ഇസ്രയേലിനോട് പോരടിച്ച് സാമ്പത്തികമായി തകർന്ന് ഫലസ്തീൻ; അമ്പതിനായിരത്തോളം വരുന്ന ജീവനക്കാരുടെ ശമ്പളം ഫലസ്തീൻ അഥോറിറ്റി 60 ശതമാനത്തോളം വെട്ടിക്കുറച്ചു; വ്യാപാര മാന്ദ്യവും വിലക്കയറ്റവും വിനയാകുന്നു; ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത് ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാൻ; നാട്ടുകാർ നോമ്പു തുറ സൽക്കാരങ്ങൾ നടത്തുന്നതുപോലും കടംവാങ്ങിയും സ്വർണം പണയംവെച്ചും; പുണ്യമാസമായ റമാദാനിലും അര വയർ നിറക്കാനാവാതെ ഗസ്സ നിവാസികൾ
മറുനാടൻ ഡെസ്ക്
റാമെള്ള: ലോകത്തിലെ ഏറ്റവും നിർഭാഗ്യജനതകളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്നവരാണ് ഗസ്സയിലെ മുസ്ലീങ്ങൾ. ഇസ്ലാം മത വിശ്വാസികൾ പുണ്യമാസമായി കാണക്കാക്കുന്ന റമദാനിൽ പോലും പട്ടിണിയിലും പരിവട്ടത്തിലുമാണ് ആ ജനത. ശമ്പളം 60 ശതമാനത്തോളം വെട്ടിക്കുറയ്ക്കുന്ന സർക്കാരും സ്വകാര്യ കമ്പനികളും. ഉള്ള ശമ്പളം തന്നെ കിട്ടുന്നത് മൂന്നു മാസത്തിൽ ഒരിക്കൽ. കടുത്ത വ്യാപര മാന്ദ്യം. ഇസ്രയേൽ തകർത്ത കെട്ടിടങ്ങൾ പുനർനിർമ്മിക്കാൻ പോലും പണമില്ല. എന്തിന് റമദാൻ മാസത്തിൽ നോമ്പുതുറ സൽക്കാരങ്ങൾ പോലും നടത്താൻ പണമില്ലാതെ ഗസ്സാ നിവാസികൾ കഷ്ടപ്പെടുകയാന്നെന്നാണ് ബിബിസിയും അൽജസീറയും പോലുള്ള ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഗോള ഇസ്ലാമിക ലോകം ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിർത്തുന്നത് ഇസ്രയേലിനെയാണ്. ഇസ്രയേലിന്റെ നിരന്തരമായ ആക്രമണങ്ങൾ ഗസ്സയെ തകർക്കുകയാണെന്ന് ഇവർ പറയുന്നു. പക്ഷേ ചുണ്ടങ്ങ കൊടുത്ത് വഴുതിനങ്ങ വാങ്ങുന്നപോലെയാണ് ഗസ്സയിലെ ഹമാസ് അടക്കമുള്ള സംഘടനകളുടെ നടപടിയെന്ന് നിഷ്പക്ഷരായ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ആദ്യ പ്രകോപനം ഉണ്ടാവുക ഗസ്സയിലെ തീവ്രാവാദികളുടെ ഭാഗത്തുനിന്നാണ്. എന്നാൽ കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന ശൈലിയാണ് ഇസ്രയേലിന്. ഒരു മിസൈൽ ഗസ്സയിൽനിന്ന് ഉയർന്നാൽ തിരിച്ചവർ പത്ത് റോക്കറ്റുകൾ അയക്കും. മിസൈൽ പ്രതിരോധ കവചം ഉള്ളതിനാൽ ഇസ്രയേലിന് ഒരു കുഴപ്പവും പറ്റില്ല. പകരം ഗസ്സ് മുനമ്പിൽ ആകട്ടെ ഗുരുതര നാശവും. തങ്ങളുടെ ഒരാളെ വധിച്ചാൽ പത്തുപേരെ എടുക്കുമെന്ന രീതിയിൽ ക്രൂരമായാണ് ഇസ്രയേൽ തിരിച്ചടിക്കുക. തീവ്രവാദികൾ സ്ത്രീകളെയും കുട്ടികളെയും മുൻ നിർത്തി മനുഷ്യകവചം ഉണ്ടാക്കിയാൽ പോലും ഇസ്രയേൽ അലിയാറില്ല. ബോംബിട്ടും വെടിവെച്ചും ആ മുനുഷ്യകവചത്തെ തകർത്ത് ഭീകരവാദികളെ തീർത്തശേഷം മാത്രമേ ഇസ്രയേൽ അടങ്ങാറുള്ളൂ. അങ്ങിനെയല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രത്തെ അത് ബാധിക്കുമെന്നും ഭീകരതയോട് യാതൊരു സന്ധിയുമില്ലെന്നുമാണ് ഈ യഹൂദരാഷ്ട്രത്തിന്റെ പക്ഷം.
റമദാൻ മാസത്തെ ആദ്യദിവസം ഗസ്സ തുടങ്ങിയത് തലേന്ന് ഇസ്രയേലി വ്യോമസേന നടത്തിയ മിസൈലാക്രമണങ്ങളിൽ മരിച്ചുവീണ തങ്ങളുടെ ഉറ്റബന്ധുക്കളുടെ ഖബറടക്കത്തോടെയാണ്. രണ്ടു ദിവസം നീണ്ടുനിന്ന ആ ആക്രമണങ്ങളിൽ നൂറുകണക്കിന് വീടുകളും, വ്യാപാരസ്ഥാപനങ്ങളും ഒക്കെ തകർന്നടിഞ്ഞു. ഇങ്ങനെ അടിക്കടിയുണ്ടാവുന്ന ആക്രമണങ്ങൾ ഫലത്തിൽ കടുത്ത സാമ്പത്തിക മാന്ദ്യത്തിനാണ് ഫലസ്തീനിൽ വഴിയൊരുക്കുന്നത്. ബജറ്റിന്റെ തൊണ്ണൂറു ശതമാനവും ചെലവാകുന്നത് ബോംബാക്രമണത്തിൽ തകരുന്ന കെട്ടിടങ്ങൾ പുനർ നിർമ്മിക്കാനാണെന്നാണ് കണക്കുകൾ പറയുന്നത്. പലപ്പോഴും യുഎൻ സഹായം ഒന്നുകൊണ്ടുമാത്രാണ് ഈ പ്രദേശത്തുകാർ നിലനിന്നുപോകുന്നത്.
തൊഴിലില്ലായ്മ രൂക്ഷം; വിപണിയും തകർന്നു
കഴിഞ്ഞ രണ്ടുവർഷമായി തുടരുന്ന സാമ്പത്തികമാന്ദ്യം ഇപ്പോൾ ഗസ്സയിൽ പരകോടിയിൽ എത്തിയിരിക്കയാണ്. ഗസ്സയിൽ തൊഴിലില്ലായ്മ 52 ശതമാനമാണ്. ഇന്ത്യയിൽ അത് ആറ് ശതമാനമാണെന്നോർക്കണം. ഗസ്സയിലെ ഇരുപതു ലക്ഷം വരുന്ന ഫലസ്തീനിയൻ വംശജരിൽ പകുതിയും യുഎന്നിൽ നിന്നുള്ള സഹായങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്.
2007 തൊട്ട് ഇസ്രയേൽ ഗസ്സാ സ്ട്രിപ്പിനു മേലെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും, നിരന്തരം അവരുടെ സൈന്യം നടത്തുന്ന ഷെല്ലിങ്ങും, പരിശോധനകളുടെ പേരിൽ നടത്തുന്ന വിരട്ടലുകളും ഗസ്സയ്ക്കുള്ളിൽ തന്നെയുള്ള ഫലസ്തീനിയൻ അഥോറിറ്റി - ഹമാസ് വേർതിരിവുകളും ഒക്കെയായി ഗസ്സാനിവാസികളായ ഫലസ്തീനി മുസ്ലീങ്ങളുടെ ജീവിതം ആകെ കലുഷിതമാണ്. റമദാൻ വന്നു പടിവാതിൽക്കൽ നിൽക്കുന്ന ഈ വേളയിലും ഓരോ ദിവസം കഴിയുന്തോറും ഗസ്സയിലെ കാലുഷ്യം വർധിക്കുന്നതേയുള്ളൂ.
ഇങ്ങനെ, നാലുപാടും നിന്നുള്ള സമ്മർദ്ദങ്ങളിൽ പെട്ട ഗസ്സയിലെ സാമ്പത്തിക പസ്ഥിതി ആകെ തകരാറിലായിരിക്കുകയാണ്. പലരുടെയും ഉപജീവനമാർഗമാണ് ഒരു രാത്രികൊണ്ട് ഇല്ലാതെയായത്. വിപണി നിർജീവമാണ്. റമദാനായിട്ടും കച്ചവടങ്ങൾക്കൊന്നും ഒരു ഉന്മേഷവുമില്ല. ഗസ്സയിൽ തൊഴിലില്ലായ്മ അതിന്റെ പരമകാഷ്ഠയിലാണ്. പലരുടെയും ശമ്പളങ്ങൾ മുടങ്ങി. പച്ചക്കറി, പലചരക്കു സാധനങ്ങൾ വാങ്ങാനുള്ള പണം തികയാത്ത അവസ്ഥയിൽ പകൽ നോമ്പ് പിടിച്ച് വിശന്നുവലഞ്ഞ് വന്നിട്ട്, സന്ധ്യയ്ക്ക് ചുരുങ്ങിയ തോതിൽ ഒന്ന് നോമ്പുതുറക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനുപോലും ഇപ്പോൾ അവർ പെടാപ്പാടു പെടുകയാണ്.
പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീനിയൻ അഥോറിറ്റി മാർച്ച് 2017 തൊട്ട് ഗസ്സയിലെ അമ്പതിനായിരത്തോളം വരുന്ന തങ്ങളുടെ ജീവനക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിൽ നിന്നും അറുപതു ശതമാനവും സാമ്പത്തിക പ്രതിസന്ധി എന്ന പേരിൽ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 'റമദാൻ മാസമാണെന്നേ തോന്നുന്നില്ല. ഒരു സന്തോഷവുമില്ല ഉള്ളിൽ..' എന്നാണ് ഫലസ്തീനിയൻ അഥോറിറ്റിയിലെ ജീവനക്കാരിയായ അമൽ അൽ സത്താറി പറഞ്ഞത്. മുമ്പെന്ന പോലെ റമദാൻ ഷോപ്പിങ് നടത്താനുള്ള പണമൊന്നും ഇപ്പോൾ അമലിന്റെ കയ്യിലില്ല. പിതാവ് അകാലത്തിൽ മരിച്ചതിന്റെ കുറവ് അറിയിക്കാതെയാണ് അമൽ തന്റെ ആറുമക്കളെയും വളർത്തുന്നത്..' റമദാൻ മാസത്തിൽ ശമ്പളം മുഴുവനായി തരും അഥോറിറ്റി എന്നാണ് കരുതിയത്. അവർ പക്ഷേ, വെട്ടിക്കുറയ്ക്കൽ വീണ്ടും വർധിപ്പിക്കുകയാണ് ചെയ്തത്. ഇത്തവണ 40% ശമ്പളം മാത്രമാണ് അവർ തന്നത്..'- വിദേശ മാധ്യമ പ്രവർത്തകരോട് തദ്ദേശീയർ പരാതിപ്പെടുന്നു.
വിശപ്പടക്കാൻ ഗതിയില്ലാതെ ഒരു ജനത
'റമദാൻ മാസമായി. എന്റെ വീട്ടിലെ ഫ്രിഡ്ജ് കാലിയാണ്. എന്റെ മക്കൾ റമദാൻ റാന്തലുകൾ വേണമെന്നും പറഞ്ഞ് ഒരേ വാശി പിടിക്കുന്നു.. എന്റെ കയ്യിലാണെങ്കിൽ അവർക്കുവേണ്ട ഭക്ഷണം വാങ്ങിക്കാനുള്ള കാശുപോലുമില്ല..' കഴിഞ്ഞ മാസം തൊഴിൽ നഷ്ടപ്പെട്ട്, ഇപ്പോൾ വീട്ടിലിരിക്കുന്ന ഒരു കൺസ്ട്രക്ഷൻ തൊഴിലാളിയായ മുഹമ്മദ് അല്ലാവി പറഞ്ഞു. 'ഒരു റമദാൻ റാന്തൽ വാങ്ങണമെങ്കിൽ ചുരുങ്ങിയത് രണ്ടു ഡോളറെങ്കിലും വേണ്ടി വരും.. ആ കാശുണ്ടായിരുന്നെങ്കിൽ ഞാൻ ആദ്യം ഇവർക്ക് നോമ്പുതുറക്കാനുള്ള വെള്ളവും, വിശപ്പടക്കാനുള്ള ഭക്ഷണവും വാങ്ങുന്നതിനെപ്പറ്റിയെ ഓർക്കൂ. മക്കളുടെ ഇത്ര ചെറിയ മോഹങ്ങൾ പോലും സാധിച്ചുകൊടുക്കാനാവാത്തതിന്റെ സങ്കടം തീർത്താൽ തീരില്ല.. ' അദ്ദേഹം തുടർന്നു.
'ലോകത്ത് മറ്റെല്ലാവരും വിശുദ്ധ റമദാൻ മാസത്തിൽ ഏറ്റവും നല്ല ഭക്ഷണങ്ങൾ ഇഫ്താറിന് ഒരുക്കാൻ ശ്രമിക്കും. അയല്പക്കത്തുള്ളവരെ ഇഫ്താർ വിരുന്നുകൾക്ക് വിളിക്കും.. ഞങ്ങൾ ഗസ്സയിലുള്ള ഭാഗ്യദോഷികൾക്ക് മാത്രം ഇഫ്താർ എന്നുപറഞ്ഞാൽ അരവയർ ഭക്ഷണം എന്നാണർത്ഥം.. അതും ഭാഗ്യമുണ്ടെങ്കിൽ മാത്രം..' അദ്നാൻ എന്ന ഒരു ആശുപത്രി ജീവനക്കാരൻ പറഞ്ഞു. പലരും അവരുടെ ഭാര്യമാരുടെ അവസാന തരി പൊന്നും പണയപ്പെടുത്തി റമദാൻ മാസം കടത്തിവിടാൻ പരിശ്രമിക്കുന്നു. ചിലർ കടം വാങ്ങി മക്കളെ നോമ്പ് തുറപ്പിക്കുന്നു. ഗസ്സയിലെ കച്ചവടക്കാർക്കും ഈ സാമ്പത്തികമാന്ദ്യം വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. പുലർച്ചെ മുതൽ പാതിരവരെ കടകൾ തുറന്നിരുന്നിട്ടും അവർക്ക് കാര്യമായ മെച്ചമൊന്നും ഉണ്ടാക്കാൻ കഴിയുന്നില്ല കച്ചവടം കൊണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്