വടകര വീണ്ടും ചുവക്കുമോ? ഫോട്ടോ ഫിനീഷിൽ പി ജയരാജന് നേരിയ മുൻതൂക്കം; അവസാന ഘട്ടത്തിലെ സർവേകളിൽ മുന്നിലെത്തിയതിന്റെ ആവേശത്തിൽ ഇടതുക്യാമ്പ്; രാഹുൽ പ്രഭാവത്തിലും ന്യൂനപക്ഷ വോട്ടുകളിലും പ്രതീക്ഷയർപ്പിച്ച് കെ മുരളീധരൻ; അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തിൽ കാൽലക്ഷം വോട്ടിന് ജയിക്കുമെന്ന് യുഡിഎഫ്; അവസാന നിമിഷം ബിജെപി വോട്ടുകൾ യുഡിഎഫിന് മറിയുമെന്നും സൂചന; കടത്തനാടൻ മണ്ണിൽ അടിയൊഴുക്കുകൾ വിധി നിർണ്ണയിക്കും
ടി പി ഹബീബ്
വടകര: കട്ടക്ക് കട്ട മൽസരം! വടകരയിൽ ശരിക്കും നടക്കുന്നത് അതാണ്. എൽഡിഎഫ് സ്ഥാനാർത്ഥി പി ജയരാജനും, യുഡിഎഫിനുവേണ്ടി കെ മുരളീധരനും അങ്കംകുറിക്കുന്ന കടത്തനാടൻ മണ്ണിൽ ശരിക്കും ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണ്ണയം വൈകിയതോടെ ആദ്യഘട്ടത്തിൽ ജയരാജന് കിട്ടിയ മേൽക്കെ അമ്പേ തകർത്തുകൊണ്ടാണ്, മുരളീധരന്റെ മാസ് എൻട്രിയുണ്ടായത്. ആർഎംപിയുടെയും മുസ്ലീലീഗിന്റെയും ശക്തമായ പിന്തുണയോടെ അക്രമ രാഷ്ട്രീയം വിഷയമാക്കി, അടിച്ചു കയറിവന്ന മുരളി വിജയം തനിക്കൊപ്പമെന്ന പ്രതീതിയുണ്ടാക്കി.എന്നാൽ ഇതിൽ അൽപ്പം പതറിയ എൽഡിഎഫ് അതേ നാണയത്തിൽ തന്നെയാണ് തിരിച്ചടിച്ചത്.
അക്രമ രാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതിനിധിയായാണ് അവർ ജയരാജൻെ അവതരിപ്പിച്ചത്. ആർഎസ്എസുകാരുടെ ആക്രമണത്തിൽ തുന്നിക്കൂട്ടപ്പെട്ട തന്റെ ശരീരവും, നിശ്ചയമായിപ്പോയ വലതുകൈയും ചുണ്ടിക്കാട്ടി സിപിഎമ്മും ശക്തമായ പ്രതിരോധം തീർത്തു. ഗുജറാത്ത് കലാപത്തിന്റെ ഇരയായ കുത്തുബ്ദിൻ അൻസാരിയും, അന്ന് വാളെടുത്ത അശോക് മോച്ചിയുംവരെ ജയരാജനായി പ്രചാരണത്തിനെത്തി. ഇതോടെ ആർഎസ്എസിനെ പ്രതിരോധിക്കാൻ ജയരാജൻതന്നെ ജയിക്കണം എന്ന ഒരു ട്രെൻഡ് മുസ്ലിം ന്യനപക്ഷ വിഭാഗങ്ങളിൽവരെ ഉടലെടുത്തിട്ടുണ്ടെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്്. കഴിഞ്ഞതവണ യുഡിഎഫിനൊപ്പമായ ജനതാദൾ യു ഇത്തവണ എൽഡിഎഫിലേക്ക് വന്നതും ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അവസാനഘട്ടത്തിലെ ചില സർവേകൾ ജയരാജന് നല്ല ഭൂരിപക്ഷത്തിലുള്ള വിജയം പ്രവചിക്കുന്നത് എൽഡിഎഫ് ക്യാമ്പുകളിൽ ആവേശം ഉയർത്തിയിട്ടുണ്ട്. ചുരുങ്ങിയത് അമ്പതിനായിരം വോട്ടിനെങ്കിലും പി ജയരാജൻ ജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ അവകാശവാദം. ബിജെപി പിടിക്കുന്ന വോട്ടുകളും ഇവിടെ നിർണ്ണായകമാണ്. ബിജെപി കൂടുതൽ വോട്ടുപിടിച്ചാൽ ജയരാജൻ ജയിക്കും. വോട്ടു മറിഞ്ഞാൽ മുരളീധരനും. അവസാനഘട്ട അടിയൊഴുക്കുകൾ ആർക്കൊപ്പമാണെന്ന് ഇനിയും വ്യക്തമല്ല. ബിജെപി നേതാവ് വി കെ സജീവൻ പ്രചാരണത്തിൽ സജീവമാണ്. കഴിഞ്ഞതവണ വെറും മൂവായിരത്തോളം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് മുല്ലപ്പള്ളി ഇവിടെ ജയിച്ചത്. അതുകൊണ്ടുതന്നെ ചെറിയ ശതമാനം വോട്ട് ഷിഫ്റ്റുപോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
കാൽലക്ഷം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിന് വടകര നിലനിർത്താൻ കഴിയുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. രാഹുൽ ഗാന്ധി ഇഫക്ടിൽ ന്യൂനപക്ഷവോട്ടുകൾ അനുകൂലമാവുന്നതും, അക്രമരാഷ്ട്രീയം ചർച്ചയായതുമാണ് യുഡിഎഫിന്റെ വിജയ സാധ്യത വർധിപ്പിക്കുന്നത്. കഴിഞ്ഞതവണ ഇവിടെ പതിനേഴായിരത്തോളം വോട്ടുകൾ പിടിച്ച, ആർഎംപി ഇത്തവണ പിന്തുണക്കുന്നതും ശക്തമായി പ്രചാരണം നടത്തുന്നതും മുരളീധരന് പ്രതീക്ഷയാവുന്നു.
കൊലപാതക രാഷ്ട്രീയം ആയുധമാക്കി യുഡിഎഫ്
പേരിയ ഇരട്ടക്കൊല തൊട്ട് ഷുക്കുർ, ശുഹൈബ് വധക്കേസുകൾ എടുത്തുപറഞ്ഞു കൊണ്ടും ഈ കൊലകൾക്കെല്ലാം പിന്നിൽ പി ജയരാജനാണെന്ന് സ്ഥാപിച്ചും കൊണ്ടായിരുന്നു യുഡിഎഫിന്റെ പ്രചാരണം. മുസ്ലിം ലീഗിന്റെയും ആർഎംപിയുടെയും പിന്തുണയോടെയുള്ള ഈ പ്രചാരണം മണ്ഡലത്തിൽ നന്നായി ബാധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അണിനിരത്തി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനും ഇതുകൊണ്ട് കഴിഞ്ഞിട്ടുണ്ട്. പി ജയരാജനെ, കെ കെ രമ പരസ്യമായി കൊലപാതകിയെന്ന് വിശേഷിപ്പിച്ചത് കോടതിയിൽ എത്തുകയും ചെയ്തൂ. എന്നാൽ നിയമപരമായും രാഷട്രീയമായും കേസിനെ ആർ.എംപി നേരിടുമെന്നും തന്റെ ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കൊലയാളിയെന്ന് പി.ജയരാജനെ വിശേഷിപ്പിച്ചത് എന്നുമാണ് കെ കെ രമ പ്രതികരിച്ചത്. ടി.പി കേസിലെ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ചതെന്നും രമ വ്യക്താമാക്കി.
അതുപോലെ കോലീബി സഖ്യം വീണ്ടം ചർച്ചയായ മണ്ഡലം കൂടിയാണ് വടകര. എന്നാൽ വടകരയിൽ മാ..ബി സഖ്യമെന്നാണ് മുരളീധരൻ പറയുന്നത്.മാർക്സിസ്റ്റ് -ബിജെപി സഖ്യം ഇവിടെ തങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കയാണെന്നും അദ്ദേഹം ആരോപിക്കുന്നു. സിപിഎമ്മിന്റെ നയങ്ങളെ ആക്രമിച്ചുകൊണ്ടും കൂടിയാണ് കോൺഗ്രസ് പ്രചാരണം മുന്നേറിയത്. സിപിഎമ്മിന് പല സ്റ്റേറ്റുകളിലും പല നയങ്ങളാണ്. ബംഗാളിൽ ഒരുനയം, കേരളത്തിൽ മറ്റൊരു നയം. ഇതെല്ലാ കഴിഞ്ഞ് കേന്ദ്രത്തിൽ ഒരു ഗവൺമെന്റ് ഉണ്ടാക്കുമ്പോൾ എന്താണ് നയം എന്നതിനെക്കുറിച്ച് അവർ ഒന്നു പറയുന്നില്ല. ഞങ്ങൾക്ക് ഒരു നയമുണ്ട്. ആ നയത്തിൽ എല്ലാ സെക്യുലർ പാർട്ടിയെയും ഞങ്ങൾ ഉൾക്കൊള്ളുന്നു. അതിൽ നിന്ന് ഇടതുപക്ഷത്തെ ഒരിക്കലും ഞങ്ങൾ മാറ്റി നിർത്തുന്നില്ല.- കെ മുരളീധരൻ ചൂണ്ടിക്കാട്ടുന്നു. ദേശീയതലത്തിൽ സിപിഎമ്മിന് യാതൊരു പ്രസ്ക്തിയുമില്ലെന്ന കോൺഗ്രസിന്റെ പ്രചാരണവും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട്.
പി ജെ ഇഫക്ടിൽ പ്രതീക്ഷയർപ്പിച്ച് സിപിഎം
വി എസ് അച്യുതാനന്ദനുശേഷം സിപിഎം അണികളിൽ ഏറ്റവും സ്വാധീനമുള്ള നേതാവ് ആരാണെന്ന് ചോദിച്ചാൽ, പി ജയരാജൻ എന്ന മറുപടിയാണ് ലഭിക്കുക. കഴിഞ്ഞ കാൽനൂറ്റാണ്ടായി നേതൃനിരയിൽ പ്രവർത്തിക്കുന്ന ഈ നേതാവിന്റെ വ്യക്തിപ്രഭാവം പാർട്ടിക്ക് മുകളിൽപോവുന്നു എന്നുപോലും ഈയിടെ സിപിഎമ്മിൽ വിമർശനമുണ്ടായിരുന്നു. ചില ബിജെപി നേതാക്കളെയും എന്തിന് കാവി ഗ്രാമങ്ങളെപോലും പാർട്ടിയിലേക്ക് മാറ്റിയും, നിരവധി പ്രക്ഷോഭസമരങ്ങൾ നയിച്ചും എന്നും പ്രവർത്തകർക്ക് ഒപ്പമായിരുന്നു പി ജയരാജൻ. അണികളുമായുള്ള ആത്മ ബന്ധവും, അഴിമതിരഹിതനെന്ന പ്രതിഛായയും, ജനകീയ അടിത്തറയുമായിരുന്നു ജയരാജന്റെ എക്കാലത്തെയും കരുത്ത്.
ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി വെട്ടേറ്റ മരണാസന്നനായി ഇപ്പോളും ശാരീരിക പ്രശ്നങ്ങൾ വിട്ടുമാറിയിട്ടില്ലാത്ത അദ്ദേഹം പാർട്ടി പ്രവർത്തകരുടെ വികാരം തന്നെയാണ്.ഇത് വോട്ടാകും എന്നാണ് സിപിഎമ്മിന്റെ കണക്കുകൂട്ടൽ ശരിവെക്കുന്ന രീതിയിലുള്ള വൻ സ്വീകരണമാണ് ജയരാജന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ്കിട്ടിയത്. രാഹുൽ ഇഫക്ടിനെ വടകരിൽ പിജെ ഇഫക്ടുകൊണ്ട് പിടിച്ചുകെട്ടും എന്നാണ് സിപിഎം പറയുന്നത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ജയരാജൻ ഏറെ മുന്നേറിയ ശേഷമാണ് എതിർ സ്ഥാനാർത്ഥി എത്തിയത്. സ്ഥാനാർത്ഥി ജയരാജനാണെന്ന അറിഞ്ഞതോടെ മൽസരിക്കാൻ ആളില്ല എന്ന രീതിയിൽ ഒരുഘട്ടത്തിൽ ചർച്ചകൾ വന്നത് യുഡിഎഫിനെ കാര്യമായി ബാധിച്ചിരുന്നു.
കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലോക്സഭാ മണ്ഡലം. ഇതിൽ കുറ്റ്യാടി ഒഴികെയുയുള്ള മുഴുവൻ നിയമസഭാ മണ്ഡലങ്ങളും നിലവിൽ എൽഡിഎഫിന്റെ കൈയിലാണ്. തലശ്ശേരി, പ്രേരാമ്പ്ര, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ലീഡാണ് എൽഡിഎഫ് പ്രതീക്ഷക്ക് ആധാരം. പക്ഷേ ഈ മണ്ഡലങ്ങളിൽ മുസ്ലിം ന്യൂനപക്ഷ വോട്ടുകൾ നിർണ്ണായകമാണ്. വടകരയുടെ ഭാഗമായ കൂത്തുപറമ്പ് ,തലശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 46,000 ലേറെ വോട്ടുകൾ സിപിഎം.
സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. പി.ജയരാജൻ മത്സരത്തിനിറങ്ങിയാൽ അത് അരലക്ഷം കടക്കുമെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമില്ല. കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര, വടകര, എന്നിവയെല്ലാം ഇടതു മുന്നണി എംഎൽഎ മാർ പ്രതിനിധീകരിക്കുന്നതാണ്. ഇവിടെ നിന്ന് 30,000 ലേറെ ഭൂരിപക്ഷം നേടാൻ കഴിയുമെന്നാണ് കരുതുന്നത്. കുറ്റ്യാടി നിയമസഭാ മണ്ഡലം മാത്രമാണ് യു.ഡി.എഫ് അനുകൂലം. എന്നാൽ അവിടെ യു.ഡി.എഫിന്റെ ലീഡ് 2000 ത്തോളം മാത്രമേ ഉയരാൻ സാധ്യതയുള്ളൂ.. ഈ സാഹചര്യത്തിൽ വടകരയെ വീണ്ടും ചുവപ്പിക്കാൻ സിപിഎമ്മിന് കഴിയുമെന്നാണ് കണക്കു കൂട്ടൽ.
ഒരുകാലത്ത് ഇടതുമുന്നണിയുടെ പ്രസ്്റ്റീജ് സീറ്റായിരന്നു വടകര. 1984 മുതൽ 2004വരെ തുടർച്ചയായി ഇടതുമുന്നണി ജയിച്ചുകൊണ്ടിരുന്ന മണ്ഡലം.. 2004 ൽ ജയരാജന്റെ സഹോദരി കൂടിയായ പി.സതീദേവി തെരഞ്ഞെടുക്കപ്പെട്ട വടകര മണ്ഡലം പിന്നീട് തുടർച്ചയായി ഇടതുമുന്നണിക്ക് നഷ്ടപ്പെടുകയായിരുന്നു. 2009 ൽ ആർ.എംപി. രൂപീകരിക്കപ്പെടുകയും ടി.പി. ചന്ദ്രശേഖരൻ മത്സരിക്കുകയും ചെയ്തപ്പോൾ ആർ.എംപി.ക്ക് 21, 833 വോട്ടുകൾ ലഭിക്കുകയും ചെയ്തു. ചന്ദ്രശേഖരൻ വധത്തിന് ശേഷം തത്വത്തിൽ ആർ.എംപി. സൗഹൃദ മത്സരം മാത്രമാണ് നടത്തിയത്. എന്നാൽ ആർ. എം. പി.യുടെ പഴയ ആധിപത്യം ഇപ്പോൾ വടകരയിൽ ഇല്ലെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്