കഴിഞ്ഞ വട്ടം തെരേസ മെയ് തട്ടിത്തെറിപ്പിച്ച മോഹപദവി ഒടുവിൽ തേടിയെത്തി; ബോറിസ് ജോൺസൺ ബ്രിട്ടീഷ് പ്രധാനമന്ത്രി; 66 ശതമാനം വോട്ടോടെ ജോൺസണെ നേതാവായി തെരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി; സത്യപ്രതിജ്ഞ നാളെ; കാലാവധി പൂർത്തിയാക്കാതെ തെരേസാ മേ രാജി വച്ചൊഴിയുമ്പോൾ നറുക്ക് വീഴുന്നത് മുൻ ലണ്ടൻ മേയർക്ക്; ബ്രിട്ടൻ കടുത്ത ദേശീയ വാദികളുടെ കൈകളിലേക്ക് എത്തുന്നതോടെ ബ്രക്സിറ്റിന് വേഗത കൂടും; പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത സുഹൃത്ത്
മറുനാടൻ ഡെസ്ക്
ലണ്ടൻ: കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ ജയിച്ചുകയറിയ ബോറിസ് ജോൺസൺ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. 66 ശതമാനം വോട്ടോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷി അംഗങ്ങൾ 92,153 വോട്ടുനൽകിയാണ് ജോൺസണെ അംഗീകരിച്ചത്. എതിരാളി ജെറമി ഹണ്ടിന് കിട്ടിയത് 46,656 വോട്ടുകൾ. ജോൺസൺ ബുധനാഴ്ച സ്ഥാനമേൽക്കും. പുതിയ പ്രധാനമന്ത്രി നേരത്തെ വിദേശകാര്യമന്ത്രിയും ലണ്ടൻ മേയറായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ ടീമിനെ ജോൺസൺ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ. താൻ കൊണ്ടുവന്ന ബ്രക്സിറ്റ് കരാർ ആവർത്തിച്ച് തള്ളിയതോടെ തെരേസ മെയ് രാജി പ്രഖ്യാപിച്ചപ്പോഴാണ് നേതൃസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
തെരേസാ മേയുടെ പിൻഗാമിയായാണ് ബോറിസ് പ്രധാനമന്ത്രിയായി എത്തുന്നത്. ബ്രക്സിറ്റ് കരാറിൽ പാർലമെന്റിൽ സമവായത്തിലെത്താൻ കഴിയാതെ വന്നതോടെയാണ് തെരേസ മേ രാജി പ്രഖ്യാപിച്ചത്. തെരേസാ മേ ഉടൻ തന്നെ രാജ്ഞിയെ കണ്ട് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ബ്രക്സിറ്റ് വാഗ്ദാനങ്ങൾ നൽകിയാണ് ബോറിസ് ജോൺസനും പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നത്. ബ്രക്സിറ്റ് വിഷയത്തിൽ ഏറെ വെല്ലുവിളികളും ആരോപണങ്ങളും നേരിട്ട തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.ഈ വരുന്ന ഒക്ടോബർ 31ന് മുമ്പ് ഡീൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ബ്രക്സിറ്റ് നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ബോറിസുള്ളത്. എന്നാൽ ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി മുൻ പ്രധാനമന്ത്രിമാർ രംഗത്തെത്തിയിട്ടുമുണ്ട്.
ബ്രിട്ടന്റെ ഐക്യത്തിനായി താൻ നിലകൊള്ളുമെന്ന് ബോറിസ് ജോൺസൺ തിരഞ്ഞെടുപ്പിനെ തുടർന്ന പ്രഖ്യാപിച്ചു. ഉറങ്ങുന്ന ഭീമനെ പോലെ സ്വയംനിരാസത്തിന്റെയും, പ്രതിലോമചിന്തകളുടെയും കുരുക്കുകളിൽ നിന്ന് മികച്ച വിദ്യാഭ്യാസവും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകും, ബോറിസ് ജോൺസൺ പറഞ്ഞു. പാർട്ടിയുടെ പുതിയ നേതാവായി ബോറിസ് ജോൺസൺ തിരഞ്ഞെടുക്കപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രി അന്നെ മിൽട്ടൺ രാജിവച്ചു.
കരാറുകളില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനെ ജോൺസൺ പിന്തുണയ്ക്കുന്നതിനെ എതിർത്താണ് രാജി. കടുത്ത ബ്രെക്സിറ്റ് അനുകൂലികളെ ഉൾപ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്ന് ജോൺസൺ നേരത്തേ പറഞ്ഞിരുന്നു. 1.6 ലക്ഷം വരുന്ന പാർട്ടി പ്രവർത്തകരുടെ പോസ്റ്റൽ വോട്ടാണ് ഭരിക്കുന്ന പാർട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ ജോൺസന് അനുകൂലമായിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിൻഗാമിയെ കാത്തിരിക്കുന്നത് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.
ബോജോ അണികൾക്ക് പ്രിയങ്കരൻ
പാർലമെന്റിൽ കൺസർവേറ്റിവ് പാർട്ടിക്ക് നേരിയ ഭൂരിപക്ഷമേയുള്ളു. കടുത്ത വലതുപക്ഷക്കാരനായ ജോൺസന്റെ ബ്രെക്സിറ്റ് നയങ്ങളോട് പാർട്ടിയിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. കരാറോടെയോ അല്ലാതെയോ ഒക്ടോബർ 31നു മുൻപ് ബ്രെക്സിറ്റ് നടപ്പാക്കുമെന്ന് ജോൺസൻ പ്രഖ്യാപിച്ചിരുന്നു.
കൺസർവേറ്റീവ് പാർട്ടി എംപിമാർക്കിടയിൽ നടന്ന ഹിത പരിശോധനയിൽ അവസാന നാലു പേരിൽ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവീദ്, മൈക്കേൽ ഗോവ് എന്നിവർ അവസാന വോട്ടിങ്ങിൽ പുറംതള്ളപ്പെട്ടതോടെയാണ് ബോറിസ് ജോൺസൻ, ജെറമി ഹണ്ടും തമ്മിൽ നേരിട്ടുള്ള പോരാട്ടം നടന്നത്. എംപിമാർക്കിടയിൽ അത്ര പ്രിയങ്കരൻ അല്ലാതിരുന്നിട്ടും നേതൃ പദവി മത്സരത്തിന്റെ എല്ലാ ഘട്ടത്തിലും ബഹുദൂരം മുന്നിൽ നിന്ന വായാടി എന്നറിയപ്പെടുന്ന 'ബോജോ'' പാർട്ടി അണികൾക്കിടയിൽ ഏറെ ബഹുജന സമ്മതനാണ്. അതിനാൽ അനായാസ വിജയമാണ് ബോറിസ് ക്യാമ്പ് പ്രതീക്ഷിച്ചിരുന്നത്.
പുതിയ പ്രധാനമന്ത്രി ഇന്ത്യയുടെ അടുത്ത മിത്രം
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള ബന്ധം വിലയിരുത്തുമ്പോൾ തികഞ്ഞ പ്രായോഗിക വാദിയായാണ് ബോറിസ് അറിയപ്പെടുന്നത്. ഇദ്ദേഹത്തിന്റെ സഹോദരൻ ജോ ജോൺസൺ ആകട്ടെ തികഞ്ഞ ഇന്ത്യൻ അനുകൂലിയാന്നെന്നതും ശ്രദ്ധേയമാണ്. ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവ് എന്ന വിശേഷണമാണ് ജോയോടൊപ്പം ഉള്ളത്. ഇതേ കാര്യത്തിൽ ബോറിസും പിന്നിലല്ല. ലണ്ടൻ മേയർ ആയിരിക്കെ ഇന്ത്യയുമായി വ്യാപാര ബന്ധം മെച്ചപ്പെടുത്താൻ ഡൽഹിയിലും മുംബൈയിലും ബിസിനസ് ഓഫിസുകൾ ആരംഭിക്കുന്നതിൽ ബോറിസിന്റെ റോൾ ചെറുതല്ല. ലണ്ടനിൽ പതിവായി മേയറുടെ പേരിൽ തന്നെ ദീപാവലി ആഘോഷത്തിന് ചുക്കാൻ പിടിക്കുന്ന ബോറിസ് 2016ലെ ആഘോഷത്തിന് പ്രധാന സ്പോൺസർ ആയി കേരള ടൂറിസത്തെ തിരഞ്ഞെടുത്തത് മലയാളികൾക്കും ഏറെ ആഹ്ലാദം പകരുന്ന വാർത്ത ആയിരുന്നു.
തെരേസ മേ മന്ത്രിസഭയിൽ വിദേശ കാര്യ മന്ത്രി ആയിരുന്നപ്പോൾ കാശ്മീർ വിഷയത്തിൽ മുൻപിൻ നോക്കാതെ അഭിപ്രായം പറഞ്ഞ ബോറിസ് ഇന്ത്യ വിരുദ്ധതയുടെ ലേബൽ എടുത്തണിഞ്ഞതും മറക്കാനാകില്ല. എന്നാൽ പിന്നീട് തെരേസയുമായി തെറ്റിപ്പിരിഞ്ഞു മന്ത്രി സ്ഥാനം നഷ്ടമായ ബോറിസ് ഒരവസരത്തിനായി കാത്തിരിക്കുകയായിരുന്നു. മൂന്നു വർഷം മുൻപ് ബ്രക്സിറ്റ് ഹിതപരിശോധനയിൽ തന്റെ നയങ്ങൾ ജനങ്ങൾ അംഗീകരിക്കപ്പെടാതിരുന്നതോടെ അന്നത്തെ പ്രധാനമന്ത്രി രാജി വച്ചപ്പോൾ ഏറ്റവും സാധ്യത കൽപിച്ചിരുന്നത് ബ്രക്സിറ്റ് വാദിയായ ബോറിസിന് ആയിരുന്നു. അന്നദ്ദേഹം ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെടുന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടിരുന്നു.
മൂന്നു വർഷം മുൻപ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രക്സിറ്റ് ഫലം വന്നപ്പോൾ ഏറ്റവും സാധ്യത കൽപിക്കപ്പെട്ടിരുന്ന ബോറിസിന് കൂടെ ഉണ്ടായിരുന്ന മൈക്കേൽ ഗോവിന്റെ ചതി പ്രയോഗം മൂലമാണ് കപ്പിനും ചുണ്ടിനും ഇടയിൽ നിന്നോണം പ്രധാനമന്ത്രി പദവി നഷ്ടമായത്. അവസാന നിമിഷം ഗോവ് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ബോറിസ് മാന്യതയുടെ പേരിൽ പിന്മാറുക ആയിരുന്നു. ഈ ഘട്ടത്തിൽ പാർട്ടിയിൽ ഉണ്ടായ ഭിന്നിപ്പിൽ നിന്നാണ് സർവ സമ്മത സ്ഥാനാർത്ഥി ആയി തെരേസ ഉയർന്നു വരുന്നത്. ഇതോടെ ബ്രക്സിറ്റ് പ്രചാരണത്തിന് ചുക്കാൻ പിടിച്ച ബോറിസിനെ വിദേശ മന്ത്രാലയ ചുമതല ഏൽപ്പിച്ചു സമാശ്വസിപ്പിക്കുക ആയിരുന്നു തെരേസ.
എന്നാൽ മൂപ്പിളമ തർക്കം അകത്തും പുറത്തും ഉണ്ടായതോടെ ബോറിസിനെ പുറത്താകുന്നതിൽ തെരേസ വിജയിച്ചു. അന്ന് മുതൽ തെരേസ മെയെ കസേരയിൽ നിന്നിറക്കാൻ ബോറിസ് നടത്തിയ കളികൾ ഒട്ടും മോശമല്ല. ഒടുവിൽ വീണ്ടും അവസരം കൈവന്നപ്പോൾ പഴയ ചരിത്രം ഓർമ്മിപ്പിച്ചു മൈക്കൽ ഗോവ് അവസാന മൂന്നു പേരിൽ ഒരാൾ ആയി മാറിയതോടെ ബോറിസ് ക്യാമ്പ് സകല ശക്തിയും പുറത്തെടുത്താണ് വെറും രണ്ടു വോട്ടിന് മൈക്കേലിനെ മൂലയ്ക്കിരുത്തിയത്. ഇതിൽ ഒരു മധുര പ്രതികാരം കൂടിയാണ് ബോറിസ് ആസ്വദിക്കുന്നത്.
എന്നാൽ ബോറിസ് നൽകുന്ന വാഗ്ദാനം അനുസരിച്ചു വെറും 99 ദിവസങ്ങളാണ് ബ്രക്സിറ്റിനായി അവശേഷിക്കുന്നത്. തെരേസ മേ രണ്ടു വർഷം കൊണ്ട് നടപ്പാക്കാൻ തുനിഞ്ഞ കാര്യം ഇത്ര ചെറിയ വേഗത്തിൽ ബോറിസിന് സാധിക്കുമോ എന്നതാണ് ലോകം ഉറ്റു നോക്കുന്നത്. പാർലിമെന്റിൽ വീണ്ടും അംഗീകാരം തേടുമ്പോൾ തെരേസക്ക് സംഭവിച്ച വീഴ്ച ബോറിസിനും ഉണ്ടാകില്ലേ എന്ന് കരുതുന്നവരും കുറവല്ല. എന്നാൽ തെരേസയെ എതിർത്തവരിൽ നല്ല പങ്കും ബോറിസിന് പിന്തുണ നൽകും എന്നാണ് കരുതപ്പെടുന്നത്.
കാരണം ഈ വിഷയത്തിൽ ബോറിസ് പരാജയപ്പെട്ടാൽ സർക്കാർ പിരിച്ചു വിട്ടു തിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ ഉള്ള സാധ്യത ഒട്ടു മിക്ക എംപിമാരും ആഗ്രഹിക്കുന്നില്ല. അക്കാരണത്താൽ തന്നെ തന്റെ ജോലി പ്രയാസം കൂടാതെ നടപ്പാക്കാൻ ബോറിസിന് കഴിയും എന്നാണ് വിലയിരുത്തൽ. കൂടുതൽ സ്വതന്ത്രമായും സൗഹാർദ്ദപരമായും പെരുമാറുന്ന ബോറിസിന് പാർട്ടിയിൽ സഹപ്രവർത്തകർക്കിടയിൽ കൂടുതൽ വിശ്വാസം നേടിയെടുക്കാൻ സാധിക്കും എന്ന് വിലയിരുത്തുന്നവർ അനേകമാണ്.
തെരേസ മെയ്ക്ക് ഇല്ലാതെ പോയതും ഈ സവിശേഷതയാണ്. അവരുടെ കടുംപിടുത്ത ശൈലിയാണ് പാർട്ടി എംപിമാരെ പോലും ശത്രുക്കളാക്കി മാറ്റിയത് എന്നത് പരസ്യമായ രഹസ്യമാണ്. ബോറിസിന്റെ സർക്കാർ കൂടുതൽ മൃദു സമീപനം സ്വീകരിക്കുന്നതിനാൽ കടുത്ത നിലപാടുകൾ എടുക്കേണ്ട സാഹചര്യത്തിൽ പോലും സമവായം സൃഷ്ടിക്കപ്പെടും എന്നാണ് ബോറിസ് അനുകൂലികൾ പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്