പാർലമെന്റ് പിരിച്ചു വിട്ടതിന് പിന്നാലെ കാനഡയിൽ പ്രചരണം ആരംഭിച്ച് ജസ്റ്റിൻ ട്രൂഡോ; തിരഞ്ഞെടുപ്പ് അടുത്ത മാസം; പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത് വൻ വെല്ലുവിളി; ട്രൂഡോയ്ക്ക് വിനയാകുന്നത് സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിലുള്ള പ്രതിഷേധവും ലാവ്ലിൻ വിവാദവും
മറുനാടൻ ഡെസ്ക്
ടൊറന്റോ; കാനഡയിൽ പാർലമെന്റ് പിരിച്ചുവിട്ടതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ബുധനാഴ്ച, ഗവർണർ ജൂലിയ പെയറ്റിനെ കണ്ടാണ് പാർലമെന്റ് പിരിച്ചുവിടണമെന്ന് ട്രൂഡോ അഭ്യർത്ഥിച്ചത്. ലിബറൽ പാർട്ടി നേതാവായ ട്രൂഡോ 2015 ലാണ് കാനഡയിൽ അധികാരത്തിലെത്തുന്നത്. ലിംഗസമത്വം ഉറപ്പാക്കും, പരിസ്ഥിതി സംരക്ഷിക്കും സ്വവർഗാനുരാഗ അവകാശങ്ങൾ, തുടങ്ങിയ വാഗ്ദാനങ്ങൾ നൽകിയാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒക്ടോബർ 21നു നടക്കുന്ന തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണവും ട്രൂഡോ ആംഭിച്ചു. ഇത്തവണ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നു കടുത്ത വെല്ലുവിളിയാണ് ഭരണകക്ഷിയായ ലിബറൽ പാർട്ടി നേരിടുന്നത്. 338 അംഗ പാർലമെന്റിൽ നിലവിൽ ലിബറൽ പാർട്ടിക്ക് 177ഉം കൺസർവേറ്റീവ് പാർട്ടിക്ക് 95 സീറ്റുകളാണ് ഉള്ളത്. 170 ആണ് സീറ്റുകൾ ലഭിച്ചാൽ ഭരണം നേടാം.
എസ്എൻസി ലാവ്ലിൻ കമ്പനിയുമായി ബന്ധപ്പെട്ട് ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെയും സർക്കാരിനെതിരെയും നേരത്തെ അഴിമതി ആരോപണമുയർന്നിരുന്നു. കേസ് കൈകാര്യം ചെയ്യുന്നതിൽ അതൃപ്തിയുണ്ടെന്നാരോപിച്ച് കാനഡയിലെ മുതിർന്ന മന്ത്രിയടക്കം രാജിവയ്ക്കുകയും ചെയ്തു. ഇതെല്ലാം ട്രൂഡോയ്ക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. കഴിഞ്ഞ നാലുവർഷമായി ഞങ്ങൾ വളരെയധികം കാര്യങ്ങൾ ചെയ്തുവെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു. വെട്ടിക്കുറയ്ക്കലിലും ചെലവുചുരുക്കലിലും വിശ്വസിക്കുന്ന യാഥാസ്ഥിതിക സർക്കാരിന്റെ പരാജയപ്പെട്ട നയങ്ങളിലേക്ക് തിരിച്ചുപോവണോ എന്ന് കനേഡിയന്മാർ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു
ലോകമെമ്പാടും സാന്നിധ്യമുള്ള നിർമ്മാണ കമ്പനി എസ്എൻസി-ലാവലിനുമായി ബന്ധപ്പെട്ട് മാതൃരാജ്യത്തിലും രാഷ്ട്രീയഭൂകമ്പം. ലിബിയയിൽ നിർമ്മാണകരാറുകൾ ലഭിക്കാൻ കോടികളൊഴുക്കിയെന്ന കേസിൽ കമ്പനിയെ നിയമനടപടകളിൽനിന്ന് ഒഴിവാക്കുന്നതിനായി അറ്റോർണി ജനറലിനുമേൽ സമ്മർദം ചെലുത്തിയെന്ന രാഷ്ട്രീയവിവാദം ചെന്നെത്തി നിൽക്കുന്നത് ഒരു മന്ത്രിയുടെ രാജിയിലും തുടർഅന്വേഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലുമാണ്. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നാണ് സമ്മർദമുണ്ടായതെന്ന വാർത്ത പുറത്തുവന്നതോടെ പ്രതിരോധത്തിലായ ജസ്റ്റിൻ ട്രൂഡോയെപ്പോലും അമ്പരിപ്പിച്ചാണ് മുൻ അറ്റോർണി ജനറൽ കൂടിയായ വെറ്ററൻസ് അഫയേഴ്സ് മന്ത്രി ജോഡി വിൽസൻ റേബോൾഡിന്റെ രാജി.
താനോ തന്റെ ഓഫിസോ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്ന് നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുള്ള മന്ത്രിയുടെ രാജി ട്രൂഡോയ്ക്ക് കനത്ത ആഘാതമായി. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നതരെയും സാക്ഷികളാക്കി ഇക്കാര്യത്തിൽ വിശദീകരണം തേടണമെന്ന പ്രതിപക്ഷത്തിന്റെ മറ്റും ആവശ്യം തള്ളിയ നീതിന്യായ സമിതി, അന്വേഷണമാകാമെന്നും ആരിൽനിന്നൊക്കെ തെളിവു ശേഖരിക്കണമെന്നത് ഉൾപ്പെടെയുള്ള കാര്യത്തിൽ നിയന്ത്രണങ്ങൾ പാലിച്ചതുമാണ് വിവാദവുമായി ബന്ധപ്പെട്ട ഒടുവിലത്തെ സംഭവവികാസം. അന്വേഷണമാകാം, പക്ഷേ ഏത്ര വ്യാപകമായി, ആരെയൊക്കെ ഉൾപ്പെടുത്താം എന്നതു സംബന്ധിച്ച് പ്രതിപക്ഷ ആവശ്യത്തിന് ഭരണകക്ഷി അംഗങ്ങൾ വഴങ്ങിയില്ല. രാജിവച്ച മന്ത്രി ജോഡി വിൽസൻ റെയ്ബോൾഡ്, ട്രൂഡോയുടെ മുതിർന്ന ഉപദേശകൻ ജെറാൾഡ് ബട്ട്സ് എന്നിവരെ സാക്ഷികളാക്കി വിസ്തരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ലിംഗസമത്വത്തിന്റെയും പരിസ്ഥിതിയുടെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് 2015 നവംബറിൽ അധികാരത്തിലേറിയ ട്രൂഡോയ്ക്ക് എന്നാൽ ഇത്തവണ കാര്യങ്ങൾ അത്ര നിസ്സാരമാകില്ല. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും വരുമാനത്തിലെ അസമത്വങ്ങളിലും ജനങ്ങൾക്കിടയിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇനിയും വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും ലിബറൽ സർക്കാരിനു കീഴിൽ തന്നെ കാനഡ മുന്നോട്ടു കുതിക്കുമെന്നു പ്രചാരണത്തിനു തുടക്കം കുറിച്ചുകൊണ്ട് ട്രൂഡോ പ്രഖ്യാപിച്ചു. 1935നു ശേഷം വന്ന എല്ലാ പ്രധാനമന്ത്രിമാരും ഒന്നിൽ കൂടുതൽ തവണ അധികാരത്തിലേറിയിട്ടുണ്ടെന്ന ചരിത്രവും ട്രൂഡോയ്ക്ക് ആത്മവിശ്വാസം പകരുന്നു.
എന്നാൽ തുടക്കസമയത്ത് പ്രശസ്തിയുടെയും ജനപിന്തുണയുടെയും കൊടുമുടിയിൽ നിന്ന ട്രൂഡോ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ എടുത്ത തീരുമാനങ്ങൾ വീണ്ടും അധികാരത്തിലേറുന്നതിന് അദ്ദേഹത്തിനു തടസ്സമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ലിബറൽ പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷ ലഭിക്കാനുള്ള സാധ്യതയും വിരളമാണെന്ന് ഇവർ സൂചിപ്പിക്കുന്നു. മറ്റു പ്രതിപക്ഷ പാർട്ടികളും സഹായത്തോടെ ഒരുപക്ഷേ ട്രൂഡോ വീണ്ടും പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പടികൾ കയറിയേക്കാം.
രാജ്യത്തെ ഒരു കെട്ടിട നിർമ്മാണ കമ്പനിയെ അഴിമതിക്കേസിൽ വിചാരണ നേരിടുന്നതിൽ നിന്ന് ഒഴിവാക്കാൻ ട്രൂഡോ നിയമമന്ത്രിക്കു മേൽ സമ്മർദം ചെലുത്തിയതായി കാനഡയിലെ ഒരു പ്രമുഖ ദിനപത്രം കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ രാജ്യത്ത് പ്രതിഷേധം കനത്തത്. പ്രധാനമന്ത്രിയുടെ ധാർമികത കൈമോശം വന്നെന്നും അദ്ദേഹം വിശ്വാസിക്കാൻ കൊള്ളാത്ത മനുഷ്യനാണെന്നു തെളിഞ്ഞെന്നുമാണ് പ്രതിപക്ഷ നേതാവ് ആൻഡ്രൂ ഷീർ ബുധനാഴ്ച ഇതിനോടു പ്രതികരിച്ചത്. ഇതു സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ട്രൂഡോ ഒഴിഞ്ഞു മാറിയതും പ്രതിഷേധത്തിനിടയാക്കി.
ചൊവ്വാഴ്ച നാനോ റിസർച്ച് പുറത്തിറക്കിയ എക്സിറ്റ് പോൾ ഫലത്തിൽ, തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് 34.6 ശതമാനവും കൺസർവേറ്റീവ് പാർട്ടിക്ക് 30.7 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണ് പ്രവചനം. എന്നാൽ ജനസഭയിൽ കേവലം ഭൂരിപക്ഷം നേടുന്നതിന് ഇത്രയും വോട്ടുകൾ പര്യാപ്തമാകില്ലെന്നാണ് ഇരുകക്ഷികളുടെയും കണക്കൂകൂട്ടൽ.
കാനഡയിലെ മോൺട്രിയോൾ ആസ്ഥാനമായുള്ള ലാവലിൻ കമ്പനിയെ സ്വദേശത്തും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വഴിയൊരുക്കിയേക്കാമെന്നിരിക്കെ, നിയമ നടപടികളിൽനിന്ന് ഒഴിവാക്കാൻ പബ്ളിക് പ്രോസിക്യൂഷൻസ് ഡയറക്ടർ കാത്ലീൻ റോസലിനോട് ആവശ്യപ്പെടാൻ അറ്റോർണി ജനറലായിരുന്ന ജോഡിക്കുമേൽ സമ്മർദമുണ്ടായെന്ന 'ഗ്ലോബ് ആൻഡ് മെയിൽ' പത്രത്തിലെ വാർത്തയാണ് ഭരണകക്ഷിക്ക് ഇരുട്ടടിയായത്. ആരോപണം അച്ചടിച്ചുവന്നത് കഴിഞ്ഞ വ്യാഴാഴ്ചയാണ്. മന്ത്രി രാജിവച്ചത് ചൊവ്വാഴ്ചയും. വൻകിട കമ്പനികൾ ഇത്തരം കേസിൽപ്പെട്ടാൽ, പിഴ ഈടാക്കി നിയമനടപടികളിൽനിന്ന് ഒഴിവാക്കാൻ വഴിയൊരുക്കി കഴിഞ്ഞവർഷം നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
രാഷ്ട്രീയവിവാദത്തിന് കാരണമായ ഇപ്പോഴത്തെ കേസിന് തുടക്കംകുറിച്ചത്, ലിബിയിൽ നിർമ്മാണ കരാറുകൾ ലഭിക്കാൻ ഗദ്ദാഫിയുടെ മകൻ സാദി ഗദ്ദാഫിക്കും ഉദ്യോഗസ്ഥർക്കുമൊക്കെയായി 2001നും 2011നും മധ്യേ 48 ദശലക്ഷം ഡോളർ കൈക്കൂലി നൽകിയെന്ന ആരോപണത്തെത്തുടർന്ന് 2012ൽ എസ്എൻസി-ലാവലിൻ കമ്പനിയുടെ മോൺട്രിയോൾ ഓഫിസുകളിൽ ആർസിഎംപി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതോടെയാണ്. ഈ കേസിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ പിന്നീട് നടപടികളും ആരംഭിച്ചു. ബംഗ്ലാദേശിലും കംബോഡിയയിലും സമാനമായ ഇടപാടുകളിൽ ആരോപണമുയർന്നതിനെത്തുടർന്ന് 2013ൽ ലോകബാങ്ക് ഗ്രൂപ്പ് എസ്എൻസി-ലാവലിനെയും ഇവരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും പത്തുവർഷത്തേക്ക് കരിമ്പട്ടികയിലാക്കിയിരുന്നു. ഇപ്പോഴത്തെ സിഇഒ നീൽ ബ്രൂസ് നാലു വർഷം മുന്പാണ് ചുമതലയേറ്റത്. ഇദ്ദേഹമാകട്ടെ, ശുദ്ധികലശ നടപടികളിൽ വ്യാപൃതനായിരിക്കെയാണ് പുതിയ വിവാദം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്