വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുന്നവർക്ക് നമ്മൾ എന്തിന് പണം നൽകണം? 9400 കോടിയോളം രൂപ നമ്മൾ ധനസഹായമായി നൽകിയപ്പോൾ 3000 കോടി പ്രതിമയ്ക്ക് വേണ്ടി അവർ ചെലവഴിക്കുന്നത് അസംബന്ധം; പട്ടേലിന്റെ ഏകതാപ്രതിമയ്ക്കായുള്ള ധൂർത്തിനെ ചോദ്യം ചെയ്ത് ബ്രിട്ടീഷ് എംപി പീറ്റർ ബോൺ; വിമർശനങ്ങൾ കെട്ടടങ്ങും മുമ്പേ 330 കോടിയുടെ പ്രതിമയുണ്ടാക്കാൻ ഒരുങ്ങി യോഗി ആദിത്യനാഥ്
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: 3000 കോടി മുതൽമുടക്കി ലോകത്തേറ്റവും ഉയരമുള്ള പ്രതിമ ഗുജറാത്തിൽ സ്ഥാപിച്ച് ഇന്ത്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതിലെ രാഷ്ട്രീയവിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. അതിനിടെ, ബ്രിട്ടീഷ് പാർലമെന്റ് അംഗമായ പീറ്റർ ബോണിന്റെ പരാമർശം ചർച്ചാവിഷയമാവുകയാണ്. '9400 കോടി രൂപ (1.1 ബില്യൻ പൗണ്ട്) ബ്രിട്ടനിൽ നിന്ന് ധനസഹായം വാങ്ങിയ ശേഷം ഒരു പ്രതിമയ്ക്ക് വേണ്ടി 3000 കോടി ചെലവഴിക്കുന്നത് അസംബന്ധമാണ്. ഇതൊരുതരം ഭ്രാന്താണ്. ഇന്ത്യക്ക് ധനസഹായം നൽകേണ്ട ആവശ്യമില്ലെന്നാണ് ഇതുതെളിയിക്കുന്നത്. കിട്ടുന്ന പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാൽ ഇത്തരം ചെലവേറിയ ഒരുപ്രതിമ അവർക്ക് നിർമ്മിക്കാമെങ്കിൽ, അത്തരമൊരു രാജ്യത്തിന് ധനസഹായം നമ്മൾ നൽകേണ്ടതില്ലെന്ന് തന്നെയാണ് അർഥം'. ഡെയ്ലി മെയിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്.
സർദാർ പട്ടേലിന്റെ ഏകതാപ്രതിമയുടെ നിർമ്മാണം തുടങ്ങിയ 2012 മുതൽ 2018 വരെ ഇന്ത്യക്ക് ബ്രിട്ടൻ ഒരു ബില്യൺ പൗണ്ടിലേറെ ( ഏകദേശം 9400 കോടി രൂപ) സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് പീറ്റർ ബോൺ പറഞ്ഞു.2012ൽ 300 മില്യൺ പൗണ്ട് (2839 കോടി രൂപ), 2013ൽ 268 മില്യൺ പൗണ്ട് (2536 കോടി രൂപ), 2014ൽ 278 മില്യൺ പൗണ്ട് (2631 കോടി രൂപ), 2015ൽ 185 മില്യൺ പൗണ്ട് (1751 കോടി രൂപ) എന്നിങ്ങനെയായിരുന്നു ഇന്ത്യക്ക് സാമ്പത്തികസഹായം അനുവദിച്ചത്. കൂടാതെ ചെറിയ രീതിയിലുള്ള ധനസഹായങ്ങളും ഇന്ത്യക്ക് ബ്രിട്ടൻ നൽകിയതായി പീറ്റർ ബോൺ അവകാശപ്പെട്ടു. ഇന്ത്യക്ക് ബ്രിട്ടൻ നൽകി വന്നിരുന്ന ധനസഹായം 2015ൽ നിറുത്തലാക്കിയിരുന്നെങ്കിലും സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്കും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പദ്ധതികൾ നടപ്പാക്കാനും ഇപ്പോഴും സാമ്പത്തിക സഹായം നൽകി വരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
3000 കോടി രൂപ ചെലവിൽ ഗുജറാത്തിലെ നർമ്മദ നദിയിലെ സാധു ബെറ്റ് ദ്വീപിൽ ഒക്ടോബർ 31നാണ് സർദാർ പട്ടേൽ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. പട്ടേലിന്റെ 143 ാമത് ജന്മദിനത്തിലാണ് സാധു ബെട്ട് ദ്വീപിൽ പണികഴിപ്പിച്ച പൂർണകായ പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തത്. ആത്യാർഭാട പൂർണമായിരുന്നു ഉദ്ഘാടനം.
സർദാർ പട്ടേൽ മ്യൂസിയം, കൺവെൻഷൻ സെന്റർ, പൂക്കളുടെ താഴ് വര, വിനോദ സഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി അടക്കമുള്ളതാണ് പ്രതിമാ സമുച്ചയം. പ്രതിമക്കുള്ളിലൂടെ മുകൾതട്ടിലെത്താനും 135 മീറ്റർ ഉയരത്തിൽ നിന്നുള്ള പുറംകാഴ്ചകൾ കാണാൻ സന്ദർശകർക്ക് സാധിക്കും. രാം വി. സുത്തർ രൂപകൽപന ചെയ്ത പ്രതിമയുടെ നിർമ്മാണം 33 മാസം കൊണ്ടാണ് എൽ. ആൻഡ് ടി പൂർത്തിയാക്കിയത്. 2989 കോടി രൂപയാണ് നിർമ്മാണ ചെലവ്.
ഉയരത്തിന്റെ കാര്യത്തിൽ അമേരിക്കയിലെ സ്വാതന്ത്ര്യ പ്രതിമ, ചൈനയിലെ ബുദ്ധ പ്രതിമ, ബ്രസീലിലെ ക്രിസ്തു പ്രതിമ എന്നിവയെ ഏകതാ പ്രതിമ പിന്തള്ളിയത്. അതേസമയം, നർമദയിലെ കേവാഡിയിൽ വൻതോതിൽ ആദിവാസികളെ കുടിയൊഴിപ്പിച്ചാണ് 3000 കോടി രൂപ ചെലവിട്ട് ലോകത്തെ ഏറ്റവും വലിയ പ്രതിമ കേന്ദ്ര സർക്കാർ നിർമ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആദിവാസി, കർഷക പ്രക്ഷോഭങ്ങൾ ശക്തമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായവേളയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കുറിച്ച് മോദി വീണ്ടും ആലോചിച്ചുതുടങ്ങിയത്.
നാലുവർഷം മുമ്പ്് ഗുജറാത്തിൽ നർമ്മദ നദിക്കഭിമുഖമായി പട്ടേൽ പ്രതിമ നിർമ്മാണം തുടങ്ങിയപ്പോൾ തന്നെ ഇത് ധൂർത്താണെന്ന വിമർശനം ഉണ്ടായിരുന്നു. ബ്രിബിസിയും ഗാർഡിയനും അടക്കമുള്ള ലോക മാധ്യമങ്ങൾ കടുത്ത വിമർശനമാണ് നരേന്ദ്ര മോദി സർക്കാറിന് നേരെ ഉയർത്തിയത്. ഗുജറാത്തിലെ ഏറ്റവും ദരിദ്ര മേഖലയായ നാന പിപാലിയയിലാണ് 3000 കോടി രൂപ മുടക്കി പൂർണകായ വെങ്കല പ്രതിമ നിർമ്മിച്ചിട്ടുള്ളത്. രാജ്യത്തെ കാർഷിക മേഖല ഏറ്റവും ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോൾ വമ്പൻ പ്രതിമയുണ്ടാക്കി വമ്പ് കാണിക്കുകയാണ് മോദി സർക്കാരെന്ന വിമർശമാണ് ബിബിസി ഉന്നയിച്ചത്.
ബഹുഭൂരിപക്ഷം ജനങ്ങളും പട്ടിണിയിലും ദാരിദ്രത്തിലും കഴിയുമ്പോൾ ഇത്രയും കോടി, ഒരാവശ്യവുമില്ലാതെ ചെലവഴിക്കാൻ എങ്ങനെ സാധിച്ചു എന്നാണ് ആളുകളുടെ ചോദ്യം. എന്നാൽ പട്ടേൽ പ്രതിമ സംബന്ധിച്ച വിവാദങ്ങളും വിമർശനങ്ങളും കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത പ്രതിമ നിർമ്മാണവുമായി എത്തിയിരിക്കുകയാണ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദീപാവലി ദിനത്തിൽ സരയൂ നദിക്കരയിൽ രാമന്റെ പ്രതിമ നിർമ്മിക്കാനൊരുങ്ങിയിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 330 കോടി രൂപ ചെലവഴിച്ച് 100 മീറ്റർ ഉയരത്തിലായിരിക്കും പ്രതിമ ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
നവംബർ ആറിന് ദീപാവലി ദിനത്തിൽ പ്രതിമയുടെ നിർമ്മാണം ആരംഭിക്കുമെന്നും, ജനങ്ങൾക്കുള്ള ദീപാവലി സമ്മാനമാണ് രാമന്റെ പ്രതിമയെന്നും ബിജെപി അവകാശപ്പെട്ടു. നവംബർ ആറാം തിയതി വൈകുന്നേരം മുഖ്യമന്ത്രി തന്നെ ഇത് സംബന്ധിച്ച വിവരങ്ങൾ പ്രഖ്യാപിക്കും. ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സാമ്പത്തിക മേഖലയിലും, ഉത്തർപ്രദേശ് വളരെയധികം പിന്നിൽ നിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും കോടികൾ മുടക്കി, പ്രതിമ നിർമ്മാണം നടക്കാനിരിക്കുന്നത്.
Stories you may Like
- പ്രതിമ നീക്കി; ഗുരുദേവനുമായി സാമ്യമില്ലെന്ന വാദം സർക്കാരും സമ്മതിച്ചു
- പെൺപ്രതിമ നൽകി പ്രലോഭിപ്പിക്കുന്നു എന്ന പ്രസംഗത്തിൽ തെറ്റില്ല: അലൻസിയർ
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- പട്ടേൽ പ്രതിമ കണ്ട യുവതിയുടെ പോസ്റ്റ് വൈറലാവുമ്പോൾ
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍