ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിക്കും തല ഉയർത്താം! പെണ്ണുങ്ങളുടെ അഹങ്കാരത്തിന്റെ പത്തി ഒടിച്ചു ബ്രിട്ടീഷ് ജനത; ആദ്യമായി ടർബൻ ധരിച്ച സിഖുകാരനും സിഖ് വനിതയും പാർലമെന്റിൽ; ഇന്ത്യൻ പ്രാധിനിത്യം 12 ആയി; അടിതെറ്റിയത് 9 മന്ത്രിമാർക്ക്
കെ ആർ ഷൈജുമോൻ
ലണ്ടൻ: തെരേസയുടെ സ്വപ്നങ്ങൾക്ക് കടിഞ്ഞാൺ ഇട്ടതു മാർജിനൽ സീറ്റുകൾ- 20 സീറ്റുകൾ കൈവിട്ടു, 9 മന്ത്രിമാരും തോൽവിയുടെ രുചിയറിഞ്ഞു. ലേബറിന്റെ ക്രൂ, ന്യൂകാസിൽ ലിം, ടോറികളുടെ സൗത്താംപ്ടൺ, റിച്ച്മണ്ട്, സ്‌കോട്ടിഷ് പാർട്ടിയുടെ ഗ്ലാസ്ഗോ സൗത്ത് വെസ്റ്റ്, ഗ്ലാസ്ഗോ ഈസ്റ്റ് അടക്കമുള്ള സീറ്റുകളിൽ മലയാളി വോട്ടുകൾ നിർണ്ണായകമാവുകയും ചെയ്തു. ഇവിടെ വിജയം രണ്ടക്ക വോട്ടുകൾക്ക് മാത്രമായിരുന്നു. ആരോപണത്തിലും പൊലീസ് കേസിലും കീത് വ്യാസ് ഭൂരിപക്ഷം ഉയർത്തിയതും ശ്രദ്ധേയമായി. അതുകൊണ്ട് തന്നെ ഇനി വീട്ടിലും നാട്ടിലും അദ്ദേഹത്തിന് തല ഉയർത്താം
1983 ലെ താച്ചറെ പോലെ 44% വോട്ടു നേടിയിട്ടും തെരേസക്ക് സീറ്റുകളുടെ എണ്ണം കുറഞ്ഞു തിരിച്ചടിയായി. അന്ന് താച്ചർക്കു 397 സീറ്റ് കിട്ടി. ഇന്ന് തെരേസക്ക് 318ഉം. കോർബിനു ലേബർ മുൻഗാമികൾക്കു നേടാൻ കഴിയാത്ത ജനപിന്തുണകിട്ടി. 40% വോട്ടുകളാണ് ലഭിച്ചത്. ഭരണകക്ഷിയിലെ 20 അംഗങ്ങൾ തോൽവിയുടെ രുചി അറിഞ്ഞപ്പോൾ കൂടെ 9 മന്ത്രിമാരും പരാജിതരുടെ പട്ടികയിലായി. ടോറികളുടെ ''ചത്ത'' പ്രകടന പത്രിക എഴുതിയ ബെൻ ഗെമ്മർക്ക് വമ്പൻ തോൽവിയാണുണ്ടായത്.
അഹങ്കാരത്തിന്റെ ശബ്ദമായി കണക്കാക്കപ്പെട്ട ബ്രിട്ടനിലെ രണ്ടു സ്ത്രീകളുടെ കൊമ്പു കുത്തിയ ദിവസമായി ജൂൺ ഒൻപതിനെ ചരിത്രം രേഖപ്പെടുത്തും. ബ്രിട്ടനിൽ തെരേസ മെയ്‌ക്കും സ്‌കോട്ടിലന്റിൽ നിക്കോള സ്റ്റർജനും രണ്ടല്ല, നാല് കൊമ്പു വീതം ഉണ്ടായിരുന്നു എന്ന മട്ടിലാണ് ഇരുവരും പെരുമാറിയിരുന്നത്. തന്റെ രഹസ്യാന്വേഷണ റിപ്പോർട്ടിൽ ഒരു ഘട്ടത്തിൽ 120 മുതൽ മുകളിലേക്ക് എത്ര വേണമെങ്കിലും ഭൂരിപക്ഷം ഉയരാം എന്ന് കേട്ടതോടെ പഴയ ഓക്സ്ഫോർഡ് വിദ്യാർത്ഥിനിയുടെ ആവേശത്തോടെ എടുത്തു ചാടിയതാണ് തെരേസയുടെ ഒന്നാമത്തെ തെറ്റ്. പഴയ സഹപാഠിയും പാർലമെന്റിൽ തന്റെ മൂർച്ചയുള്ള വാക്കുകൾക്കു മുന്നിൽ ചൂളി ഇരിക്കുന്ന ജെറെമി കോർബിൻ എന്ന പടയാളിയെ വിലയിരുത്തുന്നതിൽ ഉണ്ടായ പാളിച്ചയാണ് രണ്ടാമത്തെ തെറ്റ്.
ബ്രെക്സിറ്റ് എന്ന് കേട്ടപ്പോൾ ആവേശത്തോടെ വോട്ടു കുത്തിയ ജനം അതിന് വേഗത നൽകാൻ കൂടുതൽ ആവേശം കാട്ടും എന്ന വിലയിരുത്തിയത് മൂന്നാമത്തെ തെറ്റ്. അനാവശ്യമായ തെരുഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുമ്പോൾ ഏറ്റവും ശ്രദ്ധ നൽകേണ്ട പ്രകടന പത്രികക്ക് പകരം അമിത ആത്മവിശ്വാസിയായ ബെൻ ഗെമ്മറിനെ ആ പണി ഏൽപ്പിച്ചത് നാലാമത്തെ തെറ്റ്. തന്റെ അനാവശ്യ തിടുക്കമാണ് തിരഞ്ഞെടുപ്പിലേക്ക് എത്തിച്ചതെന്ന് വ്യക്തം ആയിട്ടും കോർബിന് എതിരെ നിന്ന് നേർക്ക് നേർ പോരാടാതെ നിഴൽ യുദ്ധം നയിക്കാൻ ഇറങ്ങിയത് തെരേസയുടെ അഞ്ചാമത്തെ തെറ്റ്.
ഇങ്ങനെ തെറ്റുകളുടെ വലിയൊരു കൂമ്പാരം തലയിലേറ്റി നടന്ന തെരേസക്ക് ഇന്നലെ ബ്രിട്ടനിൽ മുന്നിൽ മാത്രമല്ല ലോകത്തിനു മുന്നിൽ തന്നെയാണ് തല കുനിക്കേണ്ടി വന്നത്. സമാനമായ അനുഭവം തന്നെയാണ് സ്‌കോട്ടിഷ് നേതാവ് നിക്കോൾ സ്റ്റർജനും ഉണ്ടായതും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെയുള്ള 59 സീറ്റിൽ 56 ലും വിജയം ഉറപ്പിച്ച അഹങ്കാരത്തിൽ രണ്ടാം റഫറണ്ടം എന്ന് പറഞ്ഞു ബ്ലാക് മെയിൽ രാഷ്ട്രീയത്തിന് ഇറങ്ങിയ നികോളക്കു ഇന്നലെ ഉണ്ടായ തിരിച്ചടിയോടെ ഇനി വാ തുറക്കാൻ രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വരും. കാരണം കഴിഞ്ഞ തവണ മുഖ്യ കക്ഷികളെ ഓരോ സീറ്റിൽ ഒതുക്കി കെട്ടിയ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടി ഇത്തവണ 35 സീറ്റു കൊണ്ട് തൃപ്തിപ്പെടുകയാണ്.
അതിനേക്കാൾ പ്രധാനം സ്‌കോട്ടിഷ് മലകളിൽ ആധിപത്യം കാട്ടി കൺസർവേറ്റീവുകൾ 13 സീറ്റിലും ലേബർ ഏഴിടത്തും ലിബറൽ ഡെമോക്രാറ്റ് നാലിടത്തും ജയിച്ചു കയറി എന്നതാണ്. അതായതു എസ്എൻപിയുടെ വോട്ടു ബാങ്കിൽ വിള്ളൽ വീഴ്‌ത്തി ബ്രിട്ടീഷ് മുഖ്യ ധാര പാർട്ടികൾ വീണ്ടും കടന്നുകയറ്റം നടത്തി എന്ന് തന്നെയാണ് തെളിയുന്നത്. ഈ സാഹചര്യത്തിൽ വീണ്ടും റഫറണ്ടം എന്ന വാക്ക് ഉപയോഗിക്കാൻ തന്നെ നിക്കോള ഭയപ്പെടും. തെരേസയോടൊപ്പം അഹങ്കാരത്തിന്റെ ശബ്ദം വീണ്ടും ഉയർത്താൻ ഈ വനിതയും തൽക്കാലം ധൈര്യപ്പെടില്ല എന്നതാണ് ഇന്നലത്തെ ഫലങ്ങൾ നൽകുന്ന സൂചനകൾ.
ബ്രിട്ടനിലെ കുഞ്ഞാലിക്കുട്ടിക്കു തല ഉയർത്താം
രാഷ്ട്രീയത്തിൽ ആരോപണങ്ങളും വിവാദങ്ങളും മൈലേജ് കൂട്ടുന്നത് ഇന്ത്യൻ ശൈലിയാണ്. നെഗറ്റീവ് ഇമേജിൽ എതിരാളിയില്ലാതെ വളർന്നു വന്ന നരേന്ദ്ര മോദി തന്നെ ഒന്നാന്തരം ഉദാഹരണം. കേരളത്തിലെ കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ സോളാർ വിവാദത്തിൽ പേര് വന്നവർ തോൽക്കുമെന്ന് പൊതുസമൂഹം കരുതിയെങ്കിലും ഫലം വന്നപ്പോൾ കണ്ടത് മറ്റൊന്നാണ്. വർഷങ്ങൾക്കു മുൻപ് ഐസ് ക്രീം വിവാദത്തിൽ പേര് വന്ന ശേഷം മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒക്കെ റെക്കോർഡ് സ്വന്തമാക്കുന്ന വിജയമാണ് ലീഗ് എംപി ആയ കുഞ്ഞാലിക്കുട്ടിയുടേത്. ഇപ്പോൾ അതിനു സമാനമായ ഒരു വിജയം ലെസ്റ്ററിലും ഉണ്ടായിരിക്കുന്നു. യാദൃശ്ചികത എന്നോണം ഇന്ത്യൻ വംശജനായ കീത് വ്യാസ് എം പിയാണ് ഈ ''നേട്ടം'' സ്വന്തമാക്കിയിരിക്കുന്നത്. പാർലമെന്റിൽ മുപ്പതു വർഷം പൂർത്തിയാക്കുന്ന കീത്തിന്റെ എട്ടാം ഇലക്ഷൻ ആണ് കഴിഞ്ഞു പോയത്.
ഇത്തവണ കീത്തിനു സീറ്റ് ഉണ്ടാകരുത് എന്ന് സ്വന്തം പാർട്ടിയിൽ പോലും പലരും ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ലെസ്റ്റർ ഈസ്റ്റിനെ നയിക്കുന്ന കീത്തിനു ഇത്തവണ റെക്കോർഡ് ഭൂരിപക്ഷവും കിട്ടി. മയക്കു മരുന്നു നൽകി പുരുഷന്മാരെ കീത് വ്യാസ് ലൈംഗിക കേളികൾക്കു ഉപയോഗപ്പെടുത്തി എന്ന ആരോപണം സൺഡേ മിറാർ പത്രം പുറത്തു വിട്ടത് ഓഡിയോ ക്ലിപ്, ചിത്രങ്ങൾ സഹിതം ആയിരുന്നു. തുടർന്ന് കീത്തിന്റെ വീട്ടിലും കലാപം ഉണ്ടായി. പാർലമെന്റിൽ പ്രത്യേക പദവികൾ രാജി വച്ചാണ് അന്ന് അദ്ദേഹം തല ഊരിയത്. ഇപ്പോൾ തല ഉയർത്താൻ മികച്ചൊരു വിജയവും.
ടർബൻ ധരിച്ച ദേശി സിങ്, സിഖ് വനിതാ ശബ്ദമായി പ്രീത് ഗിൽ
സ്ലോ സീറ്റിൽ നിന്നും വിജയക്കൊടി പാറിച്ച യുവതാരം തൻ മൻ സിങ് ദേശി ഇന്നലെ ബിബിസിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആവേശത്തോടെ പറഞ്ഞത് ബ്രിട്ടീഷ് പാർലമെന്റിൽ ടർബൻ ധരിച്ചെത്തുന്ന ആദ്യ അംഗം താൻ ആണെന്നാണ്. ബ്രിട്ടീഷ് രാഷ്ട്രീയം മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് തൻ മാനിന്റെ വാക്കുകളിൽ നിറഞ്ഞത്. കൂടെ സിഖ് സമുദായത്തിൽ നിന്നും ആദ്യമായി ഒരു വനിതയും കൂട്ടിനെത്തുന്നു. ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൻ സീറ്റിൽ വിജയിച്ച പ്രീത് കൗർ ജിൽ. തെരേസ മേ മന്ത്രിസഭയിൽ വിദേശ വികസന വകുപ്പിൽ മന്ത്രിയായി തിളങ്ങിയ പ്രീതി പട്ടേലിന് ശേഷം കൂടുതൽ ഇന്ത്യൻ ശബ്ദം പാർലമെന്റിൽ എത്തുന്നു എന്ന് തെളിയിക്കുകയാണ് ദേശി സിംഗിന്റെയും ജില്ലിന്റെയും വിജയങ്ങൾ. ഇരുവരുടെയും വിജയം ഇന്നലെ ഇന്ത്യയിലും മാധ്യമങ്ങൾ നന്നായി ആഘോഷിച്ചു. കഴിഞ്ഞ വട്ടം 10 ഇന്ത്യൻ വംശജർ ഉണ്ടായിരുന്നത് ഇക്കുറി 12 ആയി ഉയർന്നു. ഏഴു പേര് ലേബർ ഭാഗത്തും അഞ്ചു പേര് ടോറി പക്ഷത്തും.
കഴിഞ്ഞ തവണ ജയിച്ച പത്തു പേരും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു എന്നത് ഇന്ത്യൻ ശക്തിയുടെ കൂടെ വിജയമായി. ഒന്നേകാൽ നൂറ്റാണ്ടു മുൻപ് 1892 ൽ ദാദാഭായ് നവറോജി ഫിൻസ്ബറി സീറ്റിൽ നിന്നും ജയിച്ച ശേഷം ഇന്ത്യൻ ശബ്ദം ഏറെ പരിചിതമാണ് ബ്രിട്ടീഷ് രാഷ്ട്രീത്തിനും പാർലമെന്റിനും. പ്രീതി പട്ടേലും കീത് വ്യാസും വീരേന്ദ്ര ശർമ്മയും ഒക്കെയായി ബ്രിട്ടീഷ് പാർലമെന്റിൽ ഇന്ത്യൻ ശബ്ദം ശ്രദ്ധിക്കപ്പെടുമ്പോൾ കൂടുതൽ പേർക്ക് മത്സരിക്കാൻ അവസരം കിട്ടുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ലേബറിന് വേണ്ടി ടെലഫോഡിൽ കളത്തിലിറങ്ങിയ കുൽദീപ് സഹോദ നിർഭാഗ്യം കൊണ്ടാണ് പരാജയപ്പെട്ടത്. വെറും 720 വോട്ടുകൾക്കാണ് അദ്ദേഹം കൺസർവേറ്റീവ് സ്ഥാനാർത്ഥിയോട് പരാജയം രുചിച്ചത്.
പുതിയ പാർലമെന്റിൽ ഇന്ത്യൻ സാന്നിധ്യം കീത് വ്യാസ് ലെസ്റ്റർ ഈസ്റ്റ്, വലേറി വ്യാസ് വാൽസൽ സൗത്ത്, സീമ മൽഹോത്ര ഫെൽതം, ലിസ നന്ദി വിഗാൻ, വീരേദ്ര ശർമ്മ സൗത്താൽ, തൻ മാൻ സിങ് ദേശി സ്ലോ, പ്രീത് കൗർ എഡ്ജ്ബാസ്റ്റൻ എല്ലാവരും ലേബർ വിജയികൾ. സുള്ള്യ ഫെർണാഡസ് ഫാർഹം, പ്രീതി പട്ടേൽ വിതം, അലോക് ശർമ്മ റീഡിങ് വെസ്റ്റ്, ഋഷി സുനാക് റിച്ച്മണ്ട് നോർത്ത് യോർക്ക്, ശൈലേഷ് വരെ നോർത്ത് വെസ്റ്റ് കേംബ്രിജ് എല്ലാവരും കൺസർവേറ്റീവ് വിജയികൾ.
അടിയൊഴുക്കിൽ തറ പറ്റിയത് 20 വമ്പന്മാർ, കൂടെ 9 മന്ത്രിമാരും
ആരും കാണാതെ ഒഴുകിയ കോർബിൻ അടിയൊഴുക്കിൽ വിശ്വസിക്കാനാകാത്ത പല തോൽവികളും ടോറികളെ തേടിയെത്തി. മന്ത്രിസഭയിലെ രണ്ടാം സ്ഥാനത്തുള്ള ആഭ്യന്തര സെക്രട്ടറി ആംബർ റോഡ് പോലും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഹേസ്റ്റിങ് മണ്ഡലത്തിൽ രണ്ടാമതും വോട്ടു എണ്ണിയപ്പോൾ വെറും 346 വോട്ടായി ആംബറിന്റെ ഭൂരിപക്ഷം ചുരുങ്ങിയിരുന്നു. തോൽവികളിൽ പ്രമുഖ സ്ഥാനത്തുള്ള പേരാണ് ക്രോയിഡോണിലേ ഗവിൻ ബർവെല്ലിന്റേത്. വിജയ സാധ്യത കുറഞ്ഞ സീറ്റിൽ എങ്ങനെ വിജയിക്കാം എന്ന് പുസ്തകം എഴുതിയിട്ടുള്ള ആളാണ് ഗർവിൻ.
ഓക്സ്ഫോർഡ് വെസ്റ്റിൽ പരാജയപ്പെട്ട ആരോഗ്യ സഹമന്ത്രി നിക്കോള ബ്ലാക്വൂഡ്, ബട്ടർഷ്യയിൽ തോറ്റ സാമ്പത്തിക സഹമന്ത്രി ജെയിൻ എല്ലിസൺ, ഇപ്സ്വിച്ചിൽ പരാജയം രുചിച്ച ടോറി പ്രമുഖൻ ബെൻ ഗെമ്മർ, ബ്രൈറ്റണിൽ തോൽവി രുചിച്ച സിറ്റി മിനിസ്റ്റർ സൈമൺ കിർബി, വാറിങ്ടണിൽ തോറ്റ ആരോഗ്യ സഹ മന്ത്രി ഡേവിഡ് മോവാട്ട്, ക്രൂവിൽ തോറ്റ കുട്ടികളുടെയും കുടുംബങ്ങളുടെയും സഹമന്ത്രി എഡ്വേർഡ് ടൈമ്പ്സൺ, റീഡിങ് ഈസ്റ്റിൽ തോറ്റ ചാരിറ്റി സഹമന്ത്രി റോബ് വിത്സൺ, സ്റ്റോക്സ്റ്റണിൽ സീറ്റ് നഷ്ടപ്പെടുത്തിയ സാമ്പത്തിക വളർച്ച സഹമന്ത്രി ജെയിംസ് വാർട്ടൻ, കിങ്സ്റ്റണിൽ തോറ്റ ജെയിംസ് ബാരി, ഹൈ പീക്കിൽ തോറ്റ ആൻഡ്രൂ ബിൻഹാം, 99 വർഷത്തിന് ശേഷം കാന്റർബറി സീറ്റ് കൈവിട്ടുകളഞ്ഞ ജൂലിയൻ ബ്രെസിയർ, സ്റ്റൗഡിൽ തോറ്റ നീൽ ക്രമിച്ചാൽ, വെയിൽ തോറ്റ ജെയിംസ് ഡേവീസ്, പോർട്സ്മൗത്ത് സൗത്തിൽ പരാജയപ്പെട്ട ഫ്ലിക് ഡർമാൻഡ്, ബാത്തിൽ തോറ്റ ബെൻ ഹൗലറ്റ്, പീറ്റേർബറോയിൽ തോറ്റ സ്റ്റുവർട്ട് ജാക്സൺ, ബ്രിസ്റ്റോൾ നോർത്ത് വെസ്റ്റിൽ തോൽവി രുചിച്ച ഷാർലറ്റ് ലെസ്ലി, ട്വികൻഹാമിൽ തോറ്റ ഡോ റ്റാനിയ മതിയാസ്, ബാരി നോർത്തിൽ തോൽവിയറിഞ്ഞ ഡേവിഡ് നട്ടാൽ എന്നിവരൊക്കെയാണ് തെരേസ മേയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയത്.
ലേബർ പക്ഷത്തു നിലവിലെ സീറ്റ് നഷ്ടപ്പെടുത്തിയ പ്രമുഖർ മാൻസ്ഫീൽഡിലെ അലൻ മീയാലും വാൽസാൽ നോർത്തിൽ ഡേവിഡ് വിനിങ്ങും മാത്രമാണ്. എന്നാൽ ലിബറൽ ഡെമോക്രാറ്റ് പക്ഷത്തു മുൻ ഉപപ്രധാനമന്ത്രിയും പാർട്ടി തലവനുമായ നിക് ക്ലെഗിന്റെ ഷെഫീൽഡിലെ തോൽവി പാർട്ടിക്ക് വൻ ആഘാതമായി. കൂടാതെ സെറിഡിയനിൽ ബെൻ മോർഗൻ ലേക്കും, ലീഡ്സ് നോർത്ത് വെസ്റ്റിൽ ഗ്രെഗ് മൽഹോളണ്ടും റിച്ചമോണ്ടിൽ സാറ ഒനീലിയും പാർട്ടിയുടെ സീറ്റ് നഷ്ടപ്പെടുത്തിയവരാണ്. സ്‌കോട്ടിഷ് പാർട്ടി എസ് എൻ പി പക്ഷത്തും ഒട്ടേറെ വൻവീഴ്ചകൾ ഉണ്ടായി. ഇക്കൂട്ടത്തിൽ ഏറ്റവും ദയനീയമായതു മുൻ പ്രധാനമന്ത്രി ഗോർഡൻ സീറ്റിലെ അലക്സ് ഹമ്മോൻഡിന്റെ തോൽവിയാണ്. ഇതോടൊപ്പം 21 സീറ്റുകളാണ് പാർട്ടിക്ക് നഷ്ടമായത്. കൂടെ സ്‌കോട്ടിഷ് രണ്ടാം റഫറണ്ടം എന്ന സ്വപ്നവും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍