ബ്രെക്സിറ്റിനെ നഷ്ട നികത്താൻ കോമൺവെൽത്ത രാജ്യങ്ങളുടെ കൂട്ടായ്മ നിലനിർത്താൻ തീവ്രശ്രമത്തിൽ ബ്രിട്ടൻ; കാമറോണും തെരേസയും വിചാരിച്ചിട്ട് നടക്കില്ലെന്ന് മനസ്സിലായപ്പോൾ ഇന്ത്യയുടെ പിന്തുണ തേടി കൊട്ടാരം തന്നെ രംഗത്തിറങ്ങി; ചാൾസിന്റെയും കാമിലയുടെയും ഇന്ത്യ സന്ദർശനം വെളിവാക്കുന്നത് നയരൂപീകരണത്തിലെ രാജവാഴ്ച്ച തന്നെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: തകരുന്ന സാമ്രാജ്യമാണ് ബ്രിട്ടൻ എന്ന് ഏറ്റവും നന്നായി മനസ്സിലാക്കിയിരിക്കുന്നത് ബ്രിട്ടീഷ് രാജകുടുംബം തന്നെയാണ്. രണ്ടു നൂറ്റാണ്ട് നീണ്ട കൊളോണിയൽ ഭരണത്തിന്റെ സുഖാലസ്യം ഇനിയും വിട്ടുമാറിയിട്ടില്ലാത്ത കൊട്ടാരം വൃത്തങ്ങൾ ബ്രിട്ടന്റെ ലോകാധിപത്യം സംരക്ഷിക്കാൻ ഒടുവിൽ ഇന്ത്യയുടെ തന്നെ സഹായം തേടിയെത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ആഴ്ചയിലെ ചാൾസ് രാജകുമാരന്റെയും പത്നി കാമിലയുടെയും സന്ദർശനം വഴി തെളിയുന്നത്. 2019 മാർച്ച് 29 നു രാത്രി 11 മണിക്ക് ബ്രിട്ടൻ യൂറോപ്പിന്റെ ഭാഗമല്ലാതായി തീരും എന്ന് വലിയ ആശങ്ക ഒന്നും ഇല്ലാതെ തെരേസ മെയ്ക്ക് പറയാമെങ്കിലും ആ വർത്തമാനം ബക്കിങ്ഹാം കൊട്ടാരത്തിൽ ഉണ്ടാക്കുന്ന മുഴക്കം ഏറെ വലുതാണ്. തന്റെ ജീവിത കാലത്തു തന്നെ ഈ കാഴ്ചകൾ കാണേണ്ടി വന്ന നിസ്സഹായത രാജ്ഞിയുടെ തന്നെ വാക്കുകളിലും നിഴലിക്കുന്നുണ്ട്. ഇക്കാരണത്താൽ, എന്ത് വിലകൊടുത്തും കോമൺവെൽത്ത രാജ്യങ്ങളുടെ കൂട്ടായ്മ സംരക്ഷിക്കാൻ ഉള്ള ഒരുക്കമാണ് ഇപ്പോൾ ബ്രിട്ടൻ നടത്തുന്നത്. രാഷ്ട്രീയ നേതാക്കൾക്ക് ബ്രെക്സിറ്റ് വഴി നഷ്ടമാകുന്ന വാണിജ്യ ബന്ധങ്ങളിൽ ചിലതു തിരികെ പിടിക്കാൻ കഴിയുമെങ്കിലും ബ്രിട്ടന് ലോകതലത്തിൽ നഷ്ടമാകുന്ന മേൽക്കോയ്മാ ബ്രെക്സിറ്റിനെ തുടർന്ന് കുറച്ചെങ്കിലും പിടിച്ചു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി ചാൾസും ഭാര്യയും കൊട്ടാരം വിട്ടിറങ്ങിയത്.
രാഷ്ട്രീയ ചരിത്രത്തിൽ, ഇത്തരം ചർച്ചകളുടെ വിശദംശങ്ങൾ ഒരിക്കലും പുറത്തു വരില്ല എന്നിരിക്കെ, ആ സാഹചര്യം ഈ സന്ദർശനത്തിലും നിഴലിക്കുന്നുണ്ട്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്താണ് ചാൾസ് പങ്കുവച്ചത് എന്നത് രഹസ്യമാണ്. രാഷ്ട്ര തലവൻ അല്ലാതിരുന്നിട്ടും കോമൺവെൽത്തിന്റെ ഭാവിയെ സംബന്ധിച്ച് ബ്രിട്ടീഷ് കൊട്ടാരത്തിന്റെ ആശങ്കകൾ തന്നെയാകും ചാൾസ് മോദിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമായും പങ്കിട്ടിരിക്കുക. നെഹ്റുവിന്റെ കാലത്തു ചേരിചേരാ പ്രസ്ഥാനം പടുത്തുയർത്തിയ ഇന്ത്യക്കു അന്തരാഷ്ട്ര തലത്തിൽ കോമൺവെൽത്തിനെ നിയന്ത്രിക്കാൻ ലഭിക്കുന്ന അസാധാരണ സാഹചര്യം കൈവിട്ടു കളയാൻ മോദി തയ്യാറാകില്ല എന്ന സൂചനയാണ് ന്യുഡൽഹി പങ്കിടുന്നതും. സാധാരണ നിലയ്ക്ക് വൻശക്തി രാജ്യങ്ങളുടെ ഇത്തരം നീക്കങ്ങളിൽ കൗശലം ഒളിപ്പിക്കാറുണ്ടെങ്കിലും അത്തരം വേലകൾ ഇനി ഇന്ത്യക്കു അടുത്ത് ചെലവാകില്ല എന്നതിനാൽ ഗത്യന്തരം ഇല്ലാത്ത കീഴടങ്ങൽ തന്നെയാകും ബ്രിട്ടൻ മുന്നോട്ടു വയ്ക്കുന്നത്. യൂറോപ്പിനോപ്പം കോമൺവെൽത്ത് കൂടി ഇല്ലാതായാൽ ബ്രിട്ടനെ സംബന്ധിച്ച് അത് തികച്ചും ആലമഹത്യാപരമായി മാറും എന്നതാണ് ചാൾസിന്റെയും കാമിലയുടെയും ചതുരരാഷ്ട്ര സന്ദർശനത്തെ രാഷ്ട്രീയമായി ഏറെ വിലപിടിപ്പുള്ളതാക്കി മാറ്റുന്നത്.
അടുത്ത ഏപ്രിലിൽ ലണ്ടനിൽ നടക്കുന്ന കോമൺവെൽത്ത് ഉച്ചകോടിയിൽ 52 രാജ്യങ്ങൾ ഒത്തുകൂടുമ്പോൾ അതിൽ ഇന്ത്യയുടെ പ്രാധിനിത്യം അതി നിർണ്ണായകം ആയിരിക്കും എന്നതിനാൽ നേരിട്ടുള്ള ക്ഷണം തന്നെ നടത്താൻ ആണ് ചാൾസും കാമിലയും ഇന്ത്യയിൽ എത്തിയതെന്ന് വ്യക്തം. ആവശ്യം വന്നാൽ കോമൺവെൽത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചു കൂട്ടായ്മയുടെ പ്രവർത്തന രീതി തന്നെ മാറ്റാനും ബ്രിട്ടൻ തയ്യാറാണ് എന്ന സന്ദേശമാണ് ഇപ്പോൾ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കു ലഭിക്കുന്നത്. കോമൺവെൽത്തിന്റെ ഭരണ നിർവഹണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സമൂലമായ മാറ്റത്തിനും ബ്രിട്ടീഷ് രാജകുടുംബം തയ്യാറാണ് എന്ന സൂചനയും ചാൾസ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ഒരു പക്ഷെ ബ്രെക്സിറ്റിനെ തുടർന്നുള്ള സാഹചര്യം ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വരുമാന ചോർച്ചയ്ക്കും കാരണമാകും എന്നതിനാൽ കോമൺവെൽത്ത് ഭരണ നിർവഹണം വീതം വയ്ക്കുക വഴി ഭരണ ചിലവും പങ്കുവയ്ക്കാം എന്ന കൗശല ബുദ്ധിയും പുതിയ നീക്കത്തിൽ ഉണ്ടായിരിക്കാം. ബക്കിങ്ഹാം പലാസിനും സെന്റ് ജെയിംസ് പാലസിനും തോൾ ചേർന്ന് നിൽക്കുന്ന മൾബറോ ഹൗസിൽ നിന്നും കോമൺവെൽത്ത് ഭരണ നിയന്ത്രണം മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത് പോലും ബ്രിട്ടനെ സംബന്ധിച്ച് ആശ്വാസമാണെന്നും സൂചിപ്പിക്കുകയാണ് പുതിയ നീക്കങ്ങൾ.
ചാൾസുമായുള്ള ദീർഘ സംഭാഷണത്തിൽ ഈ അവസരം മുതലെടുക്കാനുള്ള താൽപ്പര്യം മോദി വ്യക്തമാക്കിയതായി സൂചനയുണ്ട്. കോമൺവെൽത്ത് രാജ്യ കൂട്ടായ്മയിൽ കച്ചവടവും നിക്ഷേപവും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഇന്ത്യ ഒരുക്കമാണ് എന്ന സൂചനയാണ് മോദി കൈമാറിയിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാൻ ഉള്ള മോദിയുടെ ക്ഷണം മുന്നേ ചാൾസിനെ തേടി എത്തിയിരുന്നെങ്കിലും ബ്രെക്സിറ്റ് തിയതി അടുത്ത് വരുന്നതാണ് തിരക്കിട്ടു ഇന്ത്യയെ തേടി എതാൻ ചാൾസിനെ നിർബന്ധിതം ആക്കിയത്. രാജ്ഞിയുടെ നേരിട്ടുള്ള ക്ഷണം ആയി കരുതണം എന്ന് കൂടി ചാൾസ് വ്യക്തമാക്കിയതോടെ മന്ത്രി തല സംഘത്തിന് പകരം മോദി തന്നെ നേരിട്ടെത്തുന്ന സാഹചര്യം ഉണ്ടാകും എന്നുറപ്പാണ്. ഇക്കാര്യത്തിൽ ശരിയായ ഉറപ്പു നൽകാൻ മോദി തയ്യാറായില്ലെങ്കിലും ബ്രിട്ടീഷ് പ്രധാനമന്ത്രി നടത്തിയ ഇന്ത്യ സന്ദർശനത്തെ തുടർന്ന് ഉഭയകക്ഷി ബന്ധം അനുസരിച്ചു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടനിൽ എത്താൻ സമയമായി. മാത്രമല്ല, കോമൺവെൽത്ത് യോഗത്തിൽ നേതൃത്വപരമായ റോൾ വഹിക്കാൻ ലഭിക്കുന്ന അവസരം മുതലാക്കാനും ഇന്ത്യക്കു കഴിയും എന്നതും ഏപ്രിൽ സന്ദർശനത്തെ ഗൗരവമായെടുക്കാൻ മോദിയെ പ്രേരിപ്പിക്കും.
മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കോമൺവെൽത്ത് കൂട്ടായ്മയിൽ ഇന്ത്യ വെറുതെ പങ്കെടുത്തു മടങ്ങുന്നതിനു പകരം നേതൃത്വപരമായ ചുമതല ഏറ്റെടുക്കണമെന്നാണ് ബ്രിട്ടൻ ആഗ്രഹിക്കുന്നത്. മോദി നേരിട്ട് പങ്കെടുക്കാൻ ഉള്ള സാധ്യത വിരളം എന്ന ആശങ്ക ഉണ്ടായതിനെ തുടർന്നാണ് രാജ്ഞിയുടെ പ്രതിനിധി ആയി തന്നെ ചാൾസ് ഇന്ത്യയിൽ എത്തിയതും മോദിയെ നേരിൽ കണ്ടു ക്ഷണം അറിയിച്ചതും. കഴിഞ്ഞ മൂന്നു കോമൺവെൽത് സമ്മേളങ്ങളിൽ ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുത്തില്ല എന്നതും ബ്രിട്ടന്റെ ആധി വളർത്തുന്ന ഘടകമാണ്. 2011 ലും 2013 ലും മന്മോഹൻ സിങ് ഓസ്ട്രേലിയയിലും ശ്രീലങ്കയിലും പങ്കെടുക്കാതിരുന്നതും കഴിഞ്ഞ വർഷം മോദി മാൾട്ട ഉച്ചകോടി കണ്ടില്ലെന്നു നടിച്ചതും ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഒരു പ്രധാന അംഗ രാജ്യം തുടർച്ചയായി സമ്മേളനത്തിൽ നിന്നും വിട്ടു നിൽക്കുന്നു എന്ന് മാത്രമല്ല തലയെടുപ്പുള്ള രാജ്യം എന്ന നിലയിലും ഇന്ത്യയുടെ താൽപ്പര്യം ഇല്ലായ്മ സമ്മേളനത്തിന്റെ മൊത്തം നിറം കെടുത്തും എന്നതും ചാൾസിന്റെ സന്ദർശനത്തിന്റെ പിന്നിലെ പ്രേരണയാണ്. ഇതോടൊപ്പം കോമൺവെൽത്തിന്റെ നടത്തിപ്പുകാരുടെ നാട്ടിൽ നടക്കുന്ന സമ്മേളനം എന്ന നിലയിലും ലണ്ടൻ സമ്മേളനത്തിന് പ്രാധാന്യം ഏറെയാണ്.
എന്നാൽ കോമൺവെൽത്തിന്റെ ഭരണാധികാരം മറ്റു രാജ്യങ്ങൾ വീതം വച്ചെടുക്കുന്ന നയം ഏതു തരത്തിൽ രാജ്യങ്ങളുടെ ബന്ധങ്ങളെ ബാധിക്കും എന്ന കാര്യത്തിൽ വലിയ ഉറപ്പൊന്നുമില്ല. ഇതിനെക്കുറിച്ച് ഇന്ത്യയും പ്രതികരിച്ചിട്ടില്ല. പ്രത്യേകിച്ചും ആഭ്യന്തര സുരക്ഷാ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ ഓരോ രാജ്യവും തങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ശ്രമിക്കും എന്നിരിക്കെ കോമൺവെൽത്തിന്റെ മൊത്തം താൽപ്പര്യം ആര് സംരക്ഷിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്