ഡൽഹി കലാപത്തിന്റെ അസ്വസ്ഥതകൾ ബ്രിട്ടീഷ് പാർലമെന്റിൽ; തീ പാറിയ ചർച്ചയ്ക്കു ചുക്കാൻ പിടിച്ചത് ബർമിങാം എംപി ഖാലിദ് മുഹമ്മദ്; മോദിക്കെതിരെ ആഞ്ഞടിച്ചു മുസ്ലിം വംശജരായ എംപിമാർ; മഷിയിട്ടു നോക്കിയാൽ കാണാത്ത വാർത്ത പ്രത്യക്ഷപ്പെട്ടത് പാക്കിസ്ഥാനിലെ ജിയോ ടിവിയിലും കേരളത്തിലെ ചില ചാനലുകളിലും മാത്രം
പ്രത്യേക ലേഖകൻ
ലണ്ടൻ: 'ഡൽഹിയെ നിലയ്ക്ക് നിർത്തണം, അതിൽ ബ്രിട്ടൻ മുന്നിൽ നിൽക്കണം', മിനിഞ്ഞാന്ന് ബ്രിട്ടീഷ് പാർലമെന്റിൽ ഭരണപക്ഷത്തേയും പ്രതിപക്ഷത്തെയും 25 എംപിമാർ നയിച്ച ചർച്ചയുടെ കാതൽ ഇതായിരുന്നു. ഇപ്പോൾ കലാപത്തെ മുന്‍നിർത്തി ആയിരുന്നു ചർച്ച എങ്കിൽ കഴിഞ്ഞ വർഷം കാശ്മീർ വിഷയം ആസ്പദമാക്കിയാണ് ബ്രിട്ടീഷ് പാർലമെന്റിൽ സമാന ഗതിയിൽ ഉള്ള ചർച്ച നടന്നത്. ഈ ചർച്ചയിൽ പാക് അധീന കാശ്മീരിൽ നിന്നുള്ള നേതാക്കൾ അടക്കം പങ്കെടുത്തതിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചപ്പോൾ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടല്ല ഇത്തരം ചർച്ചകൾ എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.
ഏതെങ്കിലും എംപി പാർലമെന്റ് ഹാൾ ബുക്ക് ചെയ്തു നടത്തുന്ന ചർച്ചകൾക്ക് ഔദ്യോഗിക പരിവേഷം നൽകേണ്ടെന്നും ബ്രിട്ടൻ ഇന്ത്യയെ അറിയിച്ചു. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ പാർലമെന്റിൽ ഔദ്യോഗികമായി തന്നെ മുസ്ലിം വംശജരായ എംപിമാർ മുൻകൈ എടുത്തു ചർച്ച സംഘടിപ്പിച്ചത്. തങ്ങളുടെ മണ്ഡലങ്ങളിൽ ഉള്ള ഇന്ത്യൻ വംശജരായ ആളുകളുടെ ആശങ്ക മുൻനിർത്തിയാണ് ചർച്ചയെന്നും എംപിമാർ വിശദീകരിച്ചു.
അതിനിടെ കടുത്ത ഉത്കണ്ഠ പ്രകടിപ്പിച്ച ചർച്ചയുടെ വിശദാംശങ്ങൾ 24 മണിക്കൂർ പിന്നിട്ടിട്ടും മാധ്യമ ശ്രദ്ധയിൽ എത്തിയില്ല എന്നതാണ് കൗതുകം. ഇന്ത്യയെ അടിക്കാൻ വടി കിട്ടിയാൽ കാരണവശാലും നഷ്ടമാക്കാത്ത പാക്കിസ്ഥാനിലെ ഡോൺ പത്രം പോലും കാര്യമായി ഈ വിഷയം പരിഗണിക്കാതിരിക്കെ പാക്കിസ്ഥാനിൽ നിന്നും തന്നെയുള്ള ജിയോ ടിവിയാണ് വാർത്ത ലോകത്തിന്റെ മുന്നിലേക്ക് എത്തിച്ചത്. തുടർന്ന് കേരളത്തിലെ ഏതാനും ചാനലുകളിലും വാർത്ത എത്തിയിരുന്നു. അടുത്തകാലത്തായി ഇന്ത്യയിൽ നിന്നുള്ള വാർത്തകൾക്കു വിദേശ മാധ്യമങ്ങൾ നല്ല പ്രചാരം നൽകുന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പാർലമെന്റിൽ നടന്ന ചർച്ച ആവശ്യത്തിന് ഗൗരവം കിട്ടാതെ പോയതും ചർച്ചയാകുന്നുണ്ട്.
ഇന്ത്യയിൽ മുസ്ലിംങ്ങൾ വ്യാപകമായി വംശഹത്യ നേരിടുന്നു എന്നതാണ് പാർലമെന്റിൽ ചർച്ചയിൽ പങ്കെടുത്തുവർ പൊതുവായി ചൂണ്ടിക്കാട്ടിയത്. ഇത് തടയാൻ ബ്രിട്ടൻ ഇടപെടണം എന്നും ആവശ്യം ഉണ്ടായി. ഇന്ത്യയിൽ ഹിന്ദു ഭൂരിപക്ഷ പാർട്ടിയുടെ സർക്കാരിൽ നിന്നും മുസ്ലിംങ്ങൾക്ക് നീതി കിട്ടില്ലെന്നും ചർച്ചയിൽ പങ്കെടുത്തവർ ആശങ്ക ഉയർത്തി. അതോടൊപ്പം ദേശീയ പൗരത്വ രജിസ്റ്റർ വഴി മുസ്ലിം ന്യൂനപക്ഷത്തെ ഒറ്റപ്പെടുത്താൻ ഉള്ള നീക്കവും സംശയിക്കപ്പെടണം. ഈ സാഹചര്യത്തിൽ അടുത്തിടെ നടന്ന കലാപത്തിൽ സമാധാനമായി പ്രതിഷേധം നടത്തിയവർക്ക് നേരെ അക്രമം ഉണ്ടായപ്പോൾ സർക്കാർ നിഷ്ക്രിയമായി നോക്കി നിന്നതു അപലപിക്കപ്പെടേണ്ടതാണ്.
പാർലമെന്റിൽ വിദേശ കാര്യാ, കോമൺവെൽത്ത് സെക്രട്ടറി ഡൊമനിക് റബ്ബിനോടുള്ള ചോദ്യമായാണ് വിഷയം ഉയർന്നത്. ഡൊമനിക് റബ്ബിന്റെ അഭാവത്തിൽ സഹമന്ത്രി നൈജിൽ ആഡംസ് ആണ് മറുപടി നൽകിയത്. ന്യൂഡൽഹിയിലെ സംഭവങ്ങൾ ബ്രിട്ടീഷ് ഹൈ കമ്മീഷണർ വളരെ ഗൗരവത്തോടെ കാണുന്നുണ്ട് എന്നും വിവരങ്ങൾ ബ്രിട്ടീഷ് സർക്കാരിനെ അറിയിക്കുന്നുണ്ട് എന്നുമാണ് നൈജിൽ മറുപടി നൽകിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലോർഡ് താരിഖ് അഹമ്മദും സ്ഥിഗതികൾ നിരീക്ഷിക്കുന്നുണ്ട് എന്നും നൈജിൽ വ്യക്തമാക്കി. ബ്രിട്ടന് ഇന്ത്യൻ സർക്കാരിൽ വിശ്വാസം ഉണ്ടെന്നും സ്ഥിഗതികൾ ഉടൻ നിയന്ത്രണ വിധേയം ആകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മറുപടിയിൽ വിശദമാക്കി.
കലാപത്തെ എക്കാലവും ബ്രിട്ടൻ അപലപിക്കും, ഇത് ലോകത്തു എവിടെ നടന്നാലും ഒരേ നയത്തിലാണ് പ്രതികരണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിച്ചു കാണുന്നത് ബ്രിട്ടന് എവിടെ ആയാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മറുപടിയിൽ തൃപ്തനാകാതെ ബ്രിട്ടൻ യാഥാർഥ്യത്തിൽ നിന്നും ഓടി ഒളിക്കാൻ തിടുക്കം കാട്ടുക ആണെന്ന് ഖാലിദ് മുഹമ്മദ് കുറ്റപ്പെടുത്തി. കഴിഞ്ഞ വ്യാഴാഴ്ച വിഷയം പാർലമെന്റിൽ എത്തിച്ചിട്ടും സർക്കാർ മറുപടി നൽകാൻ ചൊവ്വാഴ്ച വരെ സമയം എടുത്തതും ഖാലിദ് ചൂണ്ടിക്കാട്ടി. പൗരത്വ രജിസ്റ്ററിൽ പേരില്ലാത്ത മുസ്ലിംകൾ തടങ്കൽ പാളയത്തിൽ എത്തുമെന്നും അദ്ദേഹം ഉന്നയിച്ചു.
ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രം എന്നതാണ് മോദി ശൈലിയെന്നും ഇക്കാര്യം മോദി തന്നെ അടുത്തിടെ ഒരു മുദ്രാവാക്യം മുഖേനെ ഉയർത്തിയതാണെന്നും ഖാലിദ് പറഞ്ഞു. യുകെയിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ബന്ധുക്കൾ ഇന്ത്യയിൽ ഉള്ളതിനാൽ വിഷയം കൂടുതൽ ഗൗരവത്തിൽ ബ്രിട്ടൻ സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംങ്ങൾക്കു ഒപ്പം മതേതര വിശ്വാസികൾ ആയ ഹിന്ദുക്കളും ഉണ്ട് പ്രതിഷേധത്തിൽ എന്നതും നല്ല സൂചനയാണ്. ഇന്ത്യ യുഎൻ സുരക്ഷാ സമിതിയിൽ സ്ഥിര അംഗത്വം നേടാൻ നടത്തുന്ന ശ്രമങ്ങളെയും ഖാലിദ് വിമർശിച്ചു.
ഏകദേശം 40 മിനിട്ടു നീണ്ട ചർച്ചയിൽ പ്രധാന പാർട്ടികളിൽ നിന്നുള്ള മുസ്ലിം എംപിമാർ ആണ് പ്രധാനമായും പങ്കെടുത്തത്. അഞ്ചു വർഷത്തെ ഭരണം നൽകിയ കരുത്തിൽ നിന്നും തുടർ ഭരണം കിട്ടിയപ്പോൾ ഏകപക്ഷീയമായി മോദി സർക്കാർ മുസ്ലികൾക്കു എതിരെ തിരിയുക ആണെന്ന് ബോൾട്ടണിലെ ലേബർ എംപി യാസ്മിൻ ഖുറേഷി ആരോപണമുയർത്തി. നാസികളോട് സാമ്യപ്പെടുത്താവുന്ന ആർ എസ എസ അജണ്ടയാണ് മോദി നടപ്പാക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
സ്ലോ എംപി തൻ മൻ ജിത് സിങ് 84ൽ താൻ ഡൽഹിയിൽ പഠിച്ചിരുന്നപ്പോൾ ഉണ്ടായ കലാപത്തെ മുന്‍നിർത്തി നടുക്കുന്ന ഓർമ്മകളുമായാണ് സംസാരിച്ചത്. ഇദ്ദേഹം ബ്രിട്ടീഷ് പാർലിമെന്റിൽ ആദ്യ സിഖ് എംപി കൂടിയാണ്. ബെഡ്ഫോർഡിലെ ലേബർ എംപി മുഹമ്മദ് യാസിൻ ബ്രിട്ടീഷ് മാധ്യമങ്ങൾ നൽകിയ ഡൽഹി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. തികച്ചും വേദനാജനകമായ സംഭവം എന്നാണ് അദ്ദേഹം വിവരിച്ചത്. ഈസ്റ്റ്ഹാമിലെ ലേബർ എംപി സ്റ്റീഫൻ ടിംസ് ഇന്ത്യ ഭരണഘടനാ തത്ത്വങ്ങളിൽ നിന്നും അകലുകയാണ് എന്ന ആശങ്കയാണ് ഉയർത്തിയത്. യുകെ മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് സ്റ്റീഫൻ. ലേബറിന്റെ കവൻട്രിയിലെ പുതിയ എംപിയായ സാറ സുൽത്താന ജമ്മു കാശ്മീർന്റെ സ്വയം ഭരണ അധികാരം നഷ്ടമായതിലെ വേദനയാണ് പങ്കിട്ടത്.
Stories you may Like
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- വൺസൈഡ് നവോത്ഥാനവാദം ജിയോ ബേബിയെ തിരിഞ്ഞുകൊത്തുമ്പോൾ
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിശേഷങ്ങൾ
- ലേബറിനെ അൽപമെങ്കിലും ആശങ്കയിൽ ആക്കുന്നത് ബ്രിട്ടനിലെ ഇന്ത്യക്കാർ തന്നെ
- വനിതാ സംവരണബിൽ മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍