Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'ഗാൽവാൻ താഴ് വരയിൽ സംഭവിച്ചതെല്ലാം ചൈന മുൻകൂട്ടി ആസൂത്രണം ചെയ്തത്; സൈനികരുടെ വീരമൃത്യുവടക്കമുള്ള അനിഷ്ടകരമായ സംഭവപരമ്പരകൾക്കും കാരണം അതുതന്നെ'എന്ന സന്ദേശം ചൈനീസ് വിദേശകാര്യമന്ത്രിയെ കൃത്യമായി അറിയിച്ച് എസ്.ജയശങ്കർ; ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്; ചൈന മറുവാദം ഉന്നയിച്ചെങ്കിലും അതിർത്തിയിൽ നിന്ന് എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂർത്തിയാക്കാൻ ധാരണ; കൂട്ടക്കുരുതിക്ക് ശേഷം ലഡാക്കിൽ 'മഞ്ഞുരുകുന്നു'

'ഗാൽവാൻ താഴ് വരയിൽ സംഭവിച്ചതെല്ലാം ചൈന മുൻകൂട്ടി ആസൂത്രണം ചെയ്തത്; സൈനികരുടെ വീരമൃത്യുവടക്കമുള്ള അനിഷ്ടകരമായ സംഭവപരമ്പരകൾക്കും കാരണം അതുതന്നെ'എന്ന സന്ദേശം ചൈനീസ് വിദേശകാര്യമന്ത്രിയെ കൃത്യമായി അറിയിച്ച് എസ്.ജയശങ്കർ; ഉഭയകക്ഷി ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്; ചൈന മറുവാദം ഉന്നയിച്ചെങ്കിലും അതിർത്തിയിൽ നിന്ന് എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂർത്തിയാക്കാൻ ധാരണ; കൂട്ടക്കുരുതിക്ക് ശേഷം ലഡാക്കിൽ 'മഞ്ഞുരുകുന്നു'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലെ അതിർത്തിയിൽനിന്ന് എത്രയും വേഗം സൈനികരുടെ പിന്മാറ്റം പൂർത്തിയാക്കാൻ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാർ നടത്തിയ ചർച്ചയിൽ തീരുമാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സംഘർഷത്തിന് ശേഷം ആദ്യമായി നയതന്ത്ര തലത്തിൽ നടന്ന ചർച്ചയാണ് ഇത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ചർച്ച ചെയ്തു.

ഇന്ത്യൻ സൈനികർക്ക് നേരെ നടന്ന ക്രൂരമായ ആക്രമണങ്ങൾ അടക്കമുള്ള വിഷയങ്ങൾ ജയശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. സംഘർഷം രമ്യമായി പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായും ചൈനയെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഫോൺ സംഭാഷത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതിർത്തിയിലെ സംഘർഷത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്നും മുൻനിര സൈനികരെ നിയന്ത്രിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയോട് ആവശ്യപ്പെട്ടു. ചൈനീസ് സൈനികരെ പ്രകോപിപ്പിക്കുകയും അക്രമിക്കുകയും ചെയ്തതാണ് കിഴക്കൻ ലഡാക്കിലുണ്ടായ ഏറ്റുമുട്ടലിൽ കലാശിച്ചതെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയുമായി കൂടുതൽ അതിർത്തി സംഘർഷങ്ങൾക്ക് ആഗ്രഹിക്കുന്നില്ലെന്നും പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലി ജിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ സംഘർഷത്തിൽ ഇന്ത്യയുടെ 20 സൈനികർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരണമുണ്ട്. നാലു സൈനികർ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ചൈനയുടെ ഭാഗത്തുനിന്ന് 45പേർ മരിച്ചതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ചൈന ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.ഒറ്റവെടിയും പൊട്ടാതിരുന്നിട്ടും ലഡാക്കിൽ ഇത്രയും സൈനികരുടെ ജീവൻ നഷ്ടമായതിൽ ഏവരും നടുങ്ങുകയാണ്.തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായതെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാൽവാൻ താഴ്‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികർ തമ്മിൽ പ്രകോപനമുണ്ടാകുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം അതിർത്തിയിൽ നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം .ഇതേ തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയും മർദ്ദനത്തിലേക്ക് വഴിമാറുകയും ചെയ്തു. ബാറ്റൺ കൊണ്ടും കല്ലുകൊണ്ടുമാണ് പലർക്കും മർദ്ദനമേറ്റത്. ഇതോടെ സൈനികരും പ്രത്യാക്രമണം നടത്തി. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നെന്നും ഒടുവിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. ചൈന അതിർത്തി കയറി സംഘർഷം നടത്തിയെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിർത്തിയിൽ ചൈനയുടെ പ്രകോപനം.

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്. അതേസമയം വിദേശകര്യമന്ത്രിമാരുടെ ചർച്ചയിലും സൈനിക തലത്തിലും ധാരണയാതിനെ തുടർന്ന് ഇനി കൂടുതൽ പ്രശ്നങ്ങൾ അതിർത്തിയിൽ ഉണ്ടാവില്ലെന്നാണ് പൊതുവെ കരുതുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP