മരുമകൻ ജാരെദ് കുഷ്നർ ഹിസ്റ്ററിയിൽ ട്യൂഷനെടുത്തപ്പോൾ ട്രംപ് തീരുമാനിച്ചു: ഗോലാൻ കുന്നുകളുടെ അധിപർ ഇസ്രയേൽ തന്നെ; അമേരിക്ക ശരിവച്ചതോടെ ഒന്നുംവിട്ടുകൊടുക്കേണ്ടി വരില്ലെന്ന് ഉറപ്പിച്ച് ഇസ്രയേലികൾ; പലായനം ചെയ്ത ഭൂമിയിലേക്ക് ഒരുവട്ടം കൂടി എത്താനാകുമോയെന്ന ആശങ്കയോടെ സിറിയക്കാർ; ഗോലാൻ കുന്നുകളെ ട്രംപ് ഹൈറ്റ്സാക്കി വേഷം മാറ്റുമ്പോൾ ടൂറിസത്തിൽ വൻനിക്ഷേപത്തിന് ഒരുങ്ങി യുഎസ് വ്യവസായികൾ; ട്രംപ് മാറ്റുന്ന ചരിത്രം ഇങ്ങനെ
മറുനാടൻ ഡെസ്‌ക്
യെരുശലേം: ഞായറാഴ്ച അക്കാര്യത്തിൽ തീരുമാനമായി. അര നൂറ്റാണ്ടായി ഉറങ്ങിക്കിടന്ന ഒരുഗ്രാമം പൊടുന്നനെ ഉണർന്നത് പോലെ. വലിയൊരു വിപ്ലവത്തിലേക്ക് കണ്ണുതുറന്നത് പോലെയാണ് ബ്രൂച്ചിം ഗ്രാമനിവാസികൾക്ക് തോന്നുന്നത്. ഗോലാൻ കുന്നുകൾ ട്രംപ് ഹൈറ്റ്സായി വേഷം മാറിയപ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ ചെറുതല്ല. ഗ്രാമം വലുതാവുകയാണ്. 28 വർഷം മുമ്പ് നിലവിൽ വന്ന ഗ്രാമത്തിൽ ആളനക്കം കൂടുന്നു. ആദ്യഘട്ടത്തിൽ 100 വീടുകൾ. പിന്നീട് 400 വീടുകൾ. എല്ലാം മാറുകയാണ്. ഈ മാറ്റത്തിനായി തങ്ങൾ ദാഹിക്കുകയായിരുന്നുവെന്നാണ് ഗോലാൻ പ്രാദേശിക കൗൺസിൽ മേയർ ഹെയിം റൊക്കാച്ച് പറയുന്നത്.
ആഗോള സമൂഹത്തെ മുഴുവൻ മാറ്റി നിർത്തി ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തെ ട്രംപ് സാധൂകരിച്ചപ്പോൾ, ഇസ്രയേലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവിന്റെ സമ്മാനം-കുന്നുകൾക്ക് പേര് ട്രംപ് ഹൈറ്റ്സ്. ഇസ്രയേൽ സിറിയയിൽനിന്ന് പിടിച്ചെടുത്ത് കൈവശംവെച്ചിരിക്കുന്ന ഗോലാൻ കുന്നുകളാണ് ട്രംപ് ഹൈറ്റ്‌സ് എന്ന പുതിയ പേരിലേക്ക് കൂടുമാറിയത്. പല പേരും ആലോചിച്ചിരുന്നു. ട്രംപ്സ് ഓയസിസ്, ട്രംപ്സ് സോൾ. ഒടുവിൽ ഉറപ്പിച്ചു, ട്രംപ് ഹൈറ്റ്സ്
ആരാകിലെന്ത്..ട്രംപ് താൻ നമ്മ ആൾ
ട്രംപ് ആരായാലും ഗോലാൻ കുന്നു നിവാസികൾക്കോ ഇസ്രയേലികൾക്കോ ചേതമൊന്നുമില്ല. എന്തൊക്കെ പറഞ്ഞ് അമേരിക്കൻ പ്രസിഡന്റിനെ അധിക്ഷേപിച്ചാലും അവർക്ക് പ്രശനമില്ല. മറ്റാരും ചെയ്യാത്തത് ട്രംപ് ചെയ്തിരിക്കുന്നു. ട്രംപിന്റെ വ്യക്തിത്വം എന്തുമാവട്ടെ, വിഷയത്തെ വസ്തുനിഷ്ഠമായി കാണാനൊന്നും അവർ തയ്യാറല്ല. രാജ്യമാണ് അവർക്ക് എല്ലാം, ഭാവിയാണ് സുപ്രധാനം. മേയർ പോലും ഇതുശരിവയ്ക്കുന്നു. ഇസ്രയേലിന് വേണ്ടി എന്തുചെയ്യുന്നുവെന്നതിനെ ആശ്രയിച്ചാണ് ട്രംപിനെ വിലയിരുത്തുന്നത്. അദ്ദേഹം ഇസ്രയേലിന്റെ ഉറ്റചങ്ങാതി തന്നെ. ഇതാണ് അവിടുത്തെ പൊതുവികാരം. മാർച്ച് 25 തിങ്കളാഴ്ച വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻ യാഹുവിന്റെ സാന്നിധ്യത്തിലാണ് ട്രംപ് ഗോലാൻ കുന്നുകൾ ഇസ്രയേലിന്റെ ഭാഗമാണെന്ന പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്.
ഇപ്പോഴും കാണാം പഴയ സിറിയൻ ജീവിതത്തിന്റെ അവശിഷ്ടങ്ങൾ
1967-ലാണ് ഗോലാൻ കുന്നുകൾ സിറിയയിൽനിന്ന് യുദ്ധത്തിലൂടെ ഇസ്രയേൽ കൈവശപ്പെടുത്തിയത്. പിന്നീടത് സ്വന്തം രാജ്യത്തോട് ചേർക്കുകയും ചെയ്തു. 1,30,000 സിറിയക്കാരാണ് അന്ന് വീട്് വിട്ടോടിയത്. ഒരിക്കലും തിരിച്ചുവരാനാകാത്ത പലായനം. സിറിയക്കാർ താമസിച്ചിരുന്ന ഗ്രാമങ്ങളും വയലുകളുമെല്ലാം നശിപ്പിച്ചു. എന്നിരുന്നാലും കല്ലിൽ പണിത പല വീടുകളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. ഗോലാൻ കുന്നിന്റെ പല ഭാഗങ്ങളും മൈനുകളുടെ ഖനിയുമാണ്. പ്രദേശത്ത് അവേശഷിക്കുന്ന സിറിയക്കാർ, കൂടുതലും ഡ്രൂസ് അറബികൾക്ക് ഇസ്രയേൽ സർക്കാർ പൗരത്വം വാഗ്ദാനം ചെയ്തെങ്കിലും അവർ അത് തള്ളിക്കളഞ്ഞു. അതേസമയം, തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇസ്രയേൽ ഇവിടെ സൈനിക താവളങ്ങൾ പണിതു. 20,000 ത്തോളം കുടിയേറ്റക്കാർക്കായി സൗകര്യങ്ങൾ ഒരുക്കി.
കന്നുകാലി ഫാമുകൾ, വൈൻ നിർമ്മാണകേന്ദ്രങ്ങൾ, ചെറുകിട ടൂറിസം അങ്ങനെ പോകുന്നു ഇവരുടെ ജീവിതായോധന മാർഗ്ഗങ്ങൾ. വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ പ്രദേശത്ത് കുടിയേറിയ പാർത്തവരെ പോലെയാണ് ഇവരും ചിന്തിക്കുന്നത്. ബൈബിൾ സംബന്ധിയായി തങ്ങൾക്ക് അവകാശങ്ങളുള്ള സ്ഥലം, അങ്ങനെയാണ് അവർ സംഗതി നിരീക്ഷിക്കുന്നത്. ഒരുസമാധാന ഉടമ്പടി വന്നിരുന്നെങ്കിൽ ഗോലാൻ കുന്നുകൾ കൈവിട്ടുപോകുമായിരുന്നുവെന്ന് പല ഇസ്രയേലികളും കരുതുന്നു. 2000 ത്തിൽ അങ്ങനെയൊന്ന് സംഭവിക്കുമായിരുന്നു. സിറിയയിലെ അന്നത്തെ പ്രസിഡന്റ ഹാഫിസ് അൽ അസ്സദും ഇസ്രയേലും തമ്മിലുള്ള കരാർ നടപ്പിലായിരുന്നെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമായിരുന്നു. എന്നാൽ, അവസാന നിമിഷം എല്ലാം തകിടം മറിഞ്ഞു. സിറിയക്കാർക്ക് ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വണ്ണം.
ഗോലാൻ കുന്നുകൾ സിറിയയ്ക്ക് മടക്കി നൽകേണ്ടി വരുമെന്ന വലിയ ഭീതിയാണ് ട്രംപിന്റെ അംഗീകാരത്തോടെ ഒഴിഞ്ഞത്. എല്ലാവരും ഇപ്പോൾ ആശ്വാസത്തിലാണ്. ഇസ്രയേൽ പക്ഷപാതികളായ അമേരിക്കൻ കോടീശ്വരന്മാർ പലരും വെസ്റ്റ് ബാങ്കിലെ യഹൂദ കുടിയേറ്റ കേന്ദ്രങ്ങളെ പോലെ തന്നെ ഗോലാൻ കുന്നുകളിലും നിക്ഷേപത്തിന് തയ്യാറാണ്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രധാന ഡോണർമാരായ മിരിയവും ഷെൽഡൻ ആഡൽസണും 200 മുറിയുള്ള ഹോട്ടൽ നിർമ്മിക്കാൻ പോകുന്നു.
ഗോലാൻ കുന്നുകൾ ഒരുസവിശേഷ സ്ഥലമായി വികസിപ്പിച്ചെടുക്കുകയാണ് ഇസ്രയേലികളുടെ സ്വപ്നം. 1992 മുതൽ ഇവിടെ താമസിക്കുന്ന നവോമി പറയുന്നു. ഞങ്ങൾക്ക് ആടും കോഴിയും, നായ്ക്കളും ഒക്കെയുണ്ട്. സാമാന്യം ഭേദപ്പെട്ട ജീവിതവുമുണ്ട്. എന്നാൽ, ഗോലാൻ ഒരിക്കലും പൂർണവികസിതമായിരുന്നില്ല. എന്റെ മൂന്നുമക്കളും ഇവിടം വിട്ടുപോയി. ഇവിടേക്ക് വന്നിട്ട് അവർക്ക് ഒന്നും കിട്ടാനില്ല, നവോമി പറഞ്ഞു. ഇനി ഒരുപക്ഷേ അതൊക്കെ മാറിയേക്കും.
ആറുദിവസത്തെ യുദ്ധം ചരിത്രം മാറ്റി
1967 വരെ ഗോലാൻ സിറിയൻ മേഖലയായിരുന്നു. ആറുദിവസം നീണ്ട യുദ്ധത്തിൽ ഇസ്രേയൽ ഗോലാൻ കുന്നുകളെ കൈയടക്കി. പിന്നീട് 1981 ൽ രാജ്യത്തോട് കൂട്ടിച്ചേർത്തു. എന്നാൽ, അന്താരാഷ്ട്രതലത്തിൽ അംഗീകാരം കിട്ടിയില്ല. യുഎൻ സുരക്ഷാ സമിതിയും ഇസ്രയേലിനോട് മുഖം തിരിച്ചു. യുദ്ധത്തിൽ ഗോലാൻ കുന്നുകൾക്കൊപ്പം വെസ്റ്റ് ബാങ്ക്, ഗസ്സ, സീനായ് ഉപദ്വീപ് കിഴക്കൻ ജറുസലേം എന്നിവ ഇസ്രയേൽ പിടിച്ചെടുത്തു. ഏകീകൃത ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കാനുള്ള പരിശ്രമങ്ങൾ അന്നുമുതൽ ആരംഭിച്ചു. പിന്നീട് ട്രംപ് അതുശരിവച്ചു.
1973 ലെ അറബ്-ഇസ്രയേലി യുദ്ധത്തിൽ ഗോലാന്റെ നിയന്ത്രണം വീണ്ടെടുക്കാൻ സിറിയ പരാജയപ്പെട്ടു. 1974 ൽ വെടിനിർത്തൽ ഉണ്ടായെങ്കിലും, സിറിയക്ക് നഷ്ടം മാത്രം. വെടിനിർത്തൽ രേഖയിൽ യുഎൻ നിരീക്ഷണ സേനയെ നിയോഗിച്ചു. ഇസ്രയേലുമായുള്ള ഏതുസമാധാന കരാറിനും ഗോലാൻ കുന്നുകൾ മടക്കി വേണമെന്നാണ് സിറിയ ആവശ്യപ്പെടുന്നത്. പലവട്ടം നേരിട്ട് ചർച്ച നടന്നെങ്കിലും കരാറിൽ എത്താതെ അവസാനിച്ചു. സൈനിക നിയന്ത്രണത്തിലായിരുന്ന പ്രദേശം 1981ൽ ഗോലാൻ ഹൈറ്റ്‌സ് നിയമത്തിലൂടെ ഇസ്രയേലിനോട് കൂട്ടിച്ചേർക്കുകയും അവിടെ യഹൂദ കുടിയേറ്റം ആരംഭിക്കുകയും ചെയ്തു. ''സ്വന്തം നിയമങ്ങളും നിയമവാഴ്ചയും ഭരണവും സിറിയൻ ഗോലാൻ കുന്നുകളിൽ നടപ്പാക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം അന്താരാഷ്ട്ര നിയമമനുസരിച്ച് അസാധുവാണെ'ന്ന് യു എൻ പ്രമേയം കൃത്യമായി വ്യക്തമാക്കുന്നുണ്ട്.
ഗോലാനിലെ താമസക്കാർ
ഗോലാനിൽ 40,000 ത്തോളം പേരാണ് താമസക്കാർ. പകുതിയോളം യഹൂദ കുടിയേറ്റക്കാർ. അവശേഷിക്കുന്നത് ഡ്രൂസ് അറബികളും, ന്യൂനപക്ഷമായ അലവൈറ്റുകളും. ഡ്രൂസ് അറബികൾ തങ്ങളെ സിറിയക്കാരായാണ് കണക്കാക്കുന്നത്. അലവൈറ്റുകൾ ഷിയ മുസ്ലീങ്ങളുടെ ഉപവിഭാഗമാണ്. സിറിയൻ പ്രസിഡന്റ് ബാഷർ അസദും മറ്റുചില പ്രമുഖരും അലവൈറ്റുകളാണ്.
ഗോലാൻ കുന്നുകൾ തന്ത്രപ്രധാനം
ലെബനനോടും, സിറിയയോടും, ജോർദാൻ താഴ് വരയോടും മുഖാമുഖമുള്ള 1200 ചതുരശ്രകിലോമീറ്റർ പീഠഭൂമിയാണ് ഗോലാൻ. സിറിയയിൽ നിന്ന് 60 കിലോമീറ്റർ മാത്രം ദൂരം. അതിർത്തിയിലെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ ഇസ്രയേലിന് മികച്ച പ്രതിരോധ സ്ഥലം. മറിച്ചായാൽ, സിറിയയ്ക്ക് ഗോലാനിന്റെ നിയന്ത്രണം കൈവന്നാൽ, ഇസ്രയേലിനെതിരെ തന്ത്രപരമായ മുൻതൂക്കം കൈവരികയും ചെയ്യും. ഇപ്പോൾ അതങ്ങനെയല്ലെങ്കിലും.സിറിയയിലെ ആഭ്യന്തരയുദ്ധം രൂക്ഷമായതോടെ ഇസ്രയേലിന് ഗോലാൻ കുന്നുകൾ വലിയ രക്ഷാകവചം തന്നെ. ഇറാന്റെയും, ഹിസ്ബുള്ളയുടെയും ഭീഷണി നേരിടാൻ ഒന്നാന്തരം സുരക്ഷാ പരിച. വരണ്ട പ്രദേശത്ത് വെള്ളത്തിന്റെ ഖനി കൂടിയാണ് ഗോലാൻ. ജോർദ്ദാൻ നദിയിലേക്കും ഗലീലി കടലിലേക്കുമുള്ള വെള്ളത്തിന്റെ സ്രോതസ്. മുന്തിരികൃഷിക്കും, ഫലവൃക്ഷ കൃഷിക്കും ഉത്തമം. ഇസ്രയേലിലെ ഏക സ്‌കീ റിസോർട്ടും ഇവിടെ തന്നെ. ചെറുകിട ടൂറിസം ഇനി വൻകിട ടൂറിസമായേക്കും.
ട്രംപ് വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങൾ
സുരക്ഷ-കുടിവെള്ള പ്രശ്നത്തേക്കാളൊക്കെ വലിയ മാനങ്ങളുണ്ട് ഗോലാനിൽ ഇസ്രയേലിന്റെ പരമാധികാരം അംഗീകരിച്ച ട്രംപിന്റെ തീരുമാനത്തിന്. അന്താരാഷ്ട്ര നിയമം ലംഘിച്ച് ഒരുരാജ്യത്തിന്റെ പ്രദേശം യുദ്ധത്തിലൂടെ കൈയടക്കാമെന്ന കീഴ് വഴക്കം സൃഷ്ടിച്ചു. 2014 ൽ ഉക്രൈനിൽ നിന്ന് ക്രിമിയ കൂട്ടിച്ചേർത്തപ്പോൾ എന്തൊക്കെ ബഹളങ്ങളായിരുന്നു. പുടിന് ഇപ്പോൾ ചോദിക്കാം, ഇതല്ലേ ഇരട്ടത്താപ്പെന്ന്. യുഎൻ സുരക്ഷാസമിതിയുടെ 242, 497 പ്രമേയങ്ങളുടെ ലംഘനം. ഇസ്രയേലിന്റെ ഏകപക്ഷീയമായ കൈയടക്കൽ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമെന്നാണ് സമിതി വിലയിരുത്തിയത്. പ്രമേയങ്ങളെ അന്ന് അമേരിക്കയും പിന്തുണച്ചിരുന്നു.
നീണ്ടുനിന്ന ആഭ്യന്തര യുദ്ധം സിറിയയിലെ ഭരണകൂടത്തെ തീർത്തും ദുർബലമാക്കിയിരിക്കുന്നു. ഗോലാന്റെ മേൽ അവകാശവാദം ഊട്ടിയുറപ്പിക്കാൻ ഇത് ഇസ്രയേലിന് മികച്ച അവസരമായി. 2017 ൽ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ഏംബസി അവിടേക്ക് മാറ്റുകയും ചെയ്ത അമേരിക്കയുടെ ചങ്ങാത്തം തന്നെയാണ് ഇസ്രയേലിന് ഗുണകരമായത്.
സിറിയയ്ക്ക് എല്ലാ വഴികളും അടഞ്ഞോ?
ഗോലാൻ കുന്നുകൾ കൈയടക്കി വയ്ക്കുന്ന നയതന്ത്രത്തിന് ഇസ്രയേലിൽ ആഭ്യന്തര എതിർപ്പുകളും ഉണ്ടായിട്ടുണ്ട്. മേഖലയിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാവാൻ കാരണം ഇതാണെന്ന് അവർ വിശ്വസിക്കുന്നു. 1973 ൽ സിറിയ പൊരുതി നോക്കിയെങ്കിലും ഗോലാൻ കുന്നുകൾ തിരിച്ചുപിടിക്കുന്നതിൽ പരാജയപ്പെട്ടു. ട്രംപ് അംഗീകാരം ചൊരിഞ്ഞതോടെ എല്ലാ ചർച്ചകളും അവസാനിച്ചുവെന്നാണ് ഗോലാൻകുന്ന് പക്ഷപാതികളുടെ പ്രതീക്ഷ. എല്ലാം അന്തിമമാണെന്ന് അവർ കരുതുന്നു. ഗോലാൻ കുന്നുകളിലെ ഇസ്രയേൽ അധിനിവേശത്തിന് അംഗീകാരം നൽകിയതിന് പുറമേ എരിതീയിൽ എണ്ണ ഒഴിക്കുന്ന ചില നടപടികളും ട്രംപ് സ്വീകരിച്ചിരുന്നു. ഫലസ്തീനുള്ള അമേരിക്കൻ സഹായം റദ്ദാക്കിയതിനൊപ്പം നയതന്ത്രബന്ധം വിച്ഛേദിക്കുകയും, ഫലസ്തീന്റെ ഭാഗമെന്ന് അവർ അവകാശപ്പെടുന്ന ജറുസലേം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്തു.
തന്റെ മരുമകനായ ജാരെദ് കുഷ്നറിൽ നിന്നും കിട്ടിയ ചരിത്ര പാഠപ്രകാരമാണ് താൻ ഗോലാൻ കുന്നുകളുടെ കാര്യത്തിൽ തീരുമാനമെടുത്തതെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കൈയടക്കിയ ഭൂമിക്ക് തന്റെ പേര് നൽകിയതിലൂടെ തന്നെ ആദരിച്ച നെതന്യാഹുവിനോടുള്ള സ്‌നേഹം തിരിച്ചുപ്രകടിപ്പിക്കാനും അദ്ദേഹം തയ്യാറായി. ഇസ്രയേൽ തനിക്ക് നൽകിയ വലിയ ആദരവാണിതെന്ന് നെതന്യാഹുവിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് നടത്തിയ ട്വീറ്റിൽ ട്രംപ് അഭിപ്രായപ്പെട്ടു. ഞായറാഴ്ച ബ്രൂച്ചിമിൽചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഗോലാൻ കുന്നുകൾക്ക് ട്രംപിന്റെ പേര് നൽകാൻ തീരുമാനിച്ചത്. നെതന്യാഹുവും യു.എസ്. അംഹാസഡർ ഡേവിഡ് ഫ്രീഡ്മാനും ചേർന്ന് ട്രംപ് ഹൈറ്റ്‌സ് അനാച്ഛാദനം ചെയ്യുകയും ചെയ്തു. ഇംഗ്ലീഷിലും ഹീബ്രുവിലും ട്രംപ് ഹൈറ്റ്‌സ് എന്ന് ഇവിടെ രേഖപ്പെടുത്തിയിട്ടുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍