എന്തൊരു മനുഷ്യൻ! കുഞ്ഞുകാര്യങ്ങളിൽ പോലും ഇത്രയും ശ്രദ്ധയോ? അത്ഭുതം കൂറി അമേരിക്കക്കാർ; ഹൂസ്റ്റണിൽ പറന്നിറങ്ങി സ്വീകരണം ഏറ്റുവാങ്ങുമ്പോൾ ബൊക്കെയിൽ നിന്നടർന്ന് വീണത് ഒരുകുഞ്ഞുപൂവ്; ആരും ചവിട്ടി അരയ്ക്കാതിരിക്കാൻ ഉടൻ പൂവ് കൈയിലെടുത്ത് സുരക്ഷിതമാക്കി മോദി; ഹൗ ഡു യു ഡു എന്ന് ചോദിച്ച് ഹൗഡി മോദിയിൽ പ്രധാനമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി 50,000 ത്തോളം പേർ; ട്രംപും മോദിയും കൈകോർക്കുന്ന പരിപാടിക്ക് ഒരുക്കം തകൃതി
മറുനാടൻ ഡെസ്ക്
ഹൂസ്റ്റൺ: കുഞ്ഞുകാര്യങ്ങളുടെയും തമ്പുരാനാണ് താനെന്ന് നരേന്ദ്ര മോദി ഒരിക്കൽ കൂടി തെളിയിച്ചു. ഹൂസ്റ്റണിൽ ഹൗഡി മോദി മെഗാ പരിപാടിക്കായി വിമാനം ഇറങ്ങിയപ്പോൾ ഇന്ത്യൻ -യുഎസ് ഉദ്യോഗസ്ഥരുടെ ഊഷ്മള സ്വീകരണം. അപ്പോഴുണ്ടായ കുഞ്ഞുസംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വാണിജ്യ-അന്താരാഷ്ട്ക കാര്യങ്ങളുടെ ഡയറക്ടർ ക്രിസ്റ്റഫർ ഓൾസൺ, ഇന്ത്യയിലെ യുഎസ് അംബാസഡർ കെന്നത്ത് ജസ്റ്റർ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ ഹർഷ് വർദ്ധൻ ശ്രിംഗാല എന്നിവർ മോദിയെ സ്വീകരിക്കാൻ എത്തിയിരുന്നു.
ദൃശ്യങ്ങളിൽ മോദി വിമാനത്തിന് പുറത്തേക്ക് വരുന്നതും ഉദ്യോഗസ്ഥരുമായി ആശംസകൾ കൈമാറുന്നതും കാണാം. പ്രധാനമന്ത്രിക്ക് സമ്മാനിച്ച ഒരുബൊക്കെയിൽ നിന്ന് പെട്ടെന്ന് ഒരു പൂവ് അടർന്നുവീണു. പൊടുന്നനെ എല്ലാവരെയും അമ്പരിപ്പിച്ച് കൊണ്ട് മോദി അത് കുനിഞ്ഞ് നിന്ന് എടുത്തു. പിന്നീട് തന്റെ സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെ പൂവ് ഏൽപ്പിച്ചു. ദൃശ്യങ്ങൾ വൈറലായതോടെ, സോഷ്യൽ മീഡിയയിൽ, മോദിയെ പലരും പ്രശംസകളാൽ ചൊരിഞ്ഞു. ചെറിയ കാര്യങ്ങളിൽ കാട്ടുന്ന ഈ ശ്രദ്ധയാണ് പലരെയും ആകർഷിച്ചത്. ആരും ആ പൂവിനെ കാൽക്കീഴിൽ അമർത്തി അരച്ചുകളയാതിരിക്കാനോ, അതോ തന്റെ സ്വച്ഛതാ അഭിയാനോടുള്ള പ്രതിബദ്ധതയോ, ചിലർ കുറിച്ചു.
ഹൂസ്റ്റണിൽ എത്തിയ മോദിക്ക് തിരക്കേറിയ പരിപാടികളാണ്. വൈകിട്ടാണ് ഹൗഡി മോദി മെഗാ ഈവന്റ്. ഊർജ്ജ മേഖലയിലെ സിഇഒമാരുമായി കൂടിക്കാഴ്ച നടത്തിയതായി മോദി ട്വീറ്റ് ചെയ്തു. പെട്രോനെറ്റ് എൽഎൻജിയും ടെല്ലൂറിയനും തമ്മിൽ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും സാക്ഷ്യം വഹിച്ചു. ഹൂസ്റ്റണിലെ സിഖ് സമൂഹവുമായും കശ്മീരി പണ്ഡിറ്റുകളുമായും പ്രത്യേക കൂടിക്കാഴ്ച. ദാവൂദി ബോറ സമൂഹവുമായും മോദി ആശയവിനിമയം നടത്തിയതായി അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം, ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗദി ഡി മോദി പരിപാടിക്ക് സാക്ഷ്യം വഹിക്കാൻ ആകാംക്ഷയോടെ കാത്തിരിപ്പാണ് 50,000 ത്തോളം പേർ. എൻ.ആർ.ജി. ഫുട്ബോൾ സ്റ്റേഡിയത്തിലാണ് മൂന്നുമണിക്കൂർ നീളുന്ന പരിപാടി. നരേന്ദ്ര മോദിക്കൊപ്പം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സവിശേഷ ബന്ധത്തിന്റെ സൂചനയായാണ് ട്രംപും മോദിക്കൊപ്പം വേദി പങ്കിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ട്രംപും മോദിക്കൊപ്പം വേദിയിൽ എത്തുമെന്നത് അമേരിക്കൻ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.
ട്രംപും മോദിക്കൊപ്പം വേദിയിൽ എത്തുമെന്നത് അമേരിക്കൻ ഇന്ത്യക്കാരെ ശരിക്കും ആവേശത്തിലാക്കിയിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പിക്കുന്ന ഹൗഡി മോദി പരിപാടി സെപ്റ്റംബർ 22നാണ് നടക്കുന്നത്. ചടങ്ങിൽ അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും. ട്രംപ് പരിപാടിയിൽ പങ്കെടുക്കുന്ന കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പരിപാടിയിൽ ട്രംപ് പങ്കെടുക്കുന്നതോടെ, ഇതാദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും 'ഹൗഡി മോദി'ക്ക് ലഭിക്കും.
ഹൗഡി മോദി ഇന്ത്യൻ സമയം വൈകുന്നേരം 7.30 ന്
അമേരിക്കൻ സമയം രാവിലെ ഒമ്പത് മണിക്ക് (ഇന്ത്യൻ സമയം വൈകുന്നേരം 7.30) ആണ് പരിപാടി തുടങ്ങുക. ഇന്ത്യൻ സമയം ഒമ്പത് മണിയോടെ മോദിയും ട്രംപും സംസാരിക്കും. 'നമോ എഗെയ്ൻ' (വീണ്ടും നരേന്ദ്ര മോദി) എന്നു രേഖപ്പെടുത്തിയ ടിഷർട്ടുകൾ ധരിച്ചാണ് വൊളന്റിയർമാരെത്തുക. നമോ വീണ്ടുമെന്ന് ഒരേസ്വരത്തിൽ പാടിയാകും ഇവർ മോദിയെ സ്വാഗതം ചെയ്യുക. ഹൗഡി മോദിയുടെ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി എൻ.ആർ.ജി. സ്റ്റേഡിയം സന്ദർശിച്ച യു.എസിലെ ഇന്ത്യൻ സ്ഥാനപതി ഹർഷ് വി. ശ്രംഗ്ല പറഞ്ഞു. 600 സംഘടനകളുടെയും 1500-ലേറെ വൊളന്റിയർമാരുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. മുന്നോടിയായി സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച ഇന്ത്യയുടെയും യു.എസിന്റെയും പതാകകൾ വഹിച്ച ഇരുനൂറോളം കാറുകൾ പങ്കെടുത്ത റാലി നടന്നു.
ജി-20, ജി-7 ഉച്ചകോടികൾക്കു പിന്നാലെ ആഴ്ചകളുടെ ഇടവേളകൾക്കിടെ മോദിയും ട്രംപും പങ്കെടുക്കുന്ന മൂന്നാമത്തെ പരിപാടിയാണ് 'ഹൗഡി മോദി'. അമേരിക്കയുടെ തെക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ 'ഹൗ ഡു യു ഡു' എന്ന ഇംഗ്ലീഷ് അഭിവാദന വാക്യത്തെ ഹ്രസ്വമാക്കി 'ഹൗഡി' എന്ന് പ്രയോഗിക്കാറുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരിപാടിക്ക് ഹൗഡി മോദി എന്ന് പേരു നൽകിയിരിക്കുന്നത്.
മോടി കൂട്ടാൻ ബിയോൺസെയും
ഇന്ത്യയുടെ ശക്തിയും വൈവിധ്യവും സൂചിപ്പിക്കുന്ന 'വോവെൻ' എന്നു പേരിട്ടിട്ടുള്ള പ്രത്യേക സാംസ്കാരിക പരിപാടിയുമായി 400 കലാകാരന്മാർ ഹൗഡി മോദിയുടെ അരങ്ങിലെത്തുന്നുണ്ട്. അമേരിക്കൻ പോപ് ഗായിക ബിയോൺസെ, റോക്ക് ബാൻഡുകളായ മെറ്റാലിക്ക, യുടു എന്നിവരുടെ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. ഇതിനുപുറമേ ഇന്ത്യയുടെയും യു.എസിന്റെയും പാരമ്പര്യ നാടോടി ഗാന-നൃത്ത സന്ധ്യയുമുണ്ടാകും.
ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകുന്നു
ഒരു യു.എസ് പ്രസിഡന്റ് ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പൊതുവേദിയിൽ പ്രസംഗിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തമാക്കാനുള്ള അവസരമാണിതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. പ്രത്യേകിച്ചു കശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യക്കൊപ്പമാണ് അമേരിക്കൻ നിലപാടെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള അവസരം കൂടിയാണ് ഇത്. കശ്മീർ വിഷയത്തിൽ അമേരിക്കയിലെ നിരവധി നേതാക്കന്മാർ ആശങ്ക രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ പരിപാടി നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്മീർ വിഷയത്തിൽ അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളുടെ പിന്തുണ നേടാനായി വ്യാപകമായ ശ്രമങ്ങൾ നടത്തുന്ന പാക്കിസ്ഥാനും ഇത് തിരിച്ചടിയാകും.
'ഹൗഡി മോദി' പരിപാടിയിൽ ഏകദേശം 50000 ത്തോളം അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവരെല്ലാവരും അമേരിക്കൻ പൗരന്മാരും വോട്ടർമാരുമാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഇവരെ അവഗണിക്കാനാവില്ല. പരിപാടിക്കായി അമേരിക്കയിൽ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചെയ്യും. സെപ്റ്റംബർ 28 വരെ അമേരിക്കയിൽ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കും. കശ്മീർ വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഈ പ്രസംഗത്തിനും ഏറെ പ്രാധാന്യമാണ് കൽപ്പിക്കപ്പെടുന്നത്. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മോദിക്ക് ശേഷം അസംബ്ലിയിൽ സംസാരിക്കുന്നുണ്ട്. വിവിധ ആഗോള കമ്പനികളുടെ സിഇഒമാരുമായും മോദി അമേരിക്കൻ സന്ദർശനത്തിനിടയിൽ ചർച്ച നടത്തും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്