ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ അതേ തലവേദന കെ.മോഹൻ കുമാറിനും വന്നപ്പോൾ തരൂരിനും സങ്കടം; ഹൈക്കമാൻഡ് പ്രത്യേക നിരീക്ഷകനെ വച്ച് തരൂരിനെ രക്ഷിച്ചെങ്കിൽ മോഹൻ കുമാറിന്റെ പരാതി തീർക്കാൻ ഓടിയെത്തുക തരൂർ മാത്രമല്ല കെ.മുരളീധരനും; പ്രചാരണത്തിൽ മെല്ലെപ്പോക്കെന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പരിഭവത്തിന് പരിഹാരം; താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിനെത്തിയില്ലെന്ന് മുരളി; പിന്തുണയുമായി ഉടൻ വരുമെന്ന് തരൂരും
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎമ്മും ബിജെപിയും പണമിറക്കി പ്രചാരണം നടത്തുമ്പോൾ, യുഡിഎഫിന്റെ പ്രചാരണത്തിന് താഴെതട്ടിൽ ആളെ കിട്ടുന്നില്ലെന്നും, സജീവമല്ലെന്നുമുള്ള സ്ഥാനാർത്ഥി കെ.മോഹൻ കുമാറിന്റെ തുറന്നടിക്കൽ കോൺഗ്രസിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ് .പാർട്ടി സംവിധാനം മുഴുവനിറക്കി എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ.പ്രശാന്ത് പ്രചാരണത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ ആദ്യഘട്ടത്തിൽ യുഡിഎഫ് പിന്നിലാണ്. താഴെ തട്ടിലുള്ള പ്രചാരണവും വേണ്ടത്ര സജീവമായിട്ടില്ല. ഇക്കാര്യത്തിൽ കെ.മോഹൻകുമാറിനു പരാതിയുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഉൾക്കൊണ്ട് വരും ദിവസങ്ങളിൽ നേതാക്കൾ കുറച്ചുകൂടി ഗൗരവത്തോടെ ഇറങ്ങുമെന്നാണ് പ്രതീക്ഷയെന്നും മോഹൻകുമാർ പറഞ്ഞു. മോഹൻ കുമാറിന്റെ പരാതിക്ക് മറുപടിയുമായി കെ.മുരളീധരനും, ശശി തരൂരും എത്തി.
താൻ വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോഴും ആരും സഹായത്തിന് എത്തിയില്ലെന്ന് മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റിയും താനും ഒറ്റയ്ക്കാണ് പ്രചാരണം നടത്തിയത്. അത്തരമൊരു ഘട്ടത്തിലാണ് 7600 വോട്ടിന് ജയിച്ചത്. തനിക്ക് ഒരുഭാഗത്ത് നിന്നും സഹായം കിട്ടിയില്ല. എന്നാൽ, ഇത്തവണ അങ്ങനെയല്ല, സംസ്ഥാന നേതാക്കൾ സജീവമായി രംഗത്തുണ്ട്. ഏതെങ്കിലും വ്യക്തികൾ ഇല്ലാത്തതിനാൽ പ്രചാരണം മുടങ്ങില്ല. താൻ ഇടയ്ക്ക് അവിടെ ശ്രദ്ധിക്കുന്നുണ്ട്. പാർലമെന്റ് അംഗമെന്ന നിലയിൽ തന്നെ ഏൽപ്പിച്ച ജോലി കൂടി പൂർത്തിയാക്കേണ്ടതുണ്ട്. വടകരയിലെ തിരക്കുകൾ കഴിഞ്ഞാൽ വട്ടിയൂർക്കാവിലെത്തുമെന്നും മുരളീധരൻ പറഞ്ഞു.
താൻ നിർദ്ദേശിച്ചയാളെ സ്ഥാനാർത്ഥിയാക്കത്തതിനെ തുടർന്നു മണ്ഡലത്തിലെ മുൻ എംഎൽഎ കെ.മുരളീധരനും പ്രചാരണരംഗത്ത് സജീവമല്ലെന്ന പരാതി ഉയർന്നിരുന്നു. എന്നാൽ കെ മുരളീധരനും ശശിതരൂരും എംപിമാരാണ് എന്നും ഇരുവർക്കും തിരക്കുണ്ടെന്നുമാണ് കോൺഗ്രസ് നേതാക്കൾ നൽകുന്ന വിശദീകരണം. സ്ഥാനാർത്ഥിക്ക് പരാതികൾ ഉണ്ടെങ്കിൽ അക്കാര്യം ഗൗരവത്തോടെ തന്നെ കാണും. മുരളീധരനും ശശി തരൂരും എത്താതത് മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് എന്നും ഇരു നേതാക്കളും ശനിയാഴ്ച വൈകിട്ടോടെ തലസ്ഥാനത്ത് എത്തുമെന്നും മണ്ഡലത്തിൽ സജീവമാകുമെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.
പരാതി ഉയർന്നതോടെ തരൂരും ഫേസ് ബുക്കിൽ വിശദീകരണവുമായി എത്തി.നേരത്തെ നിശ്ചയിച്ച പരിപാടികൾ കാരണമാണ് തിരുവനന്തപുരത്ത് ഇല്ലാത്തതെന്നും നാളെ മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഡൽഹിയിൽ പാർലമെന്ററി കമ്മിറ്റി യോഗത്തിലും ഇൻഡോറിൽ മുൻ പ്രസിഡന്റ് പ്രതിഭാ പാട്ടീൽ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനിച്ച പരിപാടികളായിരുന്നു രണ്ടും. നാളെ ഡൽഹിയിൽ നടക്കുന്ന വേൾഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അതുകഴിഞ്ഞാൽ സെപ്റ്റംബർ അഞ്ചിന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. യുഡിഎഫ് സ്ഥാനാർത്ഥിയെ താൻ പൂർണമായും പിന്തുണയ്ക്കുന്നു. മോഹൻ കുമാറിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിക്കും. അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നുവെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, നാളെ മുതൽ കെ മുരളീധരൻ മണ്ഡലത്തിൽ സജീവമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. മണ്ഡലത്തിന്റെ ചുമതല യെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിൽ ആദ്യഘട്ടത്തിലെ ഉഴപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലും ശശി തരൂരിന് തലവേദനയായിരുന്നു. ഹൈക്കമാൻഡ് ഇടപെട്ടാണ് തീർത്തത്. സമാനപ്രശ്നമാണ് ഇപ്പോൾ മോഹൻകുമാറും നേരിടുന്നത്. തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനത്തിന് പിന്നാലെ കെ മുരളീധരൻ വടകരയിലേക്ക് പോയി. ശശി തരൂർ എംപി ഉത്തരേന്ത്യയിലാണ്. രണ്ടു പേരുടേയും പരിപാടികൾ നേരത്തെ നിശ്ചയിച്ചതാണെങ്കിലും വട്ടിയൂർക്കാവിൽ ആവേശം പോരെന്നാണ് മോഹൻകുമാറിന്റെ പരാതി.
സിറ്റിങ് സീറ്റായ വട്ടിയൂർക്കാവിൽ ജയത്തിൽ കുറഞ്ഞ് ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല എന്ന് പാർട്ടി വ്യക്തമാക്കുമ്പോഴാണ് പരാതിയുമായി സ്ഥാനാർത്ഥി തന്നെ രംഗത്ത് വന്നിരിക്കുന്നത്. മണ്ഡലത്തിൽ സിപിഎം പ്രചാരണത്തിൽ വളരെ മുന്നോട്ട് പോയിരിക്കുന്നു. പണമൊഴുക്കിയുള്ള സിപിഎം ബിജെപി പ്രചാരണത്തിന് മുന്നിൽ യുഡിഎഫിന് പിടിച്ച് നിൽക്കാൻ കഴിയുന്നില്ലെന്ന് മോഹൻകുമാർ പറയുന്നു. കെ മുരളീധരൻ രണ്ട് തവണ വിജയിച്ച മണ്ഡലത്തിൽ മോഹൻകുമാർ പരാജയപ്പെട്ടാൽ അത് പാർട്ടിയിൽ വലിയ പൊട്ടിത്തെറികൾക്ക് തന്നെ കാരണമാകും. സ്ഥാനാർത്ഥി നിർണയ സമയത്ത് കെ മുരളീധരൻ വാദിച്ചത് പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ്. എന്നാൽ മുരളീധരന്റെ താൽപര്യം കണക്കിലെടുക്കാതെയാണ് മോഹൻകുമാറിനെ പാർട്ടി സ്ഥാനാർത്ഥിയാക്കിയത്
സീറ്റിൽ സജീവമായി പരിഗണിക്കപ്പെട്ടിരുന്ന പേരാണ് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിന്റേതും. സീറ്റ് ലഭിക്കാത്തതിനാൽ സനൽകുമാറിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും പ്രചാരണത്തിൽ പിന്നോട്ട് നിൽക്കുന്ന അവസ്ഥയാണ്. മറുവശത്ത് ഇടത്പക്ഷ സ്ഥാനാർത്ഥി വികെ പ്രശാന്തിന്റെ പ്രചാരണ പരിപാടികൾക്ക് വലിയ സ്വീകാര്യതയാണ്. മണ്ഡലത്തിൽ തലസ്ഥാന നഗരത്തിന്റെ ജനപ്രിയ മേയർ തന്നെ സ്ഥാനാർത്ഥിയായതോടെ വിഭാഗീയത പോലും മാറ്റിവച്ചാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആദ്യ റൗണ്ട് പ്രചാരണം കഴിയുമ്പോൾ മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് മുൻതൂക്കവും പ്രശാന്തിനാണ്. യുവാവ് എന്നതും പ്രളയ സമയത്ത് നടത്തിയ ഇടപെടലുകളും യുവാക്കൾക്കും നിഷ്പക്ഷർക്കുമിടയിൽ സ്വാധീനം ചെലുത്തുന്നതിലേക്ക് എത്തിക്കാൻ പ്രശാന്തിന് കഴിഞ്ഞിട്ടുണ്ട്.
ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ ചില പൊരുത്തക്കേടുകളുണ്ടായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തും എന്നാണ് കരുതിയത് എങ്കിലും അവസാന നിമിഷം അപ്രതീക്ഷിതമായിട്ടാണ് എസ് സുരേഷ് സ്ഥാനാർത്ഥിയായി എത്തിയത്. അത്തരത്തിൽ ചില ഏറ്റക്കുറച്ചിലുകൾ നിലനിൽക്കുന്നുണ്ടെങ്കിലും കുമ്മനം രാജശേഖരൻ നേരിട്ടാണ് സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. മണ്ഡലത്തിൽ സിപിഎം മേൽക്കൈ നേടുന്നത് ഒഴിവാക്കാനായി പ്രശാന്തിന്റെ സ്ഥാനാർത്ഥിത്വം പോലും മന്ത്രി കടകംപള്ളിയുടെ ചതിയാണ് എന്ന രീതിയിലേക്ക് ചർച്ചയ്ക്കെത്തിക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.
വട്ടിയൂർക്കാവിൽ തന്റെ നോമിനിയായ പീതാംബരക്കുറുപ്പിനെ സ്ഥാനാർത്ഥിയാക്കാത്ത നീരസം മുരളിക്ക് ഇപ്പോഴും ഉണ്ട്. ഒപ്പം തന്നെ മോദി സ്തുതി വിഷയത്തിൽ തരൂരുമായി വലിയ വാക്പോരും പരസ്യമായുള്ള വിഴുപ്പലക്കലും നടത്തിയ നേതാക്കളാണ് തരൂരും മുരളീധരനും. അതുകൊണ്ട് തന്നെ ഇരുവരും മണ്ഡലത്തിൽ എത്തിയ ശേഷം കാര്യങ്ങൾ എങ്ങനെ മുന്നോട്ട് പോകും എന്നതിലും വലിയ ആശങ്കയുണ്ട് കോൺഗ്രസ് പ്രവർത്തകർക്ക്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍