Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലഡാക്കിൽ ഇന്ത്യാ- ചൈന സൈനികർ ഏറ്റുമുട്ടിയത് തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ച്; സംഘർഷം ഗാൽവാൻ താഴ് വരയിൽ ചർച്ച നടത്തി മടങ്ങുന്നതിനിടെ; പ്രകോപനം കരാർ പ്രകാരം നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതോടെ; 5 ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ; മഞ്ഞുമലകളിൽ ഒറ്റവെടിയും പൊട്ടിക്കാതെ അടിച്ചും കുത്തിയും ചവിട്ടിയും 8 പട്ടാളക്കാർ മരിച്ചതിന്റെ അമ്പരപ്പിൽ ലോകവും

ലഡാക്കിൽ ഇന്ത്യാ- ചൈന സൈനികർ ഏറ്റുമുട്ടിയത് തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ച്; സംഘർഷം ഗാൽവാൻ താഴ് വരയിൽ ചർച്ച നടത്തി  മടങ്ങുന്നതിനിടെ; പ്രകോപനം കരാർ പ്രകാരം നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതോടെ; 5 ചൈനീസ് സൈനികരും കൊല്ലപ്പെട്ടുവെന്ന് രാജ്യാന്തര മാധ്യമങ്ങൾ; മഞ്ഞുമലകളിൽ ഒറ്റവെടിയും പൊട്ടിക്കാതെ അടിച്ചും കുത്തിയും ചവിട്ടിയും 8 പട്ടാളക്കാർ മരിച്ചതിന്റെ അമ്പരപ്പിൽ ലോകവും

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: മഞ്ഞമലകളിൽ അടച്ചും കുത്തിയും ചവിട്ടിയു നടന്ന കൂട്ടക്കൊല. ഒറ്റവെടിയും പൊട്ടാതിരുന്നിട്ടും ലഡാക്കിൽ 8 സൈനികരുടെ ജീവൻ നഷ്ടമായതിൽ ഏവരും നടുങ്ങുകയാണ്.ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ-ചൈന അതിർത്തിയിൽ ഇരൂസൈനികരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. തോക്കിന്റെ പാത്തിയും ഇരുമ്പുദണ്ഡും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ജീവഹാനിയുണ്ടായതെന്നാണ് ബിബിസി അടക്കമുള്ള രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഗാൽവാൻ താഴ്‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികർ തമ്മിൽ പ്രകോപനമുണ്ടാകുകയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ പ്രകാരം അതിർത്തിയിൽ നിലയുറപ്പിക്കാവുന്ന സ്ഥലത്തുനിന്ന് ചൈനീസ് ട്രൂപ്പുകൾ മുന്നേറിയതാണ് സംഘർഷത്തിലേക്ക് നീങ്ങിയതെന്നാണ് വിവരം.ഇതേ തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയും മർദ്ദനത്തിലേക്ക് വഴിമാറുകയും ചെയ്തു. ബാറ്റൺ കൊണ്ടും കല്ലുകൊണ്ടുമാണ് കേണൽ സന്തോഷിന് മർദ്ദനമേറ്റത്. ഇതോടെ സൈനികരും പ്രത്യാക്രമണം നടത്തി. സംഘർഷം മണിക്കൂറുകൾ നീണ്ടുനിന്നെന്നും ഒടുവിൽ മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നുമാണ് വിവരം. ഇന്ത്യൻ ഭാഗത്ത് 11 സൈനികർക്ക് പരിക്കുണ്ട്. ചൈനയുടെ 5 സൈനികൾ കൊല്ലപ്പെട്ടുവെന്നാണ് ബിബിസി പറയുന്നത്. ചൈനയുടെ 11 പേർക്കു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ചൈന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 16 ബിഹാർ ബറ്റാലിയന്റെ കമാൻഡിങ് ഓഫീസറാണ് കൊല്ലപ്പെട്ട ആന്ധ്ര സ്വദേശി കേണൽ സന്തോഷ്. 1975 ന് ശേഷം ഇന്ത്യ ചൈന സംഘർഷത്തിൽ സൈനികരുടെ മരണം ഇതാദ്യമാണ്.

ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ച ഇതുവരെയും അവസാനിച്ചിട്ടില്ല. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കരവ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദ്ദേശമുണ്ട്.

ഇന്ത്യ അതിർത്തി കയറി സംഘർഷം നടത്തിയെന്നാണ് ചൈന ആരോപിക്കുന്നത്. പ്രശ്നപരിഹാരത്തിന് എല്ലാം ഉപാധികളും അംഗീകരിച്ച ശേഷമായിരുന്നു അതിർത്തിയിൽ ചൈനയുടെ പ്രകോപനം. പ്രശ്നം പരിഹരിക്കാൻ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ ചർച്ച തുടരുന്നുണ്ട്.അതേസമയം, ഇന്ത്യ വിഷയത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാമെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചർച്ചകൾ തുടരും. സൈനികതല ചർച്ചകളിൽ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവും വ്യക്തമാക്കിയിരുന്നു.

സൈനിക ചർച്ചയിൽ ഇന്ത്യ മുന്നോട്ടു വച്ച ആവശ്യം അംഗീകരിച്ച് നിയന്ത്രണരേഖയിൽ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തിൽ കർശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നതിന്റെ പ്രതിഫലനമാണിത്. ആവശ്യമെങ്കിൽ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. സൈനികതല ചർച്ചയിൽ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം ചൈന അംഗീകരിച്ചിരിക്കുകയാണ്. ചൈന സൈന്യത്തെ പിൻവലിച്ചതോടെ നിയന്ത്രണരേഖയിൽ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിൻവലിച്ചിരുന്നു.

മെയ് ആദ്യമാണ് ഗൽവാൻ, ഹോട് സ്പ്രിങ്‌സ് എന്നിവിടങ്ങളിൽ അതിർത്തി ലംഘിച്ച് ഇന്ത്യൻ ഭാഗത്തേക്ക് 3 കിലോമീറ്റർ വരെ ചൈനീസ് സേന അതിക്രമിച്ചു കയറിയത്. ഏതാനും മാസങ്ങളായി അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഏപ്രിൽ മുതൽ നിരവധി തവണ ഇരുസേനകളും പരസ്പരം ചെറിയ ഉരസലുകൾ ഉണ്ടായിട്ടുണ്ട്. അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് സൈനികോദ്യോഗസ്ഥർ തിങ്കളാഴ്ചയും ചർച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിനിടെയാണ് രാത്രി ഏറ്റുമുട്ടൽ രൂക്ഷമായത്. ഗൽവാനിലെ 14ാം പട്രോൾ പോയിന്റിലും, ഹോട് സ്പ്രിങ്‌സിലെ 15, 17 പോയിന്റുകളിലും പാംഗോങ്ങിലുമാണ് സംഘർഷം നിലനിൽക്കുന്നത്.

16 ബിഹാർ ബറ്റാലിയൻ കമാൻഡിങ് ഓഫിസർ ആന്ധ്ര വിജയവാഡ സ്വദേശിയായ കേണൽ സന്തോഷ് ബാബുവും രണ്ട് സൈനികരുമാണ് കൊല്ലപ്പെട്ടത്. 1975ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ -ചൈന സംഘർഷത്തിൽ സൈനികർക്ക് ജീവൻ നഷ്ടമാകുന്നത്. പ്രശ്‌ന പരിഹാരത്തിന് ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ ചർച്ച തുടങ്ങി. സംഭവത്തെ കുറിച്ച് വിശദീകരിക്കാൻ ഇന്ത്യൻ കരസേന മേധാവി വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും അതിർത്തിയിൽ ശക്തമായ പടനീക്കം നടത്തുന്നതായും റിപ്പോർട്ടുണ്ട്. സ്ഥിതി ഗതികൾ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും അടിയന്തിര ചർച്ച നടത്തി. സംയുക്ത സേനാ മേധാവിയും മൂന്നു സേനകളുടെ തലവന്മാരും ചർച്ചയിൽ പങ്കെടുത്തു.

മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചീഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സൈനിക മേധാവിമാർ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ യോഗം അവസാനിച്ചതിന് ശേഷം രാജ്നാഥ് പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് സ്വന്തം വസതിയിലേക്ക് പോയി. മൂന്ന് മണിയോടെ അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിയിലേക്കെത്തും. കോവിഡ് പശ്ചാത്തലത്തിൽ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസ് നടത്തുന്നുണ്ട്. വൈകീട്ടോടെ പ്രതിരോധ മന്ത്രി ചൈനാ അതിർത്തിയിലെ സംഘർഷം സംബന്ധിച്ച് വിശദീകരണം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP