മന്ത്രിസ്ഥാനം നഷ്ടപ്പെട്ട മാണി സീറ്റ് ചർച്ച വഴിമുട്ടിച്ച് പ്രതികാരം ചെയ്യുന്നതായി കോൺഗ്രസ്; രണ്ട് സീറ്റെടുക്കാൻ ശ്രമിച്ചപ്പോൾ ഒന്നു കൂടി ഇല്ലാതെ വിട്ടുവീഴ്ച്ചയില്ലെന്ന പിടിവാശി തുടരുന്നു; തിരുവമ്പാടിയും പൂഞ്ഞാറും യുഡിഎഫിന്റെ ഏറ്റവും വലിയ തലവേദന; ജോണി നെല്ലൂരിന് സീറ്റ് കണ്ടെത്താൻ പെടാപ്പാട്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകൾ പതിവു പോലെ കീറാമുട്ടിയായി തുടരുന്നു. അധിക സീറ്റു ചോദിക്കാതെ മാന്യമായ നിലരപാട് സ്വീകരിച്ച് മുസ്ലിംലീഗിന്റെ നിലപാട് കോൺഗ്രസിന് ആശ്വാസമായെങ്കിലും അധിക സീറ്റുകൾ ചോദിച്ചു രംഗത്തു വന്ന കേരളാ കോൺഗ്രസ് മാണി വിഭാഗമാണ് സീറ്റ് വിഭജന ചർച്ചകളെ തകിടം മറിക്കുന്നത്. പാർട്ടിയിൽ നിന്നും നേതാക്കൾ കൊഴിഞ്ഞു പോയെങ്കിലും കൂടുതലായി രണ്ട് സീറ്റ് വേണമെന്ന നിലപാടിലാണ് മാണി. എന്നാൽ, അധിക സീറ്റ് നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാക്കളും തുറന്നു പറഞ്ഞു. ഇതോടെ ചർച്ചകൾ മുന്നോട്ടു പോകണമെങ്കിൽ ആരെങ്കിലും വിട്ടുവീഴ്ച്ച ചെയ്യേണ്ടത് അത്യാവശ്യമായി മാറിയിരിക്കയാണ്.
മൂന്നു ജില്ലകളിൽ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചുനിൽക്കുകയാണ്. അധികം വരുന്ന സീറ്റുകളെല്ലാം തനിയെ എടുക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നാണ് മാണിയുടെ നിലപാട്. ഇതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിലുമായി. അധികമായി മൂന്ന് സീറ്റ് വേണമെന്ന നിലപാടാണ് മാണി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, ഈ നിലപാട് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായിട്ടാണെന്നാണ് കോൺഗ്രസ് കരുതിയിരുന്നത്. എന്നാൽ, നിലവിൽ മത്സരിക്കുന്ന പൂഞ്ഞാർ, കുട്ടനാട് സീറ്റുകൾ കൂടാതെയാണ് മാണി സീറ്റാവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ തവണ 17 സീറ്റിലാണ് മത്സരിച്ചത്. ഇത്തവണ പി സി ജോർജ്ജ് പോയതോട് പൂഞ്ഞാർ ഒഴിഞ്ഞു. ഈ സീറ്റ് ഏറ്റെടുക്കാനാണ് കോൺഗ്രസിന്റെ ശ്രമം.
പൂഞ്ഞാർ സീറ്റ് ടോമി കല്ലാനിക്ക് വേണ്ടി വിട്ടുതരണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഈ ആവശ്യത്തിൽ വിട്ടുവീഴ്ച്ചയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സുധീരന്റെ നിലപാട്. എന്നാൽ, രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാടാണ്. അടുത്തകാലത്ത് സുധീരനോടാണ് അടുപ്പം കൂടുതൽ എന്നതിൽ ഇവർക്ക് കല്ലാനിയോട് അത്രയ്ക്ക് പഥ്യമില്ല. ആന്റോ ആന്റണി എംപി അടക്കമുള്ളവർക്കും കല്ലാനി മത്സരിക്കുന്നതിനോട് താൽപ്പര്യമില്ല.
ഇതോടെ പൂഞ്ഞാറും റാന്നിയും വച്ചുമാറാനുള്ള ആലോചനയും നടക്കുന്നുണ്ട്. എന്നാൽ റാന്നിയിലെ കോൺഗ്രസുകാർ ഈ നീക്കത്തോട് യോജിക്കുന്നില്ല. ആ ശ്രമം നടക്കാതെ വന്നതോടെയാണ് പൂഞ്ഞാർ വിട്ടുകൊടുക്കണമെങ്കിൽ പകരം രണ്ട് സീറ്റ് വേണമെന്ന് മാണി ആവശ്യപ്പെട്ടത്. കോൺഗ്രസ് പതിവായി മത്സരിച്ചു തോൽക്കുന്ന സീറ്റുകൾ നൽകിയാൽ മതിയെന്നാണ് നിലപാട്. റാന്നി, പുനലൂർ, ഇരിക്കൂർ, തിരുവമ്പാടി സീറ്റുകളിൽ ഏതെങ്കിലുമാണ് മാണി ചോദിക്കുന്നത്.
കഴിഞ്ഞ തവണ താൻ വിട്ടുവീഴ്ച്ച ചെയ്തുവെന്നാണ് മാണി പറയുന്നത്. എന്നാൽ, ഇത്തവണ വാശിയിലാണ് താനും. ബാർകേസുമായി ബന്ധപ്പെട്ട് തന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചത് കോൺഗ്രസുകാരാണെന്ന കാര്യം മാണിക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ സീറ്റ് വിഭജന ചർച്ചയിൽ കോൺഗ്രസിനെ വെള്ളം കുടിപ്പിക്കുകയാണ് മാണി. അവസാന ഘട്ട സീറ്റു ചർച്ചകൾ ഇങ്ങനെയാണ് നടക്കുന്നത്. കുട്ടനാട് കോൺഗ്രസിന് വിട്ടുകൊടുത്ത് മത്സരിക്കുക എന്നതാണ് ഈ സവമായം. കുട്ടനാടിൽ കഴഞ്ഞ തവണ മത്സരിച്ചത് ജോസഫിന്റെ സ്ഥാനാർത്ഥിയാണ്. എന്നാൽ പകരം പൂഞ്ഞാറിൽ ജോസഫിന്റെ സ്ഥാനാർത്ഥിയെ പരിഗണിക്കാമെന്നാണ് മാണിയുടെ മനസിലിരുപ്പ്. ഇവിടെ ജില്ലാ പഞ്ചായത്തംഗം സെബാസ്റ്റ്യനെയാണ് പരിഗണിക്കുന്നത്. എന്നാൽ, ഇത്തരം ചിന്തകളെല്ലാം തുടർ ചർച്ചകളെ ആശ്രയിച്ചിരിക്കും.
അതേസമയം, തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കിയതോടെ യുഡിഎഫിന്റെ ചർച്ചകൾ കൂടുതൽ പ്രതിസന്ധിയിലായിട്ടുണ്ട്. ജെഡിയുവുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പി കെ കുഞ്ഞാലിക്കുട്ടിയുമായിട്ടായിരുന്നു കോൺഗ്രസ് നേതാക്കൾ ആദ്യം ചർച്ച നടത്തിയത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ ഇനി ചർച്ചയില്ലെന്നും പ്രഖ്യാപിച്ച ഒരു സ്ഥാനാർത്ഥിയെയും ലീഗ് മാറ്റില്ലെന്നും ചർച്ചയ്ക്കുശേഷം പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാല് സീറ്റുകളിലേക്കാണ് ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാത്തത്.
അതേസമയം മുസ്ലിം ലീഗ് മത്സരിക്കുന്നതിനെതിരെ താമരശേരി രൂപതയുടെ ആശീർവാദത്തോടെ മലയോര വികസന സമിതി രംഗത്തെത്തിയതോടെയാണ് തിരുവമ്പാടി കുഴഞ്ഞു മറിഞ്ഞത്. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ക്രിസ്ത്യൻ വോട്ട് പെട്ടിയിലാക്കാൻ കളത്തിലിറങ്ങിയ ഇടതും ആകെ പെട്ട അവസ്ഥയിലാണ്. ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടി മലയോരത്ത് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.
തിരുവമ്പാടിയിലെ തിരഞ്ഞെടുപ്പ് ചിത്രം സാമുദായിക ഫോർമുലകളിൽ കുരുങ്ങിക്കിടക്കുകയാണ്. നേരത്തേ തന്നെ സ്ഥാനാർത്ഥിയെ നിശ്ചയിച്ച് പ്രചാരണ രംഗത്ത് ഒന്നാമതെത്താം എന്ന് കരുതിയ ലീഗിനാണ് അദ്യത്തെ അടിയേറ്റത്. തിരുവമ്പാടിയിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച വി എം ഉമ്മറിനെതിരെ രംഗത്തെത്തിയ താമരശേരി രൂപത പിന്നീട് ലീഗേ വേണ്ട എന്ന നിലപാടിലെത്തി. കസ്തൂരിരംഗൻ റിപ്പോർട്ടിനനുകൂലമായി ഉമ്മർ നിലകൊണ്ടെന്നായിരുന്നു തുടക്കത്തിൽ മലയോര വികസന സമിതി ഉന്നയിച്ച ആരോപണം. ഇതിനിടെ സീറ്റ് അടുത്ത തിരഞ്ഞെടുപ്പിന് കോൺഗ്രസിന് വിട്ടു കൊടുക്കാൻ സമ്മതിച്ച് കുഞ്ഞാലിക്കുട്ടി 2011ലെഴുതിയ കത്ത് പുറത്ത് വന്നു. രംഗം അതോടെ കലങ്ങി.
ഇതിനിടയിലാണ് മൂന്നിനൊന്നെന്ന കണക്കുമായി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ രംഗപ്രവേശം. തിരുവമ്പാടി നൽകിയാൽ പകരം മലബാറിൽ മത്സരിക്കുന്ന മൂന്ന് സീറ്റുകളും വിട്ടു നൽകാമെന്ന വാഗ്ദാനമാണ് കേരളാ കോൺഗ്രസിന്റെത്. ഇത് ചർച്ചചെയ്യാൻ കൊള്ളാവുന്ന നിർദ്ദേശമാണെങ്കിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷം പിന്മാറുന്നത് അഭിമാന പ്രശ്നമായി ലീഗു കാണുമ്പോൾ യു.ഡി.എഫ് എന്തു ചെയ്യും?
പ്രശ്നത്തിന് സാമുദായിക നിറം വന്ന സ്ഥിതിക്ക് ഇനി സീറ്റ് വിട്ട് കൊടുക്കേണ്ടെന്ന നിലപാടിലാണ് ലീഗ്. വോട്ടർമാരുടെ എണ്ണത്തിൽ മൂന്നാമതുള്ള ക്രിസ്ത്യൻ വിഭാഗത്തിനൊപ്പം സിപിഐ(എം) നിലയുറപ്പിച്ചാൽ രണ്ടാമതുള്ള മുസ്ലിം വോട്ടിന്റെ ഏകീകരണമുണ്ടാകുമെന്നാണ് ലീഗിന്റെ കണക്ക് കൂട്ടൽ. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകൾ കുറേയൊക്കെ എൻ.ഡി.എ പിടിച്ചാൽ ചെറിയ മാർജിനിലെങ്കിലും ജയിച്ച് കയറാമെന്ന് അവർ കരുതുന്നു.
സാഹചര്യങ്ങളെല്ലാം സസൂഷ്മം നിരീക്ഷിക്കുകയായിരുന്നു സിപിഐ(എം). മലയോര വികസന സമിതിയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും സിപിഐ(എം) വ്യക്തമാക്കി. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ മലയോര ജനതയ്ക്കൊപ്പം നിന്നത് തങ്ങളാണെന്നുള്ള അവകാശവാദവും സിപിഐ(എം) ഉയർത്തുന്നു. പക്ഷേ മലയോര വികസന സമിതിയെ അത്രകണ്ട് വിശ്വസിക്കണ്ടെന്നാണ് തിരുവമ്പാടിയിലെ ഇടത് അണികളുടെ വികാരം.
അതിനിടെ ഇന്നലെ നടന്ന യുഡിഎഫ് സീറ്റ് വിഭജന ചർച്ചയിലും ജെഡിയു നേമം, എലത്തൂർ, മട്ടന്നൂർ സീറ്റുകൾ മാറിവേണം എന്നാവശ്യപ്പെട്ടു. പകരമായി കായംകുളം സീറ്റ് നൽകാനാവില്ലായെന്ന് കോൺഗ്രസ് കടുത്ത നിലപാട് എടുത്തതോടെ കരുനാഗപ്പള്ളി വേണമെന്ന ആവശ്യം ജെഡിയു മുന്നോട്ടുവച്ചു. ജെഡിയു മാറി ചോദിച്ച സീറ്റുകളുടെ കാര്യത്തിൽ ബുധനാഴ്ച നിലപാട് അറിയിക്കാമെന്ന് കോൺഗ്രസ് പ്രതികരിച്ചു.
നാലു ദിവസമായുള്ള മാരത്തൺ ചർച്ചകളിൽ സി.എംപിയുടെ കാര്യത്തിലല്ലാതെ മറ്റൊന്നിലും തീരുമാനമുണ്ടാക്കാനായിട്ടില്ല. അതിനിടെ, കോൺഗ്രസിനെ ഒന്നുകൂടി വെട്ടിലാക്കി തിരുവമ്പാടി സീറ്റിൽ പുനരാലോചനയില്ലെന്ന് ലീഗ് വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ രാവിലെതന്നെ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ക്ലിഫ്ഹൗസിലെത്തി തിരുവമ്പാടിയുൾപ്പെടെ തങ്ങൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ച സീറ്റുകളിൽ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് വ്യക്തമാക്കി. ബാക്കി നാലു സീറ്റുകളിൽ മറ്റ് കക്ഷികളുടെ കാര്യത്തിൽ തീരുമാനമായശേഷം ചർച്ചയാകാമെന്നും അറിയിച്ചു. തിരുവമ്പാടി ഇനി എന്തിന്റെ പേരിൽ വച്ചുമാറിയാലും അത് വലിയ വർഗീയധ്രുവീകരണത്തിനു വഴിവയ്ക്കുമെന്ന വാദമാണ് ലീഗ് മുന്നോട്ടുവച്ചത്. ചർച്ചയ്ക്ക് മുമ്പായി ഉമ്മൻ ചാണ്ടി എ.കെ. ആന്റണിയെ വീട്ടിൽ സന്ദർശിക്കുകയും ചെയ്തു.
അങ്കമാലി സീറ്റിന് വേണ്ടി ജേക്കബ് ഗ്രൂപ്പ് പിടി മുറുക്കിയിട്ടുണ്ട്. എന്നാൽ ജോണി നെല്ലൂരിന് പകരംസീറ്റ് നൽകി സമവായം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതും. കേരള കോൺഗ്രസും (എം) ജെഡിയുവും ചില സീറ്റുകൾ മാറ്റി ചോദിക്കുന്ന സാഹചര്യത്തിൽ ഇതര ഘടക കക്ഷികളുമായുള്ള ചർച്ച പൂർത്തിയായശേഷം മാത്രമേ ഇനി ലീഗുമായി ചർച്ചയുണ്ടാകൂ. 21ന് കേരള കോൺഗ്രസ് എമ്മുമായുള്ള ചർച്ച തുടരും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്