ഒരു മുഴം മുമ്പേ എറിഞ്ഞ ചന്ദ്രശേഖര റാവുവിന് തെലങ്കാനയിൽ കാലിടറുമോ? വിശാല സഖ്യം ഉയർത്തുന്ന ഭീഷണി കണ്ടില്ലെന്നു നടിക്കാനാവാതെ ടിആർഎസ്; പിന്നോക്ക സമുദായ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് സ്ഥിതി പ്രവചനാതീതം
മറുനാടൻ ഡെസ്ക്
ഹൈദരാബാദ്: എല്ലാം കൈവിട്ടു പോയ അവസ്ഥയിലാണ് ഇപ്പോൾ തെലങ്കാന. നിലവിലുള്ള നിയമസഭാ കാലാവധി അവസാനിക്കാൻ ഒമ്പതു മാസം കൂടി ഉണ്ടായിരിക്കേയാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു സഭ പിരിച്ചുവിടുന്നത്. ഏതാനും മാസങ്ങൾ നഷ്ടമായാലെന്താ അടുത്ത അഞ്ചു വർഷത്തേക്ക് മുഖ്യമന്ത്രിക്കസേര ഭദ്രമാക്കാമല്ലോ എന്ന ചിന്തയിൽ തീരുമാനം കൈക്കൊണ്ട റാവുവിന് പക്ഷേ നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടിയാണ്. പ്രതിപക്ഷത്തെ ഞെട്ടിക്കാൻ എടുത്ത തീരുമാനത്തിൽ പക്ഷേ, പെട്ടത് റാവു തന്നെ.
തെലങ്കാന രൂപീകരണ ശേഷമുള്ള ആദ്യത്തെ മുഖ്യമന്ത്രിയായ ചന്ദ്രശേഖരറാവു വീണ്ടും മുഖ്യമന്ത്രിക്കസേര സ്വപ്നം കണ്ടാണ് ഡിസംബർ ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ കോൺഗ്രസും ടിഡിപിയും സിപിഐയും തെലങ്കാന ജനസമിതിയും ചേർന്ന വിശാല സഖ്യം തെലങ്കാനയുടെ സാരഥ്യം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പോളിങ് ബൂത്തിലേക്ക് പോകുന്നത്. ഇതോടെ തെരഞ്ഞെടുപ്പു ഗോദ ഏറെ കടുപ്പമുള്ളതായി തീരുകയും ചെയ്തു. നിലവിൽ തെരഞ്ഞെടുപ്പു നേരിടുന്ന മറ്റ് നാലു സംസ്ഥാനങ്ങളിലും ആധിപത്യം നേടിയിട്ടുള്ള ബിജെപി ഇവിടെ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
ഭീഷണി ഉയർത്തി വിശാല സഖ്യം
സംസ്ഥാനരൂപീകരണത്തിന് ശേഷമുള്ള ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഡിസംബർ ഏഴിന് നടക്കുന്നത്. ഒട്ടേറെ ജനപ്രിയപദ്ധതികൾ നടപ്പാക്കി ജനങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിട്ടുള്ള റാവു രാഷ്ട്രീയഘടകങ്ങൾ തങ്ങൾക്ക് അനുകൂലമാണെന്ന ധാരണയിലാണ് നിയമസഭ പിരിച്ചുവിടുകയെന്ന സാഹസിക നീക്കത്തിന് മുതിർന്നത്. എന്നാൽ തെലങ്കാന സംസ്ഥാന രൂപീകരണത്തിന് എതിരു നിന്നിരുന്ന തെലുങ്കു ദേശം തങ്ങളുടെ ബദ്ധശത്രുവായ കോൺഗ്രസുമായി ചേർന്ന് സഖ്യം രൂപീകരിച്ചത് റാവുവിന്റെ തെലങ്കാന രാഷ്ട്രസിമിതി (ടിആർഎസ്) തിരിച്ചടിയായി. സർക്കാരിന് അനുകൂലമായി നിലനിൽക്കുന്ന വികാരം വോട്ടാക്കി മാറ്റാം എന്ന ആത്മവിശ്വാസം വിശാല സഖ്യ രൂപീകരണത്തോടെ റാവുവിന് ഇല്ലാതായി.
കോൺഗ്രസ്- ടിഡിപി സഖ്യത്തിനൊപ്പം സിപിഐയും തെലങ്കാന ജനസമിതിയും കൈകോർത്തതോടെ റാവുവിന്റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റി. നിലവിൽ മൊത്തമുള്ള 119 സീറ്റുകളിൽ 63 എണ്ണമാണ് ടിആർസിനുള്ളത്. ടിആർഎസിന്റെ സാധ്യതകളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് മുന്നേറുന്ന വിശാലസഖ്യത്തിന് സംസ്ഥാനത്ത് വേരുറപ്പിക്കാൻ കഴിയുമെന്ന വിശ്വാസം നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പിനെ നേരിടുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മുന്നേറ്റം നടത്തിയാൽ അത് തന്റെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതിയാണ് ചന്ദ്രശേഖര റാവുവിനെ കടുത്ത തീരുമാനത്തിന് പ്രേരിപ്പിച്ച മറ്റൊരു ഘടകം.
പിന്നോക്ക വോട്ടുകൾ
പിന്നോക്ക വിഭാഗക്കാർക്ക് ഏറെ സ്വാധീനമുള്ള സംസ്ഥാനമാണ് തെലങ്കാന. സംസ്ഥാനത്തെ ജനസംഖ്യയിൽ പകുതിയോളം വരുന്ന പിന്നോക്ക വിഭാഗത്തിന് തെരഞ്ഞെടുപ്പിൽ നിർണായകസ്ഥാനമാണുള്ളത്. ദളിത്, ന്യൂനപക്ഷം തുടങ്ങി വിവിധ സാമൂഹ്യശക്തികളും കമ്യൂണിസ്റ്റുകാരും ബുദ്ധിജീവുകളും ചേർന്ന് അതിവിപുലമായൊരു ബഹുജനമുന്നണി തെലങ്കാനയിൽ രൂപംകൊണ്ടിരുന്നു. ജനങ്ങളുടെ അടിസ്ഥാന സാമ്പത്തിക സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ബിഎൽഎഫ് ലക്ഷ്യമായി പ്രഖ്യാപിച്ചത്. തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിലവിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ബിഎൽഎഫിന് സ്വാധീനമില്ലെങ്കിലും അധികാരം സ്വപ്നം കാണുന്ന ടിആർഎസിനും വിശാലസഖ്യത്തിനും ഇവരുടെ വോട്ടുകൾ നിർണായകമാണ്. തെരഞ്ഞെടുപ്പിൽ ബിഎൽഎഫ് ആർക്കൊപ്പം നിൽക്കുന്നു എന്നതും വിജയസാധ്യതയ്ക്ക് പ്രധാന ഘടകമാണ്.
ഉത്തർപ്രദേശിലെയും ബിഹാറിലെയും ബഹുജൻ രാഷ്ട്രീയം ഉയർത്തിക്കാട്ടി തെലങ്കാനയിൽ രൂപംകൊണ്ട ബഹുജനമുന്നണിക്കും ആയുസ്സില്ലെന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ പ്രചാരണമെങ്കിലും പിന്നോക്ക വിഭാഗക്കാരുടെ വോട്ടുകൾ നിർണായകമായ സംസ്ഥാനത്ത് ബിഎൽഎഫിനെ പരിഗണിക്കാതിരിക്കാൻ കഴിയില്ല. പിന്നോക്ക സമുദായക്കാർക്കിടയിൽ ഏറെ സ്വാധീമുള്ള എംഎൽഎയാണ് ടിഡിപിയുടെ ആർ കൃഷ്ണയ്യ. അതുകൊണ്ടു തന്നെ ടിഡിപിക്ക് പിന്നോക്ക സമുദായത്തിലെ നല്ലൊരു ശതമാനം ആൾക്കാർക്കിടയിലും മികച്ച സ്വാധീനവും ചെലുത്താൻ സാധിക്കുന്നുണ്ട്. പിന്നോക്ക സമുദായത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുകയാണെങ്കിൽ അത് കൃഷ്ണയ്യ ആണെന്നു വരെ പ്രശസ്ത രാഷ്ട്രീയ നിരീക്ഷകൻ രാഘവേന്ദ്ര റെഡ്ഡി പറയുന്നു.
ഭരണവിരുദ്ധ വികാരം
ഏതൊരു ഭരണകക്ഷിയും നേരിടുന്നതു പോലെ ടിആർഎസും നേരിടുന്ന പ്രശ്നമാണ് ഭരണവിരുദ്ധ വികാരം. ജനപ്രിയപദ്ധതികൾ നടപ്പിലാക്കാൻ റാവു അതു വോട്ടാക്കി മാറ്റാൻ പറ്റുമെന്ന വിശ്വാസത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ടിആർഎസ് ബിജെപി അനൗദ്യോഗിക സഖ്യം ഉയർത്തിക്കാട്ടി കോൺഗ്രസ്-ടിഡിപി സഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നതും റാവുവിന് തലവേദന സൃഷ്ടിക്കുന്നു. കേന്ദ്രസർക്കാരിനെതിരേയുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം വോട്ടിനിട്ടപ്പോൾ സഭയിൽ നിന്നുവിട്ടുനിന്നത് ടിആർഎസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടായി പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നു. കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിൽ സർക്കാർ പരാജയമാണെന്നും ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാൻ കാരണമായി.
അധികാരത്തിൽ വന്ന ശേഷം മക്കൾ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിച്ചുവെന്നതും റാവു നേരിടുന്ന പ്രധാന ആരോപണമാണ്. മകൻ കെ ടി രാമറാവുവിനെ മന്ത്രിസഭയിലെ രണ്ടാമനാക്കി പ്രഖ്യാപിച്ചതും മകൾ കവിതയെ കേന്ദ്രത്തിലേക്ക് അയച്ചതുമെല്ലാം റാവുവിനെതിരേയുള്ള ആയുധമായി കരുതുന്നവരുണ്ട്. കൂടാതെ അഴിമതി ആരോപണങ്ങളും റാവുവിനു മേലുള്ള കരിനിഴലായി അവശേഷിക്കുന്നു.
കോൺഗ്രസിന്റെ പോരായ്മ എടുത്തുകാട്ടാനില്ലാത്ത നേതൃത്വം
വിശാല സഖ്യം രൂപീകരിച്ച് ടിആർഎസിനെ നേരിടുന്നുണ്ടെങ്കിലും റാവുവിനൊപ്പം നിൽക്കുന്ന ഒരു നേതാവിനെ എടുത്തുകാട്ടാനില്ല എന്നതാണ് കോൺഗ്രസ് നേരിടുന്ന പ്രധാനപ്രശ്നം. ആദ്യത്തെ മുഖ്യമന്ത്രിയെന്ന നിലയിൽ തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിനുള്ള വ്യക്തിപ്രഭാവം ഈയവസരത്തിൽ കോൺഗ്രസ്-ടിഡിപി ഉൾപ്പെടുന്ന വിശാലസഖ്യത്തിന് കാണാതിരിക്കാൻ കഴിയില്ല. തെലുങ്കു മണ്ണിൽ ശക്തരായി വിലസിയിരുന്ന കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കാണിക്കാൻ ഇപ്പോഴൊരു നേതാവില്ല എന്ന അവസ്ഥയാണ്. തെലങ്കാന രൂപീകരണത്തിന് മുഖം തിരിച്ചുനിന്ന തെലുങ്കു ദേശം പാർട്ടിയെ ജനം എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നതും കണ്ടറിയണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍