കോളനി ഭരണത്തെ കുറിച്ചും ബ്രെക്സിറ്റിനെ കുറിച്ചും ഇനി മിണ്ടിപ്പോവരുത്; പകരം നമുക്ക് വിസയെക്കുറിച്ചും മാങ്ങയെക്കുറിച്ചും സംസാരിക്കാം: ഇന്ത്യയിൽ എത്തുന്ന തെരേസാ മേയോട് എല്ലാവർക്കും പറയാനുള്ളത് പെട്ടന്ന് വിസ ലഭിക്കുന്ന കാര്യം മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബ്രിട്ടന്റെ വാണിജ്യ താൽപര്യങ്ങൾക്ക് അനുസൃതമായി ഇന്ത്യൻ വിപണിയുടെ മനസ്സറിയാൻ നാളെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമാകില്ലെന്ന് സൂചനകൾ. ബ്രക്സിറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയനു വെളിയിൽ വന്ന ബ്രിട്ടന് എല്ലാ രാജ്യങ്ങളുമായും ഇനി സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെടുത്താലേ അവിടെയുള്ള നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാകൂ.
ഇതിനുള്ള കരുനീക്കങ്ങളുമായി പ്രധാനമന്ത്രിയായ ശേഷം ആദ്യമായി യൂറോപ്പിന് പുറത്തേക്ക് പറക്കാനൊരുങ്ങുമ്പോൾ തെരേസാ മേ ആദ്യ സന്ദർശനത്തിന് തിരഞ്ഞെടുത്തത് ഇന്ത്യയെ ആണ്. കോളനിവാഴ്ച കാലം മുതൽ ഇന്ത്യയായിരുന്നല്ലോ ബ്രിട്ടന്റെ പ്രധാന കച്ചവട കേന്ദ്രം.
പക്ഷേ, കാലം മാറിയെന്ന് ബ്രിട്ടനും തെരേസാ മേയും തിരിച്ചറിയണമെന്ന മുന്നറിയിപ്പുമായാണ് ഇന്ത്യയും ഇവിടത്തെ വ്യാപാര സമൂഹവും ഇപ്പോൾ നിൽക്കുന്നതെന്നതിനാൽ മേ ഉദ്ദേശിച്ച കാര്യങ്ങൾ അത്രയെളുപ്പം നടക്കാൻ സാധ്യതയില്ലെന്ന വിലയിരുത്തലുകളാണ് പുറത്തുവരുന്നത്. പഴയ കോളനി ഭരണത്തെക്കുറിച്ചും ബ്രെക്സിറ്റിനെക്കുറിച്ചുമൊന്നും ഒരക്ഷരം മിണ്ടരുതെന്നും പകരം ഇന്ത്യക്കാർക്ക് വിസ നൽകുന്നതിലെ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ മാങ്ങയ്ക്ക് യൂറോപ്യൻ യൂണിയൻ നിരോധനമേർപ്പെടുത്തിയതു പോലെയുള്ള കടുംകൈകളെ പറ്റിയുമെല്ലാം സംസാരിക്കാമെന്ന നിലപാടിലാണ് രാജ്യത്തെ വ്യാപാരി സമൂഹവും രാഷ്ട്രീയ നേതൃത്വവും.
നാളെ മുതൽ മൂന്നുദിവസത്തെ സന്ദർശനത്തിനായാണ് മേ ഇന്ത്യയിൽ എത്തുന്നത്. നാളെയും മറ്റന്നാളുമായി ഡൽഹിയിൽ സംഘടിപ്പിച്ചിട്ടുള്ല ഇന്ത്യാ-യുകെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചാണ് മേയുടെ സന്ദർശനം. ബ്രെക്സിറ്റിന് അനുകൂലമായി തീരുമാനമെടുത്ത് യൂറോപ്യൻ യൂണിയന് വെളിയിലെത്തിയ ബ്രിട്ടന് ഇനി രാജ്യത്തിന്റെ കച്ചവടം നടക്കണമെങ്കിൽ പ്രധാന രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ ഉണ്ടാക്കണം.
ഇന്ത്യ നല്ലൊരു മാർക്കറ്റാണെന്ന് ഉറപ്പുള്ള തെരേസാ മേ അതിനാൽത്തന്നെ ഇത്തരത്തിലുള്ള ആദ്യ സന്ദർശനത്തിന് ഇവിടംതന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് വ്യക്തം. ഇതിനായുള്ള ഉഭയകക്ഷി ചർച്ചകൾക്കായാണ് മേ എത്തുന്നത്. ഈ നൂറ്റാണ്ടിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് കൈക്കൊള്ളേണ്ട നടപടികളെപ്പറ്റി രാഷ്ട്രീയക്കാരുമാരും വാണിജ്യ രംഗത്തെ പ്രമുഖരുമായും മാദ്ധ്യമങ്ങളുമായുമെല്ലാം മേ ചർച്ച നടത്തും.
പക്ഷേ, ഇവിടെയുള്ളവരെ സോപ്പിട്ട് അത്രയെളുപ്പം കാര്യങ്ങൾ നേടാനാവില്ലെന്നാണ് സൂചനകൾ. ആയുധ വ്യാപാരം, ഐടി, ടെക്സ്റ്റൈൽസ് മേഖലകളിൽ ബ്രിട്ടന്റെ താൽപര്യങ്ങൾ സംരക്ഷിച്ചെടുക്കുന്നതിനാണ് ഈ യാത്ര. എന്നാൽ ഇന്ത്യക്ക് നേടിയെടുക്കേണ്ട കാര്യങ്ങൾ എങ്ങനെ നേടിയെടുക്കാമെന്നും മേയുടെ സന്ദർശനത്തെ ഇന്ത്യക്ക് ഗുണകരമാക്കി എങ്ങനെ മാറ്റാമെന്നുമുള്ള ചർച്ചകളാണ് ഇവിടെ പുരോഗമിക്കുന്നത്.
ഇന്ത്യക്കാർ നേരിടുന്ന പ്രധാന വെല്ലുവിളി ബ്രിട്ടനിൽ വിസ ലഭിക്കുന്ന കാര്യംതന്നെയാണെന്നതിനാൽ ഇതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും അടിയന്തിര ഇടപെടലുകൾ വേണമെന്ന ആവശ്യമാവും ഇന്ത്യ മുഖ്യമായും മുന്നോട്ടുവയ്ക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുന്ന മെയ്ക്കുമുന്നിൽ ഇതുൾപ്പെടെ നിരവധി പ്രശ്നങ്ങൾ ഉയർന്നുവരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മുമ്പ് യൂറോപ്യൻ യൂണിയനിൽ ആയിരുന്ന കാലത്ത് ഇന്ത്യയിൽ നിന്നുള്ള മാങ്ങയുടെ ഇറക്കുമതി ബ്രിട്ടൻ ഉൾപ്പെടെ നിരോധിച്ചിരുന്നു.
ഇതുണ്ടാക്കിയ കച്ചവട നഷ്ടം ചെറുതല്ല. ഇത്തരം നടപടികൾ മേലിൽ ഉണ്ടാവരുതെന്ന മുന്നറിയിപ്പും ബ്രിട്ടൻ നേരിടേണ്ടിവരും. കോളനിവാഴ്ചക്കാലത്ത് അടക്കിഭരിച്ച ഇന്ത്യയല്ല ഇപ്പോഴത്തേതെന്നും അന്ന് നിങ്ങൾ ഇവിടെ കച്ചവടം നടത്തിയെങ്കിൽ ഇന്ന് നിങ്ങളുടെ രാജ്യത്ത് ഞങ്ങൾക്ക് വാണിജ്യാവസരവും സ്വാതന്ത്ര്യവും വേണമെന്നുമുള്ള വാദത്തിൽ ഊന്നയാകും ചർച്ച. അതിനാൽതന്നെ മെയ്ക്ക് അത്രയെളുപ്പം വാണിജ്യ ചർച്ചകളിൽ വിജയം നേടാനാവില്ല. ഇന്ന് യുകെയുമായി മാത്രം ബന്ധപ്പെട്ടല്ല ഇന്ത്യയുടെ വാണിജ്യലോകം നിലനിൽക്കുന്നത്.
അതേസമയം ബ്രിട്ടന്റെ വിപണിയിൽ വലിയൊരു പങ്ക് ആശ്രയിക്കുന്നത് ഇന്ത്യയെയാണു താനും. ഇന്ത്യയെക്കാൾ ബ്രിട്ടനാണ് ഇപ്പോൾ പുതിയ കരാറുകളുടെ ആവശ്യമെന്ന് ചുരുക്കം. അതിനാൽ ബ്രിട്ടൻ പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാകും ഇന്ത്യൻ ഭരണഇന്ത്യയുടെ 17-ാം സ്ഥാനത്തുള്ള വാണിജ്യ പങ്കാളിയാണ് ബ്രിട്ടൻ എന്നതിനാൽ ഇരു രാജ്യങ്ങൾക്കും ഇപ്പോഴത്തെ മേയുടെ സന്ദർശനം പ്രധാനമാണുതാനും.
ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാന വാണിജ്യ പങ്കാളികൾ ജർമ്മനിയും യുഎസും ചൈനയുമാണ്. ബ്രിട്ടനെ സംബന്ധിച്ചാണെങ്കിൽ ജനസംഖ്യയിൽ വലിയൊരുവിഭാഗം ഇന്ത്യക്കാരാണെന്നതും കോളനിക്കാലം മുതൽ വാണിജ്യബന്ധമുണ്ടെന്നതും അവർക്ക് ഇന്ത്യ ഒഴിവാക്കാൻ പറ്റാത്ത ഘടകമായി മാറുന്നു. അതിനാൽ തന്നെയാണ് വാണിജ്യ കരാറുണ്ടാക്കാനായി പറന്നിറങ്ങാൻ ഇന്ത്യ തന്നെ മേ ആദ്യത്തെ രാജ്യമായി തിരഞ്ഞെടുത്തതിന് പിന്നിലെ രഹസ്യവും.
പക്ഷേ, ബ്രിട്ടന് വ്യാപാര താൽപര്യമാണെങ്കിൽ ഇന്ത്യക്ക് മാനുഷിക താൽപര്യങ്ങളാകും കൂടിക്കാഴ്ചയിൽ ഉന്നയിക്കാനുണ്ടാവുക. ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരുടെ കാര്യവും വിസയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളും അതിന്റെ ചെലവ് കൂടുന്നതും വിദ്യാർത്ഥികൾക്ക് ബ്രിട്ടനിൽ പഠനാവസരം കുറയുന്നതിലുള്ള ആശങ്കയുമെല്ലാമാകും ഇന്ത്യ മുന്നോട്ടുവയ്ക്കുകയെന്ന് ചുരുക്കം.
ഇതിലേറ്റവും പ്രധാനം വിസയിലെ പ്രശ്നങ്ങൾ തന്നെയാകും. യുകെയിൽ തൊഴിൽ തേടി പോകുന്നവർക്കും പഠിക്കാനെത്തുന്നവർക്കും കാര്യങ്ങൾ എളുപ്പത്തിലാക്കണമെന്നും ചെലവു കുറയ്ക്കണമെന്നുമുള്ള കാര്യത്തിൽ തീരുമാനമായാലേ ബ്രിട്ടന്റെ കച്ചടവ താൽപര്യങ്ങൾ ഇവിടെ ചിറകുവിരിക്കൂ.
ചൈനക്കാർക്ക് നിലവിൽ ബ്രിട്ടനിൽ വിസ ലഭിക്കുന്നതിനേക്കാൾ ചെലവാണ് ഇന്ത്യക്കാർക്ക് വിസ കിട്ടാൻ. അതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളെക്കാൾ ചൈനക്കാർ ഇപ്പോൾ യുകെയിൽ എത്തുന്ന സാഹചര്യമാണിപ്പോൾ. അതുപോലെ സ്റ്റുഡന്റ് വിസയിലെത്തി പാർട് ടൈം ജോലികൾ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതും ചർച്ചയാകും. സ്കിൽഡ് ജോലിക്കാർക്ക് കുറഞ്ഞ വേതനമാണുള്ളതെന്നും നിലവിൽ അവിടെ ജോലി ചെയ്യുന്നവർക്ക് കുടുംബത്തെ കൊണ്ടുവരുന്നതിന് ഇളവുകൾ നൽകണമെന്നും ഇന്ത്യ ആവശ്യപ്പെടും.
ഇക്കാര്യങ്ങളിൽ ഉറപ്പു നൽകിയാൽ മാത്രമേ കച്ചവടകാര്യങ്ങളിൽ ഇന്ത്യയിലെന്തെങ്കിലും നേടാമെന്ന തെരേസാ മേ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് രാഷ്ട്രീയ രംഗത്തെയും വ്യാപാര രംഗത്തെയും പ്രമുഖരുടെ നിലപാട്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍