അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം, ആഗോളപൗരനായി തരൂരും, നാട്ടുകാരനായി ദിവകാരനും; തലയെടുപ്പുള്ള നേതാക്കൾ ഏറ്റുമുട്ടുമ്പോൾ മത്സരം തീ പാറുന്നു; എല്ലാ കണ്ണുകളും ശബരിമലയും ജാതി സമവാക്യങ്ങളും സൃഷ്ടിക്കുന്ന അടിയൊഴുക്കുകളിലും; അനന്തപുരി ആർക്കൊപ്പമെന്ന് അറിയാൻ വോട്ടെണ്ണൽ വരെ കാത്തിരിക്കുക തന്നെ വേണം; തിരുവനന്തപുരത്ത് പ്രവചനം അസാധ്യമാക്കുന്ന അതിശക്തമായ ത്രികോണ മൽസരം
അരുൺ ജയകുമാർ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ അവസാനവട്ട ചിത്രം നോക്കുമ്പോൾ തിരുവനന്തപുരത്ത് ഫോട്ടോ ഫിനീഷ് തന്നെയാണ്. ഇവിടെ ആരു ജയിക്കും എന്ന് പറയാൻ കഴിയില്ല. രണ്ടു സർവേകളിൽ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് സാധ്യത കൽപ്പിക്കുമ്പോൾ, മറ്റു രണ്ട് സർവേയിൽ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനാണ് നേരിയ സാധ്യത.
മറുനാടൻ സർവേയിലും നേരിയ മുൻതൂക്കം ശശി തരൂരിനായിരുന്നു. എന്നാൽ അവസാനം നടന്ന് മൂന്ന് സർവേകളിൽ നേരിയ മൂൻതൂക്കം എൽഡിഎഫ് സ്ഥാനാർത്ഥി സി ദിവാകരനാണ്. അതുകൊണ്ടുതന്നെ തീർത്തും അപ്രവചനീയം എന്ന് കാറ്റഗറിയിലാണ് രാഷ്ട്രീയ നിരീക്ഷകർ തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
യഥാർത്ഥ ത്രികോണം തിരുവനന്തപുരത്ത്
മറ്റ് പല മണ്ഡലങ്ങളിലും ത്രികോണ മത്സരം എന്ന് കടലാസിൽ എഴുതാമെങ്കിലും കേരളത്തിൽ യഥാർത്ഥ ത്രികോണ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണ്. കടുകിട വ്യത്യാസത്തിൽ പോലും വിട്ടുകൊടുത്താൽ എതിരാളി ഒരു വള്ളപ്പാടകലെ ഫിനിഷ് ചെയ്യും എന്ന അവസ്ഥ.
അത്കൊണ്ട് തന്നെ ദേശീയ വിഷയങ്ങൾ മുതൽ പ്രാദേശിക വികസനം വരെ ചർച്ചയാകുന്ന മണ്ഡലമാണ് തിരുവനന്തപുരം. ശബരിമല വിഷയം പത്തനംതിട്ടയിലെപ്പോലെ തന്നെ ചർച്ചയാകുന്ന മണ്ഡലമാണ് തിരുവനന്തപുരം. ബിജെപിക്ക് ഏറ്റവും വലിയ സംഘടന ശക്തിയുള്ള മണ്ഡലമാണ് തിരുവനന്തപുരം. നിയമസഭയിൽ അക്കൗണ്ട് തുറന്ന നേമവും രണ്ടാം സ്ഥാനത്ത് എത്തിയ കഴക്കൂട്ടവും വട്ടിയൂർക്കാവും, നല്ല വോട്ട് വിഹിതമുള്ള തിരുവനന്തപുരം സെൻട്രൽ എന്നിങ്ങനെ ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങൾ നിരവധിയാണ്.
ജില്ലയിലെ 14ൽ ഒൻപത് മണ്ഡലങ്ങളും ഒപ്പം നിൽക്കുന്നുവെങ്കിലും ഇതിൽ തിരുവനന്തപുരം ലോക്സഭയിൽ ഉൾപ്പെടുന്ന മൂന്ന് മണ്ഡലങ്ങൾ മാത്രമേ ഇടത്പക്ഷത്തിന് ഒപ്പമുള്ളു. യുഡിഎഫിന്റെ അവസ്ഥയും അങ്ങനെ തന്നെയാണ്. യുഡിഎഫ് സ്ഥാനാർത്ഥിയും ബിജെപി സ്ഥാനാർത്ഥിയും വോട്ട് ചോദിക്കുമ്പോൾ പറയുന്ന പ്രധാന കാര്യം ജയിച്ചാൽ ഒരു കേന്ദ്രമന്ത്രി എന്നത് തന്നെയാണ്. ശശി തരൂർ തിരുവനന്തപുരത്ത് വിജയിക്കുകയും ഡൽഹിയിൽ രാഹുൽ ഗാന്ധി സർക്കാർ വരികയും ചെയ്താൽ തരൂരും. കുമ്മനവും മോദി ഭരണവുമാണ് വരുന്നതെങ്കിൽ അദ്ദേഹവും മന്ത്രിയാകും എന്നതാണ് അവസ്ഥ.
അനുദിനം വർധിക്കുന്ന പിന്തുണയുമായി കുമ്മനം
എപ്ലസ് മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ മത്സരിച്ചാൽ വിജയം ഉറപ്പാണ് എന്ന് തന്നെയാണ് ബിജെപി ജില്ലാ ഘടകം മുതൽ ദേശീയ ഘടകം വരെ വിശ്വസിച്ചത്. അതുകൊണ്ട് തന്നെയാണ് മറ്റ് പല പേരുകളും കേട്ടിരുന്നെങ്കിലും ഒടുവിൽ കുമ്മനം തന്നെ സ്ഥാനാർത്ഥിയായി എത്തിയത്. മിസോറാം ഗവർണർ പദവി രാജിവെച്ച് വന്ന കുമ്മനത്തിന് വിജയിച്ച ഒരു സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന തരത്തിലുള്ള സ്വീകരണമാണ് ലഭിച്ചത്.
അത് പോലെ തന്നെ സ്വീകരണ കേന്ദ്രങ്ങളിലും മറ്റും സ്ത്രീകളുൾപ്പടെ വൻ ജനാവലിയാണ് കുമ്മനത്തെ കാണാനെത്തിയത്. സ്വീകരണ കേന്ദ്രമായി നിശ്ചയിക്കാത്ത സ്ഥലങ്ങളിൽ പോലും വൻ ജനാവലി കുമ്മനത്തെ കാണാനെത്തി. കുടുംബ സമേതവും അത്പോലെ യുവാക്കളും യുവതികളും ഉൾപ്പടെ കുമ്മനത്തെ സ്വീകരിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഒരു മാസം തിരുവനന്തപുരത്ത് കണ്ടത്. ലളിത ജീവിതം നയിക്കുന്ന വ്യക്തിയെന്നതും യാതൊരു അഴിമതിയിലും പെടാത്ത ആളെന്നതും കുമ്മനത്തിന് ഗുണകരമായി.
പല അഭിപ്രായ സർവ്വേകളിലും ഏറ്റവും ജനപ്രിയ നേതാവ് ആരെന്ന ചോദ്യത്തിൽ ഉമ്മൻ ചാണ്ടിയും പിണറായി വിജയനും വിഎസുമൊക്കെയാണ് എത്തിയത് എങ്കിൽ തിരുവനന്തപുരത്ത് ഒന്നാമത് കുമ്മനമാണ്. പല അഭിപ്രായ സർവ്വേകളിലും കുമ്മനം വിജയിക്കും എന്നുൾപ്പടെ പ്രഖ്യാപനം നടന്നു.
ആഗോള പൗരനായി തരൂർ
ഹാട്രിക് വിജയം ലക്ഷമിട്ട് ഇറങ്ങുന്ന തരൂരിന്റെ അന്താരാഷ്ട്ര ബന്ധം തന്നെയാണ് മണ്ഡലത്തിൽ ചർച്ചായക്കി യുഡിഫെ് വോട്ട് പിടുത്തം നടത്തിയത്. എന്നാൽ പത്ത് വർഷം മുൻപ് ആദ്യമായി എത്തിയപ്പോൾ പറഞ്ഞ കാര്യം തന്നെ ഇ്പോഴും പറയാതെ ആ പത്ത് വർഷം കേന്ദ്രമന്ത്രിയും എംപിയുമൊക്കെ ആയിരുന്നപ്പോൾ കൊണ്ട് വന്ന വികസന പ്രവർത്തനങ്ങളും മറ്റും പറയാൻ ധൈര്യമുണ്ടോ എന്നാണ് മറുപക്ഷങ്ങൾ ചോദിക്കുന്നു.
ടെക്നോപാർക്ക് കേന്ദ്രീകരിച്ച് ചില കമ്പനികൾ കൊണ്ട് വന്നതാണോ ഒരു എംപിയുടെ വികസനങ്ങൾ എന്നും ചോദ്യമുയരുന്നു. മിക്കവാറും മണ്ഡലത്തിൽ എത്താതെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്ന ദേശാടനക്കിളിയെന്നുമൊക്കെ എതിരാളികൾ പറയുന്നുവെങ്കിലും യുവാക്കൾക്ക് ഇടയിൽ തരൂരിന് വ്യക്തമായ സ്വാധീനമുണ്ട്. പത്ത് വർഷം മുൻപ് പറഞ്ഞ ബാർസലോന ഇരട്ടനഗരവും ഹൈക്കോടതി ബെഞ്ചുമൊക്കെ എവിടെ എന്നും എതിരാളികൾ ചോദിക്കുന്നു
നാട്ടുകാരനായി ദിവാകരൻ
കോട്ടയം സ്വദേശിയായ കുമ്മനം രാജശേഖരനും പാലക്കാട് സ്വദേശിയായ തരൂരും ഒക്കെ തിരുവനന്തപുരത്ത് വിജയിച്ചാലും മണ്ഡലത്തിൽ ഒന്നും ചെയ്യാൻ പോകുന്നില്ല. മാത്രമല്ല ബിജെപി സ്വകാര്യവൽക്കരണം നടത്തി തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളവും ഹിന്ദുസ്ഥാൻ ലാറ്റക്സുമൊക്കെ എഴുതി വിറ്റതും നാട്ടുകാർക്ക് ഒപ്പം നിൽക്കുമെന്ന ഉറപ്പും ഇടത്പക്ഷം സംസ്ഥാനത്ത് നടത്തിയ വികസന പ്രവ്രർത്തനങ്ങളും ചർച്ചയാക്കിയാണ് ഇടത്പക്ഷം വോട്ട് തേടുന്നത്.
ജാതി സമവാക്യങ്ങൾ യുഡിഎഫിനും ബിജെപിക്കും അനുകൂലം
തിരുവനന്തപുരം മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കാണ് നായർ സമുദായം. ഇതിൽ തന്നെ നഗരമണ്ഡലങ്ങളായ തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിൽ എൻഎസ്എസിന് വ്യക്തമായ സ്വാധീവമുണ്ട്. കഴിഞ്ഞ തവണത്തെ പോലെ യുഡിഎഫും ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്നു. എൽഡിഎഫിന്റെ പ്രതീക്ഷ മുഴുവൻ കോവളം, നെയ്യാറ്റിൻകര, പാറശ്ശാല എന്നിവടങ്ങളിൽ മുന്നിലെത്തി വിജയിക്കാമെന്നാണ്. ശബരിമല വിഷയം ഏറ്റവും കൂടുതൽ ചർച്ചയാകുന്നു എന്നത് കുമ്മനത്തിന് ഗുണകരമാകും.
എന്നാൽ നായർ വോട്ടുകൾ തരൂരിനും കുമ്മനത്തിനുമായി ഭിന്നിക്കുമ്പോൾ മറ്റ് വോട്ടുകളിലൂടെ വിജയിക്കാമെന്ന് ദിവാകകരൻ കണക്ക് കൂട്ടുന്നു. എന്നാൽ മോദി വിരുദ്ധ തരംഗം ശക്തമായ തലസ്ഥാനത്ത് കോൺഗ്രസ് അനുകൂല വികാരം ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സജീവമാണ് എന്നത് ഇടത്പക്ഷത്തിന് ഭീഷണിയുമാണ്.
വോട്ട് മറിക്കൽ ആരോപണം
ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കും എന്ന പ്രതീതി നിലനിൽക്കുന്നതിനാൽ തന്നെ സിപിഎം വോട്ടുകൾ കോൺഗ്രസിന് മറിച്ച് കൊടുത്ത് കുമ്മനത്തെ തടയാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപണം സജീവമാണ്.
നേരത്തെ കുമ്മനം വട്ടിയൂർക്കാവ് ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ സിപിഎം വോട്ടുകൾ കെ മുരളീധരന് മറിച്ചുകൊടുത്തുവെന്ന് ആരോപണം അന്ന് തോറ്റ സിപിഎം സ്ഥാനാർത്ഥി തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോഴും വോട്ട് മറിക്കൽ നടക്കാനുള്ള സാധ്യത ബിജെപി തള്ളിക്കളയുന്നില്ല.
മുരളീധരൻ പോയത് തരൂരിന് തിരിച്ചടിയായി
വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരനായിരുന്നു ആദ്യ ഘട്ടത്തിൽ ശശി തരൂരിന്റെ പ്രചാരണത്തിന്റെ ചുമതല. വളരെ മികച്ച രീതിയിൽ തന്നെ ഇത് മുന്നോട്ട് പോകുമ്പോഴാണ് വടകരയിലെ സ്ഥാനാർത്ഥിയായി മുരളീധരൻ പോകുന്നത്. അതൊടെ തരൂരിന്റെ നില പരുങ്ങലിലായി. പ്രചാരണം പോലും നടക്കുന്നില്ലെന്നും 300ന് മുകളിൽ ബൂത്തുകൾ നിഷ്ക്രിയമാണ് എന്നും ആരോപിച്ച് സ്ഥാനാർത്ഥി തന്നെ രംഗ്തത് വന്നപ്പോൾ ഹൈക്കമാൻഡ് ഉൾപ്പടെ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
എന്നാൽ ശക്തമായ ത്രികോണ മത്സരം നടക്കുമ്പോൾ ഇത്തരത്തിൽ പിന്നിലേക്ക് പോയത് തരൂരിനെ എത്രത്തോളം ബാധിച്ചുവെന്ന് അറിയാൻ മെയ് 23 വരെ കാത്തിരിക്കണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്