Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് കയ്യൊഴിഞ്ഞെങ്കിലും തളരാതെ പോരാടിയ സുമലത ഇനി മാണ്ഡ്യയുടെ 'താര'റാണി; കുമാരസ്വാമിയുടെ മകനെതിരെ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ 'ഇത് അംബരീഷിന്റെ വിജയമാണെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്‌നേഹമാണിതെന്നും' താരം; പ്രചരണ സമയത്തെ തരംഗവും അച്ഛന്റെ രാഷ്ട്രീയ പിൻബലവുമുണ്ടായിട്ടും നിഖിൽ കുമാരസ്വാമിക്ക് അടിതെറ്റിയത് ലാസ്റ്റ് ലാപിൽ

കോൺഗ്രസ് കയ്യൊഴിഞ്ഞെങ്കിലും തളരാതെ പോരാടിയ സുമലത ഇനി മാണ്ഡ്യയുടെ 'താര'റാണി; കുമാരസ്വാമിയുടെ മകനെതിരെ മിന്നും ജയം സ്വന്തമാക്കിയതിന് പിന്നാലെ 'ഇത് അംബരീഷിന്റെ വിജയമാണെന്നും ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്‌നേഹമാണിതെന്നും' താരം; പ്രചരണ സമയത്തെ തരംഗവും അച്ഛന്റെ രാഷ്ട്രീയ പിൻബലവുമുണ്ടായിട്ടും നിഖിൽ കുമാരസ്വാമിക്ക് അടിതെറ്റിയത് ലാസ്റ്റ് ലാപിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പിന്തുണ നൽകാതെ കോൺഗ്രസ് കൈവിട്ടെങ്കിലും സുമലത തളർന്നില്ല. വീണുപോകാതെ നടത്തിയ ആ പോരാട്ടം ഫലം കണ്ടതോടെ മണ്ഡ്യയുടെ 'താരറാണി' കസേര സുമലതയ്ക്ക് സ്വന്തം. കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകനുമായി നടത്തിയ വാശിയേറിയ പോരാട്ടത്തിന് പിന്നാലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ ആദ്യം ദൃശ്യമായത് ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷവും തുടർന്ന വോട്ടെണ്ണലിൽ സുമലത മികച്ച രീതിയിലാണ് ലീഡ് നിലനിർത്തിയത്. കോൺഗ്രസ് നേതാവ് അംബരീഷിന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയുടെ തെളിവ് കൂടിയാണ് പത്‌നി സുമലതയുടെ വിജയം.

'ഇത് എന്റെ മാത്രം വിജയമല്ല. അംബരീഷിന്റെ കൂടി വിജയമാണ്. ജനങ്ങൾ അദ്ദേഹത്തിന് നൽകിയ സ്നേഹമാണ് എനിക്ക് വിജയം നൽകിയത്' എന്നാണ് ഫലം വന്നതിന് പിന്നാലെ സുമതല പ്രതികരിച്ചത്. രാവിലെ മുതൽ ഇഞ്ചോടിച്ച് പോരാട്ടം കണ്ട മാണ്ഡ്യ മണ്ഡലത്തിൽ 1,26,436 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സുമലതയുടെ ജയം. 6.98 ലക്ഷം വോട്ടുകൾ സുമലത നേടിയപ്പോൾ നിഖിൽ കുമാരസ്വാമി 5.72 ലക്ഷം വോട്ടുകളാണ് നേടിയത്. 52 വർഷത്തിനിടെ കർണാടകയിൽ നിന്ന് ലോകസഭയിലേക്ക് ജയിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന പ്രത്യേകതയും സുമലതയ്ക്കുണ്ട്.

ബിജെപി പിന്തുണയോടെയാണ് സുമതല മത്സരിച്ചത്. മാത്രമല്ല കർണാടക ലോക്സഭ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ വിജയിക്കുന്ന മൂന്നാമത്തെ സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയാണ് സുമലത. 1967ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ദിനകർ ദേശായിയാണ് സുമലതയ്ക്ക മുമ്പ് കർണാടകയിൽ നിന്ന ലോക്‌സഭയിലേക്ക് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി. ജെ.ഡി.എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ അവർക്കുത്തന്നെ നൽകാനായിരുന്നു കോൺഗ്രസിന്റെ തീരുമാനം.

മാണ്ഡ്യക്ക് പകരം ബെംഗളൂരു നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ ഒന്ന് നൽകാമെന്ന വാഗ്ദാനം കോൺഗ്രസ് സുമലതയ്ക്ക് വാഗ്ദാനം നൽകിയെങ്കിലും സുമലത തയ്യാറായില്ല. കോൺഗ്രസ് കൈയൊഴിഞ്ഞതോടടെയാണ് സുമലത സ്വതന്ത്രയായി മത്സരിച്ചത്.

ഇന്ത്യയ്ക്ക് മുകളിൽ വീശിയ 'ബിജെപി വിജയക്കൊടി'

എക്സിറ്റ് പോൾ പ്രവചനങ്ങൾക്ക് അപ്പുറം കാര്യങ്ങൾ നീങ്ങുന്ന കാഴ്‌ച്ചയാണ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ മുതൽ കാണാനായത്. രാജ്യത്ത് വീണ്ടും മോദി തരംഗം വീണ്ടും അലയടിച്ചിരിക്കുകയാണ്. യുപിയിലും മഹാരാഷ്ട്രയിലും ബീഹാറിലും കർണ്ണാടകയിലും ബംഗാലിലും ഒഡീഷയിലും അത്ഭുത മുന്നേറ്റം നടത്തി ബിജെപി കുതിച്ചു. ബിജെപിയുടെ നില കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെട്ടു. . ഇതോടെ രാജ്യത്ത് വീണ്ടും ബിജെപി ഭരണം എത്തുകായണ്. എൻഡിഎയ്ക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയുമുണ്ട്. യുപിഎയും മഹാസഖ്യവും പൊളിഞ്ഞടുങ്ങുന്ന കാഴ്ചയാണ് രാജ്യത്തുള്ളത്.

എക്സിറ്റ് പോളിന് പോലും പ്രവചിക്കാനാകാത്ത മുന്നേറ്റമാണ് ബിജെപി നേടുന്നത്. ഈ സാഹചര്യത്തിലാണ് അഞ്ച് കൊല്ലം മുമ്പത്തേക്കാൾ മോദി തരംഗം രാജ്യത്ത് ദൃശ്യമാണെന്ന വിലയിരുത്തൽ സജീവമാകുന്നത്. എക്സിറ്റ് പോളുകളിൽ ചിലത് എൻഡിഎയ്ക്ക് 330 സീറ്റ് പ്രവചിച്ചിരുന്നു. എന്നാൽ അതും കടക്കുന്ന പ്രകടനം ഉണ്ടാകുമെന്നാണ് സൂചന. ബിജെപിക്ക് കഴിഞ്ഞ തവണ 282 സീറ്റ് കിട്ടി. ഇതും മറികടക്കാനാണ് സാധ്യത. ദേശീയതയിൽ ഊന്നി ബിജെപി നടത്തിയ പ്രചരണം ഫലം കണ്ടു. ബലാക്കോട്ടും സർജിക്കൽ സ്ട്രൈക്കുമെല്ലാം ബിജെപിക്ക് വോട്ടുകൾ നൽകി, അങ്ങനെ കേരളത്തിലും പഞ്ചാബിലും ഒഴികെ ഒരിടത്തും കോൺഗ്രസിന് മുന്നേറാനായില്ല.

തമിഴ്‌നാട്ടിൽ ഡിഎംകെയും നേട്ടമുണ്ടാക്കി. എന്നാൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി തരംഗമായി. ഡൽഹി അടക്കം എല്ലാം പിടിച്ചെടുത്ത് ബിജെപി മുന്നേറി. ഇതോടെ മോദി രണ്ടാമതും തുടർച്ചായി ഭരണത്തിലെത്തുകയാണ്. അഞ്ച് കൊല്ലം ഭരണം പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവാവുകയാണ് മോദി. എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന തരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ ഏവരേയും ഞെട്ടിച്ചു. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എൻഡിഎ മുന്നേറ്റം വീണ്ടും ദൃശ്യമാവുകയാണ്.

രാവിലെ ഒൻപതരയോടെയുള്ള ഫലസൂചനകളിൽ പത്ത് മണിയോടെ തന്നെ 542 ൽ 250 ലേറെ സീറ്റുകളിലേക്ക് എൻഡിഎയുടെ ലീഡ് ഉയർന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP