രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം
എം റിജു
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയായിരിക്കും? ഒരുലക്ഷത്തിൽ ഒതുങ്ങുമോ, അതോ മൂന്നുലക്ഷം കടക്കുമോ? തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ വയനാട്ടിൽ എവിടെയും ചർച്ച, കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുമാത്രമാണ്. സ്നേഹത്തോടെ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച് കൈയിൽ കൊടുക്കും എന്നൊക്കെ എൽഡിഎഫ് നേതാക്കൾ പ്രംസംഗിക്കുന്നുണ്ടെങ്കിലും, ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധിയെ പിടിച്ചുകെട്ടാനായാൽ അത് തങ്ങളുടെ നേട്ടമായി കണക്കാക്കാമെന്നാണ് സിപിഎം നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നത്.
ആദ്യഘട്ടത്തിലെ അതിശക്തമായ രാഹുൽ കൊടുങ്കാറ്റിനെ ചിട്ടയായ പ്രവർത്തനം വഴിയും, നൂറുകണക്കിന് കുടുംബയോഗങ്ങൾ വഴിയും മെരുക്കാൻ കഴിഞ്ഞതായാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്ത ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ, ശരിക്കും വയനാടിനെ ഞെട്ടിച്ചിരുന്നു. ഇടതുപക്ഷ സ്ഥനാർഥിയും സിപിഐയുടെ നേതാവുമായ പി പി സുനീറിനും ഈ തെരഞ്ഞെടുപ്പ് അഭിമാനകരമായ നേട്ടം തന്നെയാണ് സമ്മാനിക്കുന്നത്. എതിരാളിയെക്കണ്ട് ഒട്ടും പതറാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. ബിഡിജെഎസ് സ്ഥാനാർത്ഥിയും കാടിളക്കി പ്രചാരണം നടത്തുന്നുണ്ടെങ്കിലും, അത് വോട്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. താരമമ്യേന ബിജെപി ദുർബലമായ വയനാട് മണ്ഡലത്തിൽ, വോട്ട് ഗണ്യമായി ഉയർത്തി നേട്ടമുണ്ടാക്കാമെന്ന കണക്കൂകൂട്ടലിലാണ് എൻഡിഎ.
ആവേശത്തിരയിളക്കി രാഹുൽ
ഒരാഴ്ചയോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാഹുൽഗാന്ധിയുടെ മാസ് എൻട്രി വയനാട്ടിലെ തെരഞ്ഞെടുപ്പിനെ പൊടുന്നനെയാണ് ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാക്കി മാറ്റിയത്. അതോടെ ദേശീയ മാധ്യമങ്ങളെയും ദേശീയ നേതാക്കളെയും തട്ടി വയനാട്ടുകാർക്ക് വഴിനടക്കാൻ പറ്റാത്ത അവസ്ഥയായി. രാഹുലിന്റെ പേര് പ്രഖ്യാപിച്ചതുതൊട്ട് വയനാട്ടിൽ നിലനിന്ന ആവേശം പ്രചാരണത്തിന്റെ അവസാനഘട്ടത്തിലും നിറഞ്ഞ് നിൽക്കുകയാണ്. പത്രിക സമർപ്പിക്കാൻ എത്തിയപ്പോഴും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴും പൂഴിയിട്ടാൽ താഴെപ്പോവാത്ത പുരുഷാരമാണ് രാഹുൽ ഗാന്ധിയെ കാണാൻ തടിച്ചുകൂടിയത്. മണ്ഡലത്തിന്റെ ഭാഗമായ മൂന്ന് ജില്ലകളിലും രാഹുലെത്തിയതോടെ അവസാന വട്ട പ്രചാരണത്തിൽ ബഹുദൂരം മുന്നിലെത്താനായെന്നാണ് യു.ഡി.എഫിന്റെ കണക്ക് കൂട്ടലുകൾ. മണ്ഡലത്തെ തൊട്ടറിഞ്ഞ് വികസന പ്രശ്നങ്ങളും ജനങ്ങളുടെ ആഗ്രഹങ്ങളുമൊക്കെ പരാമർശിച്ചായിരുന്നു രാഹുലിന്റെ രണ്ടാം ഘട്ട പര്യടനം.
വയനാടിന്റെ ഹൃദയത്തിൽ തൊട്ടായിരുന്നു ബത്തേരിയിൽ നിന്നും തിരുമ്പാടി വഴി വണ്ടൂരിലേക്ക് രാഹുൽ പറന്നിറങ്ങിയത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ആരും കാര്യമായി ഉന്നയിക്കാതിരുന്ന മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് നമുക്ക് കൂട്ടായി പരിഹരിക്കാമെന്ന രാഹുലിന്റെ വാക്കുകൾ കേട്ടുനിന്നവരെയും കോരിത്തരിപ്പിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള മലയോരത്തെ സംഘർഷം മുതൽ രാത്രി യാത്ര നിരോധനവും വരെയുള്ള പ്രശ്നങ്ങൾ രാഹുൽ എണ്ണിപ്പറഞ്ഞു. വയനാടിന്റെ സൗന്ദര്യത്തെ കുറിച്ച് വാചാലനായി. ആ സൗന്ദര്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തി്ക്കുമെന്ന വാഗ്ദാനവും നൽകി. തനിക്ക് വയനാട് നൽകേണ്ടത് ഹൃദയ ബന്ധമാണെന്ന് ഓരോയിടത്തും രാഹുൽ ആവർത്തിച്ചു. ഇതെല്ലാം കയ്യടിച്ച് ജനം സ്വീകരിച്ചത് യു.ഡി.എഫിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നു.
ന്യൂനപക്ഷ ധ്രുവീകരണം വ്യക്തം
രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ന്യൂനപക്ഷ വോട്ടുകളിൽ കോൺഗ്രസിന് അനുകൂലമായ ധ്രുവീകരണം പ്രകടമാണ്.മുമ്പൊക്കെ മോദിപ്പേടിയിൽ ന്യുനപക്ഷ വോട്ടുകൾ ഇടതുപക്ഷത്തേക്കാണ് ഒഴുകിയിരുന്നത്. ഇത്തവണയും ഇടതുമുന്നണിയുടെ തന്ത്രം അതുതന്നെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയതോടെ, മോദി വിരുദ്ധ വികാരത്തിന്റെ ഗുണം യുഡിഎഫിനാണ് പോവുന്നത്. ഇതോടെ ഇടതുപക്ഷം തങ്ങളുടെ രാഷ്ട്രീയ കുന്തമുന പെട്ടെന്ന് രാഹുൽ ഗാന്ധിക്കെതിരെ തിരിക്കേണ്ടി വന്നു. ഈ രാഷ്ട്രീയ പ്രതിരോധം എത്രകണ്ട് ഗുണം ചെയ്യും എന്നതിനെ ആശ്രയിച്ചിരിക്കും ഇടതുമുന്നണിയുടെ അതിജീവന സാധ്യതകൾ. ഉത്തരേന്ത്യയിലെ ഗോഹത്യാ-ആൾക്കൂട്ട കൊലപാതകങ്ങൾ മുസ്ലീ ന്യൂനപക്ഷങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കിയത്. മുമ്പൊക്കെ ഇതിന്റെ ഗുണഫലം സിപിഎമ്മിനായിരുന്നു. എന്നാൽ മോദിയെ നേരിട്ട് എതിർക്കുന്ന രാഹുൽ ഗാന്ധിയെത്തിയതോടെ, ഈ ഫാക്ടറും യുഡിഎഫിലേക്കുള്ള ഒഴുക്കിന് ആക്കം കൂട്ടുകയാണ്.
ഇതോടൊപ്പം അമിത്ഷാ അടക്കമുള്ള നേതാക്കളുടെ തീവ്രമായ പ്രസ്താവനകളും പച്ചക്കൊടി വിവാദവും ഫലത്തിൽ യുഡിഎഫിനു തന്നെയാണ് ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പച്ചക്കൊടിയെ പാക്കിസ്ഥാൻ പതാകയാക്കിയുള്ള ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചാരണമൊക്കെ ഫലത്തിൽ മുസ്ലിം വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി ഏകീകരിക്കപ്പെടുന്ന രാഷ്ട്രീയ സാഹചര്യമാണ് ഉണ്ടാക്കുന്നത്.
അമേഠിയും ബിജെപിയുടെ കൂടുമാറ്റവും വിഷയമാക്കി ഇടത്
രാഹുൽ വന്നതോടെ പ്രചാരണ വിഷയങ്ങളിൽ യു ടേൺ അടിക്കേണ്ടിവന്ന ഇടതുമുന്നണി, അമേഠിയുടെ പിന്നോക്കാവസ്ഥ, രാഹുൽ തന്നെ ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞ നല്ലകാര്യങ്ങൾ, കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള കാലുമാറ്റം തുടങ്ങിയവ വിഷയമാക്കിയാണ് പ്രചാരണം കൊഴുപ്പിച്ചത്. 'രാഹുൽ ഗാന്ധിയെ അമേഠിയിൽ നിന്ന് കാണാതായിരിക്കുന്നു, അദ്ദേഹത്തെ കണ്ടെത്തിത്തരുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന്' ബിജെപി അമേഠിയിൽ ഇറക്കിയ പോസ്റ്റർ വയനാട്ടിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. വർഷങ്ങളായി വി ഐ പി മണ്ഡലമായിട്ടും അമേഠിയുടെ ഇന്നത്തെ അവസ്ഥ ഒന്ന് കണ്ടു നോക്കാമെന്ന് പറഞ്ഞുള്ള വീഡിയോയും എൽഡിഎഫ് തങ്ങളുടെ എല്ലാ കുടുംബയോഗങ്ങളിലും കാണിക്കുന്നുണ്ട്.
എം പി എന്ന നിലയിൽ മണ്ഡലത്തിന് പുറത്തും രാഹുലിന്റെ സംഭാവനകൾ കാര്യമായി ഒന്നുമില്ല എന്നാണ് ഇടതുപക്ഷത്തിന്റെ മറ്റൊരു വാദം.പാർലമെന്റിലെ ഹാജർ നില വെറും 43 ശതമാനം മാത്രമാണ്. ശരാശരിയായ 76 ശതമാനത്തിലും വളരെ താഴെ. രാജ്യത്തെ ബാധിക്കുന്ന സുപ്രധാനമായ വിഷയങ്ങൾ ഏറ്റെടുക്കാനോ അവ പാർലമെന്റിൽ ഉന്നയിക്കാനോ ഒന്നും രാഹുൽ ശ്രദ്ധിച്ചിട്ടില്ല. ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കാര്യമായ വിമർശനം അദ്ദേഹം നടത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചില വിഷയങ്ങൾ ഉയർത്തുന്നു എന്നതൊഴിച്ചാൽ തീർത്തും പരാജയമാണ് രാഹുൽ. ദലിതരും മുസ്ലീങ്ങളും വേട്ടയാടപ്പെടുമ്പോഴും പശുവിന്റെ പേരിൽ പോലും മനുഷ്യർ കൊല്ലപ്പെടുമ്പോഴുമെല്ലാം രാഹുൽ പലപ്പോഴും മൗനിയായിരുന്നു.- എൽഡിഎഫ് വിമർശനം അങ്ങനെ പോവുന്നു.
ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ അഭിപ്രായം പറഞ്ഞെങ്കിലും പിന്നീടത് സൗകര്യപൂർവ്വം മാറ്റിപ്പറയുകയയിരുന്നു. അമേഠി മണ്ഡലത്തിൽ ഒരു സിനിമാ തിയേറ്റർ പോലുമില്ല എന്ന കാര്യവും അടുത്തിടെ വാർത്തയായിരുന്നു. ഉറി എന്ന സിനിമ പ്രദർശിപ്പിക്കാൻ തിയേറ്റർ ഇല്ലാത്തതുകൊണ്ട് സമാന്തര പ്രദർശനം സംഘടിപ്പിച്ചതും അടുത്തിടെയായിരുന്നുവെന്നും എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതായത് രാഹുൽ ഗാന്ധി ഇടതുപക്ഷത്തിനെതിരെ കാര്യമായി ഒന്നും പറയുന്നില്ലെങ്കിലും ഇടതുപക്ഷം ശക്തമായി രാഹുലിനെ കടന്നാക്രമിക്കുന്നുണ്ട്. ഇത് ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരിക്കും, വയനാട്ടിലെ ഭൂരിപക്ഷ കണക്ക്.
എല്ലാ സർവേകളിലും രാഹുൽ തന്നെ
വയനാട്ടിൽ രാഹുൽഗാന്ധി സ്ഥനാർഥിയായശേഷമുള്ള അഭിപ്രായ സർവേകളിലും യുഡിഎഫിന് തന്നെയാണ് മൂൻതൂക്കം. എന്നാൽ ഏഷ്യാനെറ്റിന്റെ സർവേയിലൊന്നും രാഹുൽ തരംഗം പ്രവചിക്കപ്പെട്ടിട്ടില്ല. എൽഡിഎഫിന് ആശ്വാസമാകുന്നത്് അതാണ്. രാഹുൽഗാന്ധിക്ക് മുൻതൂക്കമുണ്ട്, പക്ഷേ തരംഗമില്ല എന്ന നിലപാടിലാണ് ഇടതുപക്ഷവും. എന്നാൽ മറുനാടൻ മലയാളി നടത്തിയ സർവേയിലടക്കം വ്യക്തമായ രാഹുൽ തംരംഗത്തിന്റെ സൂചനായാണ് കിട്ടുന്നത്.
മറുനാടൻ സർവേയിൽ 56 ശതമാനം വോട്ടിന്റെ വലിയ പിന്തുണയാണ് രാഹുൽ ഗാന്ധി നേടിയത്. എൽഡിഎഫ് വെറും 34 ശതമാനം വോട്ടിൽ ഒതുങ്ങും. മുന്നണികൾ തമ്മിലെ 22 ശതമാനം എന്ന വലിയ വോട്ടുവ്യത്യാസം രണ്ടുലക്ഷത്തിന് മുകളിലുള്ള വോട്ടിന് രാഹുൽ ജയിക്കുമെന്നതിന്റെ സൂചകമാണ്. കേരളംപോലെ ഒരു സ്ഥലത്തെ ഇത്ര വലിയ വോട്ടു വ്യത്യാസം ഒരു മുന്നണിക്ക് കിട്ടുക എന്നതും അപൂർവമാണ്. മാത്രമല്ല വ്യക്തമായ തരംഗത്തിന്റെയും സൂചനയാണത്. രാഹുൽ തരംഗത്തിൽ ബിജെപിക്കും വോട്ട് വർധിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടുർ, നിലമ്പുർ എന്നീ എഴ് നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് വയനാട് ലോകസഭാ മണ്ഡലം. ഇതിൽ വണ്ടുർ, ഏറനാട്, ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങൾ മാത്രമാണ് നിലവിൽ യുഡിഎഫിന് ഉള്ളത്. പക്ഷേ കൽപ്പറ്റ, മാനന്തവാടി, തിരുവമ്പാടി, നിലമ്പൂർ എന്നിവയൊക്കെ ചാഞ്ചാടുന്ന മണ്ഡലങ്ങളാണ്. ഏറനാട്, വണ്ടുർ, ബത്തേരി എന്നിവ യുഡിഎഫിന്റെ ഉറച്ച കോട്ടകളും. കാർഷിക വിലത്തകർച്ചയും സാമ്പത്തിക മാന്ദ്യവും വല്ലാതെ ബാധിച്ച വയനാട്ടിൽ കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്കെതിരെ ഒരുപോലെ ജനരോഷം ഉണ്ടാകുന്നതായി സർവേ വിലയിരുത്തുന്നുണ്ട്. ഈ ഇരട്ട ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യവും രാഹുൽ ഗാന്ധിക്ക് ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്സഭാ മണ്ഡലത്തിൽ ഇരുപതിനായിരത്തോളം വോട്ടിന്റെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് ഇവിടെ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസ് ജയിച്ചു കയറിയത്. അതിനുമുമ്പത്തെ തെരഞ്ഞെടുപ്പിൽ ഷാനവാസിനുതന്നെ കിട്ടിയ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഒറ്റയടിക്ക് ഒലിച്ചുപോയത് കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു. ഈ വർഷം കോഴിക്കോട് ഡിസിസി പ്രസിഡൻന്റ് ടി സിദ്ദീഖിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം നടക്കവേയാണ് രാഹുൽ ഗാന്ധിയുടെ മാസ് എൻട്രിയുണ്ടായത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്