എച്ച്1 ബി വീസക്കാരുടെ ജീവിത പങ്കാളിക്ക് തൊഴിൽ; പദ്ധതി റദ്ദു ചെയ്യാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ; ഡെമോക്രാറ്റുകളിൽ പ്രതീക്ഷയർപ്പിച്ചവർക്ക് ആശ്വാസ തീരുമാനം; യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കായി കാത്തിരിക്കുന്ന അപേക്ഷകരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ; ഗ്രീൻ കാർഡ് ലഭിക്കാനുള്ള സമയദൈർഘ്യം കുറയ്ക്കാനും സാധ്യത
ന്യൂസ് ഡെസ്ക്
വാഷിങ്ടൻ: എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദാക്കാനുള്ള ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ സർക്കാർ. യുഎസിലുള്ള ഒരു ലക്ഷത്തോളം ഇന്ത്യക്കാർക്ക് ആശ്വാസം പകരുന്ന നടപടിയാണിത്.
എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതിയിൽ കടുത്ത നിലപാട് സ്വീകരിക്കാൻ 2019 ഫെബ്രുവരിയിൽ ട്രംപ് ഭരണകൂടം നടപടി ആരംഭിച്ചപ്പോൾ ശക്തമായ എതിർപ്പ് അറിയിച്ചത് ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് കമല ഹാരിസായിരുന്നു.
'ഇത് അന്യായമാണ്. ഡോക്ടർ, നഴ്സ്, ശാസ്ത്രജ്ഞർ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം നേടിയ കുടിയേറ്റക്കാരായ സ്ത്രീകൾക്ക് അവരുടെ ഔദ്യോഗിക ജീവിതം നഷ്ടമാകാൻ ഇത് ഇടയാക്കും. ഈ നിർദ്ദേശം പിൻവലിക്കണമെന്ന് കഴിഞ്ഞ വർഷം ഡിഎച്ച്എസിനോട് (ഡിപാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി) ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പോരാട്ടം തുടരും' - 2019 ഫെബ്രുവരി 23ന് കമല ട്വിറ്ററിൽ കുറിച്ചു.
ഏകദേശം രണ്ടു വർഷത്തിനിപ്പുറം കമല യുഎസ് വൈസ് പ്രസിഡന്റ് ആയുള്ള പുതിയ സർക്കാർ ആ നടപടി പിൻവലിച്ചു. ബൈഡൻ ഭരണകൂടം അധികാരമേറ്റതിനു പിന്നാലെ ഇതുൾപ്പെടെ എതാനും നയങ്ങൾ നടപ്പാക്കുന്നത് 60 ദിവസത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് പിൻവലിക്കാനുള്ള തീരുമാനമുണ്ടായത്.
യുഎസിലൊരു ജോലിയെന്ന സ്വപ്നവുമായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതാണ് തീരുമാനം. ഡോണൾഡ് ട്രംപിന്റെ കാലത്ത് കുടിയേറ്റം, വീസ തുടങ്ങിയ വിഷയങ്ങളിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾക്കും വിലക്കുകൾക്കും അവസാനമാകുകയാണ്.
അമേരിക്കക്കാർക്കു തൊഴിലവസരം നൽകാനായി മറ്റ് രാജ്യക്കാർക്കു മേൽ ചുമത്തിയ നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രഖ്യാപനുമായിട്ടായിരുന്നു അധികാരത്തിലേക്ക് ബൈഡന്റെ വരവ്. ഇതിന്റെ ചുവടുപിടിച്ചാണ് യുഎസ് സിറ്റിസൺഷിപ്പ് ആക്റ്റുമായി പുതിയ ഭരണകൂടം മുന്നോട്ടുപോയത്.
വിദഗ്ധ തസ്തികകളിൽ വിദേശ ജോലിക്കാരെ നിയോഗിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്നതാണ് കുടിയേറ്റത്തിനല്ലാത്ത എച്ച്-1ബി വീസ. ഇന്ത്യയിലെ ഐടി ജീവനക്കാർ ഏറെ ഉപയോഗിക്കുന്നതാണു എച്ച്1ബി. മാനേജർ / എക്സിക്യൂട്ടീവ് തസ്തികയിലുള്ളവർക്കാണ് എൽ1 വീസ. ട്രംപിന്റെ കാലത്തുണ്ടായ വിലക്കുകൾ മൂലം ഇന്ത്യൻ ഐടി കമ്പനികൾക്കു പോലും യുഎസിൽ നിന്നുതന്നെ ആളുകളെ റിക്രൂട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായി. മറ്റു രാജ്യങ്ങളിൽ നിന്നുള്ള നൈപുണ്യമുള്ളവരെ നഷ്ടമാകുമെന്നതിനാൽ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആപ്പിൾ ഉൾപ്പെടെ 46 പ്രമുഖ യുഎസ് കമ്പനികൾ ട്രംപ് നയത്തിനെതിരെ കോടതി കയറിയിരുന്നു.
യുഎസിലേക്കുള്ള എച്ച്1ബി വീസയ്ക്കുള്ള മുക്കാൽ പങ്ക് അപേക്ഷകളും ഇന്ത്യയിൽ നിന്നായതിനാൽ ഇതു സംബന്ധിച്ച ഏതു തീരുമാനവും ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായിരുന്നു. 2019ൽ എച്ച്-1ബി വീസയ്ക്കായി ലഭിച്ച 4.2 ലക്ഷം അപേക്ഷകളിൽ 3.13 ലക്ഷവും (74.5%) ഇന്ത്യയിൽ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ചൈനയുടേത് ആകെയുള്ള അപേക്ഷകളുടെ വെറും 11.8 ശതമാനവും (49,917 അപേക്ഷകൾ). മൂന്നാം സ്ഥാനത്തുള്ള കാനഡയിൽ നിന്നെത്തിയത് 4,006 (1%) അപേക്ഷകൾ മാത്രമാണ്.
2020ൽ അപേക്ഷകരിൽ 67.7 ശതമാനവും ഇന്ത്യയിൽ നിന്നും 13.2 ശതമാനം ചൈനയിൽ നിന്നുമായിരുന്നു. ഇരുരാജ്യങ്ങളിലെയും ആളുകളാണ് അപേക്ഷകരിലെ 81 ശതമാനവുമെന്നോർക്കണം. 65,000 എച്ച്1ബി വീസയാണ് ഓരോ വർഷവും നൽകുന്നത്. ഇതു കൂടാതെ, യുഎസ് മാസ്റ്റർ ബിരുദമുള്ളവർക്ക് 20,000 വീസകൾ നൽകുന്നുണ്ട്.
ട്രംപിന്റെ നീക്കം
എച്ച്-1ബി വീസകളുടെ എണ്ണം കഴിഞ്ഞ 3 വർഷമായി കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു യുഎസ് ഭരണകൂടം. ഇതിനു പുറമേ സ്ഥിരതാമസത്തിനു അനുമതി നൽകുന്ന ഗ്രീൻകാർഡ് അനുവദിക്കുന്നതിലും ഒട്ടേറെ കടമ്പകൾ സൃഷ്ടിച്ചു. വർഷങ്ങൾ കാത്തിരുന്നിട്ടും ഗ്രീൻ കാർഡ് ലഭിക്കാത്ത സ്ഥിതിയുണ്ടായി. എച്ച്-1ബിയുമായി എത്തിയവരുടെ പങ്കാളികൾക്ക് എച്ച്4 വീസയിൽ ജോലി ചെയ്യാൻ അവസരം നൽകുന്ന വർക് ഓതറൈസേഷൻ എടുത്തുകളയുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ഏപ്രിലിൽ ഏർപ്പെടുത്തിയ കുടിയേറ്റ വിലക്കിന്റെ തുടർച്ചയായിട്ടാണ് ജൂണിൽ വീസ നിയന്ത്രണം കൊണ്ടുവന്നത്.
എച്ച്1ബി,എച്ച് 2ബി, എൽ 1, ജെ 1 തുടങ്ങിയ വീസകളാണ് താൽക്കാലികമായി നിർത്തിവച്ചത്. ഇലക്ട്രോണിക് സംവിധാനത്തിലൂടെ നറുക്കിട്ട് (ലോട്ടറി സിസ്റ്റം) വീസ നൽകുന്നതിനു പകരം മെറിറ്റ് അടിസ്ഥാനത്തിൽ വീസ നൽകുന്ന രീതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഉയർന്ന ശമ്പളം വാങ്ങുന്നവർക്ക് മാത്രമാകും മുൻതൂക്കമെന്ന ആശങ്കയുണ്ടായി. ഓഗസ്റ്റിൽ നിരോധനത്തിൽ യുഎസ് ഇളവു വരുത്തി. ഒക്ടോബറിൽ എച്ച്-1ബി വീസയ്ക്കുള്ള താൽക്കാലിക നിരോധനം യുഎസ് കോടതി തടഞ്ഞു.
വിദേശ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകാനും അവരുടെ യോഗ്യതയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുമുള്ള നടപടികൾ ഡിസംബറിൽ കോടതി വിലക്കി. അധികാരമൊഴിയാൻ 20 ദിവസം മാത്രം ബാക്കി നിൽക്കെ തൊഴിൽ വീസ നൽകുന്നതു മരവിപ്പിച്ച നടപടി മാർച്ച് 31 വരെ നീട്ടി. ട്രംപ് ഭരണത്തിലേറിയ ശേഷം ടിസിഎസ്, ഇൻഫോസിസ്, വിപ്രോ ഉൾപ്പെടെ ഇന്ത്യൻ കമ്പനികളുടെ വീസ അപേക്ഷകൾ തള്ളുന്നതിന്റെ തോതു വൻതോതിൽ വർധിച്ചു. ട്രംപിനു മുൻപ് അപേക്ഷ തള്ളുന്നതിന്റെ ശരാശരി നിരക്ക് 6% ആയിരുന്നെങ്കിൽ 2020ൽ ഇത് 21% ആയി.
ബൈഡൻ നൽകുന്ന പ്രതീക്ഷ
ജോ ബൈഡന്റെ കുടിയേറ്റ നയത്തെ ഐടി കമ്പനികളുടെ നാസ്കോം ഉൾപ്പടെ സ്വാഗതം ചെയ്തുകഴിഞ്ഞു. ഗ്രീൻ കാർഡ് ലഭിക്കാനുള്ള സമയദൈർഘ്യം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നതാണ് പ്രധാന പ്രഖ്യാപനം. എച്ച്-1ബി വീസുകൾക്കുള്ള നിയന്ത്രണം നീക്കുമെന്ന വാഗ്ദാനം ഒടുവിൽ നിറവേറ്റുകയാണ്.
ഓരോ രാജ്യങ്ങൾക്കും തൊഴിൽ അടിസ്ഥാനപ്പെടുത്തി നൽകുന്ന ഗ്രീൻ കാർഡുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം നീക്കിയേക്കും. പുതിയ തീരുമാനം അപേക്ഷകർ കൂടുതലുള്ള ഇന്ത്യ പോലെയുള്ള രാജ്യങ്ങൾക്ക് ഗുണകരമാകും. എച്ച്-1ബി വീസ ഉടമകളുടെ പങ്കാളികൾക്കുള്ള എച്ച്4 വീസ ഉപയോഗിച്ച് ജോലി ചെയ്യാൻ കഴിയുന്ന വർക്ക് ഓതറൈസേഷൻ നിലനിർത്തിയേക്കും. എഫ്1 സ്റ്റുഡന്റ് വീസയിൽ യുഎസിലെ സർവകലാശാലകളിലെത്തി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മൂന്നു വർഷത്തോളം ജോലി ചെയ്യാൻ അനുവദിക്കുന്ന 'ഓപ്ഷനൽ പ്രാക്ടിക്കൽ ട്രെയിനിങ്' (ഒപിടി) കൂടുതൽ സുഗമമാക്കും. ഒപിടി എടുത്തുകളയാൻ ട്രംപ് മുൻപ് പദ്ധതിയിട്ടിരുന്നതാണ്. ഒപിടി കാലയളവ് കഴിഞ്ഞവർക്ക് എച്ച്-1ബി വീസയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍