകൻ പറയുന്നു. ഒന്നുകിൽ കീഴടങ്ങുക, അല്ലെങ്കിൽ മരണം വരിക്കുക അതുമാത്രമായിരിക്കും യുക്രെയിൻ സൈന്യത്തിനു മുൻപിൽ ലഭ്യമായ വഴികൾ.അതോടെ ഭരണകൂടവും നിലം പൊത്തും.
ഇതു സംഭവിക്കാൻ അധികനാൾ ആവശ്യമില്ലെന്നാണ് യുദ്ധത്തിന്റെ ആദ്യ ദിവസത്തെ ഗതിവിഗതികൾ വിലയിരുത്തുന്ന പല യുദ്ധ തന്ത്രജ്ഞരും പറയുന്നത്. തികച്ചും ഏകപക്ഷീയമായ ഒരു ആക്രമണമാണിത്. ഒന്ന് പേരിനു പോലും പ്രതിരോധം സൃഷ്ടിക്കാൻ യുക്രെയിന് ആവുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.അതേസമയം, അടുത്ത 96 മണിക്കൂറിനുള്ളിൽ കീവ് വളയപ്പെടുമെന്ന് യുക്രെയിൻ സർക്കാർ വൃത്തങ്ങളും സമ്മതിക്കുന്നു. എന്നാൽ, സർക്കാർ നിലംപൊത്തുകയില്ല എന്നാണ് അവർ ഉറപ്പിച്ചു പറയുന്നത്.
യുക്രെയിൻ തലസ്ഥാനം പിടിച്ചെടുക്കുന്നത് തടയുവാൻ അവസാന ശ്രമം എന്നനിലയിൽ ഇന്നലെ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ വ്ളാഡിമിർ പുടിനുമായി സംസാരിച്ചിരുന്നു. എന്നാൽ, ഒരു യുദ്ധത്തിന് റഷ്യയെ നിർബന്ധിതമാക്കിയ സാഹചര്യങ്ങളെ കുറിച്ചുള്ള ഒരു വിശദമായ വിവരണമായിരുന്നു പുടിന്റെ പ്രതികരണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മാക്രോണിന്റെ താത്പര്യ പ്രകാരമായിരുന്നു ഫോൺ വിളീ എന്നാണ് ക്രെംലിൻ വൃത്തങ്ങൾ പറയുന്നത്.
തന്ത്രപ്രധാനമായ ചെർണോബിൽ ആണവകേന്ദ്രം പിടിച്ചെടുക്കുന്നതിൽ മാത്രമാണ് റഷ്യൻ സേനയ്ക്ക് അല്പമെങ്കിലും പ്രതിരോധം അഭിമുഖീകരിക്കേണ്ടി വന്നത്. കടുത്ത പോരാട്ടത്തിനു ശേഷമാണ് റഷ്യ ഇത് പിടിച്ചെടുത്തത്. ഈ ആണവനിലയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നത് അറിയില്ല. റേഡിയോ ആക്ടീവ് രശ്മികളുടെ ചോർച്ചയുണ്ടാകുമോ എന്ന ആശങ്കയും പുറത്തുവന്നിട്ടുണ്ട്. തലസ്ഥാന നഗരമായ കീവിൽ നിന്നും കേവലം നൂറു കിലോമീറ്ററിൽ താഴെ മാത്രം ദൂരെയുള്ള ഈ ആണവകേന്ദ്രത്തിനു മുൻപിൽ നിരന്ന് നിൽക്കുന്ന റഷ്യൻ ടാങ്കുകളുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
റേഡിയോ ആക്ടീവ് മാലിന്യങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നതിനെതിരെ റഷ്യ ഷെൽ ആക്രമണം നടത്തിയതായി ഒരു ഉദ്യോഗസ്ഥൻ ആരോപിച്ചു. ഇതിന്റെ ഫലമായി ഇപ്പോൾ റേഡിയഷന്റെ അളവ് വർദ്ധിച്ചതായും ചില കേന്ദ്രങ്ങൾ അറിയിക്കുന്നു. യുക്രെയിൻ ആക്രമണം ആരംഭിച്ചപ്പോൾ തന്നെ ആണവനിലയത്തെ ആക്രമിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന മുന്നറിയിപ്പ് നൽകിയിരുന്നതായി ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും പറയുന്നു. റഷ്യയുടെ തീർത്തും ബുദ്ധിശൂന്യമായ ആക്രമണത്തിനു ശേഷം ചെർണോബിൽ ആണവ കേന്ദ്രം എത്രമാത്രം സുരക്ഷിതമാണെന്നത് പറയാൻ ആകില്ലെന്നാണ് യുക്രെയിൻ പ്രസിഡണ്ടിന്റെ ഉപദേഷ്ടാവും പറയുന്നത്.
അതേസമയം യുദ്ധം നടക്കുന്ന ഒഡേസ നഗരത്തിന്റെ തീരങ്ങളിൽ ഒരു തുർക്കി കപ്പലിനു നേരെ ബോംബാക്രമണം ഉണ്ടായതായി തുർക്കി ആരോപിച്ചു. തുർക്കി നാറ്റോ സഖ്യത്തിലെ അംഗമാണ്. ഇതോടെ യുക്രെയിൻ ആക്രമണം, മറ്റു രാജ്യങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു ലോകമഹായുദ്ധമായി മാറിയേക്കുമോ എന്ന ഭയവും ശക്തമായിട്ടുണ്ട്.
അമേരിക്കയും പാശ്ചാത്യ ശക്തികളും എടുത്ത ഉപരോധ നടപടികൾ ഒന്നും തന്നെ പുടിനെ തെല്ലും ആശങ്കപ്പെടുത്തുന്നില്ല എന്നതാണ് ഈ ആക്രമണം കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഉപരോധങ്ങൾക്ക് ഒരുങ്ങുകയാണ് ജോ ബൈഡൻ. അതേ സമയം യുക്രെയിനിലേക്ക് സൈന്യത്തെ അയച്ച് റഷ്യയുമായി നേരിട്ടൊരു ഏറ്റുമുട്ടൽ നടത്താൻ അമേരിക്ക താത്പര്യപ്പെടുന്നതുമില്ല.
ബാങ്കുകൾ, ധനിക വർഗ്ഗം, സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയെ ലക്ഷ്യം വച്ചായിരിക്കും ഉപരോധം കൂടുതൽ കർശനമാക്കുക. അതേസമയം, യൂറോപ്പിൽ ഒരു ഊർജ്ജ പ്രതിസന്ധി ഉണ്ടായേക്കും എന്നതിനാൽ പ്രകൃതി വതകത്തേയും എണ്ണയേയും ഉപരോധത്തിൽ നിന്നും ഒഴിവാക്കും.
അതിനിടയിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം ഏതു നിമിഷവും പ്രതീക്ഷിക്കുന്ന കീവ് നഗരത്തിൽ നഗരവാസികളോട് ബോംബ് ഷെൽട്ടറുകളിലേക്ക് മാറാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരത്തിൽ നിന്നും25 കിലോമീറ്റർ മാത്രം അകലെയുള്ള, തന്ത്രപ്രധാനമായ ഒരു എയർഫീൽഡിന്റെ നിയന്ത്രണം റഷ്യൻ സൈന്യത്തിന്റെ കൈവശം എത്തിക്കഴിഞ്ഞതായി ചില റിപ്പോർട്ടുകൾ പറയുന്നു. ഡസൻ കണക്കിന് ഹെലികോപ്റ്ററുകളുമായാണ് ഇന്നലെ റഷ്യ ഈ താവളത്തിന്റെ ആക്രമിച്ചത്. അതിൽ നാല് ഹെലികോപ്റ്ററുകളെ വെടിവെച്ചിടാൻ യുക്രെയിൻ സൈന്യത്തിനായെങ്കിലും, എയർഫീൽഡിന്റെ നിയന്ത്രണം അവസാനം റഷ്യൻ കൈകളിൽ എത്തിച്ചേരുകയായിരുന്നു.
ഇന്നലെ വ്ളാഡിമിർ പുടിൻ ആക്രമണത്തിനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെ നൂറുകണക്കിന് റോക്കറ്റുകൾ യുക്രെയിനകത്തേക്ക് പായിച്ചുകൊണ്ടായിരുന്നു റഷ്യൻ സൈന്യം യുദ്ധം ആരംഭിച്ചത്. മദ്ധ്യ ദൂര ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ബോംബർ വിമാനങ്ങളും ഉപയോഗിച്ച് യുക്രെയിന്റെ സൈനിക കേന്ദ്രങ്ങളും ബാരക്കുകൾ, വെയർഹൗസുകൾ, എയർഫീൽഡുകൾ എന്നിവ ഉൾപ്പടെയുള്ള യുദ്ധ സന്നാഹ കേന്ദ്രങ്ങളും ആയിരുന്നു റഷ്യ സൈന്യ്ം ആദ്യം ലക്ഷ്യം വച്ചത്. യുദ്ധം ആരംഭിക്കുമ്പോൾ തന്നെ ശത്രു സൈന്യത്തെ ദുർബലപ്പെടുത്തി പ്രതിരോധത്തിന്റെ ശക്തി കുറയ്ക്കുക എന്ന റഷ്യൻ തന്ത്രം പൂർണ്ണമായി വിജയിച്ചു എന്നു തന്നെ പറയാം.
യുക്രെയിന്റെ 74 മിലിറ്ററി ഗ്രൗണ്ട് ഫിസിലിറ്റികൾ, 11 എയർഫീൽഡുകൾ മൂന്ന് കമാൻഡ് പോസ്റ്റുകൾ 18 റഡാർ സ്റ്റേഷനുകൾ എന്നിവയാണ് യുദ്ധത്തിന്റെ ആരംഭത്തിൽ തന്നെ റഷ്യ നശിപ്പിച്ചത്. ഈ ആക്രമണത്തിനു പിന്നാലെ ക്രീമിയയിൽ നിന്നും യുക്രെയിന്റെ തെക്കേ അതിരിത്തിയിലൂടെ റഷ്യൻ സൈന്യം ഖെർസൊൻ ലക്ഷ്യമാക്കി കടന്നു കയറി. അതേസമയം തന്നെ വടക്കൻ അതിർത്തിയിൽബെലറസിൽ നിന്നും അതിർത്തി കടന്നെത്തിയ റഷ്യൻ സൈനികർ കീവ് ലക്ഷ്യമാക്കി നീങ്ങാൻതുടങ്ങി. കിഴക്കൻ മേഖലയിലെ ബെൽഗൊറോഡിലൂടെ എത്തിയവർ ലക്ഷ്യം വെച്ചത് ഖാർകിവ് നഗരത്തെയായിരുന്നു. റഷ്യയ്ക്ക് അല്പമെങ്കിലും കനത്ത ചെറുത്ത് നിൽപ് അഭിമുഖീകരിക്കേണ്ടി വന്നത് ഇവിടെ മാത്രമയിരുന്നു.
ചെറിയൊരു വിഭാഗം റഷ്യൻ സൈനികർ മാത്രമാണ് ഇപ്പോൾ യുക്രെയിനിൽ പ്രവേശിച്ചിരിക്കുന്നത്. ഏകദേശം രണ്ടുലക്ഷത്തോളം സൈനികരെ അതിർത്തിയിൽ വിന്യസിച്ചിരുന്നെങ്കിലും അവരിൽ ഭൂരിഭാഗം പേരും ഇപ്പോഴും അതിർത്തിയിൽ തന്നെയാണ്. പ്രധാനപെട്ട ജനവാസകേന്ദ്രങ്ങൾ പിടിച്ചെടുത്ത് യുക്രെയിൻ സർക്കാരിനെ കീഴടങ്ങാൻ നിർബന്ധിതമാക്കുക എന്ന തന്ത്രമാണ് റഷ്യ ഇപ്പോൾ പയറ്റുന്നത്. ആദ്യദിവസത്തെ യുദ്ധത്തിൽ 137 പേർ മരണമടഞ്ഞതായി യുക്രെയിൻ ആരോഗ്യകാര്യമന്ത്രി അറിയിച്ചു. 300 പേരോളം പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലാണ്.
ഒഡേസ, മാരിയുപോൽ എന്നീ തുറമുഖ നഗരങ്ങളും റഷ്യൻ ആക്രമണത്തിന് വിധേയമായി. ഇവിടങ്ങളിലാണ് യുക്രെയിനിന്റെ നാവിക ആസ്ഥാനങ്ങൾ സ്ഥിതിചെയ്യുന്നത്. ഇന്നലെ വരെ ഒഡേസ പൂർണ്ണമായും കീഴടക്കാൻ റഷ്യൻ സൈന്യത്തിനായിട്ടില്ല. എന്നാൽ കരിങ്കടലിൽ നിന്നും അസോവ് കടലിലേക്കുള്ള കെർച്ച് കടലിടുക്ക് റഷ്യ സൈന്യം അടച്ചതോടെ മാരിയുപോൽ തുറമുഖവും നഗരവും ഏതാണ് ഒറ്റപ്പെട്ട അവസ്ഥയിലായി.
താരതമ്യേന ദുർബലം എന്ന് വിശേഷിപ്പിക്കാമെങ്കിലും യുക്രെയിനും തിരിച്ചടിക്കുന്നുണ്ട്. അഞ്ച് റഷ്യൻ ഹെലികോപ്റ്ററുകൾ വെടിവെച്ചിട്ട യുക്രെയിൻ ഒരു ഡസനിലധികം റഷ്യൻ ടാങ്കുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില റഷ്യൻ സൈനികരെ യുക്രെയിൻ തടങ്കലിലാക്കിയിട്ടുമുണ്ട്. റഷ്യയുടെ ഒരു സൈനിക ചരക്കുവിമാനവും തകർന്നു.
- TODAY
- LAST WEEK
- LAST MONTH
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്ത അതേ ദിവസം ഫാരീസ് അബൂബേക്കറിന്റെ വീട്ടിലെ ഐടി റെയ്ഡ്; ലൈഫ് മിഷനിൽ ജയിലിലാകാനുള്ള അടുത്ത ഊഴം സിഎം രവീന്ദ്രനോ? അഴിമതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കിന് വ്യക്തമായ സൂചന കിട്ടിയെന്ന വിലയിരുത്തലിലേക്ക് ഇഡി; ശിവശങ്കറിന് പിന്നാലെ സന്തോഷ് ഈപ്പനും കുടുങ്ങി; ഇഡി നടത്തുന്നത് നിർണ്ണായക നീക്കങ്ങൾ
- പുലർച്ചെ വീടിന്റെ തിണ്ണയിൽ കടുവ; പേടിച്ചു നിലവിളിച്ച് ഗൃഹനാഥൻ: സുരേഷ് കടുവയെ കാണുന്നത് പുറത്തിറങ്ങിയ ശേഷം തിരികെ വീട്ടിലേക്ക് കയറാൻ തുടങ്ങുമ്പോൾ
- എം.ഡി.എം.എയുമായി യുവതി പൊലീസ് പിടിയിൽ; പൊലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ ആൺസുഹൃത്ത് ഓടി രക്ഷപ്പെട്ടു
- വാർഷിക ദിനത്തിൽ ബംപർ നറക്കെടുപ്പിൽ ഒന്നാം സ്ഥാനം നേടിയ മാഞ്ഞൂരാൻ ഏജൻസി; പത്ത് കോടി അടിച്ചത് മേൽക്കൂര ചോരുന്നതിനാൽ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഭാര്യയും മക്കളും അസമിൽ കഴിയുന്നത് ഓർത്ത് ദുഃഖിച്ച് നടന്ന രാജിനി ചാണ്ടിയുടെ ജോലിക്കാരനും; ഇനി ആൽബർട്ട് ടിഗ്ഗ ലോട്ടറി എടുക്കില്ല! നടിയുടെ സഹായിക്ക് ഇത് കേരളം നൽകുന്ന സമ്മാനം
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- ദേശീയ പാതയിൽ വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് എതിരെ വന്ന ബൈക്കുമായും ബസുമായും കൂട്ടിയിടിച്ചു; മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണത്തിന് ഇടയാക്കിയത് അശ്രദ്ധമായി വാഹനം ഓടിച്ചത്; സഹപാഠിയായ യുവാവിനെതിരെ കേസെടുത്ത് പൊലീസ്
- 'രണ്ടു ലക്ഷത്തോളം ഫോളോവേഴ്സായി; കിട്ടിയ പണത്തിന്റെ നല്ലൊരു ഭാഗവും അവർ കൊണ്ടുപോയി; പ്ലേ ബട്ടൺ പോലും തന്നില്ല; ആക്രിക്കടയിൽ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല'; യൂട്യൂബ് ചാനൽ കൈകാര്യം ചെയ്തവർ പറ്റിച്ചത് തുറന്നുപറഞ്ഞ് മീനാക്ഷിയും കുടുംബവും
- ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി താക്കീത് ചെയ്ത് ഇന്ത്യ; മാപ്പ്അപേക്ഷിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ; ഉടനടി തീവ്രവാദികളിൽ ഒരാൾ അറസ്റ്റിൽ; പ്രതിഷേധവുമായി യു കെയിലെ മലയാളി സമൂഹം
- തൃശൂരിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; ദാരുണാന്ത്യം നാളെ വിവാഹം നടക്കാനിരിക്കെ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- പരിപൂർണ്ണ നഗ്നയായി വീട് ക്ലീൻ ചെയ്യാൻ എത്തും; മണിക്കൂറിന് 50 പൗണ്ട് നിരക്ക്; ബ്രിട്ടനിൽ നഗ്ന ക്ലീനർക്ക് വൻ ഡിമാൻഡ്; ചിലർക്ക് ക്ലീനിംഗിൽ അവസാനിക്കില്ല മോഹങ്ങൾ; നഗ്ന തൂപ്പുകാരിയുടെ ജീവിത കഥ
- ഓട്ടോയിലെ പതിവ് സവാരി അടുപ്പത്തിൽ നിന്ന് ഇഷ്ടത്തിലേക്ക് മാറി; രണ്ട് മക്കളുള്ള പ്രവാസിയുടെ ഭാര്യ ഓട്ടോ ഡ്രൈവർക്കൊപ്പം ഒളിച്ചോടിയതായി പരാതി; താനയച്ചു കൊടുത്ത എട്ടുലക്ഷത്തോളം രൂപ ഭാര്യ ധൂർത്തടിച്ചെന്ന് ആരോപിച്ച് ഭർത്താവ്; വീടിന്റെ ലോൺ പോലും തിരിച്ചടച്ചിരുന്നില്ലെന്നും പരാതി
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വിജനമായ സ്ഥലത്ത് പാവാട ധരിച്ച് ഒരു പെൺകുട്ടി കരുത്തനായ ആണിന്റെ മുന്നിലെത്തിയാൽ? ഫോണിലൂടെ സ്വകാര്യഭാഗത്തിന്റെ ചിത്രവും ആശ്ലീല മെസെജും അയച്ച മധ്യവയസ്കന് പണികൊടുത്തത് കൃത്യമായ പ്ലാനിങ്ങിലുടെ; പിടിയിലായത് കുമ്പളങ്ങി സ്വദേശി ജോസഫ് ഷൈജുവിനെ പൂട്ടിയ അനുഭവം മറുനാടനോട് പങ്കുവെച്ച് ഹനാൻ
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- പത്താം ക്ലാസ് തോറ്റവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന മഹാത്ഭുതമായി കെഎസ്ഇബി! സബ് എഞ്ചിനീയറിലേക്കുള്ള പ്രമോഷൻ ഇനി മുതൽ 50 ശതമാനവും ഓവർസീയർമാരിൽ നിന്നും; ഒറ്റയടിക്ക് 30 ശതമാനം ക്വാട്ടാ വർധനവ് വരുത്തി ഉത്തരവിറങ്ങി; ഇലക്ട്രിക് എഞ്ചിനീയറിങ് തസ്തികയിൽ പത്താം ക്ലാസ് തോറ്റവർ വിലസും
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്