ചൈനയുടെ തുരപ്പൻ കളിയുടെ ഭാഗമായി വഴിമാറി ഒഴുകുന്നത് 11 നദികൾ; നാലുജില്ലകളിലായി നേപ്പാളിന് നഷ്ടമായത് 36 ഹെക്റ്റർ സ്ഥലം; വടക്കൻ അതിർത്തിയിൽ ചൈനീസ് വ്യാളി വ്യാപകമായി സ്ഥലം കൈയേറുന്നത് റോഡ് വികസനത്തിന്റെ മറവിൽ; കൂടുതൽ പ്രദേശങ്ങൾ തങ്ങൾക്ക് നഷ്ടപ്പെടാമെന്ന് കൃഷി വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും മൗനം പാലിച്ച് കെ.പി.ശർമ ഒലി സർക്കാർ; ചൈനയുടെ പ്രീതി പിടിച്ചുപറ്റാൻ ഇന്ത്യാവിരുദ്ധ വികാരം പൊട്ടിച്ചുവിട്ട ഒലി പിടിച്ചിരിക്കുന്നത് പുലിവാല് തന്നെ

മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് അകന്ന് ചൈനയോട് അടുത്തെങ്കിലും അയൽക്കാരുടെ അതിർത്തി കയ്യേറ്റത്തിലെ അപകടം തിരിച്ചറിഞ്ഞ് നേപ്പാൾ. ടിബറ്റ് സ്വയംഭരണ പ്രദശത്തെ വൻതോതിലുള്ള റോഡ് വികസന പദ്ധതികളെ തുടർന്ന് പല നദികളും വഴി മാറി ഒഴുകാൻ തുടങ്ങി. ചൈനയുടെ നീരാളിക്കൈകൾ നേപ്പാളിന്റെ വടക്കൻഅതിരുകളിലേക്ക് വിടർത്തുകയാണ്. നേപ്പാൾ കൃഷി വകുപ്പാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുമായി ലഡാക്കിലെ ഗാൽവനിൽ സംഘർഷം നിലനിൽക്കേയാണ് നേപ്പാളിന്റെ ഭാഗത്തെ കയ്യേറ്റവും തുടരുന്നത്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ നേപ്പാൾ സർക്കാർ ചൈനയ്ക്കെതിരെ മൗനം പാലിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണ്.
നേപ്പാളിലെ നിരവധി ജില്ലകളിലെ പ്രദശങ്ങൾ ചൈന ഇങ്ങനെ കൈയറി കഴിഞ്ഞു. റോഡ് വികസനത്തിന്റെ പേരിൽ നദികൾ വഴി മാറി ഒഴുകുന്നത് തുടർന്നാൽ, വടക്കൻ മേഖലയിൽ കൂടുതൽ ഭാഗങ്ങൾ ചൈന കൈപ്പിടിയിൽ ഒതുക്കുമെന്നാണ് നേപ്പാളിന്റെ ഭയം. നൂറുകണക്കിന് ഹെക്റ്റർ ഭൂമി ഇങ്ങനെ നേപ്പാളിന് നഷ്ടപ്പെടാം.
അധിനിവേശ പ്രദേശങ്ങളിൽ കാലാകാലം ചൈന സായുധ പൊലീസിന്റെ അതിർത്തി നിരീക്ഷണ പോസ്റ്റുകൾ സ്ഥാപിക്കാൻ സാധ്യത ഉണ്ടെന്നാണ് നേപ്പാൾ കൃഷി മന്ത്രാലയത്തിലെ സർവേ വകുപ്പിന്റെ രേഖയിൽ പറയുന്നത്. ചൈനയുമായി നേപ്പാളിന് വടക്കൻ അതിർത്തിയാണ്. കിഴക്ക്-പടിഞ്ഞാറായി 43 ഓളം കുന്നുകളും മലകളുമാണ് ചൈനയെയും നേപ്പാളിനെയും വേർതിരിക്കുന്ന സ്വാഭാവിക അതിർത്തി. വാണിജ്യത്തിനായി ഏഴ് ചെക്ക് പോസ്റ്റുകളും.
കെ.പി.ശർമ്മ ഒലിയുടെ കളി
ചൈനയുടെ തുരപ്പൻ പരിപാടികളുടെ ഭാഗമായി 11 നദികളാണ് വഴിമാറി ഒഴുകുന്നത്. ഇതുകാരണം 36 ഹെക്റ്റർ സ്ഥലം നാലുജില്ലകളിലായി നേപ്പാളിന് നഷ്ടമായി. കെ.പി.ശർമ ഒലി സർക്കാരിനെ കൃഷി വകുപ്പ് കഴിഞ്ഞ വർഷം ഈ 36 ഹെക്റ്ററിന്റെ നഷ്ടം അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളിൽ വാർത്ത വന്നതോടെ, തെരുവുകളിൽ ചില പ്രതിഷേധ പ്രകടനങ്ങളും മറ്റും അരങ്ങേറിയത് മിച്ചം. എന്നാൽ, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോട് അടുപ്പം സൂക്ഷിക്കുന്ന ഒലി സർക്കാർ ചൈനയുടെ കയ്യേറ്റത്തെ ഗൗരവമായി കണ്ടതേയില്ല. അങ്ങനെ ഒരുസംഭവം നടന്നതായി ഭാവിച്ചതുമില്ല. പകരം ഇന്ത്യക്കെതിരെ തിരിയാനായിരുന്നു അവർക്കിഷ്ടം. ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടർന്ന് ഇന്ത്യ പുറത്തിറക്കിയ പുതിയ ഭൂപടത്തെ ചൊല്ലി ജനരോഷം അഴിച്ചുവിടാനായിരുന്നു ഒലി സർക്കാരിന്റെ ശ്രമം.
കാലാപാനി, ലിംപിയാധുര, ലിപുലേഖ്, എന്നിങ്ങനെ 330 ചതുരശ്ര കിലോമീറ്ററിലായി പരന്നുകിടക്കുന്ന തർക്കമില്ലാത്ത ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് മറ്റൊരു അതിർത്തി തർക്കത്തിന് വഴിമരുന്നിട്ടു. ഏപ്രിലിൽ പാർട്ടിയിൽ തനിക്കെതിരെ നടന്ന കലാപശ്രമം, ചൈനീസ് ഇടപെടലോടെ ഒതുക്കിയതിനെ തുടർന്നായിരുന്നു ഈ പുതിയ നീക്കം. ചൈനയുമായുള്ള അതിർത്തിക്ക് അടുത്ത് ലിപുലേഖിൽ അവസാനിക്കുന്ന 80 കിലോമീറ്റർ റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തുറന്ന അവസരം നോക്കി നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ ഒലി ആഞ്ഞടിച്ചു.
ഇന്ത്യയെ ലാക്കാക്കി തീവ്രദേശീയ വികാരം ഉണർത്തി വിട്ട് സർക്കാരിലും പാർട്ടിയിലും തന്റെ സ്ഥാനം ഉറപ്പിക്കാനായിരുന്നു ഒലിയുടെ ശ്രമമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഭൂപടത്തിന്മേൽ പാർലമെന്റിൽ വോട്ടിങ് കഴിയും വരെ ഒലി താൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിലുള്ള ചർച്ചാവാഗ്ദാനം തള്ളിയതായി മിണ്ടിയതേയില്ല. ഇന്ത്യ, ചർച്ചാ വാഗ്ദാനം തള്ളിയെന്ന ധാരണ എംപിമാരിൽ സൃഷ്ടിക്കാനാണ് ഒലി ശ്രമിച്ചത്. നേപ്പാൾ പാർലമെന്റ് പുതിയ ഭൂപടം അംഗീകരിച്ചതോടെ ഇതോടെ ഇന്ത്യ നിലപാട് കടുപ്പിച്ചു. അതിർത്തി തർക്കത്തിൽ ഉഭയകക്ഷി ചർച്ചയ്ക്ക് താൽപര്യമുണ്ടെങ്കിൽ അനുകൂല സാഹചര്യം സൃഷ്ടിക്കേണ്ടത് കെ.പി.ശർമ ഒലിയാണെന്ന് നിലപാടും സ്വീകരിച്ചിരിക്കുകയാണ് മോദി സർക്കാർ.
നേപ്പാളിലെ റുയി ഗ്രാമം ചൈന കയ്യേറി
ഗോർഖ ജില്ലയിലെ റുയി ഗ്രാമം ചൈന കയ്യേറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഈ ഗ്രാമം ഇപ്പോൾ, ചൈനയുടെ സ്വയംഭരണപ്രദേശമായ ടിബറ്റിനോട് ചേർത്തിരിക്കുകയാണ്. നേപ്പാളിലെ ഖബർഹബ് എന്ന പത്രത്തിലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യക്കെതിരായ കെ.പി.ശർമ ഒലിയുടെ പ്രകോപനം സ്വന്തം കാൽക്കീഴിലെ മണ്ണ് ചോർന്ന് പോകുന്നത് അറിയിക്കാതിക്കാനുള്ള തന്ത്രം മാത്രമാണ്.
നേപ്പാളിന്റെ ഭൂപടത്തിൽ റുയി ഗ്രാമം ഇപ്പോഴും ഉണ്ടെങ്കിലും, ചൈന അതിന്റെ അതിരുകല്ലുകൾ എല്ലാം എടുത്തുമാറ്റിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 72 വീീടുകളോളം ഉള്ള ഗ്രാമം ഇപ്പോൾ ചൈനീസ് അധിനിവേശത്തിലാണ്. നേപ്പാൾ സർക്കാരിന് ഒരുകുലുക്കവും ഇല്ല താനും. ഇപ്പോഴും റുയി ഗ്രാമത്തിൽ നിന്ന് നികുതി പിരിക്കുന്നതായി ഭൂരേഖകളിൽ കാണുന്നുണ്ട്.
റുയി തെയ്ഗ ഗ്രാമങ്ങൾ നേപ്പാളിന് നഷ്ടമായത് കൃത്യമായി അതിരുകൾ നിശ്ചയിക്കുന്നതിൽ നേപ്പാൾ സർക്കാർ കാട്ടുന്ന ഉദാസീനതയാണ് കാരണമെന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്. റുയി ഗ്രാമം നേപ്പാളിന് നഷ്ടമായത് യുദ്ധത്തിലോ, ടിബറ്റുമായുള്ള പ്രത്യേക കരാറിന്റെ ഭാഗമായോ അല്ല. വെറും ഉഴപ്പുകാരണം മാത്രം. ഇന്ത്യയുമായുള്ള അതിർത്തി മേഖല ആളുകൾക്ക് പ്രാപ്യമാണ്. പ്രശ്നങ്ങൾ എല്ലാവർക്കും അറിയുകയും ചെയ്യാം. എന്നാൽ, ടിബറ്റുമായുള്ള വടക്കൻ അതിർത്തിയിലെ സ്ഥിതിഗതികൾ വളരെ മോശം.
ഇന്ത്യക്കെതിരേ വീണ്ടും പ്രകോപനം
ഗണ്ഡക് ഡാമിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ ശ്രമിച്ച ബിഹാറിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നേപ്പാൾ തടസപ്പെടുത്തിയതായി റിപ്പോർട്ടുകൾ വരുന്നു. വെള്ളപ്പൊക്ക ഭീഷണി തടയാൻ അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിവന്ന അറ്റകുറ്റപ്പണികളാണു തടഞ്ഞത്.
ഇന്ത്യക്കെതിരെ റേഡിയോ യുദ്ധം
ഉത്തരാഖണ്ഡുമായുള്ള അതിർത്തി ഗ്രാമങ്ങളിൽ നേപ്പാൾ റേഡിയോ യുദ്ധം തുടങ്ങിക്കഴിഞ്ഞു. പ്രദേശവാസികൾക്ക് നേപ്പാളി റേഡിയോ സ്റ്റേഷനുകൾ കിട്ടുന്നുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി ഇന്ത്യ വിരുദ്ധ പാട്ടുകളാണ് ഈ സ്റ്റേഷനുകൾ മുഖ്യമായി പ്ലേ ചെയ്യുന്നത്.
ഉത്തരാഖണ്ഡിലെ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ നേപ്പാളിന്റെ ഭാഗമാണെന്നും ഇന്ത്യ അത് തിരിച്ചുനൽകണമെന്നുമാണ് പാട്ടുകളിൽ പറയുന്നത്. വാർത്താ ബുള്ളറ്റിനുകൾക്കിടയ്ക്കും ഷോകൾക്കിടയിലും അവ കേൾപ്പിക്കുന്നു. ഇന്ത്യാ-വിരുദ്ധ വികാരം ഉണർത്താൻ ശ്രമിക്കുന്നതിന് ഒപ്പം, തങ്ങളുടെ ഭൂമി കാക്കാൻ വേണ്ടത് ചെയ്യാത്ത നേപ്പാളി രാഷ്ട്രീയക്കാരെ വിമർശിക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- ക്രെഡിറ്റ് കാർഡിൽ സഹോദരിയെ ഇറക്കി ഇഡിയെ പ്രതികൂട്ടിലാക്കിയത് ബിനീഷിന്റെ അമ്മ; കാർഡ് ഉപയോഗം തിരുവനന്തപുരത്തെന്ന് തെളിഞ്ഞത് ബിനീഷിനെ അഴിക്കുള്ളിൽ തളച്ചു; ലൈഫ് മിഷനിലെ ഐ ഫോണിലും കോൾ പാറ്റേൺ അനാലിസിസ് കോടിയേരി കുടുംബത്തെ കുടുക്കും; മകന് പിന്നാലെ അമ്മയും അതിസമ്മർദ്ദത്തിൽ; വിനോദിനി കോടിയേരിയും അകത്താകാൻ സാധ്യത
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- കാറ്റു അനുകൂലമെങ്കിൽ ജോസ് കെ മാണി സൂപ്പർ സ്റ്റാറാകും; സിറ്റിങ് സീറ്റുകളോ നേരിയ ഭൂരിപക്ഷത്തിന് തോറ്റ സീറ്റുകളോ അടക്കം മിക്ക ജില്ലകളിലും ജോസിന് സീറ്റ് വിട്ടു നൽകി സിപിഎം; 12 സീറ്റുകൾ ഉറപ്പിച്ച് ചങ്ങനാശ്ശേരി വേണ്ടെന്ന് വച്ചേക്കും; സിപിഐയേയും ജോസിനായി പിണറായി മെരുക്കുമ്പോൾ
- ഷൊർണ്ണൂരിൽ ശശി കട്ടക്കലിപ്പിൽ; പൊന്നാനിയിലെ പോസറ്റർ ശ്രീരാമകൃഷ്ണനേയും വിമതനാക്കി; അമ്പലപ്പുഴയിൽ സുധാകരനും പിണക്കത്തിൽ; കരുതലോടെ ഐസക്കും; കുന്നത്തനാട്ടിലെ വിൽപ്പനയും റാന്നിയിലെ വച്ചു മാറ്റവും കുറ്റ്യാടിയിൽ കുഞ്ഞമ്മദ്കുട്ടിയെ തഴഞ്ഞതും 'പിണറായി ബുദ്ധിയോ'? തരൂരിൽ ജമീല എത്തുമ്പോൾ സിപിഎമ്മിൽ പ്രതിസന്ധി ഇങ്ങനെ
- 90 കാരനായ ആത്മീയാചാര്യൻ ആയത്തൊള്ള സിസ്താനിയെ വീട്ടിൽ പോയി കണ്ട് സമാധാനം അഭ്യർത്ഥിച്ചു; വാക്സിൻ എടുത്ത ധൈര്യത്തിൽ മാസ്ക് വയ്ക്കാതെ ജനങ്ങൾക്കിടയിലൂടെ സ്നേഹം വിതറി യാത്ര; ഇറാക്കിന്റെ വീഥികളിൽ പോപ് ഫ്രാൻസിസിന്റെ കൈയൊപ്പു മാത്രം; രണ്ടാം ദിവസം കണ്ണീരോടെ പടിയിറങ്ങൽ
- ശൈലജയെ തിരുവനന്തപുരത്തേക്ക് അയച്ച് മട്ടന്നൂരിൽ മത്സരിക്കാൻ ആഗ്രഹിച്ചത് ഇപി! രണ്ട് ടേം മാനദണ്ഡം കർശനമാക്കിയതും ഈ നീക്കം പാളിയതിന്റെ പ്രതികാരം; പിണറായിക്കാലം അവസാനിക്കുന്ന നാൾ വരുമെന്ന് ഓർമ്മപ്പെടുത്തി പിജെ ആർമി; സഖാവിന് അഴിക്കോട് കിട്ടാത്തതിൽ കേഡർമാരിൽ നിരാശ അതിശക്തം; കണ്ണൂർ സിപിഎമ്മിൽ ആശയക്കുഴപ്പം വ്യക്തം
- കെ എം എബ്രഹാമിന്റെ വിശ്വസ്ത കൈമാറിയത് എഴുതി തയ്യാറാക്കിയ സത്യവാങ്മൂലം; ഐഎഎസ് വിവാദത്തിൽ കുടുങ്ങിയ അഡീഷണൽ സെക്രട്ടറിയുടെ പരാതി പച്ചക്കള്ളം; കിഫ്ബിക്കാരെ ഇഡി വെറുതെ വിടില്ല; കെ എം എബ്രഹാമിനേയും ചോദ്യം ചെയ്യും; കസ്റ്റംസിനും മുന്നോട്ട് കുതിക്കാൻ അനുമതി; സ്വർണ്ണവും ഡോളറും വീണ്ടും
- മന്ത്രിമാരെ വെട്ടിനിരത്തിയത് പിണറായിയുടെ പിടിവാശിയെന്ന ആക്ഷേപം ശക്തം; ഐസക്കിനും ജി സുധാകരനുമായി വീണ്ടും വാദിച്ചു ആലപ്പുഴ ജില്ലാ കമ്മിറ്റി; ശ്രീരാമകൃഷ്ണനില്ലാതെ പൊന്നാനി വിജയിക്കില്ലെന്നും വാദം; ചങ്ങനാശ്ശേരി സീറ്റിന്റെ പേരിൽ എൽഡിഎഫിലും പിടിവലി; ചങ്ങനാശ്ശേരി വിട്ടു നൽകിയാലേ കാഞ്ഞിരപ്പള്ളി നൽകൂവെന്ന് കാനം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- ഞങ്ങളുടെ കപ്പൽ ആക്രമിക്കാൻ ധൈര്യം കാട്ടിയ ഇറാൻ ഇനി സുഖമായി ഉറങ്ങുമെന്ന് കരുതേണ്ട; തുടച്ചു നീക്കാൻ അധികനേരം ആവശ്യമില്ല; ഇറാനെ വെല്ലുവിളിച്ച് ഇസ്രയേലി പ്രധാനമന്ത്രി രംഗത്ത്; ശാന്തനായ ബൈഡനും കട്ടക്ക് നേതന്യാഹുവിനൊപ്പം; കളമൊരുങ്ങുന്നത് അറബ് യുദ്ധത്തിന്
- സംസാര വൈകല്യത്തേയും കാഴ്ചയിലെ തകരാറും വകവയ്ക്കാതെ പഠിച്ച് മുന്നേറുന്ന മിടുമിടുക്കി; സ്ഥിരമായി മദ്യ ലഹരിയിലെത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്യുന്ന പിതാവിനെതിരെ എഫ് ബിയിൽ ലൈവിട്ടത് പീഡനം പരിധി കടന്നപ്പോൾ; സോഷ്യൽ മീഡിയാ ഇടപെടലിൽ 'അച്ഛൻ' അകത്ത്; പിതാവിന്റെ കളി കണ്ട് ഞെട്ടി സാക്ഷര കേരളം
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്