തൃശൂരിൽ എല്ലാം സുരേഷ് ഗോപി തീരുമാനിക്കും! സിനിമാ സ്‌റ്റൈൽ മാസ് എൻട്രിയുമായി കടന്നു വന്ന നടൻ പിടിക്കുന്ന വോട്ടുകൾ ഏത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന് വ്യക്തമല്ല; ഒലിച്ചുപോവുക കോൺഗ്രസ് വോട്ടുകളെന്ന് ഇടതുമുന്നണി; ന്യുനപക്ഷ വോട്ടുകൾ ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമ്പോൾ തങ്ങൾക്ക് മുൻതൂക്കമെന്ന് യുഡിഎഫ്; അവസാനവട്ടത്തിൽ തൃശൂരിലും ഫോട്ടോ ഫിനീഷ്; ഐക്യമുന്നണിക്കുള്ളത് നേരിയ മുൻതൂക്കം മാത്രം
കെ.എം.അക്‌ബർ
തൃശൂർ: ഈ തെരഞ്ഞെടുപ്പിൽ കേരളം കണ്ട ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ സുരേഷ് ഗോപി എന്നായിരിക്കും ഉത്തരം. മലയാളികളുടെ ഈ പ്രിയപ്പെട്ട നടൻ അത്രമേൽ വലിയ ജനാവലിയെയാണ് ആകർഷിച്ചത്. അതുകൊണ്ടുതന്നെ തൃശൂരിലെ ഏറ്റവും വലിയ വിജയഘടകവും സുരേഷ് ഗോപി തന്നെ. സുരേഷ് ഗോപി പിടിക്കുന്ന വോട്ട് ആരുടെതാണ് എന്നതിനെ അനുസരിച്ചാണ് തൃശൂരിലെ വിജയ സാധ്യതകൾ. തങ്ങളുടെ വോട്ടുകൾ പിടിക്കാൻ ഒരു നടനും ആവില്ലെന്നും, അദ്ദേഹം മൂലം യുഡിഎഫിനാണ് വലിയ പരിക്കേൽക്കുക എന്നാണ് ഇടതുമുന്നണി പറയുന്നത്. അർധ സംഘി മനസ്സുള്ള കോൺഗ്രസ് വോട്ടർമാരാണ് സുരേഷ് ഗോപിയിലേക്ക് ഒലിച്ചുപോവുകയെന്നാണ് ഇടതുനേതാക്കൾ പറയുന്നത്. എന്നാൽ രാഹുൽ ഗാന്ധിയുടെ വരവോടെ ന്യുനപക്ഷ വോട്ടുകൾ തങ്ങൾക്കായി ഏകീകരിക്കപ്പെടുകയും, ഹൈന്ദവ വോട്ടുകൾ ഭിന്നിക്കുകയും ചെയ്യുമെന്നും അതിനാൽ നല്ല ഭൂരിപക്ഷത്തിന് തങ്ങൾ ജയിക്കുമെന്നുമാണ് യുഡിഎഫ്് വിലയിരുത്തൽ. ബിജെപിയാവട്ടെ സുരേഷ് ഗോപി ഇവിടെ ജയിക്കുമെന്നും രണ്ടാം സ്ഥാനത്തിനാണ് മൽസരം എന്നുമാണ് പറയുന്നത്. അന്തിമ ചിത്രം നോക്കുമ്പോൾ തൃശൂരിൽ ഫോട്ടോ ഫിനീഷാണ്. യുഡിഎഫിന് നേരിയ മുൻതൂക്കമുണ്ടെന്ന് വേണമെങ്കിൽ പറയാമെന്ന് മാത്രം.
പ്രതീക്ഷ രാജാജിയുടെ ക്ലീൻ ഇമേജിൽ
ഇല്ലായ്മകളിൽനിന്നു വളർന്ന് സംഘടനയുടെ പടവുകളും കയറിവന്ന സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്ത രാജാജി മാത്യൂസിന്റെ ക്ലീൻ ഇമേജിലാണ് എൽഡിഎഫിന്റെ പ്രതീക്ഷ. എംഎൽഎയും എഐഎസ്എഫ് ദേശീയ നേതാവും ലോക ജനാധിപത്യ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായിരുന്ന രാജാജി മാത്യു തോമസ് നയാപ്പൈസയുടെ സമ്പാദ്യമുള്ള ആളല്ല. സ്വന്തമായി ഒരു വീടുപോലും ഇല്ലാത്ത അപൂർവം നേതാവ്.
2014ൽ 38227 വോട്ടുകൾക്ക് സി.എൻ.ജയദേവൻ വിജയിച്ച മണ്ഡലത്തിൽ ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇത്തവണയും തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കളത്തിലേക്കിറങ്ങിയ ഇടതുമുന്നണി നാല് റൗണ്ട് പ്രചാരണ പര്യടന പരിപാടികൾ പൂർത്തിയാക്കി. കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പിനു ശേഷം നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് വൻ വിജയമായിരുന്നു. നിയമസഭ തെരെഞ്ഞെടുപ്പിലും ഇടതുമുന്നണി മുന്നേറ്റമുണ്ടാക്കി. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതു മുന്നണിയുടെ പ്രതീക്ഷകൾ. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന് എത്താൻ കഴിഞ്ഞു എന്നതിനൊപ്പം മന്ത്രിമാരായ വി എസ്. സുനിൽകുമാറിന്റെയും രവീന്ദ്രനാഥിന്റെയും എംഎൽഎ മാരുടെയും നേതൃത്വത്തിലാണ് പ്രചാരണ പരിപാടികൾ. മണ്ഡലം നിലനിറുത്തുമെന്നാണ് ഇടതുമുന്നണി പറയുന്നത്. ബിജെപി, ആർ. എസ്. എസിന്റെ വർഗീയതയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹവുമാണ് ഇടതുമുന്നണിയുടെ പ്രചാരണായുധം. രാഹുൽഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് കോൺഗ്രസിന് എതിരെയും പ്രചാരണായുധമാക്കുന്നുണ്ട്. മണ്ഡലത്തിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായിരുന്നെങ്കിൽ യു.ഡി.എഫിലേക്ക് മറിയുമായിരുന്ന ബിജെപി വോട്ടുകൾ സുരേഷ്‌ഗോപിയിലൂടെ താമരക്ക് തന്നെ വീഴുമെന്നും അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.
ഗ്രൂപ്പുകൾക്ക് അതീതനായി പ്രതാപൻ
അതേസമയം ഗ്രൂപ്പുകൾക്ക് അതീത വ്യക്തി പ്രഭാവമുള്ള ടി.എൻ.പ്രതാപനെയാണ് കോൺഗ്രസ്സ് കളത്തിലിറക്കിയിരിക്കുന്നത്. കോൺഗ്രസിന് ഇത്തവണ വെറും വിജയം പോരാ, കഴിഞ്ഞ തവണ തൃശൂരും ചാലക്കുടിയും തമ്മിലുള്ള വെച്ചുമാറ്റത്തിലൂടെ രണ്ടും നഷ്ടപ്പെടുത്തിയതിന്റെ പ്രതിഷേധം ഇനിയും ഒടുങ്ങിയിട്ടില്ല. പ്രതാപനിലൂടെ മണ്ഡലം തിരിച്ചെടുക്കുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പവും പ്രതാപന്റെ ജനകീയതയും ഇതിനു ഗുണകരമാവുമെന്ന് പാർട്ടി കണക്കു കൂട്ടുന്നു. സ്ഥാനാർത്ഥികളാവാൻ ആഗ്രഹിച്ചു നടന്നവരുടെ മുഖം വീർപ്പിക്കലും വിവിധ മേഖലകളിൽ അടക്കം കോൺഗ്രസിനകത്തെ പരിഹരിക്കാത്ത തർക്കങ്ങളും ഫലത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ടെങ്കിലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് മുന്നോട്ട് പോവുന്നത്.
ശബരിമല വിവാദത്തിൽ തങ്ങളുടെ വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാകുമെന്ന ആശങ്കയുണ്ടെങ്കിലും സിപിഎം നിലപാടിനോടുള്ള വിയോജിപ്പ് തങ്ങൾക്കു അനുകൂലമാകുമെന്നാണ് കോൺഗ്രസ്സ് കണക്ക് കൂട്ടൽ. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയവും സംസ്ഥാന സർക്കാരിന്റെ ഭരണ പിടിപ്പുകേടും തന്നെയാണ് പ്രധാന പ്രചരണം. മൂന്ന് റൗണ്ട് പര്യടനങ്ങൾ പൂർത്തിയായതിന്റെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. 35,000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് പ്രതാപന്റെ തെരഞ്ഞെടുപ്പ് സമിതി എ.കെ ആന്റണിക്ക് കണക്ക് നൽകിയത്. എങ്കിലും ഗുരുവായൂർ പോലുള്ള മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പ്രതാപനെതിരേ ഉയർന്ന പ്രതിഷേധവും കോലംകത്തിക്കലും യു.ഡി.എഫിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ആൾക്കൂട്ടം വോട്ടായാൽ സുരേഷ് ഗോപി
സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത ആർഎസ്എസ് പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ ആദ്യപേര് തൃശൂരിന്റതാണ്. വൈകിയ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രവർത്തകർ ആദ്യം അസ്വസ്ഥരായിരുന്നുവെങ്കിലും ദിവസങ്ങൾക്കുള്ളിൽ സുരേഷ്‌ഗോപിക്കും ബിജെപിക്കും ഇതിനെ മറി കടക്കാൻ കഴിഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ പ്രചാരണ കേന്ദ്രങ്ങളിലെ ആൾക്കൂട്ടമാണ് ആർഎസ്എസ് പ്രതീക്ഷ. ആൾക്കൂട്ടം വോട്ടായാൽ തൃശൂർ കൈപ്പിടിയിലൊതുക്കാമെന്നും അവർ കണക്കു കൂട്ടുന്നു. ഒപ്പം വിശ്വാസവും ശബരിമലയും സുവർണാവസരമാക്കാൻ സ്ഥാനാർത്ഥിക്ക് കഴിയുമെന്ന കണക്കുകൂട്ടലും. രാഷ്ട്രീയം ഒഴിവാക്കിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം.
ശബരിമല തന്നെയാണ് വിഷയം. വീടുകളിലെ അപ്രതീക്ഷിത സന്ദർശനവും വിരുന്നൂണും പ്രവർത്തകർക്കിടയിൽ സിനിമാസ്‌റ്റൈലിൽ തന്നെയുള്ള പ്രസംഗങ്ങളും താരപ്പൊലിമ കൂട്ടുന്നുണ്ട്. ശബരിമല പരാമർശത്തിൽ കളക്ടറുടെ നോട്ടീസും വിശ്വാസികൾക്കിടയിൽ ബിജെപി അനുകൂല നിലപാടുണ്ടാക്കിയെന്നാണ് ബിജെപി കരുതുന്നത്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ 50,000 വോട്ട് മാത്രം നേടിയ ബിജെപി 2014ൽ ഇത് ഒരു ലക്ഷമായി വർധിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടേകാൽ ലക്ഷം വോട്ടാണ് ബിജെപി മണ്ഡലത്തിൽ നേടിയത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മുൻകാല കണക്കുകളെ തെറ്റിക്കുമെന്ന് സുരേഷ്‌ഗോപിയുടെ പ്രചരണ ആൾക്കൂട്ടത്തെ ചൂണ്ടി ബിജെപി പറയുന്നു. ഇതൊക്കേയാണെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു മുമ്പ് ചുവരെഴുത്ത് പ്രചാരണത്തെ ചൊല്ലി ബി.ഡി.ജെ.എസുമായി ഉണ്ടായ ശീതസമരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമോ എന്ന പേടിയും ബിജെപിക്കുണ്ട്.
കുടമാറ്റംപോലെ മാറി മറയുന്ന തൃശൂർ മനസ്സ്
എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സാണ് തൃശൂരിന്റേത്. തെളിയിച്ചു പറഞ്ഞാൽ തൃശൂർ പൂരത്തിലെ കുടമാറ്റം പോലെ. 16 തെരഞ്ഞെടുപ്പുകളിൽ 10 തവണ വിജയിച്ചത് സിപിഐ. ആറു തവണ കോൺഗ്രസും. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന്റെ ആദ്യ കേന്ദ്ര കമ്മിറ്റി നടന്ന തൃശൂരിൽ 1971ലും 77ലും സിപിഐയുമായി നേർക്കുനേർ മത്സരിച്ചപ്പോൾ തോറ്റത് സിപിഎം. അതുകൊണ്ടു തന്നെ സിപിഐയുടെ തറവാടാണിതെന്നു പറയാം. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ കെ.കെ.വാര്യരും കെ.എ.രാജനും സി.ജനാർദനനും വി.വി. രാഘവനുമെല്ലാം രണ്ടുതവണ വീതം ഇവിടെ ജയിച്ചു. 2004ൽ സി.കെ.ചന്ദ്രപ്പനും കഴിഞ്ഞതവണ സി.എൻ ജയദേവനും ജയിച്ചു കയറിയ മണ്ഡലമാണ് തൃശ്ശൂർ. എന്നാൽ സിപിഐയുടെ സ്വന്തം തട്ടകമെന്ന് വിശേഷിപ്പിക്കുന്ന തൃശൂരിൽ പലപ്പോഴും കോൺഗ്രസും ജയിച്ചു കയറി. കോൺഗ്രസുകാരായ പി.സി.ചാക്കോയെയും എ.സി.ജോസിനെയും ദേശീയബോധത്തോടെ ജയിപ്പിച്ചിട്ടുണ്ട് തൃശൂർക്കാർ. 2009ൽ 25,151 വോട്ടിന് പി.സി ചാക്കോ ജയിച്ചപ്പോൾ 2014ൽ ജയിച്ചത് സി.എൻ ജയദേവൻ. ഭൂരിപക്ഷം 38,227. അതാണ് തൃശൂർ. തൃശൂർ പൂരത്തിൽ മാറി മാറി ഉയരുന്ന കുടമാറ്റം പോലെ എങ്ങനെ വേണമെങ്കിലും മാറിമറിയാവുന്ന മനസ്സുള്ള നാട്. ഏതെങ്കിലും ഒരു മുന്നണിയെ കണ്ണു മടച്ച് പിന്താങ്ങുന്ന സ്വഭാവം തൃശൂരിനില്ല. ഇത്തവണ തൃശൂരിലെ തിരഞ്ഞെടുപ്പ് പൂരം മുമ്പെങ്ങുമില്ലാത്ത വീറും വാശിയുമാണ്. എൽ.ഡി.എഫും യു.ഡി.എഫും നേർക്കു നേർ പോരാട്ടം നടന്നിരുന്ന തൃശൂരിൽ ഇത്തവണ തെളിയുന്നത് ത്രികോണ മൽസരമാണ്.
രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ പ്രശ്‌നങ്ങൾ ഇത്തവണയും തൃശൂരിലെ തിരഞ്ഞടുപ്പിൽ പ്രതിഫലിക്കുമെന്നുറപ്പാണ്.. എ.ഐ.സി.സി പ്രസിഡന്റ് രാഹുൽഗാന്ധി, മുതിർന്ന നേതാവ് എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ബിജെപി ദേശീയ പ്രസിഡന്റ് അമിത്ഷാ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി, മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി, സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ ദേശീയ സംസ്ഥാന നേതാക്കളെല്ലാം തൃശൂരിൽ പ്രചാരണത്തിനെത്തിയിരുന്നു. 13,36,399 വോട്ടർമാരാണ് തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ആകെയുള്ളത്. അതിൽ 6,93,440 പേർ സ്ത്രീകളും 6,42,942 പേർ പുരുഷന്മാരുമാണ്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെടുന്ന 17 പേരും മണ്ഡലത്തിലുണ്ട്. 2,05,470 പേരുള്ള മണലൂർ നിയോജക മണ്ഡലത്തിലാണ് കൂടുതൽ വോട്ടർമാരുള്ളത്. 1,69,008 വോട്ടർമാരുള്ള് തൃശൂർ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടർമാർ. ത്രികോണ മത്സരപ്രതീതിയാണ് തൃശൂരിനെ സജീവമാക്കുന്നത്. ഓരോ ദിനവും കുടമാറ്റം കണക്കെ വോട്ടർമാരെ ഇളക്കിമറിച്ചുള്ള മുന്നേറ്റം. ഒടുവിൽ ആകാശ മേലാപ്പിൽ പൊട്ടി വിരിയുന്ന വിസ്മയം ആർക്കനുകൂലമാകുമെന്ന് കാത്തിരിപ്പിലാണ് തൃശൂർകാർ.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍