വീമ്പുപറച്ചിൽ തോമസ് ചാണ്ടിക്ക് വിനയാകും; പുറത്തുപറഞ്ഞത് രഹസ്യധാരണ; രാഷ്ട്രീയമര്യാദകേടിന് പണികൊടുക്കാൻ തീരുമാനം; സീറ്റ് വിഭജന ചർച്ചയിൽ കുട്ടനാട് സീറ്റ് സിപിഐ(എം) ഏറ്റെടുക്കും; ശതകോടീശ്വരനോടുള്ള അതൃപ്തി തുറന്നു പറഞ്ഞ് ആലപ്പുഴ സെക്രട്ടറി സജി ചെറിയാൻ
ആലപ്പുഴ: തോമസ് ചാണ്ടിക്ക് പണി കൊടുക്കാൻ സിപിഐ(എം) തീരുമാനം. കുട്ടനാട് സീറ്റ് ഇത്തവണ എൻസിപിക്ക് നൽകേണ്ടെന്നാണ് സിപിഐ(എം) തീരുമാനം. താൻ തന്നെ കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജയിച്ചാൽ ഇറിഗേഷൻ മന്ത്രിയാകുമെന്നും ഇനി മന്ത്രി ആയില്ലെങ്കിൽ തന്നെ താൻ എല്ലാം നിയന്ത്രിക്കുമെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. കുട്ടനാട് എംഎൽഎയുടെ പരസ്യ പ്രസ്താവന ഇടതു മുന്നണിക്ക് അവമിതിപ്പുണ്ടാക്കിയെന്നാണ് സിപിഐ(എം) വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കുട്ടനാട് സീറ്റിന് അവകാശമുന്നയിച്ച് സിപിഐ(എം) രംഗത്ത് എത്തി. എൻ.സി.പിയുടെ സിറ്റിങ് സീറ്റായ കുട്ടനാട്ടിൽ കഴിഞ്ഞ രണ്ട് തവണയും ജയിച്ചത് തോമസ് ചാണ്ടിയായിരുന്നു. മൂന്നാം തവണയും മത്സരരംഗത്തുണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ(എം) കുട്ടനാടിനായി പിടിമുറുക്കുന്നത്. സിപിഎമ്മിന് കുട്ടനാട്ടിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. മണ്ഡലത്തിൽ ഏറ്റവും ശക്തിയുള്ള പാർട്ടി സിപിഎമ്മാണ്. അവിടെ മത്സരിക്കണമെന്നത് പാർട്ടി പ്രവർത്തകരുടെ വികാരമാണ്. 10 വർഷം ഘടകകക്ഷിക്ക് നൽകിയ മണ്ഡലം തിരിച്ചുപിടിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. എൽ.ഡി.എഫിൽ സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സി പി എമ്മിന് കുട്ടനാടിനോട് താത്പര്യമില്ലെന്ന തോമസ് ചാണ്ടിയുടെ പ്രതികരണമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. പത്ത് വർഷം മുമ്പ് നഷ്ടപ്പെട്ട മണ്ഡലം തിരിച്ച് പിടിക്കണമെന്ന് ജില്ലയിലെ പാർട്ടിക്ക് ആഗ്രഹമുണ്ട്. ആഗ്രഹമുണ്ടെങ്കിലും തീരുമാനമെടുക്കേണ്ട് ഇടത് മുന്നണിയാണ്. മുന്നണി തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി വ്യക്തമാക്കുമ്പോൾ പ്രതിസന്ധിയിലാകുന്നത് തോമസ് ചാണ്ടിയാണ്. എൻസിപിയിലെ ഒരു വിഭാഗവും തോമസ് ചാണ്ടിക്ക് എതിരാണ്. താനാകും പാർട്ടി മന്ത്രിയെന്ന് പ്രഖ്യാപിച്ചതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ കുട്ടനാട് സീറ്റ് വിട്ടുകൊടുക്കാൻ എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയനും തയ്യാറകുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചർച്ചപോലും ഇടതുമുന്നണി ഇതുവരെ ഔദ്യോഗികമായി ആരും ആരംഭിച്ചിട്ടില്ല എന്നിരിക്കെ താൻ തന്നെ കുട്ടനാട്ടിൽ മത്സരിക്കുമെന്നും ജയിച്ചാൽ ഇറിഗേഷൻ മന്ത്രിയാകുമെന്നും ഇനി മന്ത്രി ആയില്ലെങ്കിൽ തന്നെ താൻ എല്ലാം നിയന്ത്രിക്കുമെന്നുമാണ് തോമസ് ചാണ്ടി പറഞ്ഞത്. സിപിഐ(എം) നേതാക്കൾ ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് താൻ ജലസേചന മന്ത്രിയാകുമെന്ന് പരസ്യമായി ചാണ്ടി പ്രഖ്യാപിച്ചതെന്നും വിലയിരുത്തലുണ്ട്. മറുകണ്ടം ചാടാതിരിക്കാൻ വേണ്ടി സിപിഐ(എം) നൽകിയ ഉറപ്പ് പരസ്യപ്പെടുത്തിയതിൽ പിണറായി അടക്കമുള്ള നേതാക്കൾക്ക് കുടത്ത അമർഷമുണ്ട്. പരസ്യമായ പ്രസ്താവന മുന്നണിയെ തന്നെ ബാധിക്കുമെന്ന ആശങ്കയാണ് ഇവർക്കുള്ളത്. ഈ ആശങ്കയാണ് തോമസ് ചാണ്ടിയിൽ നിന്ന് സീറ്റ് പിടിച്ചുവാങ്ങാനുള്ള തീരുമാനത്തിലേക്ക് സിപിഐ(എം) എത്തിയത്.
സമീപകാലത്തുവരെ തോമസ് ചാണ്ടി തെരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോലും വോട്ടു ചെയ്യാൻ അദ്ദേഹം എത്തിയിരുന്നില്ല. വിദേശത്ത് ബിസിനസ് ആവശ്യത്തിനു പോയ തോമസ് ചാണ്ടിക്ക് വോട്ടുചെയ്യാൻ കഴിഞ്ഞില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. ഇതിനിടെയാണ് പ്രസ്താവനാ വിവാദമെത്തിയത്. മത്സരിക്കാൻ താൽപ്പര്യമില്ലാതെ തന്റെ സീറ്റിൽ പകരക്കാരെ അന്വേഷിക്കുന്നതിനിടയിലാണ് കഴിഞ്ഞ ആഴ്ച സി പി എം നേതാക്കൾ ചാണ്ടിയെ വീട്ടിൽ സന്ദർശിച്ചിരുന്നു. പാർട്ടി നോക്കാതെ തന്നെ സി പി എമ്മിൽ ഉറച്ചുനിൽക്കാൻ നേതാക്കൾ ചാണ്ടിയെ ഉപദേശിച്ചു.
ജയിച്ചുവന്നാൽ മന്ത്രിയാക്കാമെന്ന ഉറപ്പും നൽകി മടങ്ങി. പകരക്കാരെ വച്ച് പരീക്ഷണം നടത്തരുതെന്നും ചാണ്ടി തന്നെ സ്ഥാനാർത്ഥിയാകണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കുട്ടനാട്ടിൽ തോമസ് ചാണ്ടിക്കു പകരക്കാരനായി ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കിയാൽ സീറ്റു കൈവിട്ടുപോകുമെന്ന ഭയം മൂലമാണ് സി പി എം ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഇതോടെ തോമസ് ചാണ്ടി എല്ലാം തുറന്നുപറഞ്ഞ് സ്ഥാനാർത്ഥിത്വവും പ്രഖ്യാപിച്ചു. ഇതോടെ സിപിഐ(എം) പ്രതിക്കൂട്ടിലായി. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്ക് എതിരെ തിരിയാൻ സിപിഎമ്മിനെ പ്രേരിപ്പിച്ചത്.
കാശിന്റെ ബലത്തിൽ മാത്രം ജനപ്രതിനിധിയായ ആളാണ് തോമസ് ചാണ്ടി. കാൽനൂറ്റാണ്ടായി കേരള കോൺഗ്രസിലെ ഡോ. കെ സി ജോസഫ് കൈവശം വച്ചിരുന്ന സീറ്റ് തോമസ് ചാണ്ടിയുടെ കാശിന്റെ ഒറ്റബലത്തിലാണ് കൈപ്പിടിയിലൊതുക്കിയത്. സംസ്ഥാനത്തെ ഓരോ സീറ്റും വിലപ്പെട്ടതായതുകൊണ്ടുതന്നെ കുട്ടനാട്ടിലെ ഉറപ്പുള്ള സീറ്റു കളയാൻ സിപിഐ(എം) ഒരുക്കമല്ലെന്നു തറപ്പിച്ചു പറഞ്ഞാണ് സിപിഐ(എം) നേതാക്കൾ ചാണ്ടിയെ കണ്ടത്. ഈ ഹുങ്കിൽത്തന്നെയാണ് കഴിഞ്ഞ ദിവസം തോമസ് ചാണ്ടി ചാനലുകളിൽ വിളിച്ചു പറഞ്ഞത്. തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കും. ജയിച്ചാൽ മന്ത്രിതന്നെ. അതും ജലവിഭവ വകുപ്പ് മന്ത്രി. അതേസമയം നേതാക്കന്മാർ മന്ത്രിയാക്കാമെന്ന് പറഞ്ഞെങ്കിൽ ചാണ്ടി ഒരുമുഴം കയറ്റി എറിഞ്ഞ് മന്ത്രിയായാൽ അത് ഇറിഗേഷൻ വകുപ്പ് മന്ത്രിയാകുമെന്നു ഉറപ്പിക്കുകയും ചെയ്തു.
സിപിഐ(എം) നിർദ്ദേശ പ്രകാരം ഉഴവൂർ വിജയന്റെ നേതൃത്വത്തിൽ എൻസിപി നടത്തിയ സംസ്ഥാനത്തെ ഉണർത്തുയാത്രയിൽ കുട്ടനാട് എം എൽ എ വിട്ടുനിന്നു. പകരം പിണറായി നയിച്ച നവകേരളയാത്രയിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു. സ്വന്തം പാർട്ടിയുടെ യാത്രയിൽ പങ്കെടുക്കാതെ പിണറായിക്കു പിന്നിൽ നിലയുറപ്പിച്ചതിനു പിന്നിൽ മന്ത്രിമോഹമാണെന്നതും വ്യക്തമായിരുന്നു. ഇതോടെ എൻസിപിക്കുള്ളിൽ തോമസ് ചാണ്ടിക്ക് എതിർപ്പ് ശക്തമായി. അതും കുട്ടനാട് സീറ്റിൽ തോമസ് ചാണ്ടിക്ക് വിനയാകും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍