Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവമ്പാടി സീറ്റ് കോൺഗ്രസിന് നൽകാമെന്ന് 2011ൽ കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി; ലീഗിനെ വെട്ടിലാക്കി ഉടമ്പടി കത്ത് പുറത്ത്; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ചോർന്നതിൽ ലീഗിന് കടുത്ത അതൃപ്തി; താമരശ്ശേരി രൂപതയുടെ വെല്ലുവിളി കടുക്കുമ്പോൾ സമവായ സാധ്യത തേടി യുഡിഎഫ്

തിരുവമ്പാടി സീറ്റ് കോൺഗ്രസിന് നൽകാമെന്ന് 2011ൽ കുഞ്ഞാലിക്കുട്ടി ഉറപ്പു നൽകി; ലീഗിനെ വെട്ടിലാക്കി ഉടമ്പടി കത്ത് പുറത്ത്; മുഖ്യമന്ത്രിക്ക് നൽകിയ കത്ത് ചോർന്നതിൽ ലീഗിന് കടുത്ത അതൃപ്തി; താമരശ്ശേരി രൂപതയുടെ വെല്ലുവിളി കടുക്കുമ്പോൾ സമവായ സാധ്യത തേടി യുഡിഎഫ്

കൊച്ചി: തിരുവമ്പാടി നിയമസഭാ മണ്ഡലം കോൺഗ്രസിന് വിട്ടു നൽകാമെന്ന് മുസ്ലിംലീഗ് ഉറപ്പു നൽകിയതെന്ന് വ്യക്തമാക്കുന്ന ഉടമ്പടി രേഖയും പുറത്തുവന്നതോടെ ലീഗിനുള്ളിൽ കടുത്ത അമർഷം. പാണക്കാട് തങ്ങൾ നേരിട്ട് പ്രസ്താവന നടത്തിയ സാഹചര്യത്തിൽ സീറ്റിന്റെ കാര്യത്തിൽ സീറ്റ് വിട്ടുകൊടുക്കാൻ സാധിക്കില്ലെന്ന കടുംപിടുത്തത്തിലാണ് ലീഗ്. മറിച്ചാണെങ്കിൽ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് താമരശ്ശേറി രൂപതയും. ഇരു കൂട്ടരും തമ്മിൽ സീറ്റിനായി വടംവലി തുടരുന്നതിന് ഇടെയാണ് ലീഗിനെ വെട്ടിലാക്കി മനോരമ ചാനൽ ഉടമ്പടി കത്ത് പുറത്തുവിട്ടതദ്.

2011ലാണ് സീറ്റ് സംബന്ധിച്ച് ഇത്തരമൊരു ഉടമ്പടി ഉണ്ടാക്കിയത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ തിരുവമ്പാടി കോൺഗ്രസിന് വിട്ടുനൽകാമെന്ന് ഉറപ്പുനൽകി മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടിക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. 2011 മാർച്ചിലാണ് സീറ്റുകൾ സംബന്ധിച്ചുള്ള നേതാക്കന്മാരുടെ ചർച്ചകൾ നടന്നത്. അന്നത്തെ കെപിസിസി പ്രസിഡന്റായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, താമരശേരി രൂപതയുടെ പ്രതിനിധി എന്നിവരാണ് ചർച്ചകളിൽ പങ്കെടുത്തത്. ഇതിൽ ഉരുത്തിരിഞ്ഞ ധാരണപ്രകാരമാണ് തിരുവമ്പാടി വിട്ടുകൊടുക്കാമെന്ന് ലീഗ് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പു നൽകിയത്.

മനോരമ കത്ത് പുറത്തുവിട്ടതോടെ സിറ്റിങ് സീറ്റൊഴിച്ച് മറ്റേത് സീറ്റും വിട്ടുകൊടുക്കാമെന്ന് പറഞ്ഞ ലീഗിന് ഇനി വാക്കുപാലിക്കില്ലേ എന്ന ചോദ്യമായിരിക്കും നേരിടേണ്ടി വരുക. ഇതോടെ വിവാദം കൂടുതൽ മുറുകുകയാണ് ചെയ്യുന്നതും. മുഖ്യമന്ത്രിയുമായാണ് ചർച്ച നടത്തിയതെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും മാദ്ധ്യമങ്ങളോട് പറഞ്ഞതോടെ മുഖ്യമന്ത്രിയും പ്രതിരോധത്തിലായിട്ടുണ്ട്. തിരുവമ്പാടിയിൽ പാർട്ടി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്തെങ്കിലും മാറ്റം വേണമെങ്കിൽ അക്കാര്യം യു.ഡി.എഫുമായും മുഖ്യമന്ത്രിയുമായും ചർച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

താമരശേരി രൂപയുടെ താൽപര്യ പ്രകാരമാണ് തിരുവമ്പാടി സീറ്റ് വിട്ടു നൽകുന്ന കാര്യത്തിൽ മുസ് ലിം ലീഗ് മുഖ്യമന്ത്രിക്ക് രേഖാമൂലം ഉറപ്പുനൽകിയത്. നിലവിൽ സിറ്റിങ് എംഎ‍ൽഎ സി. മോയിൻകുട്ടിയെ മാറ്റി കെ. ഉമ്മറിനെയാണ് ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടി ഉമ്മൻ ചാണ്ടിക്കായി എഴുതിയ കത്തിന്റെ പകർപ്പ് മനോരമ ന്യൂസ് തന്നെ് ആദ്യം പുറത്തുവിട്ടതോടെ തിരുവമ്പാടി വിട്ടുകിട്ടണമെന്ന കോൺഗ്രസ് നിലപാട് തന്നെയാണ് വ്യക്തമാകുന്നത്. തിരുവമ്പാടിയിലെ സ്ഥാനാർത്ഥിയുടെ കാര്യം യുഡിഎഫ് ഇതുവരെ തങ്ങളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും, അതുകൊണ്ടു തന്നെ തിരുവമ്പാടിയിൽ തങ്ങൾക്ക് സ്ഥാനാർത്ഥിയുണ്ടാകും എന്നാണ് മലയോര വികസന സമിതി ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.

സിറ്റിങ് എംഎൽഎ ആയിരുന്ന സി.മോയിൻകുട്ടിയെ മാറ്റി വി എം ഉമ്മറിനെയാണ് മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി തിരുവമ്പാടി സീറ്റിലേക്ക് തെരഞ്ഞെടുത്തത്. കൊടുവള്ളി മണ്ഡലത്തിലെ സിറ്റിങ് എംഎൽഎയാണ് ഉമ്മർ. അതെസമയം നേരത്തെ തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയ തിരുവമ്പാടി സീറ്റിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്നും മുസ്ലിം ലീഗ് നേതാക്കൾ കോൺഗ്രസിനെ അറിയിച്ചിരുന്നു. സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ കൈക്കൊണ്ടതും.

തിരുവമ്പാടി സീറ്റുമായി ബന്ധപ്പെട്ട് താമരശേരി രൂപതയ്ക്ക് തർക്കമുള്ള സ്ഥിതിക്ക് ആ സീറ്റ് വിട്ടുതരികയോ, അല്ലെങ്കിൽ രൂപതയ്ക്ക് കൂടി സ്വീകാര്യനായ സ്ഥാനാർത്ഥിയെ നിർത്തുകയോ ചെയ്യണമെന്ന കോൺഗ്രസിന്റെ ആവശ്യവും നേരത്തെ മുസ്ലിം ലീഗ് നേതാക്കൾ നിരാകരിച്ചിരുന്നു. സിറ്റിങ് സീറ്റുകൾ ഒന്നും വിട്ടുതരില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും, ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദുമാണ് കോൺഗ്രസ് നേതാക്കളെ അറിയിച്ചതും. കത്ത് പുറത്തു വന്നതോടെ ഇനി തിരുവമ്പാടിയുടെ കാര്യത്തിൽ മുസ്ലിം ലീഗ് എന്തു നിലപാട് കൈക്കൊള്ളുമെന്ന് അറിയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP