ഗാൽവൻ സംഘർഷം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്; സംഭവത്തിന് രണ്ടാഴ്ച മുമ്പേ തന്നെ പിഎൽഎയ്ക്ക് പ്രചോദനവും ഊർജ്ജവും നൽകി ചൈനീസ് പ്രതിരോധ മന്ത്രിയുടെ അധിനിവേശ ആഹ്വാനം; യുഎസ്-ചൈന പോരിൽ ഇന്ത്യ ഇടപെടുന്നതിന് എതിരെ ഗ്ലോബൽ ടൈംസിന്റെ താക്കീത്; അയൽപ്പോരിന് ചൈന വട്ടം കൂട്ടിയത് മനഃപൂർവമെന്ന് അമേരിക്ക
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിൽ അശാന്തി വിതച്ച ഗാൽവൻ സംഘർഷത്തിൽ വീരമൃത്യു വരിച്ചത് 20 ഇന്ത്യൻ സൈനികരാണ്. രാജ്യം വലിയ വില കൊടുത്ത ആ അതിക്രമത്തിന് പിന്നിൽ വെറുമൊരു യാദൃച്ഛിക സംഭവം മാത്രമായിരുന്നോ? അല്ല എന്നാണ് അമേരിക്കയുടെ ഉന്നത സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്. ജൂണിൽ നടന്ന ഗാൽവൻ സംഭവം ചൈനീസ് സർക്കാർ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് യുഎസ്-ചൈന എക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്റെ റിപ്പോർട്ടിലെ കണ്ടെത്തൽ.
സംഘർഷം ആൾനാശത്തിലേക്ക് വരെ നയിച്ചേക്കാമെന്ന വ്യക്തമായ കണക്കുകൂട്ടലോടെ തന്നെയാണ് ചൈന ഗാൽവനിലെ അതിക്രമത്തിന് മുതിർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആ തീരുമാനത്തിൽ പൊലിഞ്ഞതാവട്ടെ, 20 ഇന്ത്യൻ സൈനികരുടെ വിലപ്പെട്ട ജീവനുകൾ. ചൈനയുടെ ഭാഗത്തും ആൾനാശമുണ്ടായെങ്കിലും അതിന്റെ കൃത്യമായ കണക്കുകൾ അവർ പുറത്തുവിട്ടിട്ടില്ല.
റിപ്പോർട്ടിലെ ഒരുഭാഗം ഇങ്ങനെ: ' 1975 ന് ശേഷം ഇതാദ്യമായാണ് അതിർത്തി സംഘർഷത്തിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും ആൾനാശം സംഭവിക്കുന്നത്. യഥാർത്ഥ നിയന്ത്രണരേഖയുടെ വിവിധ മേഖലകളിലായി മെയിൽ തുടങ്ങിയ ഏറ്റുമുട്ടൽ പരമ്പരയാണ് ലഡാക്കിൽ ഗാൽവനിലെ വൻ സംഘർഷത്തിൽ കലാശിച്ചത്. ജപ്പാൻ മുതൽ ഇന്ത്യ വരെയുള്ള അയൽക്കാർക്കെതിരെയും ദക്ഷിണ കിഴക്കനേഷ്യയിലെ ഭൂരിഭാഗം മേഖലകളിലും അധിനിവേശ പദ്ധതി ശക്തിപ്പെടുത്തുകയായിരുന്നു ചൈന. തങ്ങളുടെ അതിർത്തി പ്രദേശങ്ങൾ സുസ്ഥിരമാക്കാൻ സൈനികശക്തി ഉപയോഗിക്കണമെന്ന ചൈനീസ് പ്രതിരോധ മന്ത്രി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജൂണിൽ, ഗാൽവനിലെ സംഘർഷം.
ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റിയൂഷനിലെ സീനിയർ ഫെലോ തൻവി മദനെ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്്. അധിനിവേശമായിരുന്നു ചൈനീസ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ അത് വിജയമായിരുന്നു എന്നുപറയാം. എന്നാൽ, നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് നിർമ്മാണങ്ങൾ നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനോ, അമേരിക്കയുമായി കൂട്ടുകൂടുന്നതിന് എതിരെ മുന്നറിയിപ്പ് നൽകാനോ ആണ് ലക്ഷ്യമിട്ടതെങ്കിൽ, അത് ഫലപ്രദമായില്ലെന്ന് മാത്രമല്ല, ദോഷകരമായി തീരുകയും ചെയ്തു, ഡോ.മദൻ പറഞ്ഞു.
ഗാൽവൻ സംഘർഷത്തിന് ആഴ്ചകൾക്ക് മുമ്പ് തന്നെ അതിർത്തികൾ സുസ്ഥിരമാക്കാൻ വേണ്ടി പോരാടാൻ ചൈനീസ് പ്രതിരോധ മന്ത്രി വെയ് ആഹ്വാനം ചെയ്തിരുന്നു. ഗാൽവൻ സംഘർഷത്തിന് രണ്ടാഴ്ച മുമ്പുണ്ടായ മറ്റൊരു സംഭവവും റിപ്പോർട്ടിൽ എടുത്തുപറയുന്നു, ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടാബ്ലോയിഡായ ഗ്ലോബൽടൈംസിൽ, യുഎസ്-ചൈന പോരിൽ ഇന്ത്യ ഇടപെട്ടാൽ, ചൈനയുമായുള്ള വ്യാപാര-വാണിജ്യ ബന്ധത്തിന് കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഗാൽവൻ സംഘർഷത്തിന് ഒരാഴ്ച മുമ്പ് മേഖലയിൽ 1000ത്തോളം പിഎൽഎ സൈനികരുടെ സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങളിൽ തെളിഞ്ഞിരുന്നു. ഷി ജിങ് പിങ് 2012 ൽ ചൈനയിൽ അധികാരമേറ്റ ശേഷം ഇരുരാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ അഞ്ചോളം പ്രധാന ഏറ്റുമുട്ടലുകൾ ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ വർഷം നിയന്ത്രണ രേഖയിൽ ചൈനയുടെ പ്രകോപനപരമായ പെരുമാറ്റത്തിന്റെ യഥാർത്ഥ കാരണം അവ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഗാൽവന്‍ മുമ്പ്
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കം കാലങ്ങളായി തുടരുന്നതാണ്. എന്നാൽ 1962-ലെ യുദ്ധത്തിന് ശേഷം സൈനികർ കൊല്ലപ്പെടുന്നത് ആദ്യമായിട്ടായിരുന്നു. അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് ചൈനയാണെന്ന് അമേരിക്ക നേരത്തെയും പറഞ്ഞിരുന്നു. ഇന്ത്യയോട് മാത്രമല്ല, എല്ലാ അയൽക്കാരോടും കടുത്ത സമീപനമാണ് ചൈന സ്വീകരിക്കുന്നതെന്നും അതാണ് ചൈനയ്ക്കു ചുറ്റും പ്രശ്നങ്ങളുണ്ടാകാൻ കാരണമെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ നേരത്തെ പറഞ്ഞത്. പസിഫിക് സമുദ്രത്തിൽ ജൂൺ 15-ന് യുഎസ് മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിച്ചിരുന്നു. ഹോങ്കോങ്ങിനും തായ്വാനുമെതിരായ ചൈനയുടെ നീക്കങ്ങളെയും അമേരിക്ക എതിർക്കുന്നുണ്ട്.
ഇന്ത്യയും ചൈനയും തമ്മിൽ ഇതിന് മുമ്പ് ഏറ്റവും വലിയ തർക്കമുണ്ടായത് ദോക് ലാം സംഭവത്തിലാണ്. ഇന്ത്യ-ഭൂട്ടാൻ-ടിബറ്റ് അതിർത്തിയായ ദോക് ലാമിൽ 2017-ൽ 73 ദിവസമാണ് സംഘർഷാവസ്ഥ നിലനിന്നത്. ചൈനയുടെ റോഡ് നിർമ്മാണമാണ് പ്രശ്നത്തിന് കാരണമായത് ഇന്ത്യയുടെ സഖ്യകക്ഷിയായ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്താണ് ചൈനീസ് സൈന്യം 2017 ജൂൺ 16-ന് റോഡ് നിർമ്മാണം തുടങ്ങിയത്. ജൂൺ 18-ന് സിക്കിം അതിർത്തി കടന്ന് ഇന്ത്യൻ സൈന്യമാണ് ചൈനയുടെ റോഡ് നിർമ്മാണം തടഞ്ഞത്. ഓഗസ്റ്റ് 28-ന് ചൈന റോഡ് നിർമ്മാണം നിർത്തുന്നതായി പ്രഖ്യാപിച്ചതോടെയാണ് സംഘർഷം അവസാനിച്ചത്. ഭൂട്ടാന്റെ പ്രദേശം കൈക്കലാക്കാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യയുടെ ഇടപെടലിലൂടെ ഇല്ലാതായത്. ഈ പ്രശ്നത്തിൽ ഭൂട്ടാനെ ഇന്ത്യക്കെതിരെ തിരിക്കാനും ചൈന ശ്രമം നടത്തിയിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍