എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോ? കാത്തിരിപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം; ചങ്കിടിപ്പോടെ ഇടത്-വലത് മുന്നണികളും ബിജെപിയും; വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും; 12 മണിയോടെ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും; ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപത് മണിയോടെയും; വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ സ്വീകരിക്കുക വിവിപാറ്റും; വോട്ടെണ്ണൽ കേന്ദ്രത്തിലെ സുരക്ഷ കയ്യാളുക കേന്ദ്ര സേന; ഒരുക്കങ്ങൾ മറുനാടനുമായി പങ്കുവച്ച് ടിക്കാറാം മീണ
എം മനോജ് കുമാർ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മറുനാടനോട് പ്രതികരിച്ചു. രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ വോട്ടുകൾ ആകും ആദ്യം എണ്ണുക. വോട്ടെണ്ണൽ നടക്കുമ്പോൾ തന്നെ ഫലസൂചനകൾ പുറത്തുവിടും. 12 മണിയോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം എങ്ങോട്ടു തിരിയുന്നുവെന്നു വ്യക്തമാകും-മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറയുന്നു.
രാത്രി ഒൻപതു മണിയോടെയേ ഔദ്യോഗിക ഫലം പുറത്തുവിടാൻ കഴിയുകയുള്ളൂ. കേരളത്തിലെ 20 കൗണ്ടിങ് സെന്ററുകളിൽ നിന്നാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. 14 ടേബിളുകളാണ് ഒരു കൗണ്ടിങ് സ്റ്റേഷനിൽ ക്രമീകരിക്കുന്നത്. എല്ലാ വോട്ടിങ് മെഷീനും എണ്ണിക്കഴിഞ്ഞു മാത്രമാണ് വിവിപാറ്റ് എണ്ണാൻ ആരംഭിക്കുക. വിവിപാറ്റും വോട്ടിങ് മെഷീനും തമ്മിൽ വ്യത്യാസം വന്നാൽ വിവിപാറ്റ് ആയിരിക്കും ഔദ്യോഗികമായി സ്വീകരിക്കുക. നറുക്കെടുപ്പിലൂടെ തീരുമാനിച്ച ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ അഞ്ചു വിവിപാറ്റുകൾ ആയിരിക്കും ആദ്യം എണ്ണുക. നിയമസഭാ മണ്ഡലങ്ങൾ വേർതിരിച്ചാവും വോട്ടെണ്ണൽ നടക്കുക. നാലായിരത്തോളം ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയിൽ പങ്കാളികളാകുന്നത്-ടീക്കാറാം മീണ പറഞ്ഞു.
അതേസമയം വോട്ടെണ്ണൽ കേന്ദ്രത്തിൽ കേരള പൊലീസിനും സ്പെഷൽ ബ്രാഞ്ചിനും പ്രവേശനമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. കേന്ദ്രസേനയ്ക്ക് മാത്രമായിരിക്കും പ്രവേശനം. അധികമായി 140 റിട്ടേണിങ് ഓഫീസർമാരെ കൂടി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഉദ്വേഗത്തോടെ നോക്കിക്കാണുന്ന വോട്ടെണ്ണൽ ഒരുക്കങ്ങൾ കേരളത്തിലും പൂർത്തിയായെന്നു മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രഖ്യാപനം വന്നിരിക്കെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും ആകാംക്ഷയുടെ മുൾമുനയിലാണ്. ഏറ്റവും അവസാനം പുറത്തുവന്ന സർവേ ഫലങ്ങൾ കേന്ദ്രത്തിൽ എൻഡിഎയ്ക്കും കേരളത്തിൽ യുഡിഎഫിനുമാണ് മേൽക്കോയ്മ പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് സർവേ ഫലങ്ങൾ കേരളത്തിൽ യുഡിഎഫിന് അനുകൂലം എന്ന വാദങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം കേന്ദ്രങ്ങളിലും ആകാംക്ഷ നുരയിടുകയാണ്.
ശബരിമലയിലെ ആചാരലംഘന പ്രശ്നം തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഗതി നിർണ്ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രത്യേകിച്ച് ഇടതുമുന്നണിക്ക് തിരിച്ചടിയേൽക്കുകയാണെങ്കിൽ അത് കേരളത്തിലെ സിപിഎം രാഷ്ട്രീയത്തിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. കേരളത്തിൽ നാല് ലോക്സഭാ സീറ്റിലോ അതിനു താഴേയ്ക്കോ സിപിഎം ഒതുങ്ങുകയാണെങ്കിൽ ശബരിമല പ്രശ്നത്തിൽ സ്വീകരിച്ച നിലപാടുകളാണ് തിരിച്ചടിക്ക് കാരണമെന്നു പാർട്ടിക്കുള്ളിൽ വിലയിരുത്തൽ വരും. ദേശീയ രാഷ്ട്രീയത്തിൽ സിപിഎം ഇല്ലാതാകുമ്പോൾ ആകെയുള്ള രാഷ്ട്രീയ ആശ്രയമായിരുന്ന കേരളത്തിലും പാർട്ടിക്ക് വേരുകൾ നഷ്ടമാകുന്നു എന്ന് തിരഞ്ഞെടുപ്പ് ഫലത്തിന്റെ വെളിച്ചത്തിൽ നിരീക്ഷണം വരും. ശബരിമല പ്രശ്നത്തിൽ കടുത്ത നിലപാട് സ്വീകരിച്ച് മുന്നോട്ടുപോയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിരൽചൂണ്ടലും ഉയർന്നേക്കും. അങ്ങിനെയെങ്കിൽ കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടിൽ നിന്ന് പാർട്ടിക്ക് പിന്തിരിയേണ്ടിയും വന്നേക്കും. മറിച്ച് അഞ്ചിൽ കൂടുതൽ സീറ്റുകൾ,എട്ടു സീറ്റുവരെ നേടിയാൽ സിപിഎമ്മിനും മുഖ്യമന്ത്രിക്കും അത് കടുത്ത ആത്മവിശ്വാസം തന്നെ പകർന്നു നൽകും. പക്ഷെ എക്സിറ്റ് പോളുകൾ പ്രകാരം കേരളത്തിൽ സിപിഎമ്മിന് കടുത്ത തിരിച്ചടികളാണ് പ്രവചിക്കപ്പെടുന്നത്.
കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാത്ത അവസ്ഥയിൽ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവരാൻ പോകുന്നത് എന്നാണ് എക്സിറ്റ് പോളുകൾ വിരൽ ചൂണ്ടുന്നത്. 12 മുതൽ 18 വരെ സീറ്റുകൾ ആണ് സർവേ ഫലങ്ങളിൽ യുഡിഎഫിന് പ്രവചിക്കപ്പെടുന്നത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കേരളത്തിൽ യുഡിഎഫിന് പകർന്ന പുത്തനുണർവ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിലും തെളിയും എന്ന് തന്നെയാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം സീറ്റിൽ ശശി തരൂർ വിജയിയാകുമോ, ആലപ്പുഴ സീറ്റ് നഷ്ടമാകുമോ? തൃശൂർ സീറ്റിൽ പ്രതാപന്റെ വിജയപ്രതീക്ഷകൾക്ക് മങ്ങൽ നിൽക്കുമോ? കെ.മുരളീധരൻ വടകരയിൽ വിജയിക്കുമോ എന്ന കാര്യത്തിലെല്ലാം കോൺഗ്രസിൽ ആകാംക്ഷകൾ തിരതല്ലുന്നുണ്ട്. 15 സീറ്റിൽ കൂടുതൽ വിജയിച്ചാൽ അത് യുഡിഎഫിന്റെ ചരിത്രവിജയമായും വിലയിരുത്തപ്പെടും. കേന്ദ്രത്തിൽ യുപിഎ ഭരണത്തിനു ശക്തി പകരുന്ന വിധത്തിൽ കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം മാറ്റിമറിക്കാൻ കഴിഞ്ഞു എന്നും കെപിസിസി നേതൃത്വത്തിനു അവകാശപ്പെടാനും കഴിഞ്ഞു.
കേരളത്തിലെ ബിജെപി നേതൃത്വവും ആകാംക്ഷയോടെ നോക്കിക്കാണുന്ന ഒരു തിരഞ്ഞെടുപ്പ് ഫലം തന്നെയാണ് ഇക്കുറിയിലേത്. മൂന്നു സീറ്റുകളിൽ പൂർണ്ണ വിജയപ്രതീക്ഷയാണ് ബിജെപി നേതൃത്വത്തിനുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ സീറ്റുകളിലാണ് വിജയപ്രതീക്ഷയുമായി ബിജെപി നേതൃത്വം നിലകൊള്ളുന്നത്. തിരുവനന്തപുരത്ത് കുമ്മനവും, തൃശൂരിൽ സുരേഷ് ഗോപിയും പത്തനംതിട്ടയിൽ കെ.സുരേന്ദ്രനും വിജയിക്കുമെന്നു തന്നെയാണ് ബിജെപിയുടെ വിശ്വാസം. ഇനി മറ്റു രണ്ടു സീറ്റുകൾ ലഭിച്ചില്ലെങ്കിലും തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്ന് തന്നെ ബിജെപി കേന്ദ്രങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. വ്യത്യസ്ത കാരണങ്ങളാൽ ഇടത്-വലത് മുന്നണികളും ബിജെപിയും ആകാംക്ഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പ് ഫലത്തിനാണ് നാളെ അരങ്ങൊരുങ്ങുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍