ടിപിയുടെ ഘാതകരെ ന്യായീകരിക്കാൻ വിഎസിനെ കിട്ടില്ല; കെകെ രമയുടെ കണ്ണീരിന്റെ വില തിരിച്ചറിഞ്ഞ് സഖാവിന്റെ തീരുമാനം; വടകരയിൽ ജയരാജനായി വോട്ട് പിടിക്കാൻ വി എസ് പോകില്ല; അക്രമ രാഷ്ട്രീയം ചർച്ചയാകുന്ന കണ്ണൂരും കാസർഗോട്ടും ഒഴിവാക്കും; പിള്ളയെ ചൊല്ലിയും നീരസങ്ങൾ ഏറെ; ആവേശത്തിരയിളക്കി പോരാട്ടവീര്യം ജ്വലിപ്പിക്കുന്ന വിഎസിന്റെ പോസ്റ്ററുകളിലെ അസാന്നിധ്യവും ചർച്ചാവിഷയം; തെരഞ്ഞെടുപ്പിൽ നിന്ന് വിഎസിന്റെ മുഖം മാറ്റുന്നതിന്റെ പേരിൽ സിപിഎമ്മിൽ പുതിയ വിവാദം
എം മനോജ് കുമാർ
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്റെ ഓർമ്മകൾ ഉറങ്ങുന്ന വടകരയുടെ മണ്ണിലേക്ക് ഇക്കുറിയും തിരഞ്ഞെടുപ്പ് പ്രചാരണവുമായി വി എസ് എത്തില്ല. കണ്ണൂർ ലോബിയുടെ ശക്തനായ വക്താവായി നിലകൊള്ളുന്ന പി.ജയരാജൻ സ്ഥാനാർത്ഥിയാകുന്ന വടകര ലോക്സഭാ മണ്ഡലത്തിൽ ജയരാജന് അനുകൂലമായി ശബ്ദിക്കാനും , വോട്ടു പിടിക്കാനും താനില്ലെന്ന ഉറച്ച തീരുമാനമാണ് വിഎസിൽ നിന്നും വരുന്നത്. ആർഎംപിയേയും, ടിപിയുടെ വിധവ രമയേയും അലോസരപ്പെടുത്തുന്ന ഒരു തീരുമാനവും തന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന വിഎസിന്റെ പരസ്യപ്പെടുത്തൽ കൂടിയാണ് മലബാർ ബഹിഷ്ക്കരിക്കാനുള്ള വിഎസിന്റെ തീരുമാനത്തിൽ നിന്നും വരുന്നത്. ഇതോടെ സിപിഎം ശക്തമായ മത്സരം നേരിടുന്ന വടകരയിലും കണ്ണൂരും, കാസർകോടും സിപിഎമ്മിന്റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്.
അക്രമ രാഷ്ട്രീയം സജീവ ചർച്ചയാകുന്ന കണ്ണൂരിന്റെ മണ്ണിലേക്ക് വി എസ് എത്താത്തത് യുഡിഎഫും ബിജെപിയും ഈ തെരഞ്ഞടുപ്പിൽ ഉയർത്തിക്കാണിക്കുകയും ചെയ്യും. ഇത് പെരിയ, ഷുഹൈബ്, ടിപി, അരിയിൽ ഷുക്കൂർ വധത്തിന്റെ പേരിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎമ്മിന് വമ്പൻ രാഷ്ട്രീയ തിരിച്ചടികൂടിയാകും. അക്രമ രാഷ്ട്രീയം നിലനിൽക്കുന്ന കണ്ണൂരിന്റെ മണ്ണിൽ മാത്രമല്ല ഇതേ പ്രശ്നം നേരിടുന്ന കാസർകോടിന്റെ മണ്ണിലേക്കും വി എസ് എത്തുന്നില്ല എന്നതും ശ്രദ്ധേയമായി മാറുകയാണ്.
ഒരു കാലത്ത് തന്റെ വിശ്വസ്തനായിരുന്ന സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയായിട്ടുകൂടി കാസർകോടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വി എസ് എത്തുന്നില്ല. പെരിയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് വി എസ് കാസർകോട് ഒഴിച്ച് നിർത്തുന്നത്. കോഴിക്കോട് എത്തുമ്പോൾ അതിനടുത്ത മൂന്നു മണ്ഡലങ്ങളാണ് വടകരയും കണ്ണൂരും കാസർകോടും. വടകര പി.ജയരാജൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകുമ്പോൾ, കണ്ണൂരിൽ പി.കെ.ശ്രീമതിയും കാസർകോട് സതീഷ് ചന്ദ്രനുമാണ് ഇടത് സ്ഥാനാർത്ഥികൾ. ഒരു കാലത്തു തനിക്ക് പ്രിയങ്കരനായിരുന്ന എ.പ്രദീപ്കുമാറിന് വോട്ടു തേടി വി എസ് എത്തുമ്പോൾ കണ്ണൂർ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞു നോക്കില്ലെന്ന നിലപാടാണ് വി എസ് കൈക്കൊള്ളുന്നത്.
ടി.പി.വധവും അക്രമ രാഷ്രീയവും മുഖ്യ തിരഞ്ഞെടുപ്പ് വിഷയമാകുന്ന വടകരയിൽ സിപിഎമ്മിനായി വിഎസിന്റെ ശബ്ദം ഉയരുമോ എന്ന കാര്യം ചർച്ചാവിഷയമാകുമ്പോഴാണ് ഇപ്പോൾ സിപിഎമ്മിനായി വോട്ടുതേടി മലബാറിലേക്ക് ഇല്ലെന്നു വി എസ് തന്നെ വ്യക്തമാക്കുന്നത്. അക്രമരാഷ്ട്രീയത്തിനനുകൂലമായി സിപിഎം നിലകൊള്ളുന്നുണ്ടെങ്കിലും വി എസ് ഇപ്പോഴും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കേരളത്തിലെ ജനപ്രിയ നേതാവായ വി എസ്.അച്യുതാനന്ദന്റെ പോസ്റ്ററുകൾ ഇല്ലാതെയാണ് ഇപ്പോൾ തിരഞ്ഞെടുപ്പിനെ നേരിടാൻ സിപിഎം നീക്കം നടത്തുന്നതും. കഴിഞ്ഞ നിയമസഭാ ലോക്സഭാ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി ഇടതുമുന്നണി പോസ്റ്ററുകളിൽ വിഎസിന്റെ അസാന്നിധ്യം പ്രകടമാണ്. ഇടതുമുന്നണിയുടെ എക്കാലത്തെയും തിരഞ്ഞെടുപ്പ് തുറുപ്പ് ചീട്ടുകളിൽ ഒന്നായ വിഎസിന്റെ സാന്നിധ്യം ഇതുവരെ പ്രകടമായിട്ടില്ല.തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ തരംഗമാകുന്ന വിഎസിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി പാർട്ടി അണികൾ ഇപ്പോഴേ രംഗത്തുണ്ട്. തരംഗമാകുന്ന വി എസ് വരാത്തതിൽ നേതാക്കളിലും ആശങ്ക മൊട്ടിട്ടുണ്ട്. പോസ്റ്ററുകളിൽ നിന്ന് വിഎസിനെ ഇല്ലാതാക്കാനുള്ള നീക്കം നടത്തുമ്പോൾ തിരിച്ച് വിഎസും തന്റെ അതൃപ്തി പ്രകടമാക്കിക്കൊണ്ടിരിക്കുന്നുമുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഇടതുമുന്നണി ആരംഭിച്ചപ്പോൾ സി ദിവാകരന്റെ സെൻട്രൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനും ആലപ്പുഴയിൽ അരൂരിന്റെ കൺവെൻഷനിലും മാത്രമാണ് വി എസ് എത്തിയത്. . അക്രമ രാഷ്ട്രീയവും പിള്ളയുമാണ് വി എസ് ഇടഞ്ഞു നിൽക്കുന്നതിന്റെ രണ്ടു കാരണങ്ങൾ. അതൃപ്തി വി എസ് എപ്പോഴും പ്രകടമാക്കുന്നുമുണ്ട്.പിള്ളയെ മുന്നണിയിൽ എടുത്തത് മുതൽ ഇടതുമുന്നണി യോഗങ്ങൾക്ക് വി എസ് എത്തിയിട്ടുമില്ല ആർ.ബാലകൃഷ്ണയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനായി തിരഞ്ഞെടുത്തതുമുതൽ വി എസ് സിപിഎം ഔദ്യോഗിക നേതൃത്വവുമായി അകന്നു കഴിയുകയാണ് . വിഎസിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും ഇടതുമുന്നണി ഘടകകക്ഷി സ്ഥാനവും പിള്ളയ്ക്ക് നൽകിയത്. വിഎസിനെ തള്ളി എൻഎസ്എസിന്റെ പിന്തുണ തേടിയുള്ള ശക്തമായ നീക്കമാണ് ബാലകൃഷ്ണ പിള്ളയുടെ കാര്യത്തിൽ സിപിഎം നടത്തിയത്.
പക്ഷെ വിഎസിന്റെ എതിർപ്പ് നിലനിൽക്കുമ്പോൾ തന്നെ പിള്ള വഴിയുള്ള എൻഎസ്എസ് പിന്തുണ സിപിഎമ്മിനു ലഭിച്ചതുമില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തോടെ എൻഎസ്എസും സിപിഎമ്മും തമ്മിൽ അകന്നു. എൻഎസ്എസിന്റെ പിന്തുണയിൽ ഇടതുമുന്നണി പ്രവേശനം തരമാക്കിയ പിള്ള എൻഎസിൽ നിന്നും അകലുകയും ഇടതുമുന്നണിയുടെ ഭാഗമായി സിപിഎമ്മിന്റെ ശബരിമല നിലപാടിൽ ഉറച്ചു നിൽക്കുകയും ചെയ്തു. ഇതുകൊണ്ട് തന്നെ പിള്ളയുടെ കാര്യത്തിൽ എൻഎസ്എസ് പിന്തുണ സിപിഎമ്മിന് ലഭ്യമായില്ല. അതേസമയം പിള്ളയുടെ കാര്യത്തിൽ വിഎസിന്റെ എതിർപ്പ് നേരിടേണ്ടി വരുകയും ചെയ്തു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പിള്ളയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനാക്കിയപ്പോൾ ശക്തമായി രംഗത്ത് വന്നതാണ് വി എസ്. അതേ വിഎസിന്റെ പാർട്ടിയാണ് ഇക്കുറി അധികാരത്തിൽ വന്നപ്പോൾ ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനവും പിള്ളയുടെ പാർട്ടിയായ കേരളാ കോൺഗ്രസ് (ബി) യ്ക്ക് ഇടതുമുന്നണി അംഗത്വവും നൽകിയത്. ഇടമലയാർ കേസിലെ അഴിമതിയുടെ പേരിൽ വി എസ് നടത്തിയ നിയമപോരാട്ടത്തെ തുടർന്നാണ് പിള്ളയ്ക്ക് ശിക്ഷയും പൂജപ്പുരയിലെ കാരാഗ്രഹവാസവും ലഭിച്ചത്. ഇതേ പിള്ളയെ പാർട്ടിയായ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ആനയിച്ച് നടക്കുന്നതിൽ പ്രകടമായ അസംതൃപ്തിയിലാണ് വി എസ്. അതുകൊണ്ട് തന്നെ പിള്ള ഇടതുമുന്നണിയിൽ വന്നതുമുതലുള്ള ഇടതു മുന്നണി യോഗങ്ങൾക്ക് വി എസ് പങ്കെടുക്കാറില്ല. ഇരയും വേട്ടക്കാരനും ഒരേ മുന്നണിയിൽ ഒരേ കാബിനറ്റ് റാങ്കിൽ തുടരുന്നതാണ് വിഎസിനെ കൂടുതൽ പ്രകോപിപ്പിക്കുന്നത്.
രാഷ്ട്രീയ കൊലപാതകങ്ങളും പിള്ള മുന്നണിയിൽ വന്നതുകാരണമുള്ള കടുത്ത എതിർപ്പുമാണ് വിഎസിന്റെ വിട്ടുനിൽക്കലിനു പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള സിപിഎം നേതാക്കൾക്കുമറിയാം. ഇതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പുകളിൽ മാറാറുള്ള വി എസ് ഇക്കുറി തരംഗമായി സിപിഎം ഭാഗത്ത് നിന്നതുമില്ല. പ്രായാധിക്യം കാരണമുള്ള അവശതകൾ വിഎസിന് പ്രകടമാണെങ്കിലും എപ്പോഴും ഒരു പോരാളിയുടെ പോരാട്ടവീര്യം നിലനിർത്തുന്ന നേതാവാണ് വി എസ്. അനുകൂല അവസ്ഥയിൽ ആണെങ്കിൽ വി എസ് ആവേശം ജ്വലിപ്പിക്കുന്ന ഒരു പോരാട്ടം സിപിഎമ്മിന് വേണ്ടി നടത്തിയേനെ. അതേസമയം പ്രശ്നങ്ങൾ തിരിച്ചറിഞ്ഞു വിഎസിനെ തന്നെ സജീവമാകാനുള്ള ശ്രമങ്ങൾ പക്ഷെ ഇപ്പോൾ പാർട്ടിയുടെ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടുമുണ്ട്.
പൂജപ്പുരയിൽ ജയിൽ ശിക്ഷ അനുഭവിച്ച പിള്ളയ്ക്കും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവിയിൽ തുടരുന്ന വിഎസിനും നിലവിൽ കാബിനെറ്റ് പദവികളാണ് ഉള്ളത്. ഈ കാര്യം വിഎസിന്റെ മനസിലുമുണ്ട്. അഴിമതിക്കെതിരായ പ്രഖ്യാപിത നിലപാട് എടുക്കുന്ന ഇടതുമുന്നണിയും സിപിഎമ്മും ധാർമ്മികതയിൽ നിന്ന് വ്യതിചലിച്ചുള്ള രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നതിലാണ് വിഎസിനു കടുത്ത എതിർപ്പ്. അതുകൊണ്ട് തന്നെ ഇടതു വിരുദ്ധ ശബരിമല കാറ്റ് ആഞ്ഞു വീശുന്ന ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ശക്തമായി പിന്തുണയ്ക്കുന്ന നീക്കങ്ങൾക്ക് എന്തായാലും ഇതുവരെ വി എസ് തയ്യാറായിട്ടില്ല.
എന്നാൽ വി എസ് തിരഞ്ഞെടുപ്പിൽ സജീവമല്ല എന്ന ആരോപണങ്ങൾ വിഎസിന്റെ ഓഫീസ് മറുനാടനോട് നിഷേധിച്ചു. രണ്ടു ദിവസമായി വി എസ് മലമ്പുഴയിൽ എം.ബി.രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാണ്. വരുന്ന മാസം വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ വി എസ് പ്രചാരണത്തിനെത്തുമെന്നു വിഎസിന്റെ ഓഫീസ് വ്യക്തമാക്കുന്നു. ആറ്റിങ്ങൽ, കൊല്ലം, തിരുവനന്തപുരം, മാവേലിക്കര,പത്തനംതിട്ട, ആലത്തൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ മണ്ഡലങ്ങളിൽ വി എസ് എത്തും- വിഎസിന്റെ ഓഫീസ് വ്യക്തമാക്കുന്നു. വിഎസിന്റെ ഓഫീസ് ഇതുപറയുമ്പോഴും വി എസ് എത്താത്ത മണ്ഡലങ്ങളുടെ പേര് ഈ ലിസ്റ്റിൽ മുഴച്ചു നിൽക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്