ലോകത്തെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലെ ഭരണാധികാരികൾ അടുത്തവർഷം കൊച്ചിയിൽ ഒരുമിച്ചെത്തുമോ? ഇന്ത്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയുടെ ആതിഥ്യ നഗരമായി പരിഗണിക്കുന്നവയിൽ കൊച്ചിയും; കാശ്മീരിനെ പരിഗണിക്കാനുള്ള ഇന്ത്യൻ നീക്കത്തിൽ അസ്വസ്ഥരായി പാക്കിസ്ഥാനും; അധ്യക്ഷ പദവി ഏറ്റുവാങ്ങി മോദിയും
മറുനാടൻ ഡെസ്ക്
ബാലി: ലോകത്തെ ഏറ്റവും കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20 എന്ന പേരിൽ അറിയപ്പെടുന്ന്. പേരിൽ ഇരുപതെങ്കിലും 40ലേറെ രാജ്യങ്ങൾ ഈ കൂട്ടായ്മയിലുണ്ട്. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. ലോകജനസംഖ്യയുടെ 65 ശതമാനം ഈ രാജ്യങ്ങളിലാണ്. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുന്ന രാജ്യങ്ങളും ഈ കൂട്ടായ്മയിലുണ്ട്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്.
യുഎസ് പ്രസിഡന്റായിരുന്ന ജോർജ് ഡബ്ല്യൂ ബുഷിന്റെ നേതൃത്വത്തിൽ ഈ കൂട്ടായ്മക്ക് 2008-ൽ തുടക്കം കുറിച്ചപ്പോൾ ഡോ. മന്മോഹൻ സിങ്ങായിരുന്നു അന്ന് പ്രധാനമന്ത്രി. ജർമനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വാഷിങ്ടണിൽ ലോകത്തിലെ 19 പ്രമുഖ വികസിത - വികസ്വര രാജ്യങ്ങളുടേയും യൂറോപ്യൻ യൂണിയനും അംഗങ്ങളായുള്ള ജി- 20 ഉച്ചകോടിക്ക് തുടക്കമാകുന്നത്. 2008 നവംബർ 14, 15 ദിവസങ്ങളിലായിട്ടായിരുന്നു ആദ്യത്തെ ജി -20 ഉച്ചകോടി. ഇതിന് ശേഷമാണ് ഈ സംഘടന കൂടുതൽ വിപുലപ്പെടുത്തിയത്.
യൂറോപ്പാകെ സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്ന് യൂറോപ്യൻ കമ്മിഷനും പ്രഖ്യാപിച്ച സമയം കൂടിയായിരുന്നു അത്. ലോകത്തെ പിടിച്ചുലയ്ക്കുന്ന സാമ്പത്തികപ്രതിസന്ധിക്കു പ്രതിവിധികളാലോചിക്കാൻ വേണ്ടി കൂടിയായിരുന്നു ആദ്യത്തെ ജി-20 ഉച്ചകോടി. 'സ്വതന്ത്രവിപണി നയങ്ങളുമായി മുന്നോട്ടു പോവുകയാണ് ആഗോള സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും സുസ്ഥിതിക്കുമുള്ള മാർഗം. സ്വതന്ത്രവിപണിയിലധിഷ്ഠിതമായ മുതലാളിത്തം ലോകമെമ്പാടും സമൃദ്ധിയുടേയും പുരോഗതിയുടേയും ചാലക ശക്തിയാണ്' ആദ്യത്തെ ജി- 20 ഉച്ചകോടിയിൽ വെച്ച് അന്നത്തെ യു.എസ്. പ്രസിഡന്റ് ജോർജ് ഡബ്ല്യൂ ബുഷ് പറഞ്ഞത് ഇപ്രകാരമായിരുന്നു. യൂറോപ്യൻ യൂണിയനും അമേരിക്കയും സാമ്പത്തികപ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അഭിപ്രായഭിന്നതകൾക്കിടെയായിരുന്നു ബുഷിന്റെ പ്രസംഗം എന്നതും ഏറെ ശ്രദ്ധേയമായിരുന്നു.
സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സമ്പന്ന രാജ്യങ്ങളാണെന്നായിരുന്നു അന്നത്തെ ഇന്ത്യൻ ധനമന്ത്രിയായിരുന്ന പി. ചിദംബരം പറഞ്ഞത്. അമേരിക്കയും യൂറോപ്പും സ്വന്തം സമ്പദ് വ്യവസ്ഥയിൽ അടുക്കും ചിട്ടയുമുണ്ടാക്കണമെന്നും അദ്ദേഹം ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയത്. നീണ്ട 14 വർഷങ്ങൾക്ക് ശേഷം ജി-20 കൂട്ടായ്മയുടെ അധ്യക്ഷ പദവി ഇന്ത്യ ഏറ്റെടുക്കുകയാണ്. ഇൻഡോനീഷ്യയിലെ ബാലിയിൽ നടക്കുന്ന ഉച്ചകോടിയിലാണ് ഇൻഡൊനീഷ്യയിൽനിന്ന് അധ്യക്ഷപദവി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി- 20 ഏറ്റെടുത്തത്. 'ഇന്ത്യക്കാർക്ക് അഭിമാനം' എന്നായിരുന്നു പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. 'ഡാറ്റ, വികസനത്തിന്' എന്നതായിരിക്കും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന കൂട്ടായ്മയുടെ പ്രധാന പ്രമേയങ്ങളിലൊന്ന് എന്ന് നേരത്തെ തന്നെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഡിസംബർ ഒന്നുമുതൽ ഒരുവർഷത്തേക്കാണ് ഇന്ത്യയ്ക്ക് ജി-20 അധ്യക്ഷപദവി.
മഹാ നേതാക്കളുടെ സമ്മേളനത്തിന് കൊച്ചി വേദിയാകുമോ?
ജി -20 ഉച്ചകോടി ഇന്ത്യയിൽ എത്തുമ്പോൾ പ്രധാന യോഗം രാജ്യതലസ്ഥാനത്ത് വെച്ച് നടക്കും. എന്നാൽ വിവിധ മന്ത്രിസഭാ യോഗങ്ങൾ എവിടെ വച്ചായിരിക്കും നടത്തുക എന്നത് സംബന്ധിച്ച് നേരത്തെ തന്നെ ചർച്ചകൾ നടക്കുന്നുണ്ട്. അതിഥേയ നഗരമായി പരിഗണിക്കുന്നതിൽ കേരളത്തിലെ കൊച്ചിയും പരിഗണിക്കുന്നുണ്ട്. ഇതോടൊപ്പം ജമ്മു കശ്മീർ, ലഡാക്ക്, തമിഴ്നാട്, ബെംഗളൂരു തുടങ്ങിയ ഇടങ്ങളും പരിഗണിക്കുന്നതായാണ് എന്നാണ് വിവരം.
ഉച്ചകോടിയുടെ മന്ത്രിതല യോഗത്തിനായിരുന്നു കൊച്ചിയെ പരിഗണിക്കുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നത്. വേദിയും അനുബന്ധസൗകര്യങ്ങളും വിലയിരുത്താൻ കേന്ദ്ര ഉദ്യോഗസ്ഥസംഘം കൊച്ചിയിലെത്തുകയും ചെയ്തിരുന്നു. അതേസമയം ജമ്മു കശ്മീർ ജി -20 ഉച്ചകോടി വേദിയാകുന്നതിനെതിരേ എതിർപ്പുമായി പാക്കിസ്ഥാൻ രംഗത്തെത്തിയിരുന്നു. ഉച്ചകോടിക്കെതിരേ ജി-20 അംഗരാഷ്ട്രങ്ങളെ പ്രതിഷേധമറിയിക്കുമെന്ന് പാക് വിദേശമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. അതുകൊണ്ട് കാശ്മീരിനെ ഒഴിവാക്കാൻ സാധ്യത കൂടുതലാണ്.
അധ്യക്ഷ പദവി ഏറ്റെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി പറഞ്ഞത് ഇപ്രകാരമായിരുന്നു എന്നതുകൊണ്ട് തന്നെ അതിർത്തി തർക്കം നിലനിൽക്കുന്ന ചൈനയുമായുള്ള നയതന്ത്ര ചർച്ചകളും ലോകം ഉറ്റുനോക്കുന്നുണ്ട്. ബാലിയിൽ വെച്ച് നടന്ന അത്താഴവരുന്നിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങും നരേന്ദ്ര മോദിയും നേർക്കുനേർ കണ്ടുമുട്ടിയിരുന്നു. ഇരുവരും ഹസ്തദാനം ചെയ്യുന്നതിന്റേയും സംഭാഷണത്തിലേർപ്പെടുന്നതിന്റേയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. എന്നാൽ പല രാജ്യത്തെ നേതാക്കളുമായി മോദി ചർച്ച നടത്തിയെങ്കിലും ചൈനീസ് പ്രസിഡന്റുമായി നയതന്ത്ര ചർച്ചകളിൽ ഏർപ്പെട്ടിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തികമായി നടുവൊടിഞ്ഞു കിടക്കുകയാണെങ്കിലും കോവിഡനന്തരലോകത്ത് വിള്ളലുകൾ വളരുകയാണ്. ചേർന്നിരിക്കാനുള്ള വിമുഖതകൊണ്ടാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ ഈ ഉച്ചകോടിയിൽ പങ്കെടുക്കാത്തത്. റഷ്യയെ ജി 20-ൽനിന്ന് പുറത്താക്കണം എന്നാണ് അമേരിക്കയുടെ ആവശ്യം. റഷ്യ-യുക്രൈൻ യുദ്ധം ലോകത്തെ രണ്ടുചേരിയായി തിരിച്ചിട്ടുണ്ട്. പിടിഞ്ഞാറിന്റെ ശത്രുവാണ് റഷ്യ. പക്ഷേ, ഇന്ത്യക്ക് മിത്രമാണ് അവർ. ഇത്തരമൊരു ഗ്രൂപ്പിന്റെ നേതൃത്വമാണ് ഉച്ചകോടിയിൽ നേരിട്ടു പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കുന്നത്. വലിയ വെല്ലുവിളിയാണ് ഇന്ത്യക്കു മുന്നിലുള്ളത്. വലിയ സാധ്യതകളും. ഈവർഷം ഡിസംമ്പർ ഒന്നുമുതൽ അടുത്തവർഷം നവംബർ മുപ്പതുവരെയാണ് ഇന്ത്യയുടെ നേതൃകാലം.
കരുത്തരായ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 20. 1999-ൽ കിഴക്കനേഷ്യാ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രൂപവത്കരിക്കപ്പെട്ട ഈ കൂട്ടായ്മയുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതായിരുന്നു. അംഗരാജ്യങ്ങളിലെ ധനകാര്യ മന്ത്രിമാരും സെൻട്രൽ ബാങ്ക് തലവന്മാരുമായിരുന്നു ആ സമയത്ത് പ്രതിനിധികളായുണ്ടായിരുന്നത്. അടുത്ത ഒൻപതുവർഷം പൊടിപിടിച്ചുകിടന്ന ഈ കൂട്ടായ്മ വീണ്ടും സജീവമാകുന്നത് 2008-ലാണ്. ലോകം മറ്റൊരു സാമ്പത്തികപ്രതിസന്ധി അഭിമുഖീകരിച്ച വർഷമായിരുന്നു അത്. ധനകാര്യമന്ത്രിമാർക്ക് പകരം രാഷ്ട്രത്തലവന്മാർത്തന്നെ നേരിട്ട് പങ്കെടുക്കുന്ന ഒരു വേദിയാവുന്നത് ആ വർഷമാണ്. പിന്നീടിങ്ങോട്ട് കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടയിൽ ജി 20 വലിയ കൂട്ടായ്മയായി പരിണമിച്ചു.
കേവലം സാമ്പത്തികമേഖലയ്ക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്ഥിതി, പൊതുജനാരോഗ്യം തുടങ്ങി സ്റ്റാർട്ടപ്പുവരെ ചർച്ചചെയ്യുന്ന വേദിയായി ഈ സംഘടന വളർന്നിട്ടുണ്ട്. സ്ഥിരം ആസ്ഥാനമില്ല എന്നതാണ് ഈ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത. പ്രസിഡൻസി ഓരോവർഷം ഓരോ രാജ്യങ്ങളിലേക്കായി തിരിഞ്ഞുവരും. അങ്ങനെ കിട്ടിയതാണ് ഇന്ത്യക്ക് ഇപ്പോൾ ഈ സ്ഥാനം.
വികസ്വര രാജ്യങ്ങളുടെപ്രതിനിധിയായാണ് ഇന്ത്യ സ്വയം നിർവചിക്കുന്നത്. അടുത്തവർഷം ഡൽഹിയിൽ നടക്കുന്ന ആഗോള സമ്മേളനത്തിനുമുമ്പ്, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇരുനൂറോളം ചെറുസഭകൾ ചേരുന്നുണ്ട്. ഈ മീറ്റിങ്ങുകൾ സംഘടിപ്പിക്കുന്നത് ഇന്ത്യയുടെ 'ജി 20 ഷെർപ്പ' അമിതാഭ്കാന്ത് ആണ്. ലോകനേതാക്കൾ ഇതിൽ പങ്കെടുക്കും. ലോകനേതാക്കൾക്ക് വഴികാട്ടുന്ന ജി 20 സംഘാടകരെ 'ഷെർപ്പ' എന്നാണ് വിളിക്കുക. ഈ മീറ്റിങ്ങുകളിൽ ഉരുത്തിരിയുന്ന നിലപാടുകളാവും ഇന്ത്യയുടേത്. ഇൻഡൊനീഷ്യയിൽനിന്ന് ഇന്ത്യ ഏറ്റെടുക്കുന്ന പ്രസിഡന്റുസ്ഥാനം അടുത്തവർഷം ഇന്ത്യ ബ്രസീലിന് കൈമാറും. ഗ്ലോബൽ സൗത്തിൽനിന്നുള്ള മൂന്നുരാജ്യങ്ങൾ തുടർച്ചയായ മൂന്നുവർഷം ജി 20-ന്റെ നേതൃസ്ഥാനം വഹിക്കുന്നു എന്നതും ഇപ്പോഴത്തെ പ്രത്യേകതയാണ്.
ഇന്ത്യൻ നയതന്ത്രം കൂടുതൽ സമഗ്രവും ശക്തവുമാണിന്ന്. കോവിഡനന്തര ലോകം ഇന്ത്യൻ നിലപാടുകളെ കൂടുതൽ ഗൗരവമായി ശ്രദ്ധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്നത് ഇന്ത്യൻ നയതന്ത്ര വിജയമായിവേണം കാണാൻ. റഷ്യയോടുള്ള ഇന്ത്യയുടെ സൗഹൃദനിലപാടിനെ ചൂണ്ടിക്കാട്ടി അമേരിക്കയ്ക്കോ, യൂറോപ്പിനോ ഇന്ത്യയെ മാറ്റിനിർത്താൻ ഇന്ന് സാധിക്കില്ല. റഷ്യയോടും യുക്രൈനിനോടും ഒരേസമയം സമദൂരംനിന്ന് സംസാരിക്കാൻ കഴിവുള്ള അപൂർവം ലോകരാജ്യങ്ങളിലൊന്നാണ് ഇന്ന് ഇന്ത്യ. ഒട്ടേറെ വിള്ളലുകളുള്ള ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. വിള്ളലുകളെ വിളക്കിച്ചേർക്കാനും മൂന്നാംലോക രാജ്യങ്ങളുടെ ശബ്ദമാകാനും ഇന്ത്യക്ക് ലഭിച്ച വേദിയാണ് ജി 20-യുടെ അധ്യക്ഷസ്ഥാനം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്