ആദിവാസിഭൂമിപ്രശ്നം പരിഹരിച്ചില്ല; ടി യു കുരുവിളയ്ക്കെതിരേ പ്രവർത്തിക്കുമെന്ന് കോതമംഗലത്തെ ആദിവാസികൾ
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം: ഇനിയും പരിഹരിക്കപ്പെടാത്ത ആദിവാസി ഭൂമിപ്രശ്നം ടി യു കുരുവിളക്ക് പാരയായി. വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ച കുരുവിളക്കെതിരെ നിയോജകമണ്ഡലത്തിലെ ആദിവാസി മേഖലകളിൽ സജീവമായി പ്രവത്തിക്കുമെന്ന് പന്തപ്ര ആദിവാസികോളനി മൂപ്പൻ തങ്കപ്പൻ കാണി, നേര്യമംഗലം ആദിവാസി ഭൂമി സംരക്ഷണ സമിതി ഭാരവാഹികളായ കെ സോമൻ, എ എൻ ബാബു എന്നിവർ പറഞ്ഞു.
ജില്ലയിൽ പ്രധാന ആദിവാസിമേഖലകൾ ഉൾപ്പെടുന്നത് കോതമംഗലം നിയോജക മണ്ഡലത്തിലാണ്. കിഴക്കൻ മേഖലയിലെ കുട്ടംപുഴ പഞ്ചായത്തിൽ മാത്രം 3916 ആദിവാസികൾ വസിക്കുന്നുണ്ട്. ഇവരിൽ 2500-ഓളം പേർ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇത്തവണ വോട്ടർപട്ടികയിൽ കയറിക്കൂടിയവരുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. 'പത്തുവർഷത്തോളമായി ഞങ്ങൾ എം എൽ എ യുടെ പിന്നാലെ നടന്നു. വിളിക്കുന്നിടത്തെല്ലാം പോയി. അദ്ദേഹം മനസ്സുവച്ചാൽ ഇതിനകം ഞങ്ങളുടെ ഭൂമിപ്രശ്നം നല്ലരീതിയിൽ പരിഹരിക്കപ്പെടുമായിരുന്നു. ഇനി ഇക്കാര്യത്തിൽ എം എൽ എ യുടെ വാക്കുകൾ വിശ്വസിക്കാൻ ഞങ്ങൾ തയ്യാറല്ല' തങ്കപ്പൻ കാണി വ്യക്തമാക്കി.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് ഉൾവനത്തിലെ വാരിയം കോളനിയിൽ നിന്നും ഉള്ളതെല്ലാം ഉപേക്ഷിച്ച് താഴ്വാരത്ത് കണ്ടൻ പുഴയുടെ തീരത്ത് താമസമാക്കിയ ആദിവാസി കുടുംബങ്ങളെ കുട്ടംപുഴ പന്തപ്രയിലേക്ക് മാറ്റി പാർപ്പിച്ചെങ്കിലും ഇവർക്ക് ഇതുവരെ ഭൂമി തിരിച്ചുനൽകിയിട്ടില്ല.നേര്യമംഗലത്ത് ജില്ലാ കൃഷിത്തോട്ടത്തിന്റെ ഭാഗമായ ഭൂമി കൈയേറി കുടിൽ കെട്ടി താമസിച്ചു വരുന്ന നൂറോളം വരുന്ന അദിവാസികുടുംബങ്ങൾക്കും ഇതുവരെ ഭൂമി വിതരണം ചെയ്യാൻ നടപടികളായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് ഭൂമി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നേര്യമംഗലം വില്ലേജ് ഓഫീസ് പടിക്കൽ നിരാഹാരസമരം നടന്നിരുന്നു.
ഒരാഴ്ച പിന്നിട്ടപ്പോൾ ട്രൈബൽ -റവന്യൂവകുപ്പധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിച്ചിരുന്നു. ഒരു മാസത്തിനുള്ളിൽ എല്ലാവർക്കും ഭൂമി തിരിച്ചു നൽകുമെന്നുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനിലിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വർഷം ഡിസംബർ 9 ന് സമരസമിതി ഒത്തുതീർപ്പിന് വഴങ്ങിയത്. നിരാഹാര സമരം അവസാനിപ്പിച്ച് 4 മാസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ നീക്കം ഉണ്ടായിട്ടില്ലന്നും അധികൃതരും ജനപ്രതിനിധികളും തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നെന്നുമാണ് സമരസമിതി ഭാരവാഹികളുടെ ആരോപണം.
2002-ലാണ് ഇവരുടെ തലവര മാറ്റിയ പുനരധിവാസ പാക്കേജിന് ഗവൺമെന്റ് തലത്തിൽ നീക്കം ആരംഭിച്ചത്. എറണാകുളം ജില്ലയിലെ ഭവനരഹിതരായ ആദിവാസികളെ പുനരധിവസിപ്പിക്കാൻ സംസ്ഥാന ട്രൈബൽ മിഷൻ നേര്യമംഗലത്ത് 42 ഏക്കർ ഭൂമി ഏറ്റടുത്തിരുന്നു. ഇതിൽ 30-ഓളം ഏക്കർ ഭൂമി ഇപ്പോൾ എവിടെയാണെന്നുപോലും ബന്ധപ്പെട്ട അധികൃതർക്ക് തിട്ടമില്ല. പട്ടയം ലഭിച്ചിട്ട് പത്തുവർഷത്തോളം പിന്നിട്ടും ഭൂമി ലഭിക്കാത്തിനെ തുടർന്ന് പ്രതിഷേധവുമായി രംഗത്തിറങ്ങിയ ആദിവാസികുടുംബങ്ങൾ ഇവിടെ ജില്ലാകൃഷിത്തോട്ടത്തിൽ കുടിൽകെട്ടി താമസമാക്കുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ റവന്യൂവകുപ്പ് നടത്തിയ സർവ്വേയിലാണ് രേഖകൾ പ്രകാരം സ്ഥലമില്ലെന്ന് വ്യക്തമായിട്ടുള്ളത്.
താമസയോഗ്യമായ 12.80 ഏക്കർ ഭൂമി മാത്രമേ ഇവിടെയുള്ളുവെന്നും ഇതുസംബന്ധിച്ച് 2002-ൽ സംസ്ഥാന സർക്കാർ പുറത്തിറക്കിയ 41/02-20/7/2002 എന്ന നമ്പറിലുള്ള വിജ്ഞാപനത്തിൽ പറയുന്ന 42 ഏക്കർ ഭൂമിയിൽപ്പെടുന്ന ബാക്കിഭാഗം കണ്ടെത്താനായില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും നൽകുന്ന വിവരം. ഏതാനും മാസം മുമ്പാണ് റവന്യുവകുപ്പ് ഈ സ്ഥലം റീ സർവ്വേയ്ക്ക് നീക്കം നടത്തിയത്. കളക്ടർ പ്രത്യേകം ചുമതലപ്പെടുത്തിയ കളക്ടറേറ്റിൽ നിന്നുള്ള സർവ്വേയറും കോതമംഗലം താലൂക്ക് ഓഫീസിൽ നിന്നുള്ള സർവ്വേയറും സംയുക്തമായിട്ടാണ് പദ്ധതിക്കായി നിർദ്ദേശിക്കപ്പെട്ട 732/1 എന്ന- സർവ്വേ നമ്പറിലുള്ള സ്ഥലം റീ സർവ്വേ ചെയ്തത്. 2001-ൽ സർക്കാർ 63/01-9/11/2001 നംമ്പറിലായി സ്ഥലം ഏറ്റെടുക്കുന്നത് സംമ്പന്ധിച്ച് വിജ്ഞാപനമിറക്കിയിരുന്നു. ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായതിനെത്തുടർന്ന് 2004-ൽ എറണാകുളത്ത് 128 അപേക്ഷകർക്ക് അധികൃതർ ഇവിടെ ഭൂമി അനുവദിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു അന്ന് പട്ടയവിതരണം നടത്തിയത്.
ഇപ്പോൾ ഇവിടെ താമസയോഗ്യമെന്ന് കണ്ടെത്തിയ സ്ഥലം പട്ടയം നൽകിയ അപേക്ഷകർക്ക് വീതിച്ചു നൽകുന്നതിന് പര്യാപ്തമാവില്ല എന്നതാണ് നിലവിലെ സ്ഥിതി. വനാവകാശ നിയമപ്രകാരം ആദിവാസി കുടുംബത്തിന് താമസിക്കാൻ ആവാസ വ്യവസ്ഥയോട് യോജിക്കുന്ന ഒരേക്കർ മതൽ അഞ്ച് ഏക്കർ വരെ ഭൂമി നൽകണമെന്നും ആശിക്കും ഭൂമി പദ്ധതി പ്രകാരം പത്ത് മുതൽ ഇരുപത്തി അഞ്ച് സെന്റ് വരെ ഭൂമി നൽകാമെന്നുമാണ് വ്യവസ്ഥ. നിലവിൽ നൂറിൽ പരം കുടുംബങ്ങൾ നേര്യമംഗലത്തെ പന്ത്രണ്ടേക്കർ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മിച്ചമുള്ള എൺപത് സെന്റ് ഭൂമി താമസയോഗ്യമല്ലാത്ത ചതുപ്പ് നിലവുമാണ്.
കളക്ടറുടെ നിർദ്ദേശപ്രകാരം നേര്യമംഗലത്തെ ഭൂമിപ്രശ്നം പരിഹരിക്കുന്നതിന് പലവട്ടം ചർച്ചകളും മറ്റും നടന്നിരുന്നു. ഒരു ഘട്ടത്തിൽ പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്ന് ട്രൈബൽ- റവന്യുവകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കൂട്ടരുടെ തലതിരിഞ്ഞ സമീപനം മൂലം നടപടികൾക്ക് ഒച്ചിഴയും വേഗമെന്നാണ് നിലവിലെ സ്ഥിതി. ഇതേത്തുടർന്ന് ഇവിടെ കുടിൽ കെട്ടി കഴിയുന്ന 50 ഓളം കുടുംബങ്ങൾ ദുരിതക്കയത്തിൽ അകപ്പെട്ടിരിക്കുകയാണ്. ഉടുതുണിക്ക് മറുതുണിയില്ലാതെ വിഷമിക്കുന്ന ഇവരുടെ ദുഃഖത്തിൽ പങ്ക് ചേരാൻ പ്രമുഖ രാഷ്ട്രീയ കക്ഷി നേതാക്കളോ ഉദ്യോഗസ്ഥ പ്രതിനിധികളോ കാര്യമായി താൽപര്യം കാണിക്കുന്നില്ല.
ആശുപത്രിയിൽ പോകാൻ പണമില്ലാത്തതിനെ തുടർന്ന് ഇവിടുത്തെ താമസക്കാരിയായ ആദിവാസി യുവതി കുടിലിൽ പ്രസവിച്ചത് മാദ്ധ്യമ ശ്രദ്ധ ആകർഷിച്ചിരുന്നു. ഇവിടത്തേ അന്തേവാസികളായ കുടുംബങ്ങളിൽ ഭൂരിപക്ഷവും നിത്യ ചെലവുകൾക്കും മരുന്നിനും വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. വെള്ളം, വെളിച്ചം, പ്രാഥമീക കൃത്യങ്ങൾ നിർവ്വഹിക്കുന്നള്ള സൗകര്യങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല. തൊഴിലില്ലായ്മയാണ് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം.
Stories you may Like
- ആഴ്ചയിൽ മൂന്ന് ദിവസം ശുചീകരണ പ്രവർത്തനം നടത്തണം
- സേവനത്തിന്റെ വേറിട്ട മുഖമായി കോതമംഗലം ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ
- റാഗിങ്: സീനിയർ വിദ്യാർത്ഥികൾ ആക്രമിച്ചെന്ന് ജൂനിയർ വിദ്യാർത്ഥി
- കെഎസ്ഇബിയുടെ വാഴ വെട്ടൽ: നടപടിയുണ്ടാകുമെന്ന് കൃഷിമന്ത്രി, കളക്ടർ റിപ്പോർട്ട് തേടി
- ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പുരസ്കാരങ്ങൾ വാങ്ങുന്നതിൽ നിയന്ത്രണം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍