കേരളത്തിൽ കോലീബി ആരോപിക്കപ്പെടുമ്പോൾ അതിർത്തിക്കപ്പുറത്ത് കോലീസി! കോൺഗ്രസും ലീഗും സിപിഎമ്മും ഒന്നിക്കുന്ന തമിഴക മുന്നണി എഐഡിഎംകെ- ബിജെപി സഖ്യത്തേക്കാൾ ബഹുദൂരം മുന്നിൽ; ആശയം മാറ്റിവെച്ച് പ്രായോഗിക രാഷ്ട്രീയത്തിന് ഇറങ്ങിയ സിപിഎമ്മിന് തമിഴ്നാട്ടിൽ രണ്ടു സീറ്റിൽ വിജയ സാധ്യത; ബംഗാളിലെയും ത്രിപുരയിലെയും തിരിച്ചടികൾക്കിടയിൽ സിപിഎമ്മിന് ആശ്വാസമായി ഡിഎംകെ സഖ്യം; മധുരയിലും കോയമ്പത്തൂരിലും വിജയം ഉറപ്പെന്ന് സിപിഎം നേതാക്കൾ
മറുനാടൻ ഡെസ്ക്
ചെന്നൈ: കേരളത്തിൽ കോലീബി സഖ്യത്തെക്കുറിച്ച് സിപിഎം മുറവിളികൂട്ടുമ്പോൾ തമിഴ്നാട്ടിൽ കോലീസി സഖ്യമാണ്. അതായത്, കോൺഗ്രസും ലീഗും സിപിഎമ്മും ചേർന്ന മുന്നണി! ഇവർ ഡിഎംകെ സഖ്യത്തോടൊപ്പം മൽസരിക്കുമ്പോൾ സിപിമ്മിന് രണ്ട് സീറ്റുകളിൽ പ്രതീക്ഷ ഉയരുകയാണ്. ആശയം മറന്ന് പ്രായോഗിക രാഷ്ട്രീയം തമിഴ്നാട്ടിൽ പയറ്റുകയാണ് സിപിഎം. ബംഗാളിലും ത്രിപുരയിലും ഉണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ, ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെടാതിരിക്കാൻ സിപിഎം പെടാപ്പാട് പെടുകയാണ്. ഈ സാഹചര്യത്തിൽ തമിഴ്നാട്ടിലെ രണ്ട് സീറ്റുകളിലെ വിജയ പ്രതീക്ഷ പാർട്ടിക്ക് ആശ്വാസമായിട്ടുണ്ട്. സിപിഎമ്മിന് നല്ല വേരോട്ടമുള്ള കോയമ്പത്തൂർാ മധുര മണ്ഡലങ്ങളിലാണ് പാർട്ടി മൽസരിക്കുന്നത്. ഡിഎംകെയുടെയും കോൺഗ്രസിന്റെയും പിന്തുണ കൂടി ആയതോടെ ഇവിടെ വിജയം ഉറപ്പാണെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. അതിനെല്ലാം പുറമെ എഐഡിഎംകെക്ക് എതിരെ ശക്തമായ ജനവികാരവും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. പൊള്ളാച്ചി പീഡനം അടക്കമുള്ളവയുടെ വിവരങ്ങൾ പുറത്തുവരുമ്പോൾ പ്രതിപക്ഷം തീർത്തും പ്രതിരോധത്തിൽ ആവുകയാണ്.
പക്ഷേ അപ്പോഴും കേരളത്തിൽ തമ്മിൽതല്ലുന്ന സിപിഎമ്മും കോൺഗ്രസും മുസ്ലിംലീഗും അതിർത്തിവിട്ട് തമിഴ്നാട്ടിലേക്ക് കടന്നാൽ കൈകോർത്ത് മുന്നേറുകയാണെന്ന പേരുദോഷം നിലനിൽക്കുന്നുണ്ട്. ഡി.എം.കെ നേതൃത്വത്തിലുള്ള മതേതര പുരോഗമന മുന്നണിയിൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിംലീഗ് തുടങ്ങിയ കക്ഷികളാണ് അണിനിരക്കുന്നത്. 40 ലോക്സഭ സീറ്റിൽ 20 സീറ്റിൽ ഡി.എം.കെ മത്സരിക്കുന്നു. 10 സീറ്റിൽ കോൺഗ്രസും. സിപിഎമ്മും സിപിഐയും രണ്ടു സീറ്റിൽ വീതം. ലീഗിന് ഒരു സീറ്റാണ് നൽകിയത്. മറ്റു സീറ്റുകളിൽ തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളാണ് മത്സരിക്കുന്നത്. കേരളത്തിലെ ഇടതു പാർട്ടി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം കോൺഗ്രസ്, മുസ്ലിംലീഗ് കക്ഷികളുമായി രാഷ്ട്രീയസൗഹൃദം അചിന്ത്യമാണ്. മുസ്ലിംലീഗിനെ വർഗീയകക്ഷിയായാണ് സിപിഎം ഇപ്പോഴും കാണുന്നത്.
എന്നാൽ, തമിഴ്നാട്ടിലെ ഇടതുപാർട്ടികൾക്ക് ഇതൊന്നും പ്രശ്നമല്ല. മോദി സർക്കാറിനെ താഴെയിറക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായാണ് കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിക്കുന്നതെന്നും തമിഴ്നാട്ടിലെ ഇടതു നേതാക്കൾ പറയുന്നു. കേരളത്തിൽ 'കോലീബി' സഖ്യമാരോപിക്കുന്ന സിപിഎമ്മിന് തമിഴ്നാട്ടിലെ 'കോലീസി' സഖ്യത്തെക്കുറിച്ചും വിശദീകരിക്കേണ്ടിവരുമെന്നാണ് നിരീക്ഷകർ പറയുന്നത്. പക്ഷേ കേരളത്തിലെ മുസ്ലീലീഗല്ല തമിഴ്നാട്ടിലേതെന്നും മുമ്പ് ഇവർ ഡിഎംകെയുടെ ചിഹ്നത്തിലാണ് മൽസരിച്ചതെന്നും സിപിഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ട്.
കോയമ്പത്തൂരിലും മധുരയിലും ചെങ്കൊടി പാറുമോ?
തമിഴ്നാട്ടിലെ മതനിരപേക്ഷ പുരോഗമന മുന്നണി സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽ മത്സരിക്കുന്ന സിപിഐം നേതാവ് പി ആർ നടരാജന്റെ വിജയത്തിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ വ്യവസായ നഗരത്തിൽ ഊർജിതമാണ്. ഡിഎംകെയുടെയും സിപിഐ എമ്മിന്റെയും സ്വാധീനമേഖലയാണ് കോയമ്പത്തൂർ. തമിഴ്നാട്ടിൽ സിപിഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഏക മണ്ഡലം. 2009ലെ തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി കോയമ്പത്തൂരിൽനിന്ന് ജയിച്ച പി ആർ നടരാജന് ജനങ്ങളുമായി ഹൃദയബന്ധമുണ്ട്. പി ആർ നടരാജൻ എംപിയായിരുന്ന കാലഘട്ടത്തിലാണ് നഗരത്തിൽ റെയിൽവേ ഓവർ ബ്രിഡ്ജുകളടക്കം നിരവധി പാലം നിർമ്മിച്ചത്. നഗരത്തിൽ മെട്രോ റെയിലിന്റെ സാധ്യത ആരായാൻ ഇ ശ്രീധരനുമായി ചർച്ച നടത്തുകയും ചെയ്തു.
കോയമ്പത്തൂരിലെ സൂക്ഷ്മ -ചെറുകിട- ഇടത്തരം വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, കുടിവെള്ള പ്രശ്നമടക്കമുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് പി ആർ നടരാജൻ പറയുന്നത്. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണവും തമിഴ്നാട്ടിലെ എഐഎഡിഎംകെ ഭരണവും ചേർന്ന് തകർത്ത തമിഴകത്തിന്റെ പ്രതീകമാണ് കോവൈ നഗരം. ജനങ്ങൾക്ക് ഈ ഭരണങ്ങളോടുള്ള ശക്തമായ അമർഷം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവൈ നോർത്ത്, കോവൈ സൗത്ത്, സിംഗനല്ലൂർ, കൗണ്ടം പാളയം, സൂലൂർ, പല്ലടം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കോയമ്പത്തൂർ ലോക്സഭാ മണ്ഡലം. 17.20 ലക്ഷം വോട്ടർമാരുണ്ട്. പാർവതി കൃഷ്ണൻ, കെ രമണി, കെ ബാലദണ്ഡായുധം, കെ സുബ്ബരായൻ, പി ആർ നടരാജൻ എന്നീ കമ്യൂണിസ്റ്റ് നേതാക്കളെ ലോക്സഭയിലേക്ക് അയച്ച നഗരമാണിത്.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഏപ്രിൽ പത്തിനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട് ഏപ്രിൽ 14 നും ബൃന്ദ കാരാട്ട് ഏപ്രിൽ ആറിനും കോയമ്പത്തൂരിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കും. ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലി ഏപ്രിൽ മൂന്നിന് നടക്കും. കോയമ്പത്തൂർ നഗരത്തിലെ മലയാളികളും പി ആർ നടരാജന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രത്യേകം പ്രചാരണം നടത്തും.
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെട്ടിരുന്ന കോയമ്പത്തൂർ നഗരത്തിൽ വ്യവസായങ്ങളുടെ മരണമണി മുഴങ്ങുകയാണ്.
മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും ജിഎസ്ടിയും വ്യവസായ നഗരത്തെ അടിമുടി ഉലച്ചു. കോയമ്പത്തൂർ നഗരത്തിലും പരിസരങ്ങളിലുമായി കാൽലക്ഷത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂണിറ്റുകൾ പൂട്ടി. ലക്ഷക്കണക്കിന് തൊഴിലാളികളാണ് വഴിയാധാരമായത്.വാട്ടർ പമ്പുകളുടെ നിർമ്മാണം കോയമ്പത്തൂരിന്റെ കുത്തകയായിരുന്നു. ജിഎസ്ടി നടപ്പാക്കിയശേഷം വാട്ടർ പമ്പുകളുടെ ഉൽപ്പാദനവും വിറ്റുവരവും പകുതിയായി. ജിഎസ്ടി വരുംമുമ്പ് കോയമ്പത്തൂരിൽ മാത്രം അയ്യായിരം വാട്ടർ പമ്പ് നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നുവെന്ന് വാട്ടർ പമ്പ് നിർമ്മാതാക്കളുടെ സംഘടനയായ കോപ്പ്മയുടെ പ്രസിഡന്റ് മണിരാജ് ദേശാഭിമാനിയോട് പറഞ്ഞു. ജിഎസ്ടിക്കു മുമ്പ് അഞ്ചു ശതമാനം വാറ്റ് ആയിരുന്നു. ജിഎസ്ടി വന്നശേഷം ജോബ് ഓർഡറുകൾക്കും നികുതി ചുമത്തി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള പമ്പു സെറ്റുകളിൽ 80 ശതമാനം കോയമ്പത്തൂരിലാണ് ഉൽപ്പാദിപ്പിച്ചിരുന്നത്. അഞ്ചു ലക്ഷത്തിലധികം പേർ തൊഴിൽ ചെയ്തിരുന്ന മേഖലയിൽ ഇപ്പോൾ പകുതി തൊഴിലാളികളേയുള്ളൂവെന്ന് മണിരാജ് പറഞ്ഞു. വെറ്റ് ഗ്രൈൻഡർ അടക്കം നിരവധി വൈദ്യുതോപകരണങ്ങളുടെയും സ്പെയർ പാർടുകളുടെയും നിർമ്മാണം നടത്തുന്ന ചെറു യൂണിറ്റുകളിൽ പകുതിയിലധികം പൂട്ടി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സിപിഎം പ്രചാരണം.
മധുരയിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സു വെങ്കിടേശനനെയാണ് സിപിഎം രംഗത്തിറക്കിയത്. തമിഴ്നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർകൾ സംഘത്തിന്റെ പ്രസിഡന്റാണ് സു വെിങ്കിടേശൻ. ഇതിന് പിറകെ സംസ്ഥാനത്തെ പ്രശസ്തനായ എഴുത്തുകാരൻ, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ജേതാവ്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ ഏറെ പരിചിതനുമാണ് മധുര തിരുപ്പറംകുൺട്രം സ്വദേശിയാണ് സു വെങ്കിടേശൻ. നാല് കവിതാസമാഹാരങ്ങൾ, 16 ലേഖനസമാഹാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്. 2011ൽ എഴുതിയ കാവൽകോട്ടം നോവലിനാണ് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതുവഴി എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയുമൊക്കെ പിന്തുണ നേടിയെടുക്കാമെന്നും സിപിഎം കണക്കുകൂട്ടുന്നു. പാർട്ടിക്ക് വ്യകതമായ അടിത്തറയുള്ള സ്ഥലമാണ്മധുരയെന്നതും വിജയ പ്രതീക്ഷക്ക് ആക്കം കൂട്ടുന്നുണ്ട്.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനംമന്ത്രി
- തമിഴ്നാടിന് വേണ്ടി പന്തെറിയാൻ അജയ് കൃഷ്ണ; പെരുമ്പാവൂരുകാരന്റേത് കഠിനാധ്വാന വിജയം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്