യുഡിഎഫിന് കുറഞ്ഞത് 74 സീറ്റ്; ഇടതിന് കിട്ടുക പരമാവധി 62ഉം; പൂഞ്ഞാറിൽ പിസി ജോർജ് തന്നെ; ട്വന്റി ട്വന്റിക്കും സീറ്റ്; 18 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതം; കേരളം കോൺഗ്രസ് മുന്നണി പിടിക്കും; ഇടതു തോൽവി പ്രവചിച്ച് തോട്ടക്കാട് ഗോപാലകൃഷ്ണൻ നായർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമില്ലെന്ന് പ്രവചിച്ച് തോട്ടക്കാട് എൻ.ഗോപാലകൃഷ്ണൻ നായർ. മാർച്ച് 16 മുതൽ 27 വരെ കേരളത്തിലെ 140 മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയാണ്ഫലം പ്രവചിച്ചിരുന്നത്. ഏപ്രിൽ 6-ാം തീയതിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് പ്രവചനം നടത്തിയതുകൊണ്ട് ആ പ്രവചനത്തിൽ ചില മാറ്റങ്ങൾ വരാനിടയുണ്ട്. മാത്രമല്ല മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ 30 സ്ഥലത്തെ പ്രവചനം മാത്രമേ നടത്തിയിരുന്നുള്ളൂ. തെരഞ്ഞെടുപ്പിനു ശേഷം എല്ല മണ്ഡലങ്ങളിൽ നിന്നായി രണ്ടായിരത്തോളം ആളുകളുമായി ഞാൻ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞാൻ പ്രവചനത്തിൽ ചെറിയമാറ്റം വരുത്തുകയാണ്. മാത്രമല്ല ഈ പ്രവചനത്തിൽ 122 മണ്ഡലങ്ങളിലെ ഫലം ഉൾപ്പെടുത്തിയിട്ടുമുണ്ട്.
കേരളത്തിൽ ഐക്യജനാധിപത്യമുന്നണി (യു.ഡി.എഫ്) അധികാരത്തിൽ വരും. യു.ഡി.എഫിന് 74-76 സീറ്റും ഇടതുജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) ക്ക് 60-62 സീറ്റും എൻ.ഡി.എ.ക്ക് 0-3 സീറ്റും കേരളജനപക്ഷത്തിന് 1 സീറ്റും (പൂഞ്ഞാർ- പി.സി. ജോർജ്ജ്) ട്വന്റി-ട്വന്റി ക്ക് 1 സീറ്റും (കുന്നത്തുനാട്) ലഭിക്കും. യു.ഡി.എഫിന് 40% വോട്ടും എൽ.ഡി.എഫിന് 39% വോട്ടും എൻ.ഡി.എ.ക്ക് 16% വോട്ടും ലഭിക്കും. മലപ്പുറം ലോകസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കും.
വിജയിക്കുന്ന പ്രമുഖരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ജെ.ജോസഫ്, മാത്യു.ടി.തോമസ്, കെ.ടി.ജലീൽ,കേരളാ കോൺഗ്രസ്സ് എം.നേതാവ് ജോസ്.കെ.മാണി, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ഇ.ചന്ദ്രശേഖരൻ, എ.കെ.ശശീന്ദ്രൻ, ടി.പി.രാമകൃഷ്ണൻ, കെ.കെ.ശൈലജ, എം.എം.മണി, എന്നിവർ ഉൾപ്പെടുന്നു.
ഈ തെരഞ്ഞെടുപ്പിൽ വരാനിടയുള്ള കക്ഷിനില താഴെ കൊടുക്കുന്നു.
യു.ഡി.എഫ്. 74-76
കോൺഗ്രസ്സ് : 45-46,
മുസ്ലിം ലീഗ് : 21-22,
കേരളാ കോൺഗ്രസ്സ് : 5,
ആർ.എസ്പി : 1,
കേരളാകോൺഗ്രസ്സ് (ജേക്കബ്) : 1,
ആർ.എംപി : 1 (വടകര-കെ.കെ.രമ)
എൽ.ഡി.എഫ്. 60-62
സിപിഎം : 39-40,
സിപിഐ : 11-12
കേരളാ കോൺഗ്രസ്സ് (എം) : 3,
ജനതാദൾ (എസ്) : 2,
എൽ.ജെ.ഡി : 1,
എൻ.സി.പി : 1 ,
എൽ.ഡി.എഫ് സ്വതന്ത്രർ : 3
ബിജെപി . 0-3, കേരളജനപക്ഷം : 1 (പൂഞ്ഞാർ- പി.സി.ജോർജ്ജ്), ട്വന്റി-ട്വന്റി : 1 (കുന്നത്തുനാട്)
ഉമ്മൻ ചാണ്ടിയോ, രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രീയാകും. തിരുവഞ്ചൂർ രാധാകൃഷ്ണൻ , കെ.ശിവദാസൻ നായർ, പി.ടി.തോമസ്, വി.ഡി.സതീശൻ, മാത്യൂ കുഴൽനാടൻ, ഷാഫി പറമ്പിൽ, എം.ലിജു. ടി.സിദ്ദിഖ്, എ.പി.അനിൽകുമാർ, വി എസ്.ശിവകുമാർ, പി.കെ.കുഞ്ഞാലിക്കുട്ടി. കെ.പി.എ.മജീദ്, ഡോ.എം.കെ.മുനീർ, മഞ്ഞളാംകുഴി അലി, കെ.എം.ഷാജി, പി.ജെ.ജോസഫ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, ഷിബു ബേബിജോൺ. എന്നിവർ മന്ത്രിമാരാകും.കെ.മുരളീധരൻ വിജയിച്ചാൽ അദ്ദേഹവും മന്ത്രിയാകും. ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, പത്മജാവേണുഗോപാൽ എന്നിവരിൽ രണ്ടുപേർ മന്ത്രിമാരാകും. കെ.മുരളീധരൻ മന്ത്രിയായാൽ പത്മജക്ക് മന്ത്രിസ്ഥാനം ലഭിക്കുകയില്ല.
മുന്നണികൾ വിജയിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർത്ഥികളും
യു.ഡി.എഫ് : 74-76
കോൺഗ്രസ്സ് : 45-46
(1) കണ്ണൂർ - സതീശൻ പാച്ചേനി (2) ഇരിക്കൂർ - സജീവ് ജോസഫ് (3) പേരാവൂർ - സണ്ണി ജോസഫ് (4) മാനന്തവാടി - പി.കെ ജയലക്ഷ്മി (5) സൂൽത്താൻ ബത്തേരി - ഐ.സി.ബാലകൃഷ്ണൻ (6) കൽപ്പറ്റ - ടി.സിദ്ദിഖ് (7) നാദാപുരം - കെ.പ്രവീൺ കുമാർ (8) വണ്ടൂർ - എ.പി.അനിൽകുമാർ (9) പൊന്നാനി - എ.എം.രോഹിത്ത് (10) തൃത്താല - വി.ടി.ബലറാം (11) ഒറ്റപ്പാലം - ഡോ.പി.സരിൻ (12) പാലക്കാട് - ഷാഫി പറമ്പിൽ (13) വടക്കാഞ്ചേരി - അനിൽ അക്കര (14) തൃശ്ശൂർ - പത്മജ വേണുഗോപാൽ (15) ചാലക്കുടി - സനീഷ് കുമാർ ജോസഫ് (16) അങ്കമാലി - റോജി .എം.ജോൺ (17) പെരുമ്പാവൂർ - എൽദോസ് കുന്നപ്പള്ളി (18) ആലുവ - അൻവർ സാദത്ത് (19) പറവൂർ - വി.ഡി.സതീശൻ (20) കൊച്ചി - ടോണി ചമ്മണി (21) എറണാകുളം - ടി.ജെ.വിനോദ് (22) തൃക്കാക്കര - പി.ടി.തോമസ് (23) മൂവാറ്റുപ്പുഴ - മാത്യു കുഴൽനാടൻ (24) പീരുമേട് - സിറിയക്ക് തോമസ് (25) കോട്ടയം - തിരുവഞ്ചൂർ രാധാകൃഷ്ണൻ (26) പുതുപ്പള്ളി - ഉമ്മൻ ചാണ്ടി (27) അരൂർ - ഷാനിമോൾ ഉസ്മാൻ (28) ചേർത്തല - എസ്.ശരത് (29)ഹരിപ്പാട് - രമേശ് ചെന്നിത്തല (30) റാന്നി - റിങ്കു ചെറിയാൻ (31) ആറന്മുള - കെ.ശിവദാസൻ നായർ (32) കരുനാഗപ്പള്ളി - സി.ആർ,.മഹേഷ് (33) കുണ്ടറ - പി.സി.വിഷ്ണുനാഥ് (34) കൊല്ലം - ബിന്ദു കൃഷ്ണ (35) വർക്കല - ബി.ആർ.എം. ഷെറീഫ് (36) വാമനപുരം - ആനാട് ജയൻ (37) തിരുവനന്തപുരം - വി എസ്.ശിവകുമാർ (38) അരുവിക്കര - കെ.എസ്.ശബരീനാഥൻ (39) കോവളം - എം.വിൻസെന്റ്
ഉദുമ, നിലമ്പൂർ, പട്ടാമ്പി, കയ്പമംഗലം, തൃപ്പൂണിത്തറ, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, നെടുമങ്ങാട്, നേമം, പാറശ്ശാല, എന്നീ മണ്ഡലങ്ങളിൽ 6-7 എണ്ണം
മുസ്ലിം ലീഗ് - 21-22
(1) കാസർകോട് - എൻ.എ.നെല്ലിക്കുന്ന് (2) അഴീക്കോട് - കെ.എം.ഷാജി (3) കോഴിക്കോട് സൗത്ത് - നൂർബീന റഷീദ് (4) കൊടുവള്ളി - ഡോ.എം.കെ.മുനീർ (5) തിരുവമ്പാടി -സി.പി. ചെറിയ മുഹമ്മദ് (6) കൊണ്ടോട്ടി - ടി.വി.ഇബ്രാഹിം. (7) ഏറനാട്- പി.കെ.ബഷീർ (8) മഞ്ചേരി - യു.എ.ലത്തീഫ് (9) മലപ്പുറം - പി.ഉബൈദുള്ള (10) പെരിന്തൽമണ്ണ - നജീബ് കാന്തപുരം (11) വേങ്ങര - പി.കെ.കുഞ്ഞാലിക്കുട്ടി (12) വള്ളിക്കുന്ന് - പി.അബ്ദുൾ ഹമീദ് (13) തിരൂരങ്ങാടി - കെ.പി.എ.മജീദ് (14)താനൂർ - പി.കെ.ഫിറോസ് (15) മങ്കട- മഞ്ഞളാംകുഴി അലി (16) തിരൂർ- കുറുക്കോളി മൊയ്തീൻ (17) കോട്ടക്കൽ -കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ (18) മണ്ണാർക്കാട് - എൻ.ഷംസുദ്ദീൻ (19) ഗുരുവായൂർ - കെ.എൻ.എ.ഖാദർ
മഞ്ചേശ്വരം, കുറ്റ്യാടി, കുന്നമംഗലം, കളമശ്ശേരി എന്നിവയിൽ 2-3
കേരളാകോൺഗ്രസ്സ് - 5
(1) തൊടുപുഴ - പി.ജെ.ജോസഫ്, (2) കടുത്തുരുത്തി - മോൻസ് ജോസഫ് (3) കുട്ടനാട് - ജേക്കബ് എബ്രഹാം (4) ഇരിങ്ങാലക്കുട - തോമസ് ഉണ്ണിയാടൻ
ചങ്ങനാശ്ശേരി, ഇടുക്കി എന്നിവയിൽ 1.
ആർ.എസ്പി. - 1
ചവറ - ഷിബു ബേബി ജോൺ
കേരളാകോൺഗ്രസ്സ് (ജേക്കബ്) - 1
പിറവം - അനൂപ് ജേക്കബ്
ആർ.എംപി - 1
വടകര - കെ.കെ.രമ
എൽ.ഡി.എഫ് - 60-62
സിപിഎം : 39-40
(1) തൃക്കരിപ്പൂർ - എം. രാജഗോപാലൻ, (2) പയ്യന്നൂർ - ടി.ഐ.മധുസൂദനൻ, (3) കല്ല്യാശ്ശേരി- എം.വിജിൻ (4) തളിപ്പറമ്പ് - എം വിഗോവിന്ദൻ (5) ധർമ്മടം - പിണറായി വിജയൻ (6) തലശ്ശേരി - എ.എൻ. ഷംസീർ (7) മട്ടന്നൂർ - കെ.കെ.ശൈലജ (8) പേരാമ്പ്ര - ടി.പി.രാമകൃഷ്ണൻ (9) കൊയിലാണ്ടി -കാനത്തിൽ ജമീല (10) കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ (11) ബേപ്പൂർ - പി.എ. മുഹമ്മദ് റിയാസ് (12) ബാലുശ്ശേരി- കെ.എം. സച്ചിൻ ദേവ് (13) ഷൊർണൂർ - പി. മമ്മിക്കുട്ടി (14) കോങ്ങാട് - കെ. ശാന്തകുമാരി (15) മലമ്പുഴ - എ. പ്രഭാകരൻ (16) നെന്മാറ - കെ.ബാബു (17) ആലത്തൂർ - കെ.ഡി. പ്രസേനൻ (18) തരൂർ - പി.പി.സുമോദ് (19) ചേലക്കര - കെ. രാധാകൃഷ്ണൻ (20) കുന്നംകുളം - എ.സി.മൊയ്തീൻ (21) മണലൂർ - മുരളി പെരുനെല്ലി (22) പുതുക്കാട് - കെ.കെ.രാമചന്ദ്രൻ (23) വൈപ്പിൻ - കെ.എൻ. ഉണ്ണിക്കൃഷ്ണൻ (24) ഉടുമ്പഞ്ചോല - എം.എം.മണി (25) ദേവികുളം - എ.രാജ (26) ഏറ്റുമാനൂർ - വി.എൽ.വാസവൻ (27) ചെങ്ങന്നൂർ - സജി ചെറിയാൻ (28) മാവേലിക്കര - എ.എസ്. അരുൺകുമാർ (29)കോന്നി - കെ.യു. ജനീഷ് കുമാർ (30) കൊട്ടാരക്കര - കെ.എൽ. ബാലഗോപാൽ (31) ഇരവിപുരം- എം.നൗഷാദ് (32) ആറ്റിങ്ങൽ - ഒ.എസ്.അംബിക (33) വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത് (34) കാട്ടാക്കട - ഐ.ബി.സതീഷ് (35) നെയ്യാറ്റിൻകര - കെ. ആൻസലൻ
ഉദുമ, കുറ്റ്യാടി, തൃപ്പൂണിത്തുറ, കോതമംഗലം, കളമശ്ശേരി, ആലപ്പുഴ, അമ്പലപ്പുഴ,കായംകുളം, കഴക്കൂട്ടം, പാറശ്ശാല എന്നിവിൽ 4-5.
സിപിഐ : 11-12
(1) കാഞ്ഞങ്ങാട് - ഇ ചന്ദ്രശേഖരൻ (2) ഒല്ലൂർ - കെ. രാജൻ (3) നാട്ടിക - സി.സി. മുകുന്ദൻ (4)കൊടുങ്ങല്ലൂർ - വി.ആർ. സുനിൽകുമാർ (5) വൈക്കം - സി.കെ.ആശ (6) അടൂർ - ചിറ്റയം ഗോപകുമാർ (7) പുനലൂർ - പി.എസ്.സുപാൽ (8) ചടയമംഗലം - ജെ..ചിഞ്ചുറാണി (9) ചാത്തന്നൂർ - ജി.എസ്.ജയലാൽ (10) ചിറയിൻകീഴ് - വി.ശശി.
പട്ടാമ്പി, കയ്പമംഗലം, നെടുമങ്ങാട് എന്നീ മണ്ഡങ്ങളിൽ 1-2.
കേരളാ കോൺഗ്രസ്സ് (എം) : 3
(1) കാഞ്ഞിരപ്പള്ളി - ഡോ.എൻ.ജയരാജ്
(2) പാലാ - ജോസ്.കെ.മാണി
ചങ്ങനാശ്ശേരി, ഇടുക്കി എന്നിവയിൽ 1
ജനതാദൾ (എസ്) : 2
(1) ചിറ്റൂർ - കെ.കൃഷ്ണൻ കുട്ടി (2) തിരുവല്ല - മാത്യു.ടി.തോമസ്
എൽ.ജെ.ഡി -1
കൂത്തുപറമ്പ് - കെ.പി.മോഹനൻ
എൻ.സി.പി. -1
ഏലത്തൂർ - എ.കെ.ശശീന്ദ്രൻ
കേരളാകോൺഗ്രസ് (ബി) : 1
പത്തനാപുരം - കെ.ബി.ഗണേശ് കുമാർ
എൽ.ഡി.എഫ് സ്വതന്ത്രർ - 3
(1) തവനൂർ - കെ.ടി.ജലീൽ (2) കുന്നത്തൂർ - കോവൂർ കുഞ്ഞുമോൻ
കുന്നമംഗലം, നിലമ്പൂർ എന്നീ മണ്ഡലങ്ങളിൽ 1.
ബിജെപി - 0-3
നേമം, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവയിൽ 0-3
കേരള ജനപക്ഷം -1
പൂഞ്ഞാർ - പി.സി.ജോർജ്ജ്
ട്വന്റി-ട്വന്റി -1
കുന്നത്തുനാട് - ഡോ.സുജിത്ത് പി.സുരേന്ദ്രൻ
ഉദുമ, കുറ്റ്യാടി, കുന്നമംഗലം, നിലമ്പൂർ, പട്ടാമ്പി, കയ്പമംഗലം, കളമശ്ശേരി, തൃപ്പൂണിത്തുറ, കോതമംഗലം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, അമ്പലപ്പുഴ, കായംകുളം, കഴക്കൂട്ടം, നേമം, നെടുമങ്ങാട്, പാറശ്ശാല എന്നീ 18 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണ്. ഇവിടങ്ങളിലെല്ലാം ഭൂരിപക്ഷം 3000 ൽ കുറവായിരിക്കും. ഇവ കൂടാതെ 50 മണ്ഡലങ്ങളിൽ കൂടി കടുത്ത മത്സരം നടക്കുന്നുണ്ട്. ഈ മണ്ഡലങ്ങളിലെല്ലാം ഭൂരിപക്ഷം 5000-ൽ കുറവായിരിക്കും. പയ്യന്നൂർ, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ധർമ്മടം, മട്ടന്നൂർ, മലപ്പുറം, വേങ്ങര, മഞ്ചേരി, ആലത്തൂർ, പുതുക്കാട്, പുതുപ്പള്ളി, കോട്ടയം, ആറ്റിങ്ങൽ, കൊട്ടാരക്കര, മണ്ഡലങ്ങളിൽ ഭൂരിപക്ഷം 25000 ൽ കൂടുതലായിരിക്കും.
2020 ൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങിലേക്കുള്ള തെരഞ്ഞെടുപ്പിൽ മലപ്പുറം, എറണാകുളം, വയനാട്, കാസർകോട് ഒഴികെയുള്ള 10 ജില്ലകളിലും എൽ.ഡി.എഫ്. വൻ വിജയം നേടിയിരുന്നു. അതുകൊണ്ട് എൽ.ഡി.എഫിന് ഭരണതുടർച്ച കിട്ടുമെന്നാണ് എൽ.എഡി.എഫ് നേതാക്കൾ പറയുന്നത്. എന്നാൽ കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ 2010 ൽ മാത്രമേ യു.ഡി.എഫ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ളൂ. 1991 ലെ ജില്ലാകൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം ഭൂരിപക്ഷം കിട്ടിയിരുന്നു. നാലുമാസം കഴിഞ്ഞ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 89 സീറ്റും എൽ.ഡി.എഫിന് 51 സീറ്റുമാണ് കിട്ടിയത്. 2000 ൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് 9 ജില്ലകളിലും ഭൂരിപക്ഷം കിട്ടിയിരുന്നു. എന്നാൽ 2001 ൽ നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 99 സീറ്റും എൽ.ഡി.എഫിന് 40 സീറ്റുമാണ് കിട്ടിയത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്