വെറുതേ ഇന്ത്യയെ ചൊറിഞ്ഞ ചൈനയ്ക്ക് കിട്ടിയത് മുട്ടൻപണി; ഏഷ്യയിലെ ചൈനാ വിരുദ്ധർ ഒരുപോലെ കൈകോർത്തു; കമ്മ്യൂണിസ്റ്റ് ചൈനയുമായി വ്യാപാരപ്പോരിൽ കോർത്ത അമേരിക്ക ജപ്പാൻപക്ഷത്തു ചേർന്നു എന്തിനും തയ്യാറായി സൈനിക നീക്കവും നടത്തുന്നു; ഏതു സാഹചര്യത്തെയും നേരിടാൻ ഒരുങ്ങി ഇന്ത്യൻ നാവിക സേനയും; ഇന്ത്യൻ മുങ്ങിക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ട്; ഇന്ത്യ കരുത്തുകാണിച്ചതോടെ കൂടുതൽ മുങ്ങിക്കപ്പലുകൾ ഉണ്ടാക്കാൻ ചൈനയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യയെ വെറുതേ ചൊറിഞ്ഞ ചൈനയെ കാത്തിരിക്കുന്നത് ഉഗ്രൻ പണിയാണ്. ഏഷ്യയിലെ ചൈനാ വിരുദ്ധശക്തികളെല്ലാം കൂടി ഒരു ചേരിയിലേക്ക് എത്തുകയാണ്. ഇതിന് വഴിവെച്ചതാകട്ടെ ചൈനയുടെ മണ്ടത്തരവുമാണ്. ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ലഭിച്ച ചൈനയുടെ യുദ്ധതന്ത്രങ്ങൾ മുന്നേകൂട്ടി മനസ്സിലാക്കി അതിന് തടയിടാനുള്ള ശ്രമങ്ങൾ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. ജപ്പാൻ, അമേരിക്ക, ഇന്ത്യ ചേരി ഇതോടെ പ്രത്യക്ഷത്തിൽ രൂപപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ നാവികസേന പസഫിക് സമദ്രത്തിൽ നിലയുറപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിലെ എല്ലാകാര്യങ്ങളും നിയന്ത്രിച്ചു ഇന്ത്യൻ മുങ്ങിക്കപ്പലുകളും സജ്ജമായിട്ടുണ്ട്.
ജപ്പാനും അമേരിക്കയും ചൈനയ്ക്കെതിരെ ഒരു ഭാഗത്ത് നീങ്ങുമ്പോൾ തന്നെ രാജ്യത്തെ നാവികസേനയും ഏതു സാഹചര്യവും നേരിടാൻ സജ്ജമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ മുങ്ങിക്കപ്പലുകളുടെ ശക്തി വർധിപ്പിക്കുകയാണ് ഇന്ത്യൻ നാവികസേന പ്രധാനമായും ചെയ്യുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആണവശക്തിയോടെയുള്ള മുങ്ങിക്കപ്പലുകളാണ് ഒരുക്കുന്നത് എന്നതാണ്. ചൈനീസ് ഭീഷണി നേരിടാൻ ആണവശേഷിയുള്ള മുങ്ങിക്കപ്പലുകൾ അത്യാവശ്യമാണെന്നാണ് കണക്കുകൂട്ടൽ. ഇതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ആധിപത്യം ഉറപ്പിച്ചു മുന്നോട്ടു നീങ്ങാനാണ് നാവികസേന ഉദ്ദേശിക്കുന്നത്. ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്കടുത്ത് തങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനും സേന ശ്രമിക്കുന്നുണ്ട്. തന്ത്രപ്രാധാന്യമുള്ള മലാക കടലിടുക്കാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ നീക്കങ്ങൾക്ക് ചൈനയുമായി വർധിച്ചുവരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പ്രാധാന്യം വർധിക്കുന്നത്. ഏതു നിമിഷത്തിലും ഇന്ത്യ-ചൈന ബന്ധം വഷളാകാനുള്ള സാധ്യതയുണ്ട് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. അടുത്തിടെ ഗാൽവാൻ താഴ്വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യയ്ക്ക് 20 സൈനികരെയാണ് നഷ്ടപ്പെട്ടത്. സംഘർഷം വഷളാകുകയാണെങ്കിൽ ഇന്ത്യൻ നാവികസേനയും സജീവമായേക്കുമെന്നാണ് കരുതുന്നത്. സംഘർഷം ഉടലെടുത്തിരിക്കുന്നത് കടലിൽ നിന്ന് വളരെ ഉള്ളിലാണെങ്കിലും നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലും മലാക്കാ കടലിടുക്കിലും തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കും. അതേസമയം ഇന്ത്യൻ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ മുങ്ങിക്കപ്പലുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ചൈനയും ഒരുങ്ങുന്നുണ്ട്.
പീപ്പിൾസ് ലിബറേഷൻ ആർമി നേവി, അഥവാ പ്ലാൻ എന്ന പേരിൽ അറിയപ്പെടുന്ന ചൈനീസ് നാവിക സേന വരും വർഷങ്ങളിൽ വൻതോതിൽ മുന്നേറ്റം നടത്തുമെന്നാണ് വിശകലന വിദഗ്ദ്ധർ പറയുന്നത്. സൺഡേ ഗാർഡിയൻ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് അടുത്ത പത്തു വർഷങ്ങൾക്കുള്ളിൽ പ്ലാനിന് 110 മുങ്ങിക്കപ്പലുകൾ ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ, മലാക്ക കടലിടുക്കായിരിക്കും ചൈനീസ് ആക്രമണങ്ങൾക്കും ഇന്ത്യയ്ക്കുമടയ്ക്കുള്ള പ്രതിബന്ധം. ചൈനയുടെ അടുത്ത തലമുറയിലെ മുങ്ങിക്കപ്പലുകൾ അറിയപ്പെടുന്നത് ടൈപ്-095 എന്നായിരിക്കും. ഇവയിൽ ആദ്യത്തേത് അധികം താമസിയാതെ പുറത്തിറക്കിയേക്കും. ഇവ അത്യാധുനികവും ഒളിയാക്രമണ സജ്ജവും ആയിരിക്കുമെന്നാണ് കരുതുന്നത്. ഇവയ്ക്ക് വലുപ്പക്കൂടുതലും ഉണ്ടായിരിക്കും. എന്നു പറഞ്ഞാൽ ഇവയ്ക്ക് കൂടുതൽ സമയം കടലിനടിയിൽ കഴിയാൻ സാധിക്കുമെന്നാണർഥം.
ചൈനയുടെ ഇപ്പോഴുള്ള മുങ്ങിക്കപ്പലായ ടൈപ്-093 ഷാങ് ക്ലാസിന് (Type-093 Shang Class) ആണവശക്തിയുണ്ട്. എന്നു പറഞ്ഞാൽ അതിന്റെ വിഹാരശേഷിക്ക് പരിമിതികളില്ല. എന്നാൽ, ലോകത്തെ ഏറ്റവും പുതിയ പല മുങ്ങിക്കപ്പലുകളോടും താരതമ്യം ചെയ്യുമ്പോൾ അവയ്ക്ക് വലുപ്പക്കുറവുണ്ടെന്നു കാണാം. ഇതിനാൽ അതിൽ ഉൾക്കൊള്ളിക്കാവുന്ന സൈനികരുടെ എണ്ണത്തിനും മൊത്തത്തിലുള്ള സ്ഥിരതയ്ക്കും പരിമിതിയുണ്ടെന്നു കാണാം. ഇവ ചൈനയ്ക്ക് കുറച്ചിലുണ്ടാക്കുന്ന കാര്യങ്ങളായതിനാലാണ് അവർ അതിനൂതന ആണവശക്തിയുള്ള മുങ്ങിക്കപ്പലുകൾ നിർമ്മിക്കുന്നത്.
തങ്ങളുടെ മുങ്ങിക്കപ്പലുകളെ ഇന്ത്യൻ സമുദ്രത്തിലേക്ക് അയയ്ക്കാൻ ചൈനയ്ക്ക് ഉദ്ദേശമുണ്ടെങ്കിൽ, ടൈപ്-095 പോലെയുള്ളവ വൻ മാറ്റമായിരിക്കും കൊണ്ടുവരിക. ഒളിപ്പോരിൽ ഇവയുടെ പ്രഹരശേഷി മാരകമായിരിക്കാം. ഡിജിബൗട്ടി (Djibouti) എന്ന സ്ഥലത്ത് ചൈനയ്ക്ക് ഇപ്പോൾത്തന്നെ ഒരു നാവികേന്ദ്രമുണ്ടെന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഇതു കൂടാതെ പാക്കിസ്ഥാനിലെ ഗ്വാദർ (Gwadar) തുറമുഖത്തും പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടം ചൈനീസ് നാവികസേനയുടെ വിദേശ താവളങ്ങളിലൊന്നായിരിക്കുമെന്നും അഭ്യൂഹമുണ്ട്.
ഇന്ത്യ-ചൈന പോര് കടലിലേക്കും നീളുമെന്ന സൂചനയുണ്ട്. സമുദ്രാതിർത്തി വഴിയുള്ള ആക്രമണം ചൈന ലക്ഷ്യമിടുന്നെന്ന സൂചനയെ തുടർന്ന് ആൻഡമാൻ ദ്വീപുകൾക്കു സമീപം നാവികസേന സുരക്ഷ ശക്തമാക്കി. ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തിൽ നിന്ന് 700 നോട്ടിക്കൽ മൈൽ അകലെയുള്ള ആൻഡമാൻ ദ്വീപുകൾ സുരക്ഷാ ഭീഷണയിലാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മേഖലയിൽ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) പ്രവർത്തനങ്ങൾ സജീവമാണ്. ഡിസംബറിൽ ഇന്ത്യൻ സമുദ്രാതിർത്തിക്ക് തൊട്ടടുത്ത് വരെ ചൈനയുടെ മുങ്ങിക്കപ്പലുകൾ കണ്ടെത്തിയിരുന്നു. ദക്ഷിണ ചൈനാക്കടലിൽ ചൈന ഇതിനകം തന്നെ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിട്ടുണ്ട്. ഏതു സമയവും സൈനിക താവളങ്ങളായി മാറ്റാവുന്നതാണ് അത്. റിപ്പോർട്ടുകൾ പ്രകാരം, തർക്ക പ്രദേശത്ത് ഇതിനകം തന്നെ അത്തരം ഏഴ് താവളങ്ങളുണ്ട്. ഈ താവളങ്ങളിലെല്ലാം ഹെലിപാഡുകൾ, റഡാർ സൗകര്യങ്ങൾ, മറ്റ് സൈനിക സൗകര്യങ്ങൾ എന്നിവയുണ്ട്.
ആൻഡമാനിലെ ഇന്ത്യൻ ആധിപത്യം ഇന്ത്യൻ സമുദ്ര മേഖലയിലെ (ഐഒആർ) ചൈനീസ് സ്വപ്നങ്ങൾക്ക് ഭീഷണിയാണ്. 2019 ജനുവരിയിൽ ഇന്ത്യൻ നാവികസേന ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു പുതിയ എയർബേസ് ആരംഭിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വർധിച്ചുവരുന്ന ചൈനയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ എയർബേസ് രൂപീകരണം പിഎൽഎ അംഗീകരിച്ചിരുന്നു.
2019 ഡിസംബറിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിനു സമീപം ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച ചൈനീസ് ഗവേഷണ കപ്പലായ ഷിയാൻ 1 മടങ്ങാൻ ഇന്ത്യൻ നാവികസേന നിർദ്ദേശം നൽകിയിരുന്നു. ഗൽവാനിൽ പിഎൽഎയ്ക്ക് തിരിച്ചടിയേറ്റതിനാൽ ഇന്ത്യചൈന സംഘർഷത്തിന്റെ തുടർച്ച ഇനി ആൻഡമാൻ ദ്വീപുകളിലേക്ക് മാറിയേക്കാമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ. ആൻഡമാനിൽ ഇന്ത്യ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ആൻഡമാൻ നിക്കോബർ ദ്വീപുകളിലെ മുൻ കമാൻഡർ ഇൻ ചീഫ് വൈസ് അഡ്മിറൽ പി.കെ.ചാറ്റർജി പറഞ്ഞു.
അതിനിടെ ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനും തങ്ങളുടെ നാവിക ശക്തി വർധിപ്പിക്കാനായി ആധുനികവൽക്കരണം നടപ്പിൽ വരുത്തുകയാണ്. തങ്ങളുടെ മുങ്ങിക്കപ്പലുകളുടെ എണ്ണം വർധിപ്പിക്കാൻ പാക്കിസ്ഥാനും തീരുമാനിച്ചിട്ടുണ്ട്. ഇവയിൽ ചൈനയിൽ നിന്നു വാങ്ങിയ റോന്തുചുറ്റാനുള്ള മുങ്ങിക്കപ്പലുകളും അടങ്ങും. എക്സ്-ക്രാഫ്റ്റ് (X-Craft) എന്നറിയപ്പെടുന്ന ചെറിയ മുങ്ങിക്കപ്പലുകളും നീറ്റിലിറക്കും. ഇവ ചില പ്രത്യേക ആവശ്യങ്ങൾക്കായിരിക്കും ഉപയോഗിക്കുകയത്രെ.
അതിവേഗം വളരുന്ന ഈ ഭീഷണികൾക്കെതിരെ ഇന്ത്യയും വളരെ പെട്ടെന്നു നീങ്ങേണ്ടതായിട്ടുണ്ടെന്ന ചിന്തയാണ് മുങ്ങിക്കപ്പലുകളുടെ ആധുനികവൽക്കരണം ഗൗരവത്തിലെടുക്കാൻ നാവികസേനയെ പ്രേരിപ്പിച്ചത്. ബംഗാൾ ഉൾക്കടിലിലുള്ള നാവിക കേന്ദ്രം ഇന്ത്യയ്ക്ക് കടലിലുള്ള സ്വാഭാവിക പ്രതിരോധം വർധിപ്പിക്കും. ഇന്ത്യ നിർമ്മിച്ചുവരുന്ന പുതിയ മുങ്ങിക്കപ്പലുകളിലൊന്ന് ഐഎൻഎസ് വർഷയാണ്. കിഴക്കെ പ്രതിരോധ മേഖല മലാക്ക കടലിടുക്കിൽ നിന്ന് കുറച്ചു ദൂരെയാണെന്നുള്ളതിനാൽ അവിടം ശക്തിപ്പെടുത്തേണ്ടത് ഇന്ത്യയുടെ തന്ത്രങ്ങളിൽ പ്രധാനമായിരിക്കും. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലുകളാണ് ഈ മേഖലയ്ക്ക് ഇപ്പോൾ പ്രതിരോധം തീർക്കുന്നത്. അധികം താഴ്ചയില്ലാത്ത ഈ മേഖലയ്ക്ക് ഉചിതം ഇന്ത്യയുടെ ഡീസൽ-ഇലക്ട്രിക് മുങ്ങിക്കപ്പലുകളാണു താനും. ആഴത്തിൽ പ്രവർത്തിക്കുന്ന ആണവ ശക്തിയുള്ള മുങ്ങിക്കപ്പലുകൾക്കും ശത്രുവിനുമിടയിലായിക്കും ഇവ പ്രവർത്തിക്കുക.
ഇന്ത്യൻ നാവികസേനയും കൂടുതൽ സുസജ്ജമാകുന്നുണ്ട്. ഇന്ത്യൻ നാവികസേന 24 മുങ്ങിക്കപ്പലുകൾ കൂടി സ്വന്തമാക്കാനും ഒരുങ്ങുകയാണ്. ആണവശേഷിയുള്ള ആറ് മുങ്ങിക്കപ്പലുകളും 18 അന്തർവാഹിനികളും റഷ്യയിൽ നിന്നാണ് വാങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് യുദ്ധകപ്പലുകളുടെ സജീവസാന്നിധ്യവും നാവികസേന സുരക്ഷത്താവളഅടിസ്ഥാനസൗകര്യവികസനവും ആണ് ഇത്രയും കപ്പലുകൾ വാങ്ങാൻ കാരണം. മുങ്ങിക്കപ്പൽ വാങ്ങുന്ന വിവരം പ്രതിരോധ പാർലമെന്റ് സമിതിയെ സേന അധികൃതർ അറിയിച്ചു.
നിലവിൽ ഐഎൻഎസ് ചക്ര, ഐഎൻഎസ് അരിഹന്ത് എന്നീ ആണവമുങ്ങിക്കപ്പലുകളടക്കം 15 മുങ്ങിക്കപ്പലുകളാണ് സേനക്കുള്ളത്. രണ്ട് ആണവശേഷിയുള്ള മുങ്ങികപ്പലുകളുമുണ്ട്. പുതിയവ കൂടി സ്വന്തമാക്കുന്നതോടെ സേനക്ക് 39 മുങ്ങിക്കപ്പലുകളാകും. 25 കൊല്ലത്തോളം പഴക്കമുണ്ട് ഇപ്പോഴുള്ള മിക്ക മുങ്ങിക്കപ്പലുകൾക്കും. 13 എണ്ണത്തിന് 17 കൊല്ലത്തിനും 32 കൊല്ലത്തിനും ഇടക്ക് പ്രായമുണ്ട്. മുംബൈ മസഗോൺ റോക്സിലെ 75 സബ്മറൈനുകൾ നിർമ്മിക്കുന്ന പ്രോജക്ടടക്കം മുങ്ങിക്കപ്പൽ നിർമ്മാണ പ്രോജക്ടുകളെല്ലാം തന്നെ മന്ദഗതിയിലായിരുന്നു. ആറ് പഴയ മുങ്ങിക്കപ്പലുകളുടെ മീഡിയം റെഫിറ്റ് കം ലൈഫ് സർട്ടിഫിക്കേഷന്(എംആർഎൽസി) പ്രതിരോധ മന്ത്രാലയം അനുവാദം നൽകി.
Stories you may Like
- 35 സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴടക്കി എം.വി റ്യുൻ കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ
- ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം നേരിടാൻ കനത്ത സുരക്ഷ ഒരുക്കി നാവികസേന
- സോമാലിയൻ കടൽകൊള്ളക്കാർ തട്ടിക്കൊണ്ടുപോയ പാക് ബോട്ട് ഇന്ത്യ മോചിപ്പിച്ചു
- സൊമാലിയൻ കൊള്ളക്കാർ തട്ടിയെടുത്ത കപ്പൽ മോചിപ്പിച്ചു ഇന്ത്യൻ നേവി
- കടലിൽ വീണ്ടും ഇന്ത്യൻ വിജയഗാഥ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്