കുടുംബത്തെ പ്രതികൂട്ടിൽ നിർത്തുന്ന സംഭവങ്ങൾ വേണ്ടെന്ന് വച്ച് ഹാരി; ഷൂട്ടിങ് പൂർത്തിയായ നെറ്റ്ഫ്ളിക്സ് ഷോ ഉപേക്ഷിച്ചേക്കും; രാജാവിന്റെ കിരീടധാരണം എന്ന്? ഊഹോപോഹങ്ങൾ തള്ളി ബക്കിങ്ഹാം പാലസ്
മറുനാടൻ ഡെസ്ക്
ലണ്ടൻ: ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയായി ഹാരിക്കും മേഗനുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നെറ്റ്ഫ്ളിക്സുമായി 100 മില്യൺ ഡോളറിന്റെ കരാർ ഉണ്ടാക്കിയപ്പോൾഅത് ഹാരിയുടെ ഇൻവിക്ടസ് ഗെയിംസിലും, മേഗന്റെ ഊബർ വോക്കിലും അതുപോലെ റദ്ദാക്കപ്പെട്ട കുട്ടികൾക്കുള്ള ഡോക്കൂ സീരീസിലുമൊക്കെ ഒതുക്കാം എന്ന് അവർ ഒരുപക്ഷെ ചിന്തിച്ചിരിക്കാം. എന്നാൽ, നെറ്റ്ഫ്ളിക്സ് മേധാവി ടെഡ് സരാൻഡോസ് അതുകൊണ്ടൊന്നും തൃപ്തിപ്പെടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയൂന്നത്.
ഇപ്പോൾ നെറ്റ്ഫ്ളിക്സ് വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്ന ഒരു സാഹചര്യത്തിലാണ് ഉള്ളത്. അതുകൊണ്ടു തന്നെ ഹാരിയിൽ നിന്നും മേഗനിൽ നിന്നും കൂടുതൽ ചൂടുള്ള കൺടന്റുകളാണ് കമ്പനി പ്രതീക്ഷിക്കുന്നതും. അതുകൊണ്ടു തന്നെയാണ് രാജകുടുംബവുമായി ബന്ധപ്പെട്ട ഡോക്യൂമെന്ററിയിൽ കൂടുതൽ എഡിറ്റിങ് നടത്തുവാൻ അവർ സമ്മതിക്കാത്തതും. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുന്നു എന്നാണ് ചില ഹോളിവുഡ് സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഈ വരുന്ന ഡിസംബറിൽ സ്ട്രീമിങ് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന പരിപാടി അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കണം എന്നാണ് ഇപ്പോൾ ഹാരിയും മേഗനും ആഗ്രഹിക്കുന്നത്. അതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്, ബ്രിട്ടനിലെ പുതിയ രാജാവ് ചാൾസ് മൂന്നാമന്റെ ചില തന്ത്രപരമായ നീക്കങ്ങളാണ്. ഹാരിയുടെയും മേഗന്റെയും മക്കൾക്ക് രാജകുമാരൻ/ രാജകുമാരി പദവി നൽകണമോ എന്ന കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ ചാൾസ് നീട്ടിക്കൊണ്ടു പോവുകയാണ്. നെറ്റ്ഫ്ളിക്സ് ഉൾപ്പടെയുള്ള അമേരിക്കൻ മാധ്യമങ്ങളിലൂടെ രാജകുടുംബത്തിന്റെ മേൽ ചെളിവാരിയെറിയുന്നത് ഹാരിയും മേഗനും നിർത്തി എന്ന് ഉറപ്പാക്കി മാത്രമേ ചാൾസ് ഇത് നൽകുകയുള്ളു എന്ന ചില നിരീക്ഷകർ പറയുന്നു.
ഈയൊരു നിലപാടാണ് തങ്ങൾ ചെയ്ത ഡോക്യൂമെന്ററിയിൽ കൂടുതൽ എഡിറ്റിങ് നടത്തുവാൻ ഹാരിയേയും മേഗനേയും പ്രേരിപ്പിക്കുന്നത്. ചാൾസിനെയും കാമിലയേയും വില്യമിനേയും കെയ്റ്റിനേയും ഒക്കെ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ മയം വരുത്തുവാൻ അവർ ആഗ്രഹിക്കുന്നു. അതല്ലെങ്കിൽ ആ ഭാഗങ്ങൾ എല്ലാം തന്നെ പൂർണ്ണമായും നീക്കാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ, 100 മില്യൺ ഡോളറിന്റെ കരാറിലെ ഏറ്റവും ലാഭകരമായ ഒന്ന് ഉപേക്ഷിക്കാൻ നെറ്റ്ഫ്ളിക്സ് തയ്യാറാകുന്നില്ല.
അതേസമയം, അടുത്തവർഷം ജൂൺ 3 ന് ചാൾസ് മൂന്നാമന്റെ കിരീടധാരണം നടക്കും എന്ന വാർത്ത ബക്കിങ്ഹാം പാലസ് നിഷേധിച്ചു. പേരുവെളിപ്പെടുത്താത്ത ചില ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ബ്ലൂംബെർഗ് ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നത്. രാജ്ഞിയുടെ കിരീട ധാരണത്തിന്റെ എഴുപത് വർഷങ്ങൾ പൂർത്തിയാക്കിയ നാൾ എന്നൊരു പ്രത്യേകത കൂടിയുള്ളതിനാലാണ് ആ ദിവസം തിരഞ്ഞെടുത്തതെന്നും അവർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
എന്നാൽ, അതെല്ലാം വെറും ഊഹോപോഹങ്ങൾ മാത്രമാണെന്നായിരുന്നു ബക്കിങ്ഹാം വൃത്തങ്ങൾ പ്രതികരിച്ചത്. ഇതുവരെ രാജാവിന്റെ കിരീട ധാരണത്തിന്റെ തീയതിയെ കുറിച്ച് ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് അവർ അറിയിച്ചു. ഇത് സംബന്ധിച്ച് സജീവമായ ആലോചനകളും ചർച്ചകളും മുൻപോട്ട് പോകുന്നതായും കൊട്ടാരം വൃത്തങ്ങൾ അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിന്റെ ദുരിതങ്ങൾ പൂർണ്ണമായും വിട്ടുമാറാത്ത 1953-ൽ രാജ്ഞിയുടെ കിരീട ധാരണം നടന്നപ്പോൾ അത് തികച്ചും ആഡംബരപൂർണ്ണമായ ഒരു ചടങ്ങായിരുന്നു. അന്ന് ജനങ്ങളുടെ ധാർമ്മികമായ ഒരു ഉത്തേജനം നൽകുവാൻ അത് ആവശ്യമായിരുന്നു. എന്നാൽ 70 വർഷങ്ങൾക്ക് ഇപ്പുറം ചാൾസിന്റെ കിരീടധാരണം തികച്ചും ലളിതമായ ഒരു ചടങ്ങായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
കിരീടധാരണ ദിനം ബ്രിട്ടനിൽ പൊതു ഒഴിവ് ദിനമായിരിക്കും. വരുന്ന മാസങ്ങളിൽ കിരീടധാരണത്തിന്റെ തീയതി വെളിപ്പെടുത്തും എന്നാണ് അറിയാൻ കഴിയുന്നത്.1953 ലെ ബ്രിട്ടനിൽ നിന്നും ഇന്നത്തെ ബ്രിട്ടീഷ് സാഹചര്യങ്ങൾ തീർത്തും വ്യത്യസ്തപ്പെട്ടിരിക്കുന്നതിനാൽ, എലിസബത്ത് രാജ്ഞിയുടെ കിരീടധാനരണ ചടങ്ങുകളിൽ നിന്നും വ്യത്യസ്തമായിരിക്കും ചാൾസ് മൂന്നാമന്റെത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍